എന്താണ് ഔദ്യോഗിക ഇന്ത്യൻ സമയം? ഇത് കണക്കാക്കുന്നത് എങ്ങനെ?

Total
0
Shares

ഇന്ത്യയിൽ മുഴുവൻ ഉപയോഗിക്കുന്ന സമയ മേഖലയാണ് ഔദ്യോഗിക ഇന്ത്യൻ സമയം. ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ചരമണിക്കൂർ (UTC+5:30) മുന്നിലായാണ് ഇന്ത്യയുടെ സമയം കണക്കാക്കുന്നത്. ഇന്ത്യ പകൽ ഉപയോഗ്യ സമയം (Daylight saving time) കണക്കാക്കുന്നില്ല എന്നിരുന്നാലും 1962-ലെ ഇന്ത്യ-ചൈനാ യുദ്ധകാലത്തും 1971-ലെ ഇന്ത്യാ-പാക് യുദ്ധകാലത്തും ഇന്ത്യ ഇത്തരം പരിഷ്കാരങ്ങൾ കൈക്കൊണ്ടിരുന്നു. ഉത്തർ പ്രദേശിലെ അലഹബാദിനടുത്തുള്ള മിർസാപൂരിനു തൊട്ടുപടിഞ്ഞാറുള്ള 82.5° E എന്ന രേഖാംശത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ സമയം കണക്കാക്കുന്നത്. ഈ രേഖാംശം യുണൈറ്റഡ് കിങ്ഡത്തിലെ ഗ്രീനിച്ച് രേഖാംശവുമായി കൃത്യം 05 മണിക്കൂർ 30 മിനിറ്റിന്റെ വ്യത്യാസം ഉള്ളതാണ്. അലഹബാദ് നിരീക്ഷണാലയത്തിലുള്ള ക്ലോക്ക് ടവറിൽ നിന്നാണ് പ്രാദേശിക സമയം കണക്കുകൂട്ടുന്നത്, എന്നിരുന്നാലും ഔദ്യോഗിക സമയ ഗണന യന്ത്രങ്ങൾ ഡൽഹിയിലെ ദേശീയ ഫിസിക്കൽ ലബോറട്ടറിയിൽ ആണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം : പ്രാചീന കാലം – ഔദ്യോഗിക സമയത്തേ കുറിച്ചുള്ള ഒരു പരാമർശം ക്രി.പി. നാലാം നൂറ്റാണ്ടിൽ ഉണ്ടായിട്ടുണ്ട്. ഹൈന്ദവ ജ്യോതിശാസ്ത്രം പ്രതിപാദിക്കുന്ന സൂര്യ സിദ്ധാന്ത എന്ന പുസ്തകത്തിൽ ഭൂമിയെ ഒരു ഗോളമായാണ് കരുതുന്നത്, അതിൽ ഒരു പ്രാഥമിക രേഖാംശത്തെ അഥാവാ 0 രേഖാംശത്തെ നിർവ്വചിക്കുന്നുണ്ട്. അവന്തി നഗരം (ഉജ്ജയിനി നഗരത്തിന്റെ പഴയ പേര്) രോഹിതക (രോഹതകിന്റെ പഴയ പേര്) എന്ന കുരുക്ഷേത്രത്തിനടുത്തുള്ള നഗരം എന്നിവിടങ്ങളിലൂടെയാണ് അതു കടന്നു പോകുന്നത്. പ്രാചീന ഭാരതീയ ജ്യോതിശാസ്ത്രം അനുസരിച്ച് ഉജ്ജയിനിയിലെ പ്രാഥമിക രേഖാംശത്തിൽ സൂര്യൻ ഉദിക്കുമ്പോഴായിരുന്നു നേരം പുലർന്നതായി കണക്കാക്കിയിരുന്നത്, ഒരു ദിനത്തെ വീണ്ടും വിഭജിക്കുകയും ചെയ്തിരുന്നു. അതായത് അളക്കാൻ കഴിയുന്ന ഏറ്റവും ചെറിയ സമയ മാത്ര ‘പ്രാണ‘ ആയിരുന്നു (ഒരു ശ്വാസോച്ഛ്വാസ സമയം), ആറു പ്രാണ ചേരുമ്പോൾ ഒരു ‘പല’ ആകും, അറുപതു പലകൾ ചേരുമ്പോൾ ഒരു ‘ഘലിക‘ ആകും, ഇത്തരം അറുപതു ഘലികകൾ ചേർന്നതാണ് ഒരു ജ്യോതിശാസ്ത്ര ദിനം അഥവാ ‘നക്ഷത്ര അഹോരാത്രം’. ഇത്തരം മുപ്പതു ദിനങ്ങൾ ചേരുമ്പോൾ ഒരു ജ്യോതിശാസ്ത്രമാസമാകും.

നാലു സെക്കന്റുകൾക്ക് സമമായിരുന്നത്രേ ഒരു പ്രാണ. മറ്റെവിടെയെങ്കിലുമുള്ള പ്രാദേശിക സമയത്തെ ഉജ്ജയിനിയിൽ ഔദ്യോഗിക സമയത്തിലേക്ക് മാറ്റാനുള്ള വഴിയും സൂര്യ സിദ്ധാന്തത്തിൽ പറയുന്നുണ്ട്. ഇത്തരം പല മുന്നേറ്റങ്ങളും പണ്ടു തന്നേ ഉണ്ടായെങ്കിലും ജ്യോതിശാസ്ത്ര താത്പര്യത്തിനപ്പുറത്തേക്ക് ഇവയൊന്നും ആരും ഉപയോഗിച്ചു വന്നില്ല, പ്രദേശിക രാജാക്കന്മാർ അവരവർക്ക് അനുയോജ്യമായ തരത്തിൽ ചന്ദ്രവർഷവും, സൂര്യവർഷവും ഇടകലർത്തി അവിടവിടെ ഉപയോഗിച്ചു വന്നു. കേരളത്തിൽ ഇത്തരത്തിൽ ഉപയോഗിച്ചു വന്ന കാലഗണനാരീതിയാണ് കൊല്ലവർഷം. ജയ്പ്പൂരിൽ രാജാ ജയ് സിങ് 1733-ൽ നിർമ്മിച്ച ജന്തർ മന്തർ എന്ന 27 മീ. ഉയരമുള്ള സൂര്യഘടികാരം പ്രാദേശിക സമയം വളരെ കൃത്യമായി കണക്കുകൂട്ടാൻ പ്രാപ്തമായിരുന്നു.

ബ്രിട്ടീഷ് ഭരണകാലം : ബ്രിട്ടീഷ് നാവികനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന മൈക്കേൽ റ്റോപിങിന്റെ ശ്രമഫലമായി 1972-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസ് ജ്യോതിർനിരീക്ഷണ കേന്ദ്രം ചെന്നൈയിൽ (അന്ന് മദ്രാസ്)ആരംഭിച്ചു. കമ്പനി തങ്ങളുടെ ഔദ്യോഗിക ജ്യോതിശാസ്ത്രജ്ഞനായി 1802-ൽ ജോൺ ഗോൾഡിങ്ഹാമിനെ അവരോധിച്ചു. അദ്ദേഹം മദ്രാസിലെ രേഖാംശത്തിനനുസരിച്ച് ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ചരമണിക്കൂർ മുന്നിലുള്ള സമയം പ്രാദേശിക സമയമായി കണക്കുകൂട്ടി. ഇന്ത്യൻ ശൈലിയിൽ ദിനാരംഭം സൂര്യോദയത്തോടെ ആരംഭിക്കുന്ന രീതിയിൽ നിന്നും അർദ്ധരാത്രിയിൽ ആരംഭിക്കുന്ന രീതിയിലേക്കുള്ള ആദ്യത്തെ മാറ്റമായിരുന്നു ഇത്. ജ്യോതിർനിരീക്ഷണാലയത്തിലെ ഘടികാരത്തിൽ ഉറപ്പിച്ചിരുന്ന തോക്ക് അക്കാലത്ത് ദിനവും രാത്രി 8 മണിക്ക് പൊട്ടി സമയക്രമം “എല്ലാം ശരി”യാണെന്ന് വിളിച്ചറിയിച്ചിരുന്നു. ബോംബെ തുറമുഖത്തെ കപ്പൽ നിയന്ത്രണം സാധ്യമാക്കിയിരുന്നത് ബോംബെയിൽ ഉള്ള 1826-ൽ സ്ഥാപിതമായ കൊളാബ ജ്യോതിർനിരീക്ഷണാലയമായിരുന്നു.

1850-ൽ ഇന്ത്യയിൽ തീവണ്ടി ഗതാഗതം ആരംഭിച്ച് ഏതാനം വർഷങ്ങൾ കൂടി ഇന്ത്യയിലെ ഭൂരിഭാഗം പട്ടണങ്ങളും സ്വന്തം സമയ മേഖലകൾ ഉപയോഗിച്ചു പോന്നെങ്കിലും ഒരു ഏക സമയ മേഖല വളരെ ആവശ്യമായി വന്നു. ബോംബെ സംസ്ഥാനവും കൽക്കട്ടാ സംസ്ഥാനവും അന്ന് വ്യത്യസ്തമായ സമയമേഖലകൾ ഉപയോഗിക്കുകയും അത് പിന്നീട് സമീപസ്ഥരായ പ്രദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിൽ ഘടികാരങ്ങൾ കൃത്യമാക്കിയിരുന്നത് റ്റെലഗ്രാഫ് ഉപയോഗിച്ചായിരുന്നു, ഉദാഹരണത്തിന് റെയിൽ‌വേ തങ്ങളുടെ പ്രധാന കാര്യാലയത്തിൽ നിന്നും ദിവസവും പ്രത്യേക സമയത്ത് എല്ലാടത്തേക്കും ഒരു സമയ അടയാളം അയച്ചുപോന്നു.

ഇന്നത്തെ സമയ മേഖലയിലേക്കുള്ള മാറ്റം : 1884-ൽ വാഷിങ്ടൺ, ഡി.സിയിൽ നടന്ന അന്താരാഷ്ട്ര മെരിഡീയൻ സമ്മേളനം ലോകമാകയെള്ള സമയമേഖലകളുടെ ഏകീകരണം സാധ്യമാക്കി. അതിൽ ഇന്ത്യക്കായി രണ്ട് സമയമേഖലകൾ ഉണ്ടായിരുന്നു. 90° E രേഖാംശം ആസ്പദമാക്കി ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ച് മണിക്കൂറും മുപ്പതു മിനിറ്റും 21 സെക്കന്റും മുന്നിലായി ഒന്ന് കൽക്കട്ടയ്ക്കും 75° E ഉപയോഗിച്ച് നാലുമണിക്കൂറും 51 മിനിറ്റും മുന്നിലായി ഒന്ന് ബോംബേക്കും ആയിട്ടായിരുന്നു അവ. റെയിൽ‌വേ ആകട്ടെ ഈ രണ്ട് സമയമേഖലകളുടേയും ഇടക്കുള്ള സമയം എന്നകാരണത്താൽ1880-കളുടെ അവസാനത്തോടെ മദ്രാസ് സമയം (ഗ്രീനിച്ച് സമയം +5:30) അവരുടെ സമയമായി ഉപയോഗിക്കാൻ തുടങ്ങി. ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ സമയമാകട്ടെ തലസ്ഥാനമായ പോർട്ട് ബ്ലയറിനെ ആസ്പദമാക്കി സൃഷ്ടിച്ച പോർട്ട് ബ്ലയർ മീൻ സമയം ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് മദ്രാസ് സമയത്തിന് 49 മിനിറ്റ് 51 സെക്കന്റ് മുന്നിലായിരുന്നു.

രാജ്യത്തിന് മുഴുവൻ ഒരു ഏകീകൃത സമയത്തിനായി അലഹബാദിലെ 82.5° E രേഖാംശം 1905-ൽ തിരഞ്ഞെടുക്കുന്നതുവരെ ബ്രിട്ടീഷ് രാജ് ഔദ്യോഗിക സമയ മേഖലകൾ അംഗീകരിച്ചിട്ടില്ലായിരുന്നു. 1906 ജനുവരി 1 മുതൽ ഇന്ത്യയിൽ ഈ സമയക്രമം ഏർപ്പെടുത്തി, അക്കാലത്ത് ശ്രീലങ്കയിലും (അന്ന് സിലോൺ) ഇതേ സമയം ഉപയോഗിച്ചു പോന്നു. എന്നിരുന്നാലും കൽക്കട്ടയിൽ അവിടുത്തെ പ്രാദേശിക സമയമാണ് 1948 വരെ ഉപയോഗിച്ചിരുന്നത്. 1925 മുതൽ ഭരണകൂടം കൃത്യമായ സമയം അറിയിക്കാൻ ടെലിഫോൺ ഉപയോഗിച്ചു വന്നു. 1940 വരെ ഇതു തുടർന്നു. അതിനുശേഷം സമയ വിവരം റേഡിയോ ഉപയോഗിച്ച് പ്രക്ഷേപണം ചെയ്തു പോന്നു. ഇന്നും പൊതുജനങ്ങൾക്ക് സമയം കൃത്യമായി നൽകാൻ റേഡിയോ ഉപയോഗിച്ചു പോരുന്നു.

ഇന്ത്യൻ സമയവും അയൽ രാജ്യങ്ങളും : ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ സർക്കാർ ഔദ്യോഗിക ഇന്ത്യൻ സമയം (82.5° E) മുഴുവൻ രാജ്യത്തും ഏർപ്പെടുത്തി. എന്നിരുന്നാലും കൽക്കത്തയിലും ബോംബെയിലും പ്രാദേശിക സമയങ്ങൾ കുറേ നാളുകൂടി തുടർന്നു. സമയ ഗണനത്തിന്റെ എളുപ്പത്തിനായി കേന്ദ്ര ജ്യോതിർനിരീക്ഷണ കേന്ദ്രം മദ്രാസിൽ നിന്നും മിർസാപ്പൂരിനടുത്തേക്ക് അക്കാലത്ത് തന്നെ മാറ്റിയിരുന്നു. 1962-ലെ ഇന്തോ-ചൈനാ യുദ്ധകാലത്തും 1965-ലേയും 71-ലേയും ഇന്തോ-പാക് യുദ്ധകാലത്തും ഇന്ത്യ സാധാരണക്കാരുടെ ഊർജ്ജോപയോഗം നിയന്ത്രിക്കാനായി പകൽ ഉപയോഗ്യ സമയം ചെറിയ തോതിൽ ഏർപ്പെടുത്തിയിരുന്നു.

പ്രശ്നങ്ങൾ : വലിയ ഒറ്റ സമയ മേഖല ചെലവുകളേറാൻ കാരണമാകുന്നുണ്ട്. രാജ്യത്തിന്റെ പൂർവ്വ-പശ്ചിമ ദൂരം 2000 കി.മീയിലും അധികമാണ്, 28 ഡിഗ്രി രേഖാംശം അത് ഉൾക്കൊള്ളുന്നുണ്ട്, ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ സൂര്യനുദിച്ച് രണ്ടുമണിക്കൂർ കഴിഞ്ഞേ ഏറ്റവും പടിഞ്ഞാറുള്ള റാൻ ഓഫ് കച്ചിൽ സൂര്യൻ ഉദിക്കുകയുള്ളു.

1980 കളുടെ അവസാനം ഒരു സംഘം ഗവേഷകർ ഇന്ത്യയെ രണ്ടോ മൂന്നോ വ്യത്യസ്ത സമയമേഖലകളാക്കി വിഭജിക്കാനും അങ്ങനെ ഊർജ്ജം ലാഭിക്കാനും ഉള്ള നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു. അവർ നിർദ്ദേശിച്ച മാർഗ്ഗങ്ങളിലൊന്ന് പഴയ ബ്രിട്ടീഷ് കാലഘട്ടത്തെ സമയ മേഖലകൾ തിരഞ്ഞെടുക്കുക എന്നതായിരുന്നു. നിർദ്ദേശങ്ങൾ പക്ഷേ സ്വീകരിക്കപ്പെട്ടില്ല. 2001-ൽ സർക്കാർ ശാസ്ത്ര-സാങ്കേതിക മന്ത്രാലത്തിന്റെ കീഴിൽ ഒരു നാലംഗ സമിതിയെ വ്യത്യസ്ത സമയമേഖലകളുടേ ആവശ്യത്തെ കുറിച്ച് പഠിക്കാനായി നിയോഗിച്ചു. സമിതിയുടെ കണ്ടെത്തലുകൾ 2004-ൽ മന്ത്രി കപിൽ സിബൽ പാർലമന്റിൽ വച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല. രാജ്യത്തെ സമയമേഖല വിഭജിക്കാനുള്ള ശ്രമം ഭരണകൂടം സ്വീകരിക്കാൻ തയ്യാറായിരുന്നില്ലങ്കിലും “തോട്ടം തൊഴിലാളി നിയമം-1951“ പോലുള്ള നിയമങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പ്രത്യേക പ്രദേശത്തിന്റെ സ്വഭാവത്തിനനുസരിച്ച് സമയക്രമം മാറ്റാനുള്ള അനുമതി നൽകി.

ഓഗസ്റ്റ് 2007-ൽ ഇറങ്ങിയ “കറന്റ് സയൻസ്” എന്ന അക്കാദമിക പ്രസിദ്ധീകരണം – ഇന്ത്യ തങ്ങളുടെ സമയം ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ചരമണിക്കൂർ മുന്നോട്ട് എന്നത് മാറ്റി ആറു മണിക്കൂർ മുന്നോട്ടാക്കുകയാണെങ്കിൽ ഊർജ്ജോപയോഗം 16 ശതമാനം കുറയ്ക്കാം – എന്നു കണക്കാക്കി. അതിൽ പറഞ്ഞിരിക്കുന്നതു പ്രകാരം സമയമാറ്റം കൊണ്ട് മാത്രം ലാഭിക്കുന്ന തുക 1000 കോടി രൂപ വരുമത്രേ.

സമയ സൂചകങ്ങൾ : ഔദ്യോഗിക സമയ സൂചകങ്ങൾ ന്യൂ ഡൽഹിയിലെ ദേശീയ ഫിസിക്കൽ ലബോറട്ടറിയിലുള്ള റ്റൈം ആൻഡ് ഫ്രീക്വൻസി സ്റ്റാൻഡാഡ്സ് ലബോറട്ടറിയിൽ നിന്നാണ് പുറപ്പെടിവിക്കുന്നത്. ഔദ്യോഗികവും വാണിജ്യപരവുമായ ആവശ്യങ്ങൾക്ക് ഈ സൂചകങ്ങൾ ഉപയോഗിക്കുന്നു. ഏകീകൃത ആഗോള സമയത്തിനൊപ്പം ക്രമീകരിച്ചിരിക്കുന്ന ഒരു ആറ്റോമിക് ഘടികാരത്തെ ആണ് ഇതിനുപയോഗിക്കുന്നത്.

ഇതിനായി റ്റൈം ആൻഡ് ഫ്രീക്വൻസി സ്റ്റാൻഡാഡ്സ് ലബോറട്ടറി താഴെ പറയുന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. നാല് സീസിയം റുബീഡിയം ആറ്റോമിക് ഘടികാരങ്ങൾ. 10 MHz-ൽ പ്രക്ഷേപണം നടത്തുന്ന കൂടിയ ആവൃതിയുള്ള സംവിധാനം. ഇത് ഉപയോക്താക്കളുടെ ക്ലോക്കിലേക്ക് ഒരു മില്ലിസെക്കന്റ് വരെ മാത്രം വ്യത്യാസത്തിൽ ക്രമീകരിക്കപ്പെടുന്നു. ഉപഗ്രഹ സംവിധാനങ്ങൾ ഉപയോഗിച്ച് ±10 മൈക്രോസെക്കന്റുകൾ മാത്രം വ്യത്യാസത്തിൽ സമയം പ്രക്ഷേപണം നടത്താനുള്ള ഉപകരണങ്ങൾ, ഈ സംവിധാനത്തിൽ ആവൃത്തി ±10−10 കൃത്യമായിരിക്കും.

പൈകോ സെക്കന്റുകളും നാനോ സെക്കന്റുകളും കൃത്യമായിരിക്കും സമയം അതിനായി റ്റൈം ഇന്റർവെൽ ഫ്രീക്വൻസി കൌണ്ടറുകളും തരംഗ ഫേസ് റെക്കോഡറുകളും ഉപയോഗിക്കുന്നു. സർക്കാർ ആകാശവാണി വഴിയും ദൂരദർശൻ വഴിയും ഔദ്യോഗിക സമയം പ്രക്ഷേപണം നടത്തിപോരുന്നു. ടെലിഫോൺ കമ്പനികൾക്കും പൊതുജനങ്ങൾക്ക് സമയം അറിയാനായി റ്റൈം സെർവറിന്റെ പ്രക്ഷേപിണിയിലേക്ക് തിരിച്ചു വച്ചിരിക്കുന്ന പ്രത്യേക നമ്പരുകൾ ഉണ്ട്. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം റിസീവറുകൾ ഉപയോഗിച്ചും സമയം കണക്കാക്കാൻ ഇന്നു കഴിയും.

©Wikipedia.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post