എറണാകുളം ജില്ലയിൽ ഇങ്ങനെയും ഒരു സ്ഥലമുണ്ടെന്ന് എത്രയാളുകൾക്കറിയാം?

Total
164
Shares
Image – Amal Vellathooval.

വിവരണം – Amesh KA.

എറണാകുളം ജില്ലയിൽ ഇങ്ങനെയും ഒരു സ്ഥലമുണ്ടെന്നു ഇപ്പോഴാണ് മനസിലായത്. നഗരത്തിരക്കുകളിൽ നിന്നും ശബ്ദമലിനീകരണത്തിൽ നിന്നുമൊക്കെ മോചിതമായി ഒരു കാവ്. “ഇരിങ്ങോൾ കാവ്” – യാദൃശ്ചികമായി പോകാനിടയായ ഒരു കാവ്. കത്തുന്ന ചൂടിലും തണുപ്പ് അനുഭപ്പെടുന്ന പച്ചപ്പിന്റെയും കിളികളുടെയും ഇഴജന്തുക്കളുടെയും ആവാസകേന്ദ്രം. “ഇരിങ്ങോൾ കാവ്”. എനിക്ക് മുൻപ് കേട്ട് കേൾവിപോലും ഇല്ലാതിരുന്ന ഈ കാവ് കണ്ട് അറിഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നി.

ഏതാണ്ട് 50 ഏക്കർ സ്ഥലത്ത് ആകാശംമുട്ടെ ആകാശംപോലും മറച്ചുകൊണ്ട് വളർന്ന് നിൽക്കുന്ന മരങ്ങളും വനത്തിന്റെ ഒത്ത നടുക്ക് 1000 വർഷത്തിന്റെ മുകളിൽ പഴക്കമുള്ള ദുർഗ്ഗാദേവിയുടെ ക്ഷേത്രവും. കാവിന്റെ ചുറ്റും ഇടതൂർന്ന് നിൽക്കുന്ന മരങ്ങളാണ് കാവിലേക്ക് പ്രവേശിക്കുമ്പോഴുള്ള ആദ്യ കാഴ്ച്ച. മരങ്ങൾക്കിടയിൽ തേക്ക്, ആഞ്ഞിലി, മഹാഗണി അങ്ങനെ പേര് അറിയാത്തതും കൂടെ കൂട്ടി അനേകം വൃക്ഷങ്ങൾ. കൂടാതെ കിളികളുടെ ആരവങ്ങളും ഇഴജന്തുക്കളുടെ സാന്നിദ്ധ്യവും.
ആദ്യമായി കണ്ടറിഞ്ഞ കാവിന്റെ ചരിത്രം അറിയാൻ ലേശം കൗതുകം തോന്നി. ഗൂഗിൾ തപ്പിയപ്പോൾ കിട്ടിയതിങ്ങനെ, “എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ പെരുമ്പാവൂർ ടൗണിൽ നിന്ന് വെറും 2.5 km മാറിയാണ് കാവ് സ്ഥിതി ചെയ്യുന്നത്. 108 ദുർഗ്ഗാദേവി ക്ഷേത്രങ്ങളിൽവെച്ച് പരശുരാമൻ കേരളത്തിൽ പ്രീതിഷ്ഠിച്ച കാവാണെന്ന് പറയപ്പെടുന്നു. കാവിനെക്കുറിച്ചുള്ള ഒട്ടേറെ കഥകളിൽ ഒന്ന് മാത്രമാണിത്. ”

നാഗഞ്ചേരി മനയുടെ കീഴിലുണ്ടായിരുന്ന അനേകം കാവുകളിൽ ഒരു കാവായിരുന്നു ഇരിങ്ങോൾ കാവ്.ഒരു വ്യക്തിക്ക് 15 ഏക്കറിൽ കൂടുതൽ കൈവശം വെയ്ക്കാൻ പാടില്ല എന്ന നിയമം1963 ൽ സർക്കാർ കൊണ്ട് വന്നപ്പോൾ, മനയുടെ കാരണവരായ വാസുദേവൻ നമ്പൂതിരി 1980 ൽ പെരുമ്പാവൂർ മുനിസിപ്പാലിറ്റിക്ക് കൈമാറിയതാണ് ഇരിങ്ങോൾ കാവ്. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് കാവ്.

മൂന്ന് പ്രധാന വഴികളും പിന്നെ കൊച്ചു പാതകളുമാണ് കാവിനുള്ളിലൂടെ ക്ഷേത്രത്തിനകത്തേയ്ക്ക് നമ്മെ എത്തിക്കുന്നത്. പച്ചപ്പിന്റെ ഭംഗി ആസ്വദിച്ചും പേരറിയാത്ത അനേകം കിളികളുടെ ആരവങ്ങൾ ശ്രവിച്ചും മാനംമുട്ടെ സൂര്യനെ മറച്ചു നിൽക്കുന്ന വൃക്ഷങ്ങളുടെ തണലുംപറ്റി ഒരു വട്ടം കാവ് ചുറ്റി നടന്നാൽ മനസിനും ശരീരത്തിനും കുളിർമ്മയേകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടാ. മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഇവിടെ പ്രവേശന ഫീസോ സന്ദർശനത്തിനു പ്രത്യേക സമയമോ ഇല്ല. കേരളത്തിലെ ഏറ്റവും വലിയ കാവാണ്‌ ഇത്. കഠിനമായ വേനൽക്കാലത്തു നാട്ടുച്ചക്കുപോലും പ്രകൃതി നൽകുന്ന എ.സിയുടെ അനുഭവിച്ചറിയാൻ ഇവിടെ വന്നാൽ മതി. ചുറ്റിനും വനസമ്പത്തുള്ളതിനാലായിരിക്കും ഇവിടത്തെ കുളത്തിൽ കൊടും വേനൽക്കാലത്തു പോലും നിറയെ വെള്ളം കാണാം.

കാവുകളും കുളങ്ങളും വയലുകളും നികത്തി കെട്ടിടങ്ങൾ പണിതുയർത്താൻ മത്സരിക്കുന്ന ഈ നൂറ്റാണ്ടിൽ, പെരുമ്പാവൂർ നഗര ഹൃദയത്തിന്റെ ഒത്ത നടുക്ക് 50 ഏക്കറോളും വരുന്ന വനവും കാവും സംരക്ഷിച് നിർത്തുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം.വരും തലമുറയ്ക്ക് കാവുകളും കുളങ്ങളും ഇവിടെ ഉണ്ടായിരുന്നു എന്ന് കാണിച്ച് കൊടുക്കാൻ അവശേഷിക്കുന്ന കാവുകളെങ്കിലും നമുക്ക് സംരക്ഷിച്ചു നിർത്താം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post