കെ.എം.എസ് അഥവാ കളപ്പുരയ്ക്കൽ മോട്ടോർ സർവ്വീസ് : മലയോര ജനതയുടെ വിശ്വാസം

Total
14
Shares

1950 കളിൽ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ പാലാ എന്ന ഗ്രാമത്തിൽ ജനങ്ങൾ യാത്ര പോകാൻ മണിക്കൂറുകൾ നോക്കി നിന്ന കാലം. പോവാൻ വണ്ടിയില്ലാതെ വിഷമിച്ച കാലം. കാറില്ലാത്തവർക്ക് ദീർഘദൂരയാത്ര ബുദ്ധിമുട്ടായിരുന്ന കാലം. ഇതേ കാലഘട്ടത്തിൽ പൊതുഗതാഗതം എന്തെന്നും മീനച്ചിൽ താലൂക്കിൽ എത്രത്തോളം അതിനു പ്രസക്തി ഉണ്ടെന്നും മനസ്സിലാക്കണമെങ്കിൽ കെ.എം.എസ്സ് എന്ന കളപ്പുരയ്ക്കൽ മോട്ടോർ സർവ്വീസിന്റെ വരവിനെപ്പറ്റി അറിയണം.

1951 മുതൽ പാലാ, ചേറ്റുതോട്, രാമക്കൽമേട്, എറണാകുളം, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീർഘ, ഹ്രസ്വദൂര സർവ്വീസുകൾ കെ.എം.എസ്സ് ആരംഭിച്ചു. ഇതിനൊപ്പം പാലാ – പൊൻകുന്നം ചെയിൻ സർവ്വീസും. പാലാ, പെെക, പൊൻകുന്നം എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഏറ്റവും ആശ്രയകരമായ ഒന്നായിരുന്നു ഈ ചെയിനുകൾ.

ഒരിക്കൽ, പല റോഡുകളും ടാർ ചെയ്യാതിരുന്ന കാലത്ത് കെ.എം.എസ്സ് മാത്രം ആയിരുന്നു ഇതേ നാട്ടിലെ ജനങ്ങളുടെ യാത്രാമാർഗ്ഗം ആയിരുന്നത്. അക്കാലത്ത് ആനവണ്ടി എന്നത് ശബരിമല സീസണിൽ വരുന്ന ഒരു കൗതുകം മാത്രമായിരുന്നു. എല്ലാം പഴങ്കഥകൾ…!!!

കെ.എം.എസ്സ് എന്ന കളപ്പുരയ്ക്കൽ മോട്ടോർ സർവ്വീസിന്റെ ചരിത്രമറിയുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക..

കെ.എം.എസിന്റെ ഏറ്റവും പേരുകേട്ട പെർമിറ്റ് ബോയ്സ്സ് എസ്റ്റേസ്റ്റ് – എറണാകുളം ആയിരുന്നു. 1967 ൽ ആരംഭിച്ചതാണ് ഈ സർവ്വീസ്, മലയോരമേഖലയായ മുണ്ടക്കയത്തിനടുത്തുളള ബോയ്സ് എസ്റ്റേറ്റിൽനിന്നും, എസ്റ്റേറ്റിലെ തൊഴിലാളികൾക്കും, സാധാരണക്കാർക്കും ആശ്വാസമായ ഗതാഗത മാർഗ്ഗമായി കെ.എം.എസ്സ് ആരംഭിച്ചു. മുണ്ടക്കയം ബോയ്സ്സ് എസ്റ്റേറ്റ് – വില്ലിംങ്ങ്ടൺ ഐലന്റ് ആയിരുന്നു ആദ്യകാല പെർമിറ്റ്, അതും എക്സ്പ്രസ്സ്.. ഈ കാലഘട്ടത്തിലെ അപൂർവ്വം എക്സ്പ്രസ്സ് പെർമിറ്റുകളിൽ ഒന്ന്…

മുണ്ടക്കയത്തുളളവരെ എറണാകുളം കാണിച്ചത് കെ.എം.എസ്സ് ആണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഇല്ല. മുണ്ടക്കയം ബോയിസ്സ് എസ്റ്റേറ്റ് കവാടത്തുനിന്നും അതിരാവിലെ പുറപ്പെട്ട് ക്യത്യം 9:30ന് എറണാകുളം എത്തുന്ന സർവ്വീസ് ഒരുപാട്പേരുടെ ഏക യാത്രാമാർഗ്ഗം ആയിരുന്നു. എറണാകുളത്ത് ആദ്യ A/C തീയറ്റർ വന്ന സമയത്ത് ഇതേ തിയറ്ററിൽ പോയി സിനിമാ കണ്ട് തിരിച്ചുവരണ്ടവർ കെ.എം.എസ്സിൽ പോയിരുന്നു എന്നതും മറ്റൊരു സത്യം.

സൂപ്പർമാർക്കറ്റുകളും ഹെെപ്പർമാർക്കറ്റുകളും ഇല്ലാതിരുന്ന കാലത്ത് എറണാകുളത്തുനിന്നും സാധനങ്ങൾ എത്തിയിരുന്നതും കെ.എം.എസ്സിൽ ആയിരുന്നു. മലയോരജനതയുടെ വിശ്വാസം ആയിരുന്നു, എത്ര ബുദ്ദിമുട്ടുകളുണ്ടായാലും അതിരാവിലെ ബോയിസ്സ് എസ്റ്റേറ്റ് കവാടത്തുനിന്നും കെ.എം.എസ്സ് ഉണ്ടാവും എന്നത്. ആ വിശ്വാസം 49 വർഷങ്ങൾ തികഞ്ഞ പൂർണ്ണതയോടെ കളപ്പുരയ്ക്കൽ മോട്ടോർ സർവ്വീസ് കാത്തുസൂക്ഷിച്ചു.

യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുകന്നതിൽ കെ.എം.എസ്സിന്റെ പങ്ക് വലുതായിരുന്നു. ഓരോ മൂന്നു വർഷത്തിലും പുതിയ ബസ്സുകൾ എക്സ്പ്രസ്സ് പെർമിറ്റിൽ വന്നിരുന്നു. അമിത വേഗതയോ മത്സരമോ ഇല്ലാതെ വണ്ടിയിൽ കയറുന്ന ഓരോ യാത്രാക്കാരനേയും സുരക്ഷിതമായി കിലോമീറ്ററുകളോളം എത്തിച്ചിരുന്നത് കെ.എം.എസ്സ് ആയിരുന്നു. അതുപോലെ തന്നെ പാലാ, അരുണാപുരം വരെ കെഎംഎസ് ബസ്സുകൾ എല്ലാം ഓടിയിരുന്നത് സ്‌കൂൾ – കോളേജ് വിദ്യാർത്ഥികൾക്കു വേണ്ടിയായിരുന്നുവെന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.

കെഎംഎസിൻ്റെ മിക്ക ബസ്സുകൾക്കും ഒരേ ലിവറിയും അതോടൊപ്പം ഫാൻസി രജിസ്‌ട്രേഷൻ നമ്പറുകളും ആയിരുന്നു. KMS എന്നായിരുന്നു പ്രധാന പേരെങ്കിലും ചാച്ചി, സെന്റ് മേരി, പാപ്പൻ, രേഷ്‌മ, മാത്യൂസ്, സാബു, സെന്റ് ജോസഫ് എന്നിങ്ങനെയൊക്കെ ഓരോ ബസുകൾക്കും വ്യത്യസ്ത പേരുകൾ കൂടി അവർ കൊടുത്തിരുന്നു. ഇതിൽ ‘ചാച്ചി’ ആയിരിക്കും ഏറ്റവും പേരുകേട്ടത് എന്നു തോന്നുന്നു.

 

നിയമങ്ങൾ മാറിമറിഞ്ഞപ്പോൾ 2012 ൽ കെ.എം.എസ്സ് ഫാസ്റ്റ് പാസഞ്ചർ ആയി മാറി. വില്ലിംങ്ങ്ടൺ ഐലന്റ് എന്നത് വെെറ്റില ഹബ്ബായും മാറി. വർഷം പലത് കഴിഞ്ഞപ്പോൾ കെ.എം.എസ്സ് എന്ന നാമം ചരിത്രത്താളുകളിലേക്ക് ഒതുങ്ങുന്ന അവസ്ഥ വന്നു. പിന്നീട് വന്ന പുതിയ പരിഷ്കാരങ്ങൾ വഴി 2016 ൽ കെ.എം.എസ്സിന് തങ്ങളുടെ സൂപ്പർക്ലാസ്സ് പെർമിറ്റ് നഷ്ടപ്പെട്ടു. അതോടെ എല്ലാ സർവ്വീസുകളും പൂർണ്ണമായി നിർത്തിയും, കൊടുത്തും കളപ്പുരയ്ക്കൽ മോട്ടോർ സർവ്വീസ് പിൻവാങ്ങി. 2017 ൽ വീണ്ടും ഒരു തിരിച്ചു വരവ് നടത്തിക്കൊണ്ട് KMS എല്ലാവരെയും അമ്പരപ്പിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും എല്ലാം അവസാനിപ്പിക്കുകയായിരുന്നു.

സർവ്വീസുകൾ നിർത്തിയതിനു ശേഷം 2019 ൽ KMS തങ്ങളുടെ ഏറ്റവും പ്രതാപമുള്ള, തലമുറകളെ സ്വപ്നം കാണാൻ പഠിപ്പിച്ച ബോയ്സ് എസ്റ്റേറ്റ് പെർമിറ്റ് ‘സെന്റ് അൽഫോൻസ’ എന്ന ഓപ്പറേറ്റർക്ക് നൽകി. അവർ സർവ്വീസ് പുനരാരംഭിക്കുകയും ഇപ്പോൾ തുടർന്നു കൊണ്ടുപോകുകയും ചെയ്യുന്നു.

മനസ്സിലെ വിങ്ങലായി ഒരു ജനതയുടെ വിശ്വാസം നിലനിൽക്കുന്നു KMS എന്ന പേരിനൊപ്പം. പൊതുഗതാഗതം എന്തെന്നും, ദീർഘദൂര യാത്രയിൽ പൊതുഗതാഗതത്തിന്റെ സ്ഥാനം എന്തെന്നും പഠിപ്പിച്ച കെ.എം.എസ്സിനെ ആരും മറക്കില്ല. ഒരു നാടിന്റെ വികസനത്തിൽ കെ.എം.എസ്സ് വഹിച്ച പങ്ക് എന്നും ചരിത്രത്താളുകളിലുണ്ടാവും. ഇന്നും രണ്ടു FP പെർമിറ്റുകൾ KMS ൻ്റെ കൈവശമുണ്ട്. ഇനിയൊരു തിരിച്ചു വരവ് പ്രതീക്ഷിച്ചു തന്നെയാണ് യാത്രക്കാരും ബസ് പ്രേമികളും കാത്തിരിക്കുന്നതും..

ലേഖനത്തിനും ചിത്രങ്ങൾക്കും കടപ്പാട് – Private Bus Kerala FB Group, Other Bus Fans from Kottayam Area.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post