ഇന്ത്യൻ രാഷ്ട്രപതിയെ വരെ മയക്കിയ രുചിപ്പെരുമയുമായി ‘മസ്കോട്ട് മണി’

Total
0
Shares

വിവരണം – വിഷ്ണു AS നായർ.

നളപാചകം – അതൊരു വിശേഷണമാണ്. പുരുഷ പാചക കേസരികളുടെ വൈദഗ്ദ്യത്തെ കുറിക്കുന്ന പ്രയോഗം. പുരാണങ്ങളനുസരിച്ച് നിഷധ രാജ്യത്തെ രാജാവാണ് നളൻ. അഗ്നി-വരുണൻ-യമൻ എന്നീ ദേവന്മാരുടെ അനുഗ്രഹം നിമിത്തം നളൻ തയ്യാറാക്കുന്ന വിഭവങ്ങൾ അതീവ സ്വദിഷ്ടമായിരിക്കും. അങ്ങനെയാണ് ‘നളപാചകം’ എന്ന പ്രയോഗം തന്നെ വന്നത്.

നമ്മുടെ ചുറ്റിനും ചിലരുണ്ട്, പാചകത്തിൽ ഇന്നിന്റെ നളന്മാരായി വിരാജിക്കുന്നവർ. ദൈവാനുഗ്രഹവും കൈപുണ്യവും കൈമുതലാക്കി, കൈ വയ്ക്കുന്ന വിഭവങ്ങൾകൊണ്ട് തങ്ങളുടെ മുന്നിൽ വരുന്നവരെ രുചിയുടെ മായിക ലോകത്ത് കൊണ്ടുപോയി സംതൃപ്തരാക്കുന്നവർ. അങ്ങനെ ഇന്ത്യൻ രാഷ്ട്രപതിയുടെ അല്ലെങ്കിൽ വേണ്ട അമേരിക്കൻ പ്രസിഡന്റിന്റെ നാവിൽ വരെ ബോളിയുടെയും ഹൽവയുടെയും രുചിമേളം തീർത്ത ഒരു അഭിനവ നളനുണ്ട് നമ്മുടെ തിരുവനന്തപുരത്ത്. അറിയോ ആളിനെ ?? അറിയില്ലെങ്കിൽ അറിഞ്ഞോളൂ !! മസ്കോട്ട് മണി അഥവാ പായസം സ്വാമി എന്നീ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന “ദി വൺ ആൻഡ് ഒൺലി – രാമചന്ദ്ര അയ്യർ !!”

ഒരു ശരാശരി കുടുംബത്തിലായിരുന്നു രാമചന്ദ്ര അയ്യരുടെ ജനനം. പതിനാലാം വയസ്സിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം മെട്രിക്കുലേഷൻ പൂർത്തിയാക്കാൻ കഴിയാതെ സഹോദരനായ സീതാരാമ അയ്യരുടെ കീഴിൽ കുശിനിപ്പുരയിൽ വലതു കാൽ വച്ചു കയറിയായിരുന്നു തുടക്കം. പിന്നീട് 1975ൽ ശ്രീ.ചിത്തിര തിരുന്നാൾ മഹാരാജാവിന്റെ പാചകക്കാരനും തന്റെ മാതുലനുമായ ഹരിപ്പാട്‌ വെങ്കടാചല അയ്യർ വഴി കേരളാ ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷനിൽ ജോലിക്ക് പ്രവേശനം നേടി.

മസ്കോട്ട് ഹോട്ടലും KTDC യുമായുള്ള ബന്ധം രാമചന്ദ്ര അയ്യർക്ക് പുതിയൊരു വിളിപ്പേര് സമ്മാനിച്ചു. “മസ്കോട്ട് മണി”. 1976ൽ മസ്കോട്ട് ഹോട്ടലിൽ ആരംഭിച്ച ‘ഈവനിംഗ് കഫേ’യുടെ തുടക്കക്കാരൻ അയ്യരായിരുന്നു. വെറുമൊരു കുക്ക് ആയി തുടങ്ങി അവസാനം ചീഫ് ഷെഫായി മാറിയ മസ്കോട്ട് മണിയുടെ പാചകവിശേഷങ്ങൾ അനുഭവിച്ചറിഞ്ഞ വിശിഷ്ടവ്യക്തികളുടെയും സാമൂഹിക-സാംസ്‌കാരിക നായകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കണക്കെടുത്താൽ എണ്ണിയാലൊടുങ്ങില്ല.

അങ്ങനെ 2007ലെ രാഷ്ട്രപതി ശ്രീ.പ്രതിഭാ ദേവിസിങ് പാട്ടീലിന്റെ തിരുവനന്തപുരം സന്ദർശന വേളയിലാണ് അയ്യർക്ക് ശുക്രനടിച്ചത്. സസ്യാഹാരിയും പ്രമേഹ രോഗിയുമായിരുന്നു രാഷ്ട്രപതി. ഇതറിഞ്ഞ അയ്യർ അവിയലും എരിശ്ശേരിയും കുട്ടനാട്ടിൽ നിന്നെത്തിച്ച പുതുനെല്ലും പ്രസവിച്ചു അധികം നാൾ കഴിയാത്ത പശുവിന്റെ പാൽ കൊണ്ടുള്ള മധുരം ചേർക്കാത്ത പാൽപായസവും കൊണ്ട് പ്രഥമ വനിതയുടെ നാവിലെ രസമുകുളങ്ങളെ രുചിലോകത്തിൽ ആറാടിച്ചു.

രുചിയുടെ മായിക ലോകത്ത് പകച്ചുപോയ രാഷ്ട്രപതി രാമചന്ദ്ര അയ്യരെ പ്രത്യേകം വിളിച്ചഭിനന്ദിച്ചു. അധികം വൈകാതെ രാഷ്ട്രപതി ഭവനിലെ ഷെഫെന്ന സ്ഥാനത്തേക്ക് അയ്യർക്ക് ക്ഷണം ലഭിക്കുകയും ചെയ്തു. ലോകത്തിലെ ഏതൊരു ഷെഫും അസൂയയോടെ നോക്കിക്കാണുന്ന പദവി, തന്റെ രാജ്യത്തിന്റെ ഭരണാധികാരി തന്റെ കൈപുണ്യം നേരിട്ടറിയാൻ വിളിപ്പിച്ചിരിക്കുന്നു. അങ്ങനെ റോയ് – പണ്ഡിറ്റ്ജി – അയ്യർ എന്നീ നളത്രയങ്ങൾ രാഷ്ട്രപതി ഭവന്റെ കലവറയിലെ തമ്പുരാക്കന്മാരായി. അവിടെവച്ച് കിട്ടിയ വിളിപ്പേരാണ് ‘ബാബ’.

2008 ൽ റിട്ടയേർഡായെങ്കിലും പ്രത്യേക നിർദേശപ്രകാരം 2011 വരെ അദ്ദേഹം രാഷ്ട്രപതി ഭവനിലെ ഷെഫായി തുടർന്നു. അക്കാലത്താണ് 2010ൽ ലോകത്തിലെ ശക്തനായ ഭരണാധികാരി, അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെയും പ്രഥമ വനിത മിഷേൽ ഒബാമയുടെയും ഇന്ത്യൻ സന്ദർശനം. രാഷ്ട്രപതി ഭവൻ സന്ദർശിച്ച ഒബാമ ദമ്പതികൾക്ക് ബോളിയും പൈനാപ്പിൾ ഹൽവയും കൊണ്ട് നാവിൽ രുചിതന്ത്രം തെളിയിച്ച ഒരേടും രാമചന്ദ്ര അയ്യർ ഓർത്തെടുക്കുന്നു.

2011ൽ രാഷ്ട്രപതി ഭവൻ വിട്ട ശേഷമാണ് അയ്യരുടെ മാത്രം മാസ്റ്റർ പീസായ നവരസ പായസം നാട്ടുകാരിൽ എത്തി ചേർന്നത്. ചെമ്പാ പച്ചരിയും കടലയും ചെറുപയറും വാഴപ്പഴവും മാമ്പഴം, ചക്ക, പൈനാപ്പിൾ,മാതളം തുടങ്ങിയ പഴവർഗ്ഗങ്ങളും കൽക്കണ്ടും കൊട്ടതേങ്ങയും കരിമ്പിൻചാറും മറ്റുകൂട്ടുകളും ചേർന്ന ഈ പായസം കുടിക്കുമ്പോൾ ഒൻപതു പായസം കുടിച്ച സംതൃപ്തിയോ അല്ലെങ്കിൽ നവരസങ്ങൾ മുഖത്തു തെളിയും എന്നാണ് വയ്പ്പ്.

ഇപ്പോഴും ഹോട്ടൽ ചൈത്രത്തിൽ നടക്കുന്ന പായസമേളയിലെ നവരസ പായസത്തിന് അയ്യരുടെ രുചിക്കൂട്ട് തന്നെയാണ് ഉപയോഗിക്കുന്നത് എന്നോർക്കണം. മാത്രമല്ല ഇന്നും ഓണാഘോഷത്തോട് അനുബന്ധിച്ച് KTDC യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പായസം മേള മൂന്ന് പതിറ്റാണ്ടുകൾക്ക് മേലെ പിന്നിടുമ്പോൾ അതിന്റെ തുടക്കക്കാരൻ രാമചന്ദ്ര അയ്യരാണെന്ന് അറിയുമ്പോഴാണ് നമ്മളിൽ പലരും അത്ഭുതംകൂറുന്നത്. അങ്ങനെ വീണ ‘പായസ സ്വാമി’ എന്ന വിളിപ്പേരും അദ്ദേഹത്തിനുണ്ട്.

ഇപ്പോൾ പ്രായം എഴുപതായി രാമചന്ദ്ര അയ്യർക്ക് എന്നാലും ചുറുചുറുക്കിന് കുറവൊന്നുമില്ല. ഇന്ന് അദ്ദേഹവും ഭാര്യ ലളിതയും ചേർന്ന് കോട്ടയ്ക്കകം S. P ഫോർട്ട് ഹോസ്പിറ്റലിന്റെ അടുത്തുള്ള സിൻഡിക്കേറ്റ് ബാങ്കിന് എതിർ വശത്ത് ‘മൂകാംബിക നവരസ പായസം & ബോളി സ്റ്റാൾ’ എന്ന സ്ഥാപനം നടത്തി തങ്ങളുടെ ശിഷ്ടകാലം മുന്നോട്ട് കൊണ്ട് പോവുകയാണ്. കേട്ടറിഞ്ഞ് ഞാനും പോയി ഒരുനാൾ. അവിടെ പോയി അദ്ദേഹത്തെ പരിചയപ്പെട്ടിട്ടാണ് ഇക്കാര്യങ്ങളെല്ലാം അറിയുന്നത്. അമ്പലപ്പുഴ പാൽ പായസത്തിനോട് കിടപിടിക്കുന്ന അനന്തപുരി പാൽപായസവും അയ്യരുടെ കൈയ്യൊപ്പ് പതിഞ്ഞ നവരസ പായസവും വാങ്ങി.

നവരസ പായസം :- ഇതു വരെ കുടിച്ചിട്ടില്ലാത്ത ഒരു രുചി. പയറും പഴവും എല്ലാംകൂടി ചേർന്ന ഒരു കിടുക്കാച്ചി അനുഭൂതി. പയറു പായസത്തിന്റെ ഒരു വകഭേദമെന്നു പറയാമെങ്കിലും രുചി അതിനോട് യോജിക്കുന്നതല്ല. അരലിറ്റർ :- ₹.100/- അനന്തപുരി പാൽപ്പായസം :- വല്യേട്ടനിലെ മമ്പറം ബാവ പറയും പോലെ “കൊമ്പനെ വടി വച്ചു നിർത്തിയ” പോലത്തെ മധുരം. ഒട്ടും കൂടുതലല്ല എന്നാലൊട്ട് കുറവുമല്ല. മധുരപ്രിയർ ചിലപ്പോൾ ഒന്ന്‌ നിരാശപ്പെട്ടേക്കാം. അരലിറ്റർ :- ₹.100/- ഇവ മാത്രമല്ല അട, പഴം, പരിപ്പ്, സേമിയ, ഗോതമ്പ്, കടല, പാലട തുടങ്ങിയ പ്രഥമനുകളും അയ്യർ നമുക്കായി ക്രമത്തിൽ തയ്യാറാക്കുന്നുണ്ട്. Strongly recommended.

ചോറ് വീട്ടിൽ ഉണ്ടാക്കിയിട്ട് കറി ഇല്ലാത്തവർക്കും അയ്യർ പോംവഴി കണ്ടിട്ടുണ്ട്. നല്ല അസ്സൽ എരിശ്ശേരിയും അവിയലും കൂട്ടുകറിയും കാളനും രസവും തുടങ്ങിയവ മാത്രമായി മൂകാംബികയിൽ ലഭ്യമാണ് കൂടാതെ നല്ല ഒന്നാംതരം വെജിറ്റബിൾ ബിരിയാണിയും സാദങ്ങളും അയ്യർ നമുക്കായി ഒരുക്കി വച്ചിട്ടുണ്ടെന്നാണ് അറിവ്. പായസം കുടിച്ചു കഴിഞ്ഞു അഭിപ്രായം പറഞ്ഞപ്പോൾ ഉണ്ണികുടവയർ കുലുങ്ങനെ ചിരിച്ചുകൊണ്ട് തമിഴ് കലർന്ന മലയാളത്തിൽ മറുപടി “ഞാൻ ഉണ്ടാക്കുന്നു എന്നേയുള്ളു. That’s all. എല്ലാമേ ശ്രീപദ്മനാഭ സ്വാമിയുടെ അനുഗ്രഹം.”

ദിവസേന ഓരോ സ്‌പെഷ്യൽ പായസം ഉണ്ടാക്കാറുണ്ട്, ആ ദിവസങ്ങളിൽ മാത്രമേ അത്‌ ലഭ്യമാവുകയുള്ളൂ. നവരസ പായസം , അനന്തപുരി പാൽപ്പായസം എന്നിവ എല്ലാദിവസവും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post