കേരളത്തിലെ ഏറ്റവും പ്രശസ്തവും കുപ്രസിദ്ധി നേടിയതുമായ ബസ് സർവ്വീസ്

Total
4
Shares

കേരളത്തിലെ ഏറ്റവും പ്രശസ്തവും കുപ്രസിദ്ധി നേടിയതുമായ ബസ് സർവ്വീസ് ഏതായിരിക്കും? ഒരേയൊരു ഉത്തരമേ കാണൂ ശരണ്യ മോട്ടോഴ്‌സ്. കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ശക്തമായ സ്വകാര്യ ബസ് സർവീസാണ് മുൻ ഗതാഗതമന്ത്രി ആർ ബാലകൃഷ്ണ പിള്ളയുടെ ബന്ധുവായ മനോജിന്റെ ഉടമസ്ഥതയിലുള്ള ശരണ്യ മോട്ടോഴ്‌സ്.

1985 ലാണ് മനോജിന്റെ അച്ഛൻ ചന്ദ്രശേഖരൻ ശരണ്യയുടെ ബസ് സർവീസുകൾ ആരംഭിക്കുന്നത്. അദ്ദേഹത്തിൻ്റെ സ്കൂളിൽ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപികയാണ് പുതിയ ബസ് സർവിസിനു ലക്ഷ്മിദേവിയുടേ പര്യായമായ “ശരണ്യ ” എന്ന പേര്‌ നിർദ്ദേശിക്കുന്നത്. കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ നിന്നും പുനലൂർ ആയിരുന്നു ശരണ്യയുടെ ആദ്യ സർവീസ്. പിന്നീട് ശരണ്യ മോട്ടോഴ്‌സ് നിരവധി ബസുകൾ കൊട്ടാരക്കരയെ ചുറ്റുവട്ടതുള്ള ചെറിയ പ്രദേശങ്ങളുമായി ബന്ധിപ്പിച്ചു ആരംഭിച്ചു. കൊട്ടാരക്കരയുടെ റാണി എന്നു പറഞ്ഞാൽ ഏതു ബസ് ഫാനും ഒന്നു ചിന്തിക്കുക പോലും ചെയ്യാതെ പറയുന്ന ഒരു പേരുണ്ട് ” ശരണ്യ.”

ശരണ്യയ്ക്കു എന്താണ് ഇത്ര പ്രത്യേകത എന്നു ചോദിച്ചാൽ ഒറ്റ ഉത്തരം – “യാത്രക്കാരന്റ സമയത്തിന്റെ വില കൃത്യമായി അറിയാവുന്ന ഓപ്പറേറ്റർ.” പക്ഷേ ഈ കൃത്യത ചിലപ്പോൾ വൻ അപകടങ്ങൾക്ക് വഴി വെക്കുകയും പല ജീവനുകൾ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ശരണ്യയുടെ കുപ്രിസിദ്ധിയ്ക്കു കാരണം. മുമ്പ് പലതവണ നിയമവിരുദ്ധ പെർമിറ്റിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ബസ്സുകൾ സർവീസ് നടത്തുകയും ഇത് നിരവധി അപകടങ്ങൾക്ക് കാരണമാകുകയും ചെയ്തിരുന്നു. ഒത്തിരി പരാതികൾ ഇതു സംബന്ധിച്ച് ഉയർന്നിരുന്നു. എന്നാൽ ശരണ്യയുടെ ജനപ്രീതിയ്ക്ക് കോട്ടം വരുത്തുവാൻ ഈ സംഭവങ്ങളൊന്നും കാരണമായില്ല.

1993 ലാണ് ശരണ്യ മോട്ടോഴ്‌സ് അവരുടെ ആദ്യ ദീർഘ ദൂര സർവീസ് ആരംഭിക്കുന്നത്. പുനലൂരിൽ നിന്നും കോട്ടയം വഴി എറണാകുളത്തിനായിരുന്നു ആദ്യ സർവീസ്. പിന്നാലെ കൊട്ടാരക്കരയിൽ നിന്നും നെടുങ്കണ്ടം പോകുന്ന HMS ബീഗിൾ എന്ന പെർമിറ്റ് വാങ്ങി ശരണ്യ തന്റെ ഹൈറേഞ്ച് പ്രയാണം ആരംഭിച്ചു. ചന്ദ്രശേഖരനു പിന്നാലെ മക്കളായ ഹരി, ഗോപൻ, മനോജ് എന്നിവർ ബസ് സർവീസ് രംഗത്ത് വന്നതോടെ ശരണ്യ മോട്ടോഴ്‌സ് വളർന്നു.

മത്സര രംഗത്തുണ്ടായിരുന്ന മറ്റു ബസ് ഓപ്പറേറ്റർമാരെ നന്നായി ഒതുക്കുവാനും ശരണ്യ മാനേജ്മെന്റിനു കഴിഞ്ഞു. 76 സർവീസുകൾ ഒരേസമയം നടത്തി കേരളത്തിൽ തന്നേ അറിയപ്പെടുന്ന ബസ് ഓപ്പറേറ്റർ ആയി ശരണ്യ മാറിയത് ഇപ്പോൾ ചരിത്രമാണ്. ബസ് സർവീസ് കൂടാതെ ബോഡി ബിൽഡിങ് യൂണിറ്റ്, വർക്ഷോപ് എന്നിവയും ശരണ്യക്ക് ഉണ്ടായിരുന്നു. സ്വന്തം വർക്ക്ഷോപ്പിൽ പണികഴിപ്പിച്ച ശരണ്യ ബസുകൾ തലയെടുപ്പോടെ കേരളത്തിൽ (മധ്യ – തെക്കൻ) പറന്നു നടന്നു.

കൊട്ടാരക്കരയ്ക്കും എറണാകുളത്തിനും ഇടയിലാണ് ശരണ്യയുടെ മിക്ക ബസുകളും ഓടുന്നത്. പത്തനംതിട്ട, കൊല്ലം, കോട്ടയം ഇടുക്കി ജില്ലകളിലൂടെയാണ് പ്രധാനമായും ശരണ്യ കടന്നു പോകുന്നത്. ഈ പ്രദേശങ്ങളിൽ എല്ലായിടത്തും ശരണ്യ ബസ്സുകളോട് എല്ലാവർക്കും ഒരു ഭയഭക്തി ബഹുമാനമായിരുന്നു. ശരണ്യ വന്നാൽ വഴി മാറി കൊടുത്തേ മതിയാകൂ എന്നൊരു പാഠം എല്ലാവരും മുടങ്ങാതെ ശീലിച്ചിരുന്നു. വേറൊന്നും കൊണ്ടല്ല ജീവനിൽ ഭയമുണ്ടായിട്ടു തന്നെയാണ്. ഒരു കാലത്ത് സർക്കാർ സർവ്വീസുകളായ കെഎസ്ആർടിസി പോലും ശരണ്യയുടെ മുന്നിൽ തല കുനിച്ചു നിന്നിരുന്നതും ചരിത്രമാണ്.

1993 മുതൽ 2005 വരേ സ്വകാര്യബസുകളുടെ സുവർണ്ണ കാലഘട്ടത്തിൽ തെക്കൻ കേരളം അടക്കിവാണ കൊട്ടാരക്കരയുടെ റാണി പിന്നീട് പല കാരണങ്ങൾ കൊണ്ട് സർവീസുകളുടെ എണ്ണം കുറച്ചു. 2012 ലാണ് ശരണ്യ മോട്ടോഴ്സിലേക്ക് ആദ്യ “സൂപ്പർ ഫാസ്റ്റ്” പെർമിറ്റ് കടന്നു വരുന്നത്. അതും അവരുടെ ആദ്യ സർവീസ് ആയ “പുനലൂർ – എറണാകുളം” റൂട്ടിൽ. പിന്നീട് കേരളത്തിൽ ഏറ്റവുമധികം സൂപ്പർ ക്ലാസ് പെർമിറ്റുകൾ ഉള്ള ഓപ്പറേറ്റർ എന്ന പേരും ശരണ്യ മോട്ടോഴ്‌സിനെ തേടിയെത്തി. നാളുകൾക്ക് മുൻപ് ‘വിന്റർ ഗ്രീൻ’ എന്ന എഡിഷനിൽ ശരണ്യയുടെ കോൺട്രാക്ട് കാര്യേജ് ബസ് ഇറക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതോടൊപ്പം തന്നെ ഏറെ വിവാദങ്ങൾക്കും ഇത് വഴിവെച്ചു.

ശരണ്യ മോട്ടോഴ്‌സ് എന്ന പേരിന്റെ വളർച്ച പോലെ തന്നെ ശത്രുക്കളുടെ എണ്ണവും കൂടി. എന്നാൽ 2014 – 15 ൽ വന്ന കോടതിവിധികൾ പ്രൈവറ്റ് ബസുകളേ ഒരുപോലെ പിടിച്ചു കുലുക്കിയപ്പോൾ അതു ശരണ്യയേയും ബാധിച്ചു. സൂപ്പർ ക്ലാസ് പെർമിറ്റ് പോയി ടേക്ക് ഓവർ വന്നപ്പോൾ പല സർവീസും നിർത്തി. ഉള്ളതിൽ ചിലത് മാത്രം എപ്പോഴും സർവീസ് നടത്തുന്നു പേരു നിലനിർത്താനായി മാത്രം.

ഇന്ന് കെഎസ്ആർടിസിയിൽ തന്റേടമുള്ള ജീവനക്കാർ ഒത്തൊരുമിച്ചതോടെ പലപ്പോഴും പഴയതുപോലെ ശരണ്യയ്ക്ക് തൻ്റെ ഗർവ്വ് പുറത്തെടുക്കുവാൻ സാധിക്കാറില്ല. കാര്യം എന്തൊക്കെയാണെങ്കിലും യാത്രക്കാർക്ക് വളരെ പ്രിയപ്പെട്ട സർവ്വീസുകളാണ് ശരണ്യയുടേത്. സ്ഥിരയാത്രക്കാരോട് ജീവനക്കാരുടെ സൗഹൃദപരമായ പെരുമാറ്റവും ഇതിനൊരു കാരണമാണ്. എന്തൊക്കെ ബ്ലോക്ക് വന്നാലും പല ഷോർട്ട് കട്ട് റൂട്ടിലൂടെയും സമയത്ത് സ്ഥലത്തെത്തിക്കുമെന്നുള്ള ഉറപ്പാണ് ഇന്നും ശരണ്യയെ ആളുകൾക്കിടയിൽ നിലനിർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post