ലുലു മാളിലെ കവർച്ച സാഹസികമായി തടഞ്ഞു; ജീവനക്കാരുടെ ധെെര്യത്തിന് യൂസഫലിയുടെ സമ്മാനം

Total
0
Shares

എഴുത്ത് – സന്ദീപ് ദാസ്.

മുക്താർ സെമൻ എന്ന ചെറുപ്പക്കാരൻ കണ്ണൂർ സ്വദേശിയാണ്. ഷാർജയിലെ ലുലു ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ് അയാൾ. ഇക്കഴിഞ്ഞ മാർച്ച് 8ന് രാത്രിയിൽ പതിവുപോലെ ജോലിചെയ്യുകയായിരുന്ന മുക്താർ അസാധാരണമായ ഒരു കാഴ്ച്ച കണ്ടു.മുഖം മൂടി ധരിച്ച, കശാപ്പുകത്തിയും ചുറ്റികയുമേന്തിയ ഏതാനും അക്രമികൾ തങ്ങൾക്കുനേരെ പാഞ്ഞടുക്കുന്നു. ഒരു നിമിഷനേരത്തേക്ക് പകച്ചുപോയെങ്കിലും മുക്താറും കൂട്ടുകാരും ചേർന്ന് അക്രമികളെ സധൈര്യം നേരിട്ടു. പണപ്പെട്ടിയുമായി കടന്നുകളയാൻ ശ്രമിച്ച മുഖംമൂടിക്കാരെ ലുലു ജീവനക്കാർ മിനുട്ടുകളോളം ചെറുത്തുനിന്നു. അതിൻ്റെ ഫലമായി ഒന്നും തന്നെ മോഷണം പോയില്ല. ക്രിമിനലുകൾ വൈകാതെ തന്നെ അറസ്റ്റിലാവുകയും ചെയ്തു !

സ്വന്തം ജീവൻ പോലും പണയം വെച്ച് മോഷണശ്രമം പരാജയപ്പെടുത്തിയ മുക്താറിനെയും സുഹൃത്തിനെയും ഇപ്പോൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ആദരിച്ചിരിക്കുന്നു. പാരിതോഷികങ്ങൾക്കുപുറമെ മുക്താറിന് ഇനി ജോലിയിൽ സ്ഥാനക്കയറ്റവും ലഭിക്കും. കവർച്ചാ സംഘത്തെ സധെെര്യം നേരിട്ട ജീനക്കാർക്ക് അബുദാബിയിലെ ലുലു ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാനും എം.‌ഡിയുമായ എം.എ യൂസഫലി 5000 ദിർഹവും മൊമന്റോയും കീർത്തിപത്രവും സമർപ്പിച്ചു. ഇതേപൊലെ എല്ലാ ജീവനക്കാരും ജാഗരൂകരായിരിക്കണമെന്നും യൂസഫലി ചടങ്ങിൽ പറഞ്ഞു. കൃത്യ സമയത്ത് എത്തി പ്രതികളെ പിടികൂടിയ പൊലീസിനെയും അദ്ദേഹം അഭിനന്ദിച്ചു.

പാതി മരവിച്ച മനസ്സുമായി ജോലി ചെയ്യുന്നവരാണ് പല പ്രവാസികളും. അവരുടെ ഉടൽ അക്കരെയാണെങ്കിലും മനസ്സ് നാട്ടിലായിരിക്കും. ലീ­വ് കഴിഞ്ഞ് തിരിച്ചു പോകാൻ എയർപോർട്ടിലേക്ക് യാത്രതിരിക്കുമ്പോൾ കരച്ചിലടക്കാൻ പാടുപെടുന്ന എത്രയോ ഗൾഫുകാരെ കണ്ടിരിക്കുന്നു. ഒരു പ്രവാസിയുടെ നഷ്ടങ്ങൾ വളരെ വലുതാണ്.നാട്ടിലെ ആഘോഷങ്ങളും സൗഹൃദസദസ്സുകളും അയാൾക്ക് കൈമോശം വരുന്നു.പങ്കാളിയോടൊത്തുള്ള ജീവിതം നിഷേധിക്കപ്പെടുന്നു.കുഞ്ഞുങ്ങളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ നേരിട്ടുകണ്ട് ആസ്വദിക്കാൻ സാധിക്കാതെ വരുന്നു.പണം കൊണ്ട് എല്ലാം നേടാനോ വാങ്ങാനോ സാധിക്കുകയില്ലല്ലോ…

കുടുംബത്തെ രക്ഷിക്കുന്നതിനുവേണ്ടി വിമാനം കയറും.പിന്നീട് കുടുംബത്തിൻ്റെ അന്തസ്സ് നിലനിർത്തുന്നതിനുവേണ്ടി വിമാനയാത്രകൾ പതിവാക്കും.പല പ്രവാസികളുടെയും കഥ ഇതാണ്.ആഗ്രഹമുണ്ടായാലും അവർക്ക് നാട്ടിൽ തുടരാനാവില്ല.മരുഭൂമികൾ മാടിവിളിച്ചുകൊണ്ടേയിരിക്കും. ഗൾഫുകാരൻ കൊണ്ടുവരുന്ന പെർഫ്യൂമുകൾക്കും മറ്റു ഉത്പന്നങ്ങൾക്കും വേണ്ടി നാട് എന്നും കാത്തിരിക്കും.ലീവിനുവരുമ്പോൾ ചിരിക്കുന്ന മുഖത്തിനു പുറകിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഉരുകുന്ന മനസ്സ് പലരും കാണാറില്ല.

സ്വന്തം നാട്ടിൽ അനുഭവപ്പെടുന്ന സ്വാതന്ത്ര്യവും സുരക്ഷിതത്വബോധവുമൊന്നും മറ്റൊരു രാജ്യത്ത് ഉണ്ടാവണമെന്നില്ല.അങ്ങനെ സാധാരണ പ്രവാസി അനുഭവിക്കുന്ന മാനസികസംഘർഷങ്ങളിലൂടെ മുക്താറും കടന്നുപോകുന്നുണ്ടാവാം. നാട്ടിലെ മഴയും പച്ചപ്പും മറ്റും ഒാർക്കുമ്പോൾ ജോലി പോലും പല പ്രവാസികൾക്കും ദുഷ്കരമാകാറുണ്ട്. അപ്പോഴാണ് തീർത്തും അപരിചിതരായ ക്രിമിനലുകൾ മുക്താറിനെ ആക്രമിക്കാൻ വരുന്നത്. അതും ശാരീരികശക്തിയിൽ മലയാളികളേക്കാൾ ബഹുദൂരം മുമ്പിൽ നിൽക്കുന്ന ആഫ്രിക്കൻ സ്വദേശികൾ. ചെറുത്തു നിൽക്കാൻ വലിയ മനഃസ്സാന്നിദ്ധ്യം തന്നെ വേണം.

ആയുധമേന്തിയ അക്രമികളെ ഈ രീതിയിൽ നേരിട്ടത് ബുദ്ധിമോശമല്ലേ എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. അതിൽ കാര്യവുമുണ്ട്. പക്ഷേ പുറത്തിരുന്ന് നിർദ്ദേശങ്ങൾ നൽകാൻ എളുപ്പമാണ്. അസാധാരണമായ ഒരു അനുഭവത്തിലൂടെയാണ് മുക്താറും സംഘവും കടന്നുപോയത്. ആ സമയത്ത് ബുദ്ധിപൂർവ്വം ചിന്തിച്ച് തീരുമാനമെടുക്കാൻ കഴിയണമെന്നില്ല. പ്രത്യാക്രമണമാണ് ആ ഘട്ടത്തിൽ നല്ലതെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവും. ഭാഗ്യം കൊണ്ട് ആളപായം ഉണ്ടായതുമില്ല. കാഷ് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരനെ ക്രിമിനലുകൾ ആക്രമിച്ചപ്പോഴാണ് മറ്റു ജീവനക്കാർ കൂട്ടത്തോടെ ഇടപെട്ടത്. ലുലുവിലെ ജീവനക്കാർ പല ഭാഷകൾ സംസാരിക്കുന്നവരായിരുന്നു. പക്ഷേ കൂട്ടത്തിലുള്ള ഒരുത്തനെ മർദ്ദിക്കുന്നതു കണ്ടപ്പോൾ കൈയ്യും കെട്ടി നോക്കിനിൽക്കാൻ അവർക്ക് സാധിച്ചില്ല.അത് തീവ്രമായ മനുഷ്യത്വത്തിൻ്റെ ലക്ഷണമാണ്.

മാസാമാസം വലിയ തുക ശമ്പളമായി എണ്ണിവാങ്ങിയിട്ടും ചെയ്യുന്ന ജോലിയോടും സമൂഹത്തിലെ മനുഷ്യരോടും യാതൊരുവിധ പ്രതിബദ്ധതയും കാണിക്കാത്ത ഒരുപാട് ജീവനക്കാരെക്കൊണ്ട് നിറഞ്ഞതാണ് ഈ ലോകം. അവിടെയും മുക്താറും സംഘവും വേറിട്ടുനിന്നു. സ്വാർത്ഥരായ മനുഷ്യർ ഈ രീതിയിൽ പ്രതികരിക്കില്ല എന്നത് തീർച്ചയാണ്.മനുഷ്യത്വം,ആത്മാർത്ഥത തുടങ്ങിയ മൂല്യങ്ങൾക്ക് ലഭിച്ച പ്രതിഫലമാണ് ഈ പ്രമോഷൻ.മുക്താറിനും കുടുംബത്തിനും ഇനിയും നന്മകളുണ്ടാകട്ടെ. നാളെ അക്രമികളോട് പൊരുതുന്ന മറ്റൊരു മുക്താറിനെ കാണാനിടവരാതിരിക്കട്ടെ. വിജയം ഒട്ടും തന്നെ ഉറപ്പില്ലാത്ത വളരെയേറെ അപകടം പിടിച്ച ഒരു കളിയാണത്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post