അടിച്ചു മാറ്റിയ യുദ്ധവിമാനം – വിക്റ്റർ ബെലെങ്കോയുടെ മിഗ് -25 മോഷണം

Total
1
Shares

ലേഖകൻ – ഋഷിദാസ് എസ്.

ഇന്നേവരെ നിര്മിക്കപ്പെട്ടിട്ടുള്ള യുദ്ധവിമാനങ്ങളിൽ ഏറ്റവും വേഗതയുള്ളത് സോവ്യറ്റ് യൂണിയൻ അറുപതുകളിൽ രൂപകല്പനചെയ്തു നിർമിച്ച മിഗ് -25 പോർവിമാനത്തിനാണ്. മിഗ് -25 വേഗതയുടെയും ഉയരത്തിന്റെയും കാര്യത്തിൽ സൃഷ്ടിച്ചിട്ടുള്ള റെക്കോർഡുകൾ ഇന്നും നിലനിൽക്കുന്നു . എഴുപതുകളുടെ ആദ്യവര്ഷങ്ങളിൽ യൂ എസ് ഉം നാറ്റോ സഖ്യവും ഈ പോർവിമാനത്തെ അത്യധികം ഭയന്നിരുന്നു . ശബ്ദത്തിന്റെ മൂന്നിരട്ടിയില ധികം വേഗതയിൽ പറക്കുകയും 90000 അടി വരെ ഉയരം ആർജ്ജിക്കാൻ ആവുകയും ചെയുന്ന മിഗ് -25 നെ വരുതിയിലാക്കാൻ പോർവിമാനങ്ങൾക്കോ വ്യോമവേധ മിസൈ ലുകൾക്കോ കഴിയുമായിരുന്നില്ല.

ക്രമേണ മിഗ് -25 നെ കുറിച്ച് നിറം പിടിപ്പിച്ച കഥകൾ പാച്ചാത്യ മാധ്യമങ്ങൾ മെനയാൻ തുടങ്ങി . ഇല്ലാത്ത പല കഴിവുകളും മിഗ് -25 നുണ്ടെന്നു പാച്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിച്ചു . ക്രമേണ യു എസ് പ്രതിരോധ വകുപ്പുപോലും മിഗ് -25 നെ ഭയക്കാൻ തുടങ്ങി . എങ്ങിനെയും മിഗ് -25 നെ പ്രതിരോധിക്കാനായി അവർ F -15 എന്ന മുൻനിര പോർവിമാനത്തെയും രംഗത്തിറക്കി . അക്കാലത്തു സോവ്യറ്റ് യൂണിയൻ മിഗ് -25 നെ ഏറ്റവും അടുത്ത സഖ്യ രാജ്യങ്ങൾക്കുപോലും വിറ്റിരുന്നില്ല. സോവ്യറ്റ് വ്യോമസേനയിലുള്ള മിഗ് -25 കൾപോലും സുപ്രധാന വ്യോമ താവളങ്ങളിലാണ് വിന്യസിച്ചിരുന്നത് . അവയിൽ ചില താവളങ്ങൾ സോവ്യറ്റ് യൂണിയന്റെ കിഴക്ക്ന അതിരായ സഖാലിന് ദ്വീപിലും വ്ലാഡിവോസ്റ്റോക് നഗരത്തിനടുത്തും ആയിരുന്നു .

ഒരു പ്രവർത്തന ക്ഷമമായ മിഗ് -25 കൈയ്യിൽ കിട്ടുക എന്നത് അക്കാലത്തു യു എസ് സേനയുടെയും രഹസ്യഅന്യോഷണ വിഭാഗത്തിന്റെയും വലിയ സ്വപ്നമായിരുന്നു . അക്കാര്യം സോവ്യറ്റ് വ്യോമസേനയിലെ ചില മിഗ് -25 പൈലറ്റുമാർക്കെങ്കിലും അറിയാമായിരുന്നു . അവരിൽ ഒരാളായിരുന്നു ലെഫ്റ്റനന്റ് വിക്റ്റർ ബെലെങ്കോ. സോവ്യറ്റ് പൂർവ മേഖലകളിൽ വിന്യസിച്ചിരുന്നു മിഗ്-25 കളിലൊന്നിന്റെ വൈമാനികനായിരുന്നു വിക്റ്റർ ബെലെങ്കോ .

1976സെപ്തംബര് 6 ബെലെങ്കോ തന്റെ മിഗ്- 25 മായി പറന്നുയർന്നത് ആ പോർവിമാനം അടിച്ചു മാറ്റി യൂ എസ് നു കൈമാറാനും യൂ എസ് ൽ രാഷ്ട്രീയ അഭയം തേടാനുള്ള തീരുമാനത്തോടെയും ആയിരുന്നു. ഉക്രയിൻകാരനായ ബെലെങ്കോ രഹസ്യമായി സോവ്യറ്റ് വ്യവസ്ഥയെ വളരെ വെറുത്തിരുന്നു . സോവ്റ്റേറ്റ് പൂർവ പ്രദേശത്തെ കംചത്ക ഉപ ദ്വീപിലെ ചുഗ്യുവെങ്ക വ്യോമ താവളത്തിൽ( Chuguyevka Air Base ) നിന്നാണ് ഒരു സാധാരണ പ്രതിരോധ പറക്കലിന് ബെലെങ്കോ തന്റെ മിഗ്- 25 യുമായി പറന്നുയർന്നത്. സമാനമായ ഏതാനും മിഗുകളും ബെലെങ്കോയുടെ വ്യോമ വ്യൂഹത്തിലുണ്ടായിരുന്നു .

ജപ്പാന്റെ ഉത്തര ദ്വീപായ ഹൊക്കൈഡോയിലെ ചിറ്റോസ് വ്യോമത്താവളമായിരുന്നു ബെലെങ്കോയുടെ ലക്‌ഷ്യം .പറന്നുയർന്നു മിനിറ്റുകൾക്കുള്ളിൽ തന്നെ ബെലെങ്കോ തന്റെ മിഗ്ഗിനെ കടലിന്റെ ദിശയിൽ തിരിച്ചുവിട്ടു . കടലിനു മുകളിലെത്തിയപ്പോൾ ബെലെങ്കോ വളരെ താഴ്ന്നു പറക്കാൻ തുടങ്ങി . അതോടെ ബെലെങ്കോയുടെ വിമാനം സോവ്യറ്റ് റഡാറുകളിൽ നിന്നും അപ്രത്യക്ഷമായി ബെലെങ്കോയുടെ മിഗ്ഗ് കടലിൽ തകർന്നു വീണു എന്ന ധാരണ ഇതുമൂലം സോവ്യറ്റ് റഡാർ സംവിധാനങ്ങളിൽ സൃഷ്ടിക്കപ്പെട്ടു .

പദ്ധതിയിട്ടതുപോലെ ചിറ്റോസ് വ്യോമത്താവള ത്തിലെത്താൻ ബെലെങ്കോയ്ക്ക് കഴിഞ്ഞില്ല . ഒരു സിവിൽ വിമാനത്താവളമായ ഹോക്കടാറ്റ് വിമാനത്താവളത്തിന് സമീപം എത്തിപ്പെട്ട ബെലെങ്കോ തന്റെ മിഗ് -25 ലെ ഇന്ധനം തീരുന്നതിനു തൊട്ടു മുൻപ് റൺവേയിൽ ഇറങ്ങി . വേഗത കൂടിയതിനാൽ റൺവേയിൽനിന്നും അധികം ഓടിയാണ് മിഗ് -25 നിശ്ചലാവസ്ഥയിലായത് . എയർപോർട്ട് അധികൃതർക്ക് ആദ്യം കാര്യം മനസ്സിലായില്ലെങ്കിലും മിനിറ്റുകൾക്കുള്ളിൽ കാര്യങ്ങൾ വെളിപ്പെട്ടു . സോവ്യറ്റ് സാങ്കേതിക വിദ്യയുടെ പ്രതീകമായിരുന്ന മിഗ് -25 പാച്ചാത്യ ശക്തികളുടെ കൈയിലായി .

 

ബെലെങ്കോ യൂ എസ് ൽ രാഷ്ട്രീയാഭയം തേടി . വളരെ സന്തോഷത്തോടെ യൂ എസ് ബെലെങ്കോക്ക് അഭയം നൽകി . സോവ്യറ്റ് യൂണിയൻ മോഷണമുതൽ ജപ്പാനോട് തിരികെ ചോദിച്ചു . യൂ എസ് ജാപ്പനീസ് വിദഗ്ധർ മിഗ് -25 ഇന്റെ നട്ടും ബോൾട്ടും ഇളക്കി പീസ് പീസാക്കി പരിശോധിച്ചു . സോവ്യറ്റ് വ്യോമയുദ്ധ രഹസ്യങ്ങളിൽ പലതും യൂ എസ് ഇന്റെ കൈയിലായി. വിമാനം തിരികെ നൽകില്ലെന്ന് ജപ്പാൻ പ്രഖ്യാപിച്ചു . സോവ്യറ്റ് യൂണിയൻ ഉടനെ തന്നെ ചില ജാപ്പനീസ് നാവിക യാനങ്ങൾ വളഞ്ഞു പിടിച്ചു കുറെയധികം ജപ്പാൻകാർ തടവിലാക്കി . അതിനകം യൂ എസ് മിഗിനെ അവരുടെ വിദൂരമായ ഒരു താവളത്തിലേക്ക് മാറ്റിയിരുന്നു . മാസങ്ങൾക്കു ശേഷം യൂ എസ് അനേകം കണ്ടെയ്നറുകളിലാക്കി മിഗിനെ സോവ്യറ്റ് യൂണിയന് തിരികെ നൽകി . അതിനകം മഗ്ഗിന്റെ രഹസ്യങ്ങളെല്ലാം അവർ മനസ്സിലാക്കിയിരുന്നു .

അടിച്ചു മാറ്റപ്പെട്ട മിഗ് -25 വലിയ ബാധ്യതയാണ് സോവ്യറ്റ് യൂണിയന് വരുത്തിയത് . മിഗ് -25 പോർവിമാനങ്ങളിലെ ഇലക്ട്രോണിക് പ്രതിരോധ സംവിധാനങ്ങളെല്ലാം നവീകരിക്കാൻ സോവ്യറ്റ് യൂണിയൻ നിർബന്ധിതമായി . ഒരു പക്ഷെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ അടിച്ചുമാറ്റലുകളിൽ ഒന്നായി ബെലെങ്കോയുടെ മിഗ് മോഷണം.

ബെലെങ്കോയെ ഉടൻതന്നെ യൂ എസ് ലേക്ക് മാറ്റി യൂ എസ് പൗരത്വവും പുതിയ പേരും രേഖകളും നൽകി . അനേക വർഷങ്ങൾ സി ഐ എ യുടെ സംരക്ഷ ണത്തിൽ ആയിരുന്നു ബെലെങ്കോ . സോവ്യറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം ബെലെങ്കോ തൊണ്ണൂറുകളിൽ റഷ്യ സന്ദർശിക്കുകയും ചെയ്തു . ബെലെങ്കോ ഏതോ അപരനാമത്തിൽ ഇപ്പോഴും യൂ എസ് ൽ ജീവിച്ചിരിക്കുന്നതായാണ് അനുമാനം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post