മുപ്പതു രൂപ ദിവസക്കൂലിയിൽ നിന്നും മുപ്പതു രാജ്യങ്ങളിലേക്ക്

Total
1
Shares

വിവരണം – Bani Zadar.

അലീക്ക പുലർച്ചെ തന്റെ കട തുറക്കാൻ വന്നപ്പോൾ കടയുടെ മുന്നിൽ ഇരിക്കുന്ന എന്നെ കണ്ടിട്ട് ചോദിച്ചു “ആരാ.. എന്താ ഇവിടെ ഇരിക്കുന്നത്?” അത് വരെ അലീക്കാന്റെ ബാഗ് കടയിൽ ഒരു ആഴ്ചയിൽ ഏറെ ആയി ഒരു ലുങ്കിയും ഉടുത്തു, ബാഗിന്റെ ബട്ടൺ അടിച്ചു കൊണ്ടിരിക്കുന്ന എന്നെ പെട്ടെന്ന് ജീൻസും ഷൂസും തൊപ്പിയും ഒക്കെ ഇട്ടു വന്നപ്പോൾ ആ ഇരുട്ടത് പെട്ടെന്നു മനസിലാവാത്തോണ്ട് ആയിരുന്നു മൂപ്പർ അങ്ങനെ ചോദിച്ചത്.

ഞാൻ ചിരിച്ചു കൊണ്ട് തൊപ്പി അഴിച്ചു ഞാൻ ആണെന്നു പറഞ്ഞപ്പോൾ മൂപ്പർ അതിശയത്തോടെ ഒന്നുടെ എന്നെ നോകീട്ടു മെല്ലെ ചിരിച്ചു കൊണ്ട് പറഞ്ഞു, “നീ എന്റെ കൂടെ ബാഗ് സപ്ലൈ ചെയ്യാൻ തന്നെ അല്ലേ വരുന്നത്?” ഞാൻ ഒന്നും മിണ്ടാതെ അവിടെ ഉണ്ടായിരുന്ന ഒരു ബാഗിന്റെ കെട്ട് എടുത്തു എന്റെ ഒരു ചുമലിൽ വെച്ച് നേരെ ബസ്റ്റാന്റ് ലക്‌ഷ്യം ആക്കി മൂപ്പരുടെ കൂടെ നടന്നു.. വയനാട്ടിലേക്ക്….!!!!

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു പ്രീ ഡിഗ്രിക്ക് കോളേജിലേക്ക് പോവാൻ മൂന്നാലു മാസം ഉണ്ടെന്നു അറിഞ്ഞപ്പോൾ ആയിരുന്നു എന്റെ ഒരു ബന്ധു കൂടെ ആയ അലീക്കാന്റെ ബാഗ് പീടികയിൽ ദിവസം മുപ്പതു രൂപ കൂലിയിൽ അവിടെ ജോലിക്കു പോയത്. അതിനു രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു, ഒന്ന് ബാഗ് വിതരണത്തിന്റെ കൂടെ ആഴ്ചയിൽ ഒരു ദിവസം ഓരോ സ്ഥലങ്ങളിൽ കറക്കം നടക്കും, രണ്ടാമത് എല്ലാ ശനിയാഴ്ചയും രാത്രി ആവുമ്പോൾ ആറു ദിവസത്തെ കൂലി ഒരുമിച്ചു കിട്ടും, അതായതു നൂറ്റി എൺപതു രൂപ…!!!

അന്നത്തെ സാഹചര്യം വെച്ച് നോക്കുമ്പോൾ എനിക്ക് രണ്ടും ലോട്ടറി അടിച്ച പോലെ ആയിരുന്നു, പിന്നെ പരീക്ഷ ഫലം വന്നു പ്രീഡിഗ്രിക്കു സർസായിദ് കോളേജിലേക്ക് പോകുന്നത് വരെ ഞാൻ ആ ജോലി തുടർന്നു, അതായിരുന്നു എന്റെ ആദ്യത്തെ ജോലിയും കൂലിയും…!!!

അന്ന് ആദ്യമായി വയനാട്ടിലെ മാനന്തവാടിയിൽ എത്തിയപ്പോൾ ടൗണിലൂടെ ആ ബാഗിന്റെ കെട്ടും എന്റെ ചുമലിൽ വെച്ച് നടക്കുമ്പോൾ അലീക്ക പെട്ടെന്നു എന്നോട് പറഞ്ഞു, “നീ ആ കെട്ട് ഇങ്ങു തന്നേക്കു, ഞാൻ എടുത്തോളാം.” എന്നും പറഞ്ഞു മൂപ്പർ ആ ബാഗിന്റെ കെട്ട് വാങ്ങി എടുത്തു നടക്കാൻ തുടങ്ങി.

ഞാൻ തന്നെ എടുക്കാം എന്ന് മൂപ്പരോടു പറഞ്ഞപ്പോൾ അലീക്ക ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു, “നിന്റെ ഒരുപാട് അടുത്ത ബന്ധുക്കൾ ഉള്ള സ്ഥലം അല്ലേ ഇത്. അത് കൊണ്ട് അവരൊന്നും കാണേണ്ട നീ ഈ ചെത്തു ലുക്കിൽ ഈ കെട്ടും ചുമലിൽ വെച്ച് നടക്കുന്നത്. ഇനി ഇത്രയല്ലേ ഉള്ളു ഞാൻ എടുത്തോളം.”

സംഭവം ശെരി ആയിരുന്നു, ആവേശത്തിൽ യാത്രാ പ്രാന്ത് കാരണം വയനാട്ടിലേക്ക് വെച്ച് പിടിച്ചെങ്കിലും, അടുത്ത ബന്ധുക്കൾ ഒരുപാട് ഉള്ള ആ ടൗണിൽകൂടെ അങ്ങനെ കെട്ടും ചുമലിൽ വെച്ച് നടക്കാൻ കുറച്ചു ഒരു ചമ്മൽ ഉണ്ടായിരുന്നു മനസ്സിൽ. പ്രത്യേകിച്ച് പത്താം ക്ലാസ് പരീക്ഷ ഫലം കാത്തിരിക്കുന്ന സമയം ആയതു കൊണ്ട് എല്ലാരും ഞാൻ തോറ്റത് കൊണ്ട് ഇങ്ങനെ പണിക്കു വന്നതായി കരുതുമോ എന്നുള്ള ഭയം ആയിരുന്നു അതിനു കാരണം.

പിന്നീട് പഠനത്തിന്റെ കൂടെ തന്നെ ഞാൻ വേറെ പല ജോലികളും ചെയ്തു. റെഡിമേഡ് വസ്ത്രങ്ങളുടെ കടകൾ മുതൽ കമ്പ്യൂട്ടർ സ്ഥാപങ്ങളിലെ സെയിൽസ്മാൻ വരെ. ആ കാലഘട്ടങ്ങളിൽ ഒക്കെയും യാത്രകൾ പറ്റുന്നത് പോലെ ചെയ്തു. എന്നിരുന്നാലും സാഹചര്യങ്ങൾ കാരണം ഇരുപതാം വയസ്സിൽ ദുബായിൽ ജോലിക്കു എത്തിയപ്പോൾ യാത്രകൾ എല്ലാം മുടങ്ങി. പിന്നെ ഉത്തരവാദിത്തങ്ങളുടെ നടുക്കടലിൽ ആയതു കൊണ്ട് ഒരു അഞ്ചട്ട് കൊല്ലം യാത്രകൾ ഒന്നും നടന്നില്ല.

പിന്നെ കല്യാണം കഴിഞ്ഞതിനു ശേഷം ആണ് യാത്രപ്രാന്തുള്ള പാത്തു കൂടെ ഉള്ളത് കൊണ്ട് ഞാൻ യാത്രകൾ പുനരാംഭിക്കുന്നത്.
ആദ്യം തൊട്ടടുത്തുള്ള മലയും പുഴയും കണ്ടിട്ട് മതി ലഡാക്കിൽ ഉള്ള മലകളും പുഴകളും കാണുന്നത് എന്ന സിദ്ധാന്തത്തിൽ വിശ്വസിക്കുന്നത് കൊണ്ട്, ആദ്യം നമ്മൾ രണ്ടു പേരും കേരളം മുഴുവൻ കുറേശ്ശെ ആയി കണ്ടു തുടങ്ങി.

കാസർഗോഡ് ബേക്കൽ കോട്ട മുതൽ അങ്ങ് ഗവി വരെ ഓരോ സ്ഥലങ്ങളും പതുക്കെ കണ്ടു തീർത്തു. ആ സമയത്തു ഗവി എന്നൊക്കെ പറഞ്ഞാൽ അത് കേരളത്തിൽ ആണോ എന്ന് ചോദിക്കുന്ന ആളുകൾ ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഒരു സിനിമ വന്നപ്പോൾ ആ സ്ഥലവും പ്രസിദ്ധമായി. പിന്നീട് ഇന്ത്യ മുഴുവൻ റോഡ് ട്രിപ്പ് അടിച്ചു കണ്ടു കഴിഞ്ഞപ്പോൾ ആണ് ഞാൻ ആ തീരുമാനത്തിൽ എത്തിയത്, ഇനി പറ്റുന്നത് പോലെ യാത്ര ചെയ്യണം, ഈ ദുനിയാവ് കാണണം..!!!

സാധാരണ ലഡാക്ക് ട്രിപ്പ് കഴിഞ്ഞാൽ ഇനി ഇങ്ങോട്ടേക്കു പോകും, ഇന്ത്യ മുഴുവൻ തീർന്നല്ലോ എന്നാണ് എല്ലാവരും സാധാരണ ചിന്തിക്കുന്നത്. പക്ഷെ ഇന്ത്യയിൽ ലഡാക്കിനെക്കാളും വളരെ മനോഹരങ്ങളായ സ്ഥലങ്ങൾ ഉണ്ട്. അങ്ങനെ ഓരോ സ്ഥലങ്ങളിലും പോയതിനു ശേഷം ആണ് ‘ഇന്ത്യ കണ്ടത് പോലെ ബാക്കി ഉള്ള രാജ്യങ്ങളും ഇത് പോലെ റോഡ് ട്രിപ്പ് ചെയ്യണം’ എന്ന ആഗ്രഹം ഉണ്ടായത്.

അങ്ങനെ ഉള്ള ഒരു തീരുമാനത്തിൽ നിന്നാണ് ഞാൻ ഇപ്പോൾ മുപ്പതാമത്തെ രാജ്യം ആയ പോളണ്ടിൽ എത്തി നിൽക്കുന്നത്. ഇപ്പോൾ യാത്രകൾ ചെയ്യാൻ ചെലവ് കുറഞ്ഞ ഒരുപാട് വഴികൾ ഉണ്ട്. വിമാനം ആയാലും ഹോട്ടലുകൾ ആയാലും എല്ലാം നമ്മുടെ ചെറിയ ബഡ്ജറ്റിൽ നമ്മൾക്ക് ഓരോ രാജ്യത്തേക്കും സഞ്ചരിക്കാം.

നാട്ടിൽ നിന്നും ഒരു ട്രിപ്പ് പോകുന്ന പൈസ ഉണ്ടെങ്കിൽ യൂറോപ്പിലെ ഒരു രാജ്യത്തു നിന്നും വേറെ രാജ്യത്തിലേക്കു മാത്രം അല്ല, ഇന്ത്യക്കാർക്ക് വിസ പോലും വേണ്ടാതെ പോകാൻ പറ്റുന്ന ഒരുപാട് രാജ്യങ്ങളിലെക്കു സഞ്ചരിക്കാം. അതിനു വേണ്ടി നമ്മൾ കുറച്ചു ഒന്ന് സമയം മെനക്കെടുത്തി ഇരുന്നാൽ ഒരുപാട് ഐഡിയ കിട്ടും എന്ന് മാത്രം അല്ല, ചെലവ് കുറച്ചു കൊണ്ട് സഞ്ചരിക്കാനും സാധിക്കും.

ഞാൻ ഇപ്പോൾ ഇതൊക്കെ എഴുതുന്നത് എന്റെ മുപ്പത്തിരണ്ടാമത്തെ രാജ്യമായ ക്രോയേഷ്യയിൽ നിന്നും ടോം എന്ന് പേരുള്ള ഒരു വ്യക്തിയുടെ ഹോംസ്റ്റേയിൽ നിന്നാണ്. അയാളുടെ കൂടെ ഇരുന്നു സരസമായ അങ്ങേരുടെ കഥകൾ ഓരോന്ന് ആയി കേൾക്കുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വന്നത് യാത്രകളുടെ രാജാവായ സന്തോഷ് ജോർജ് കുളങ്ങര സാർ പറഞ്ഞത് ആണ്. “നിങ്ങൾ നിങ്ങളുടെ പാഷനെ മുറുക്കെ പിടിക്കുക. അതിൽ ലാഭമോ നഷ്‌ടമോ നോക്കാതെ ആ പാഷനിൽ ആത്മാർത്ഥമായി മുറുക്കെ പിടിച്ചു അതിനു വേണ്ടി പ്രയത്നിച്ചാൽ നിങ്ങൾക്കു ആ ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ സാധിക്കും.”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post