30 വര്‍ഷം മുമ്പത്തെ 200 രൂപയുടെ കടം വീട്ടാൻ ഇന്ത്യയിലെത്തിയ ഒരു കെനിയന്‍ എം.പി

Total
233
Shares

എഴുത്ത് – പ്രകാശ് നായർ മേലില.

സത്യസന്ധതയുടെ ഉത്തമ മാതൃകയായി ഈ കെനിയൻ നേതാവ് ! ഇന്നദ്ദേഹം ലോകത്തിനുതന്നെ നേർവിളക്കായി മാറിക്കഴിഞ്ഞു.നേതാക്കൾക്കും ജനങ്ങൾക്കും മാതൃകാ പുരുഷനായ Richard Tongi എന്ന കെനിയൻ നേതാവ് 30 വർഷം മുൻപ് തൻ്റെ പഠനകാലത്ത് കടമായി വാങ്ങിയ 200 രൂപ മടക്കിനൽകാനാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദിലെത്തിയത്.

റിച്ചാർഡ് ടോംഗി 1985 മുതൽ 1989 വരെ ഔറംഗാബാദിലെ മൗലാനാ ആസാദ് കോളേജിലാണ് മാനേജുമെന്റ് പഠനം നടത്തിയത്. അവിടെ കോളേജിനടുത്തുള്ള വാംഖഡെ നഗറിൽ ഒരു മുറി വാടകയ്‌ക്കെടുത്തായിരുന്നു അദ്ദേഹത്തിന്റെ താമസം. തൊട്ടടുത്ത് ശ്രീകൃഷ്ണ പ്രൊവിഷൻ സ്റ്റോർ നടത്തിയിരുന്ന കാശിനാഥ് ഗൗലി യുടെ കടയിൽനിന്നായിരുന്നു പലചരക്കുസാധാനങ്ങൾ വാങ്ങിയിരുന്നത്.ചെലവ് ചുരുക്കാൻ പഠനകാലത്ത് അദ്ദേഹം ആഹാരം സ്വന്തമായി പാചകം ചെയ്തു കഴിക്കുകയായിരുന്നു.

റിച്ചാർഡ് ടോംഗി, കാശിനാഥ് ഗൗലിയോട് വല്ലപ്പോഴും പണം കൈവായ്പ്പയായും വാങ്ങുമായിരുന്നു. വലിയ സമ്പന്നകുടുംബത്തിലെ അംഗമല്ലാതിരുന്നതിനാലാണ് അദ്ദേഹം പഠനത്തിനായി ഔറംഗാബാദ് തെരഞ്ഞെടുത്തത്.

പഠനം പൂർത്തിയാക്കി മടങ്ങിയ റിച്ചാർഡ് ടോംഗിക്ക് കാശിനാഥിനോട് കടമായി വാങ്ങിയ 200 രൂപ കൊടുക്കാനായില്ല. കാരണം അദ്ദേഹം അപ്പോഴതോർത്തില്ല. കെനിയയിൽ ചെന്ന് നാളുകൾക്കുശേഷമാണ് കാശിനാഥിനുകൊടുക്കാനുള്ള 200 രൂപയുടെ കാര്യം ഓർമ്മവരുന്നത് .ഒരുതവണ കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഈ കടം വർഷങ്ങളോളം റിച്ചാർഡ് ടോംഗിയുടെ മനസ്സിനെ മഥിച്ചിരുന്നു എന്നത് വ്യക്തമാണ്. അതുവീട്ടാൻ വഴിയില്ലാതെ അദ്ദേഹം വിഷമിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ കെനിയൻ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം ‘ന്യാറിബെറി ചാച്ചി’ മണ്ഡലത്തിൽനിന്നുള്ള എം.പി യായി. രാജ്യത്തെ വിദേശകാര്യസമിതിയുടെ ഉപാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട റിച്ചാർഡ് ടോംഗി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനായി ഡൽഹിയിലെത്തിയ കെനിയൻ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. ഡൽഹിയിലെ പരിപാടികൾ കഴിഞ്ഞശേഷം അദ്ദേഹം ഭാര്യയുമൊത്ത് മുൻകൂട്ടി കരുതിയതനുസരിച്ചു മുംബൈയിലും അവിടെ നിന്ന് ഔറംഗാബാദിലുമെത്തി. റിച്ചാർഡ് ടോംഗിയുടെ ഭാര്യ കെനിയയിൽ ഡോക്ടറാണ്.

ഔറംഗാബാദിൽ 30 വര്ഷം മുൻപ് താൻ താമസിച്ചിരുന്ന സ്ഥലമാകെ മാറിയതായി അദ്ദേഹം മനസ്സിലാക്കി. വാംഖഡെ നഗറിലെ ശ്രീകൃഷ്ണ സ്റ്റോറും കാശിനാഥ് ഗോഖലയെയും പലയിടത്തും അദ്ദേഹം അന്വേഷിച്ചു. ആ സ്ഥലം ഒരു ചെറുപട്ടണമായി മാറിയിരിക്കുന്നു. ആർക്കും കാശിനാഥിനെ അറിയില്ല. ആ കടയും വീടും ഇന്നവിടില്ല. കാർ ഡ്രൈവറുടെ സഹായത്തോടെ അദ്ദേഹം അവിടുത്തെ മുതിർന്ന ആളുകളോട്, ‘കുർത്തയും കയ്യില്ലാത്ത ബനിയനും ധരിച്ചിരുന്ന കാശിനാഥ് ഗൗലി’ യെപ്പറ്റി പറഞ്ഞപ്പോൾ ആളുകൾക്ക് പിടികിട്ടി. അങ്ങനെ ഒടുവിൽ വളരെ സാഹസപ്പെട്ടു ഗൗലിയുടെ വീട് കണ്ടുപിടിച്ചു.

ആദ്യനോട്ടത്തിൽത്തന്നെ പ്രായാധിക്യം ഏറെ തളർത്തിയ കാശിനാഥിനെ റിച്ചാർഡ് ടോംഗി തിരിച്ചറിഞ്ഞു. കാശിനാഥനാകട്ടെ ആദ്യം ആളെ മനസ്സിലായില്ലെങ്കിലും പിന്നീട് തന്റെ കണ്ണുകളെ വിശ്വസിക്കാനായാൾക്കു കഴിഞ്ഞില്ല. 30 വര്ഷം മുൻപ് വാങ്ങിയ ചെറിയ തുകയായ 200 രൂപ മടക്കിനൽകാൻ വിദേശത്തുനിന്ന് റിച്ചാർഡ് ടോംഗി വരുമെന്ന് ആരും കരുതിയിരുന്നില്ല.

250 യൂറോ (ഇന്ത്യൻ രൂപ ഏകദേശം 19,200) അദ്ദേഹം കാശിനാഥിന്റെ കയ്യിൽക്കൊടുത്തശേഷം അദ്ദേഹത്തോട് ക്ഷമയും പറഞ്ഞു. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു. കണ്ടുനിന്നവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. പണം വാങ്ങാൻ മടിച്ച കാശിനാഥിന്റെ കയ്യിൽ അത് ബലമായി നൽകിക്കൊണ്ട് റിച്ചാർഡ് ടോംഗി പറഞ്ഞു. “ഞാൻ വാങ്ങിയ കടത്തിന് ഇതെന്റെ കണക്കിനുള്ള തുകയാണ്.”

ഇതോടൊപ്പം കാശിനാഥിനും കുടുംബത്തിനും കെനിയ സന്ദർശിക്കാനുള്ള ക്ഷണവും അദ്ദേഹം നൽകുകയുണ്ടായി. റിച്ചാർഡ് ടോംഗിയെയും ഭാര്യയേയും നഗരത്തിലെ ഹോട്ടലിൽ കൊണ്ടുപോയി സൽക്കരിക്കാനുള്ള കാശിനാഥിന്റെ ആഗ്രഹം അദ്ദേഹം വിലക്കുകയും കാശിനാഥിന്റെ വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ താല്പര്യപ്പെടുകയുമായിരുന്നു.

“ഞാൻ ഇവിടെ പഠിക്കാൻ വന്ന സമയത്ത് സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടിയിരുന്നു. അന്ന് എന്നെ ഒരു കുടുംബാംഗത്തെപ്പോലെ കണ്ടു സഹായിച്ചത് ഈ കാശിനാഥും ഭാര്യയുമായിരുന്നു. എനിക്കവരെ മരിക്കുംവരെ മറക്കാനാകില്ല.” വിവരമറിഞ്ഞെത്തിയ മാദ്ധ്യമപ്രവർത്തകരോട് റിച്ചാർഡ് ടോംഗി പറഞ്ഞ വാക്കുകളാണിത്. റിച്ചാർഡ് ടോംഗിയും ഭാര്യയും ഭക്ഷണവും കഴിച്ചു അൽപ്പനേരം വിശ്രമിച്ച ശേഷമാണ് അവരോട് യാത്രചൊല്ലിപ്പിരിഞ്ഞത്. കാശിനാഥിനെയും കുടുംബത്തെയും കെനിയയിലേക്ക് ക്ഷണിച്ച ശേഷമാണ് ടോംഗി ഔറംഗാബാദില്‍ നിന്നു മടങ്ങിയത്.

സ്നേഹത്തിന്റെയും സത്യസന്ധതയുടെയും ഒപ്പം തികഞ്ഞ ആത്മാർത്ഥതയുടെയും പര്യായമായി മാറിയ റിച്ചാർഡ് ടോംഗി ലോകത്തിനുതന്നെ മാതൃകയാണ്. പ്രത്യേകിച്ചും പൊതുപ്രവർത്തകർക്ക്. പറഞ്ഞ വാക്കുകൾ പാലിക്കുകയും, പ്രവർത്തനത്തിൽ മാതൃക കാട്ടുകയും, ജനങ്ങൾക്ക് മുന്നിൽ സത്യസന്ധരായിരിക്കുകയും ചെയ്യണമെന്ന അനിവാര്യ സത്യം അവരാണുൾക്കൊള്ളേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post