48000 ജീവനക്കാരെ പിരിച്ചു വിട്ട് തെലങ്കാന ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ; പ്രതിഷേധം ശക്തം

Total
0
Shares

കേരളത്തിലെ കെഎസ്ആർടിസി പോലെ തന്നെയാണ് തെലുങ്കാനയിലെ ഇപ്പോൾ “തെലുങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ’ അഥാവാ TSRTC യുടെ അവസ്ഥയും. 1200 കോടി രൂപ നഷ്ടത്തിലോടുന്ന TSRTC ക്ക് 5000 കോടിയുടെ കടബാദ്ധ്യതയുമുണ്ട്. 10400 ബസ്സുകൾ നിരത്തിലോടുന്നെങ്കിലും നഷ്ടം ദിനംപ്രതി കൂടിവരുകയാണ്. ഇത്തരത്തിൽ കടക്കെണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെയാണ് TSRTC യിലെ കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്കുകൾ തുടങ്ങി 48000 ത്തോളം ജീവനക്കാരെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.

TSRTC യെ പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണമെന്നും അതുവഴി തങ്ങൾക്ക് സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നത്തിനു തുല്യമായ ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും ഗ്രാറ്റുവിറ്റിയും ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച മുതൽ ജീവനക്കാർ സമരത്തിലായിരുന്നു. പൂജാ സീസൺ കണക്കിലെടുത്ത് 2400 ബസ്സുകൾ കൂടി സർക്കാർ ഹയർ ചെയ്തിരിക്കുന്ന അവസരത്തിലുള്ള ഈ പണിമുടക്ക് സർക്കാരിനെ വെട്ടിലാക്കുക തന്നെ ചെയ്തു.

എന്നാൽ ട്രേഡ് യൂണിയൻ നേതാക്കളുമായി സംസാരിക്കാൻ പോലും തയ്യറാകാതെ ശനിയാഴ്ച വൈകിട്ട് 4 മണിക്കകം ജോലിക്കു ഹാജരാകാൻ ജീവക്കാർക്ക് മുഖ്യമന്ത്രി അന്ത്യശാസനം നൽകുകയും പ്രഖ്യാപിച്ച സമയപരിധിക്കുള്ളിൽ ജോലിക്കെത്താതിരുന്ന 48000 ജീവനക്കാരെയും പിരിച്ചുവിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. ഇത്രയും ജീവനക്കാരെ പിരിച്ചു വിട്ടതോടെ നിലവിൽ 1200 ഓളം ജീവനക്കാർ മാത്രമാണ് TSRTC യിൽ അവശേഷിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം, പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് തൊഴിലാളി സംഘടനകള്‍ അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതിനാലാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. തെലങ്കാന എസ്ആര്‍ടിസിയെ സര്‍ക്കാരുമായി ലയിപ്പിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനത്തിലെത്താന്‍ അധികാരികള്‍ തയ്യാറായില്ല. ആന്ധ്രാപ്രദേശില്‍ ഇത്തരത്തില്‍ ലയനം നടപ്പാക്കിയെങ്കില്‍, അത് വിജയമാണെങ്കില്‍ എന്തുകൊണ്ട് തെലങ്കാനയിലും ആയിക്കൂടെന്ന് സമരക്കാര്‍ ചോദിക്കുന്നു.

ജീവനക്കാരുമായി ഇനിമേൽ യാതൊരു ചർച്ചക്കുമില്ലെന്നും പകരം സംവിധാങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കി വരുകയാണെന്നും, ജനങ്ങൾക്കുണ്ടായിട്ടുള്ള യാത്രാബുദ്ധിമുട്ടുകൾ 15 ദിവസങ്ങൾക്കുള്ളിൽ പൂർവ്വസ്ഥിതിയിലാകുമെന്നും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പറഞ്ഞു. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പൊതുവെ വലിയ കർക്കശ്യക്കാരനായാണ് അറിയപ്പെടുന്നത്. എന്തായാലും തെലങ്കാന ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ ഇതോടെ മന്ദഗതിയിലായിരിക്കുകയാണ്. ഇതുമൂലം ബുദ്ധിമുട്ടുന്നതോ സാധാരണക്കാരായ ജനങ്ങൾ തന്നെ.

വിവരങ്ങൾക്ക് കടപ്പാട് – പ്രകാശ് നായർ മേലില, വിവിധ മാധ്യമങ്ങൾ, Cover Image – Mallikarjun Rao.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post