തെക്കും വടക്കുമില്ല, സ്നേഹം മാത്രം; വയനാട് ചുരം കേറി ‘നന്മ’ നിറച്ച ലോറികൾ…

Total
0
Shares

പ്രളയം കലിതുള്ളിയാടിയ വയനാട്ടിലെ ദുരിതബാധിതർക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആവശ്യവസ്തുക്കൾ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്ന സമയമാണിത്. ഈ അവസരത്തിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത് തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് ആണ്.

ദുരന്തം സംഭവിച്ച നാളുകളിൽ മലബാറുകാരെ തെക്കൻ കേരളക്കാർ സഹായിക്കുന്നില്ലെന്നുള്ള, “തെക്കനേയും മൂർഖനേയും കണ്ടാൽ ആദ്യം തെക്കനെ തല്ലിക്കൊല്ലണം” എന്നൊക്കയുള്ള ചിലരുടെ ആക്ഷേപങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു തലസ്ഥാനത്തു നിന്നും ആവശ്യവസ്തുക്കളുമായി കിലോമീറ്ററുകൾ താണ്ടി വയനാട്ടിലെത്തിയ ലോറികൾ. ആഗസ്റ്റ് 15 രാത്രി വരെയുള്ള കണക്കെടുത്താൽ 61 ലോഡ് ലോറികളാണ് അനന്തപുരിയിൽ നിന്നും സ്നേഹം നിറച്ച ലോഡുകളുമായി വയനാടൻ ചുരം കയറിയത്. വയനാടിനു പുറമെ പ്രളയം ദുരിതം വിതച്ച മലപ്പുറം ജില്ലയിലെ വിവിധ മേഖലകളിലേക്കും തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ ലോഡുകൾ എത്തിക്കുന്നുണ്ട്.

ദുരിതാശ്വാസ സാധന സമാഹരണം ആവശ്യമില്ലെന്നു ജില്ലാ കലക്റ്റർ അടക്കം നിലപാടെടുത്തപ്പോഴാണ് മേയർ മുന്നോട്ടുവന്ന് സമാഹരണം തുടങ്ങിയത്. ഇതോടെ പല മേഖലകളിൽ നിന്നുമുള്ള ധാരാളം ആളുകൾ സേവനസന്നദ്ധരായി കോർപ്പറേഷന്റെ കളക്ഷൻ പോയിന്റിൽ എത്തിച്ചേർന്നു. കോർപ്പറേഷനിലെ വിവിധ കൗൺസിലർമാർ അടക്കമുള്ളവർ ലോറികളിൽക്കയറി ദുരിതബാധിതരുടെ അടുത്തേക്ക് പോയി. കോർപ്പറേഷനിൽ നിന്ന് ലോഡ് കണക്ക് സാധനങ്ങളാണ് മലബാറിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഒഴുകുന്നത്.

കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് തിരുവനന്തപുരം കളക്ടർ വാസുകിയുടെ നേതൃത്വത്തിൽ മികച്ച രീതിയിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഇത്തവണയും അനന്തപുരിയുടെ സ്നേഹത്തിനും കാരുണ്യത്തിനും ഒരു കുറവുമില്ലെന്നു തെളിയിച്ചിരിക്കുകയാണ് മേയറുടെ നേതൃത്വത്തിലുള്ള ഈ പ്രവർത്തനങ്ങൾ. കഴിഞ്ഞ വർഷം മേയർ വി.കെ. പ്രശാന്തും കൂട്ടരും അയച്ചത് 75 ലോഡ് സാധനങ്ങൾ ആയിരുന്നു. എന്നാൽ ഇത്തവണ ലോഡുകളുടെ എണ്ണം അതിനെ മറികടക്കുംവിധമുള്ള കാഴ്ചകളാണ് തലസ്ഥാനത്തു നിന്നും കാണാനാകുന്നത്.

ഇതോടെ ട്രോളന്മാർ സംഭവം ഏറ്റെടുത്തു. ശ്രീ പത്മനാഭനെ വരെ വയനാട്ടിലേക്ക് കയറ്റി അയക്കുമോ എന്നുള്ള ചോദ്യത്തിന് “ഉറപ്പില്ലെടാ..” എന്ന മേയറുടെ മറുപടി ട്രോൾ ആണ് ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്നത്. രാപകലെന്നില്ലാതെ മത്സരിച്ചു കൊണ്ടാണ് മേയറും കൂട്ടരും ഓരോ ലോറികളും നിറച്ചുകൊണ്ട് വിടുന്നത്.

ഇതോടെ കേരളത്തിലെ മറ്റു ജില്ലക്കാരും ലോഡ് എണ്ണം കൂട്ടുവാനുള്ള മത്സരം ആരംഭിച്ചു. തെക്ക് – വടക്ക് തർക്കങ്ങൾ പറഞ്ഞു തല്ലുകൂടുന്നവരെ കണ്ടംവഴി ഓടിച്ചുകൊണ്ടാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഹായങ്ങൾ മലബാറിലേക്ക് ഒഴുകുന്നത്. എറണാകുളത്തെ നോർത്ത് പറവൂരിൽ നിന്നു മാത്രം 150 ഓളം ലോഡ് സാധനങ്ങളാണ് പ്രളയബാധിത മേഖലകളിൽ എത്തിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

എന്തായാലും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒറ്റക്കെട്ടാണ് എന്ന് മലയാളികൾ തെളിയിച്ചിരിക്കുകയാണ്. വയനാട്ടിലേക്ക് സ്വാഗതമരുളുന്ന ആ കമാനത്തിനു കീഴിലൂടെ ‘തിരുവനന്തപുരം കോർപ്പറേഷൻ’ എന്നു രേഖപ്പടുത്തിയ ലോറികൾ കടന്നു പോകുന്ന ആ ഒരു ദൃശ്യം തന്നെ ഏവരെയും അഭിമാനം കൊള്ളിക്കുന്നതാണ്. അതെ, ഇത് കേരളമാണ്, ഒരു പ്രശ്നം വന്നാൽ നമ്മളെല്ലാം ഒറ്റക്കെട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post