അഞ്ച് ദിർഹത്തിനു യുഎഇ – ഒമാൻ ബോർഡറിലേക്ക് ഒരു ബസ് യാത്ര

Total
49
Shares

വിവരണം – പ്രശാന്ത് പറവൂർ.

യു.എ.ഇ.യിലെ റാസൽഖൈമയിൽ നിന്നും അജ്‌മാനിലേക്കുള്ള ബസ് യാത്രയ്ക്കിടയിലാണ് ഡ്രൈവറായ തൃശ്ശൂർ പെരുമ്പിലാവ് സ്വദേശി ബഷീറിക്കയെ പരിചയപ്പെടുന്നത്. ആ യാത്രയോടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു. ബഷീറിക്കയാണ് റാസൽഖൈമയിലെ നഖീൽ ബസ് സ്റ്റേഷനിൽ നിന്നും ഒമാൻ അതിർത്തിയായ അൽജീർ എന്ന സ്ഥലത്തേക്ക് ബസ് സർവീസ് ഉള്ള കാര്യം പറയുന്നത്. ബസ്സുകളുടെ സമയവിവരങ്ങളും ചാർജ്ജും ഒക്കെ ബഷീറിക്ക വിവരിച്ചു തരികയും ചെയ്തു.

അങ്ങനെ അടുത്ത ദിവസം ആ റൂട്ടിൽ ഒരു യാത്ര പോകുവാൻ ഞാൻ തീരുമാനിച്ചു. താമസസ്ഥലത്തു നിന്നും ടാക്സി വിളിച്ച് നഖീൽ ബസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉച്ചയ്ക്ക് 12 മണിയുടെ ട്രിപ്പിനായി കാത്തുകിടക്കുകയായിരുന്നു ആ മിനിബസ്. ബസ്സിൽ യാത്രക്കാർ കയറി ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ബസ്സിൽക്കയറി പിൻഭാഗത്ത് ഒഴിവുള്ള ഒരു സീറ്റ് പിടിച്ചു.

ബസ് എടുക്കാറായപ്പോൾ ജൂനിയർ മാൻഡ്രേക്കിനെപ്പോലെ തോന്നിക്കുന്ന ഒരു മൊട്ടത്തലയനായ ബസ് ഡ്രൈവർ വന്നു യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകി. അവിടെ ബസ്സുകളിൽ നമ്മുടെ നാട്ടിലെപ്പോലെ കണ്ടക്ടർ പോസ്റ്റ് ഇല്ല. കണ്ടക്ടറുടെ ജോലിയും ബസ് ഡ്രൈവർ തന്നെയാണ് ചെയ്യുന്നത്. അഞ്ചു ദിർഹമാണ് നഖീൽ മുതൽ ഒമാൻ അതിർത്തിയായ അൽജീർ വരെയുള്ള ചാർജ്ജ്. ആ ബസ്സിൽ കയറി എവിടെ ഇറങ്ങിയാലും ഈ അഞ്ചു ദിർഹം ചാർജ്ജ് തന്നെയാണ്. അഞ്ചു ദിർഹം എന്നു പറയുമ്പോൾ നമ്മുടെ 98 രൂപയോളം വരുമത്.

ടിക്കറ്റുകളെല്ലാം കൊടുത്തതിനു ശേഷം ഡ്രൈവർ ചേട്ടൻ ബസ് എടുത്തു. നഗരപ്രദേശങ്ങൾ പിന്നിട്ടപ്പോഴേക്കും അങ്ങുദൂരെ തലയുയർത്തി നിന്നിരുന്ന വമ്പൻ മലനിരകൾ കുറച്ചു കൂടി വ്യക്തമായി കാണുവാനായി. വീഡിയോയും ഫോട്ടോകളും എടുക്കേണ്ടിയിരുന്നതിനാൽ ഞാൻ പതിയെ പിന്നിൽ നിന്നും ഏറ്റവും മുന്നിലെ സ്ത്രീകളുടെ സീറ്റിലേക്ക് മാറി. സ്ത്രീകളാരും ഇല്ലാതിരുന്നത് ഭാഗ്യം.

ചില ഫാക്ടറികളുടെയും കമ്പനികളുടെയും മുന്നിൽ ബസ് നിർത്തിയപ്പോൾ യാത്രക്കാരിൽ ഭൂരിഭാഗവും അവിടെ ഇറങ്ങിപ്പോയി. അവരൊക്കെ സ്ഥിരയാത്രക്കാർ ആയിരുന്നിരിക്കണം. ബസ്സിൽ മലയാളികളായി ആരുമുണ്ടായിരുന്നില്ല. കൂടുതലും പാക്കിസ്ഥാനികളായിരുന്നു, പിന്നിലുള്ളത് കുറച്ചു ആഫ്രിക്കക്കാരും. ഞാൻ മാറിയിരുന്ന മുന്നിലെ സീറ്റിൽ സൊമാലിയക്കാരനായ ഒരു ചേട്ടനും ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ വീഡിയോ പകർത്തുന്നതു കണ്ടിട്ട് ഇതെന്തിനാണെന്നും, ക്യാമറയുടെ വിലയുമൊക്കെ അദ്ദേഹം ചോദിച്ചു. കാര്യമറിഞ്ഞപ്പോൾ വീഡിയോയ്ക്ക് പോസ് ചെയ്യുവാൻ ആ പാവം മനുഷ്യൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഞാൻ അദേഹവുമൊന്നിച്ചുള്ള ഒരു സെൽഫി വീഡിയോയും പകർത്തി.

ഏതോ ഒരു കമ്പനിയുടെ മുന്നിലെത്തിയപ്പോൾ സോമാലിയക്കാരൻ ചേട്ടനും ഇറങ്ങിപ്പോയി. പിന്നെ ബസ്സിൽ അധികം യാത്രക്കാരാരും ഉണ്ടായിരുന്നില്ല. പോകുന്ന വഴിയുടെ ഒരുവശം കടലും മറുവശത്തു കൂറ്റൻ മലനിരകളുമായിരുന്നു. റോഡ് ആണെങ്കിൽ നല്ല കിടിലൻ കണ്ടീഷനിലായി നേരെ നീണ്ടു കിടക്കുന്നു. നമ്മുടെ ഡ്രൈവർ ചേട്ടൻ ആള് പാക്കിസ്ഥാനി ആണെന്നു തോന്നുന്നു. എന്തായാലും ആള് ഹിന്ദിയൊക്കെ നന്നായി പറയുന്നുണ്ടായിരുന്നു.

അങ്ങനെ യാത്ര തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ ബസ് യു.എ.ഇ. യിലെ അവസാനത്തെ ഗ്രാമമായ അൽജീറിൽ എത്തിച്ചേർന്നു. ഇനി തിരിച്ചു ബസ് മടങ്ങുന്നത് ഉച്ചയ്ക്ക് ഒന്നരയ്ക്കാണെന്നു ഞാൻ ഡ്രൈവറിൽ നിന്നും മനസ്സിലാക്കി. അരമണിക്കൂറോളം ബാക്കിയുണ്ട്. ഞാൻ പതിയെ ബസ്സിൽ നിന്നും ഇറങ്ങി അതിർത്തി ലക്ഷ്യമാക്കി നടന്നു. ബസ് നിർത്തിയ സ്ഥലത്തു നിന്നും അതിർത്തിയിലേക്ക് ഏകദേശം ഒരു കിലോമീറ്ററോളമുണ്ട്.

അത്യാവശ്യം നല്ല വെയിൽ ഉണ്ടായിരുന്നുവെങ്കിലും നല്ല കടൽക്കാറ്റ് ഉണ്ടായിരുന്നതിനാൽ അത് അത്ര കാര്യമാക്കിയില്ല. അങ്ങനെ നടന്നുനടന്ന് അവസാനം ബോർഡർ കാണുന്നയിടം വരെയെത്തി. അങ്ങകലെ ഒമാൻ ചെറുതായി കാണുന്നുണ്ടായിരുന്നു. അതിർത്തിയ്ക്ക് തൊട്ടടുത്തെത്തിയതിനാൽ വീഡിയോ പകർത്തുവാൻ ഞാൻ ധൈര്യപ്പെട്ടില്ല. ചിലപ്പോൾ അക്കാര്യം കൊണ്ട് വല്ലതും പിടിക്കപ്പെട്ടാലോ എന്ന ചിന്തയായിരുന്നു. പിന്നെ ബോർഡറിലേക്ക് നടന്നാൽ സമയം പോകുകയും മടക്കയാത്രയ്ക്കുള്ള ബസ് മിസാകുകയും ചെയ്യുമെന്ന കാര്യവുമുണ്ട്.

അങ്ങനെ ഒമാൻ രാജ്യത്തെ അകലെ നിന്നും നോക്കിക്കണ്ടതിനു ശേഷം ഞാൻ തിരികെ നടന്നു. തിരികെ ബസ് സ്റ്റാൻഡിൽ എത്തി കുറച്ചു ദൃശ്യങ്ങൾ പകർത്തിയ ശേഷം ഞാൻ ബസ്സിൽക്കയറി പിന്നിലെ സീറ്റ് പിടിച്ചു. മടക്കയാത്രയിൽ സ്ത്രീകൾ ഉണ്ടാകുമെന്നു ഡ്രൈവർ പറഞ്ഞതിനെത്തുടർന്നാണ് പിന്നിലേക്ക് പോയത്. എന്തായാലും കാണേണ്ട കാഴ്ചകൾ വരുന്ന വഴി കാണുകയും വീഡിയോ പകർത്തുകയുമൊക്കെ ചെയ്തല്ലോ. ഇനിയല്പം വിശ്രമം ആകാം.

അൾജീറിൽ നിന്നും ബസ് എടുക്കുമ്പോൾ എന്നെക്കൂടാതെ രണ്ടു പാക്കിസ്ഥാനികൾ മാത്രമായിരുന്നു ബസ്സിൽ യാത്രക്കാരായി ഉണ്ടായിരുന്നത്. എന്നാൽ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ സ്റ്റോപ്പുകളിൽ നിന്നും ആളുകൾ കയറുവാൻ തുടങ്ങി. മലയാളികളായ നേഴ്‌സുമാർ, അറബിപ്പിള്ളേർ തുടങ്ങി ബസ് ഫുള്ളായി. നമ്മുടെ നാട്ടിലെപ്പോലെ അവിടത്തെ ബസ്സുകളിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദനീയമല്ല.

അങ്ങനെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുൻപായി ഞാൻ തിരികെ നഖീൽ ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നു. ബസ്സിൽ ബാക്കിയുണ്ടായിരുന്ന യാത്രക്കാർ അവിടെയിറങ്ങി, കൂടെ ഞാനും. അടുത്ത തവണ വരുമ്പോൾ എന്തായാലും വിസയൊക്കെ ഒപ്പിച്ച്, ബോർഡർ കടന്നു ഒമാനിലൂടെ സഞ്ചരിക്കണമെന്ന് മനസ്സിലുറപ്പിച്ച് ഞാൻ സ്റ്റാന്റിൽ നിന്നും റോഡിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post