തീവണ്ടിയോടു ചങ്ങാത്തം കൂടാം, ഒരു തീവണ്ടി ഡയറിക്കുറിപ്പ് !!

Total
1
Shares

എഴുത്ത് – അഭിലാഷ് മാരാർ.

യാത്രകൾ ഇഷ്ടമല്ലാത്തവരാരുണ്ട് ?! ബൈക്കും കാറും ഒക്കെയായി കൂട്ടുകാരുമൊത്തു കറങ്ങാൻ പോകുന്നതാണ് പലർക്കും പ്രീയം. ഒരു അഞ്ചു മിനുട്ട് നീളുന്ന ബസ്സ് യാത്ര പോലും നമ്മുക്ക് പലവിധമാനഅനുഭവങ്ങൾ സമ്മാനിക്കും എന്നതിനാൽ ഓരോ കൊച്ചു യാത്രയും ആസ്വാദ്യകരം തന്നെ. നീലാകാശം പച്ചക്കടൽ ചുവന്നഭൂമി മോഡലിൽ ബുള്ളറ്റിൽ ഉത്തര- പശ്ചിമ ഇന്ത്യയിലേക്കൊക്കെ യാത്രപോകണമെന്ന മോഹമുണ്ടെങ്കിലും എന്റെ യാത്രകൾ പലപ്പോഴും ജോലി സ്ഥലമായ എറണാകുളത്തിനും ജന്മനാടായ കണ്ണൂരിനും ഇടയിലായി ഒതുങ്ങും. വാരാന്ധ്യങ്ങളിലെ തനിച്ചുള്ള ആറു മണിക്കൂറിലധികം നീളുന്ന ഈ യാത്ര മിക്കപ്പോഴും തീവണ്ടിയിൽ തന്നെ.

ഇന്നിപ്പോ whatsapp ഒക്കെ സജീവമായതിനാൽ തീവണ്ടിയിലെ സ്ഥിരം യാത്രക്കാർ ഉൾപ്പെടെ ഗ്രൂപ്പുകളൊക്കെ പല ഭാഗങ്ങളിലും സജീവമാണ്. പല സ്റ്റേഷനുകളിൽ നിന്നും കയറി പല സ്ഥലങ്ങളിലേക്ക് പോകേണ്ട ആൾക്കാർ തമ്മിൽ തമ്മിൽ ഒരു സൗഹൃദം വെച്ചുപുലർത്തുന്നു. ഏട്ടൻ പറഞ്ഞുകേട്ട അറിവിൽ ഏട്ടൻ അംഗമായ പയ്യന്നൂരിലെ എഗ്മോർ ബ്രദർസ് എന്ന whatsapp ഗ്രൂപ്പും നേത്രാവതി ഫ്രണ്ട്സ് എന്ന ഗ്രൂപ്പ് അംഗങ്ങളും തമ്മിൽ എന്നും കളിയാക്കൽ ആണ്.

മുംബൈ ലോകമാന്യതിലക് ടെർമിനസിൽ നിന്നും കിലോമീറ്ററുകൾ താണ്ടി നേത്രവതി എക്സ്പ്രസ്സ് വരുമ്പോൾ ചിലപ്പോ പത്തോ പതിനഞ്ചോ മിനുട്ട് വൈകി എന്നൊക്കെ വരും എന്നുവെച്ചു കൃത്യസമയത്ത് പോകുന്ന ചെന്നൈ എഗ്മോർ എക്സ്പ്രസ്സ്ലെ പിള്ളേരെന്തിനാ മ്മളെ കളിയാക്കുന്നെ എന്നാണു നേത്രാവതി ഫ്രണ്ട്സിന്റെ ചോദ്യം !! നേത്രാവതി വൈകിയാ ചിലസമയങ്ങളിൽ എഗ്മോർ എക്സ്പ്രസ്സ് ക്രോസിങ്ങിനായി പിടിച്ചിടുന്നതിലുള്ള ചൊരുക്കാണതെന്നു നേത്രാവതി ഫ്രണ്ട്സിനു അറിയാം. ചിലസമയങ്ങളിൽ നേത്രാവതി രണ്ടുമണിക്കൂറോളം വൈകുമ്പോൾ എഗ്മോറിനു പുറകിൽ വരുന്ന ഏറനാട് എക്സ്പ്രസ്സിൽ കയറുന്ന നേത്രാവതി ഫ്രണ്ട്സിന്റെ ഇരട്ടത്താപ്പും എഗ്മോർ ബ്രതെഴ്സ് കളിയാക്കൽ ആയുധമാക്കുന്നു.

ഇവരിലെ പൊതുവായ ഗുണമെന്തെന്നാൽ എല്ലാവരും കണ്ണൂരിൽ ഇറങ്ങി കഴിഞ്ഞു കോഴിക്കോട് – കണ്ണൂർ പാസഞ്ചേറിലും യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസ്സ്ലും വരുന്ന പെൺകുട്ടികളുടെ എണ്ണമെടുത്ത ശേഷമേ എല്ലാവരും ഓഫീസിലായാലും കോളേജിലായാലും ഹാജരാകൂ !! ഇത്തരം സ്ഥിരതീവണ്ടിയാത്രകൾ യാത്രക്കാരനും ആ വണ്ടിക്കും ഇടയിൽ നല്ലൊരു ആത്മബന്ധം സൃഷ്ടിക്കും.

കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റഫോം. സമയം വൈകീട്ട് 4.45 കഴിയുന്നു. ഇത്തിരി വലിയ പ്ലാറ്റ്ഫോം ആയതിനാലോ ആ സമയത്ത് മറ്റു പ്ലാറ്റുഫോമുകൾ ഒഴിവില്ലാത്തതിനാലോ ആകാം ഒന്നാം പ്ലാറ്റഫോമിൽ രണ്ടു വണ്ടികൾ രണ്ടു ദിശകളിലായി നിർത്തിയിട്ടിട്ടുണ്ടാകും. വടക്കുഭാഗത്തു ലോക്കോ ഡീസൽ എൻജിനൊക്കെ ഘടിപ്പിച്ചു ആകെ രണ്ടും മൂന്നും അഞ്ചു ബോഗികളുമായി ഗമയോടെ ഒരു ട്രെയിനും തൊട്ടുപുറകിൽ തെക്ക് ഭാഗത്തു ഒരു ട്രെയിനും കിടപ്പുണ്ടാകും. മുന്നിലുള്ളത് 5 മണിക്ക് പോകേണ്ട ബാംഗ്ലൂർ എക്സ്പ്രസ്സ് ആണ്. ആകെ അഞ്ചോ ആറോ ബോഗികൾ ഉള്ള ഈ ഇത്തിരിക്കുഞ്ഞനെ അധികം പേർ ആശ്രയിക്കാറില്ല.

ഭൂരിഭാഗം ജോലിക്കാരും വിദ്യാർത്ഥികളും കണ്ണൂരിനും പയ്യന്നൂരിനും ഇടയിലെ ലോക്കൽ റെയിൽവേ സ്റ്റേഷനുകളിലേക്ക് ഇറങ്ങേണ്ടവരായതിനാൽ അവർ പുറകിലത്തെ ട്രെയിനിലാണ് കയറുക. കണ്ണൂരിൽ നിന്നും വെറും 48 കിലോമീറ്റർ അകലെ ഉള്ള ചെറുവത്തൂർ വരെ പോകുന്ന പാസഞ്ചർ ട്രെയിൻ ആണത്. ഇതിൽ കയറുന്നവരിൽ ഭൂരിഭാഗം പേരും മുൻയാത്രകളിൽ തന്നെ പരസ്പരം പരിചയമായിട്ടുണ്ടാകും. ട്രെയിനിനകത്താകട്ടെ ഇത്തരം യാത്രക്കാരുടെ പഴയ വിനോദഉപായമായ അന്താക്ഷരി മുതൽ പുത്തൻ വിദ്യയായ മൊബൈൽ ലുഡോയും മറ്റും ആരംഭിച്ചിട്ടുണ്ടാകും.

ചില ട്രെയിനുകൾക്ക് സ്ഥിരം യാത്രക്കാരുടെ വക പ്രതേക ഐഡന്റിറ്റി ഉണ്ടാകും. ഇടത്തരക്കാരുടെ ആഡംബരതീവണ്ടിയും ടിക്കറ്റ് ചെക്കർമാരുടെ പൊന്നോമന വണ്ടിയുമാണ് കണ്ണൂർ – തിരുവനന്തപുരം ജനശതാബ്തി എക്സ്പ്രസ്സ്. അഞ്ചു മണിക്കൂർ കൊണ്ട് കണ്ണൂരിൽ നിന്നും എറണാകുളം എത്തുന്നത് കൊണ്ട് ഈ ട്രെയിനിൽ മിക്ക ദിവസങ്ങളിലും നേരത്തെ റിസർവഷൻ ഫുള്ളാകാറുണ്ട്. പക്ഷെ കണ്ണൂർ, കോഴിക്കോട് മേഖലയിലെ ആൺകുട്ടികൾ വായ്നോട്ടത്തിനു പ്രധാനഉപായമായാണ് ജനശതാബ്തിയെ കാണുന്നത്. എറണാകുളം ഭാഗത്തേക്കുള്ള പെൺകുട്ടികളുടെ ചാകര ആണ് പൊതുവെ ജനശതാബ്തിയിൽ !!

തിരക്കുള്ള ട്രെയിനും ഇടയ്ക്കിടയ്ക്കേ ഉള്ള സ്റ്റോപ്പും എനിക്ക് അലർജി ആയതിനാൽ എന്റെ തിരിച്ചു എറണാകുളത്തേക്കുള്ള യാത്രകൾ പലപ്പോഴും സൂപ്പര്ഫാസ്റ്റ് ട്രെയിനിലായിരിക്കും. ദിവസേനെ ഒരേ സമയത്തു മാറി മാറി വരുന്ന ഇത്തരം ട്രെയിനുകൾക്കകത്തെ സ്ഥിതി ഒന്ന് തന്നെയാണ്.

മൺസൂൺ ടൈമിൽ രാവിലെ 7 മണിക്ക് എത്തുന്ന ഒരു ട്രെയിനുണ്ട്, ഞായറാഴ്ച ആണെങ്കിൽ അവന്റെ പേര് സമ്പർകാന്തി എക്സ്പ്രസ്സ്, തിങ്കളാഴ്ച ആണെങ്കിൽ അമൃത്സർ – കൊച്ചുവേളി എക്സ്പ്രസ്സ് അങ്ങനെ അങ്ങനെ. ഒരു തവണ സമ്പർകാന്തിയിൽ കയറിയപ്പോൾ കമ്പാർട്ട്മെന്റ് മുഴുവൻ പ്ലാസ്റ്റിക്ക് വേസ്റ്റുകളായിരുന്നുവെങ്കിൽ തൊട്ടടുത്ത ആഴ്ച കയറിയപ്പോൾ മൊത്തം കാടും പടലവും ആയിരുന്നു. അന്ന് ഞാൻ ശരിക്കും ആലോചിച്ചു ഇതേതു കാട്ടിൽ നിന്നാവോ വരുന്നത് !. പിന്നെ ദോഷം പറയരുതല്ലേ ഒന്ന് സംസാരിച്ചിരിക്കാൻ ഒരു മലയാളിയെ കിട്ടണമെങ്കിൽ കോഴിക്കോടോ ഷൊർണുരോ എത്തണം. അത്രപോലും ആരും ഈ ട്രെയിനിനെ ആശ്രയിക്കാറില്ലെന്നു സാരം.

ട്രെയിനുകൾക്കപ്പുറം ചിലപ്പോൾ ട്രെയിൻ യാത്രകളിൽ മനസ്സിൽ കയറിപ്പറ്റുന്ന ചില സ്ഥലങ്ങളുണ്ട്. എറണാകുളം – തൃശൂർ ലൈനിൽ പോകുമ്പോൾ വലതുഭാഗത്തു പച്ചപ്പാൽനിറഞ്ഞ ഒരു മൈതാനവും അതിന്റെ ഒത്തനടുക്കൊരു വൃക്ഷവും കാണാറുണ്ട്. ചുമ്മാ എപ്പഴും ആ സ്ഥലം ഒന്ന് ശ്രദ്ധിച്ചു വെയ്ക്കും. ഭാവി സിനിമയിലേക്ക് ഒരു പാട്ട് സീനിനു ലൊക്കേഷനായി ഇപ്പൊ സ്ഥലം മനസ്സിൽ കേറി. പിന്നെ അങ്കമാലി കഴിഞ്ഞു എയർപ്പോർട്ട് എത്തുമ്പോൾ ട്രെയിനിന്നു എല്ലാരും എയർപോർട്ട് നോക്കുമ്പോൾ എന്നിലെ സൈക്കോ മാത്രം നേരെ എതിർ വശത്തുള്ള ഗോൾഫ് സെന്റർ നോക്കും. അതെന്തിനാണെന്നു എനിക്കിപ്പളും മനസ്സിലായിട്ടില്ല !!

ഇതൊക്കെ കൂടാതെ ഭാരതപ്പുഴ , നേത്രാവതി പാലം , വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷൻ തുടങ്ങി ഒരു നിമിഷം മാത്രം ദൈർഘ്യമുള്ള പല തവണകളിൽ കണ്ടു മനസ്സിനോട് ചേരുന്ന സ്ഥലങ്ങളുണ്ട്. യാത്രകൾ അവസാനിക്കുന്നില്ല , പ്ലാറ്റഫോമിൽ ഇപ്പോഴും ട്രെയിനിന്റെ അറിയിപ്പ് കേൾക്കുന്നുണ്ട് , പുലർച്ചയോടടുപ്പിച്ചുള്ള ട്രെയിൻ പിടിച്ചാൽ സൂര്യന്റെ വെളിച്ചം തട്ടി എഴുന്നേൽക്കുന്ന എന്റെ പാതയിലൂടെ വീണ്ടും ഒരു യാത്രയുടെ ഓർമ്മകുറിപ്പുകൾ പിറക്കും.

Photos – Respected Photographers, Indian Railways FB Page.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post