വന്ദേഭാരത് എക്സ്സ്പ്രസിൽ കയറിയ എന്റെ അവസ്ഥ; “കുട്ടിമാമാ ഞാൻ ഞെട്ടി മാമാ..”

Total
0
Shares

വിവരണം – സിജി എമിൻസൺ.

യാത്രകളോട് എപ്പോഴും കട്ടയ്ക്ക് ഭ്രാന്താണ്. അത് കൊണ്ട് തന്നെ എന്ത് പുതിയത് കണ്ടാലും പരീക്ഷിക്കും. സ്വന്തം കീശയിൽ ഉള്ളത് നോക്കി മാത്രം. കാരണം കീശയിൽ ഇല്ലെങ്കിൽ എല്ലാം വെറും മോഹം മാത്രമാകും. അത് കൊണ്ട് കീശ അങ്ങോട്ട് നിറയുമ്പോൾ യാത്ര തുടങ്ങും. വന്ദേ ഭാരതിന്റെ ടിക്കറ്റ് എടുക്കാൻ മൊത്തം ഞങ്ങൾ രണ്ട് പേർക്കും കൂടി two Side 5700 രൂപ ചിലവായി. എന്നാലും ഇന്ത്യയിലെ ആദ്യത്തെ വേഗത കൂടിയ ട്രെയിനായ വന്ദേഭാരതിൽ തന്നെ അങ്ങോട്ട് കയറി.

കയറുന്നതിന് മുന്നേ നമ്മൾ കുറച്ച് കാര്യങ്ങളൊക്കെ അറിഞ്ഞൂട്ടാ. എന്താണ് എന്നല്ലേ നിങ്ങൾ ആലോച്ചിക്കുന്നത്. വേറെയൊന്നുമല്ല വന്ദേഭാരതതിന്റെ ഏറ്റവും വലിയ പ്രത്യകത എന്തെന്ന് വെച്ചാൽ ഓരോ കോച്ചിന്റെയും അടിഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ട്രാക്ഷൻ മോട്ടറുകളാണ് എഞ്ചിനില്ലാത്ത ഈ ട്രെയിനിന് പ്രവർത്തനശേഷി നൽകുന്നത്. ഈ ട്രെയിൻ Start ചെയ്യുന്നത് ന്യൂഡൽഹിയിൽ നിന്നും രാവിലെ 6 മണിക്കാണ്. പിന്നീട് ഉച്ചയ്ക്ക് 2 മണിക്ക് വാരണാസിയിൽ എത്തിച്ചേരും (ന്യൂഡൽഹി to വാരണാസി വരെ യാത്ര ചെയ്യാൻ സാധിക്കുന്നത്). നമ്മുടെ കൈയ്യിലെ ബഡ്ജറ്റ് അനുസരിച്ചും കയറാനുള്ള പൂതികൊണ്ടും ന്യൂഡൽഹി to അലഹബാദ് വരെയാണ് ടിക്കറ്റ് എടുത്തതും.

വന്ദേഭാരത് 18 വരുന്നത് കാണുവാൻ തന്നെ ഒരു ആനചന്തമൊക്കെയാണ്. അങ്ങനെ ട്രെയിൻ വന്നു ഞങ്ങൾ കയറി. സത്യം പറഞ്ഞാൽ ശരിക്കും ഒരു വിമാനത്തിന്റെ ഉള്ളിലത്തെ പോലത്തെ സെറ്റപ്പായിരുന്നു. ചെയർകാർ സീറ്റുകളാണ് എല്ലാ കോച്ചുകളിലും. മൊത്തം 16 കോച്ചുകളാണ് ഇതിലുള്ളത്. അതിൽ രണ്ട് എണ്ണം എക്സിക്യൂട്ടിവ് സെറ്റപ്പാണ്. അതിന് ഇച്ചിരി റെയ്റ്റും കൂടുതലാണ്. വന്ദേ ഭാരത് ട്രെയിനിന്റെ വാതിലുകൾ മൊത്തം ഓട്ടോമാറ്റിക്കാണ്. അതും അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും.

ഈ ട്രെയിനിന്റെ മാക്സിമം സ്പീഡ് 160 ആണ്. അതിൽ കൂടുതലും നമ്മുക്ക് വേണമെങ്കിൽ പരീക്ഷിക്കാം വേഗത പക്ഷേ അത് താങ്ങാനുള്ള ശേഷി ട്രാക്കിന് പറ്റില്ല എന്നുള്ളതാണ് സത്യം.യാത്ര ചെയ്യ്ത് പോകുന്ന സ്ഥലം, ട്രെയിൻ പോകുന്ന സ്പീഡ് തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന ജി പി എസ് അധിഷ്ഠിത ഓഡിയോ വിഷ്വൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റവും ഇതിലുണ്ട്. കൂടാതെ വൈഫൈ സംവിധാനവും ഉണ്ട്. അത് നമ്മുക്ക് ഫ്രീ ആയി തന്നെ ഉപയോഗിക്കാം.

വന്ദേഭാരത് നിർമ്മിച്ചിരിക്കുന്നത് 18 മാസം കൊണ്ട് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ്. ഓൺലൈൻ വഴി വന്ദേ ഭാരതിലെ യാത്ര സൗകര്യം നമ്മുക്ക് ലഭ്യമാക്കാവുന്നതാണ്. മാക്സിമം ഒരു 1128 പേർക്ക് യാത്ര ചെയ്യാൻ ഒരേ സമയം സാധിക്കുന്നതാണ്. സാധനങ്ങളൊക്കെ എല്ലാം സേഫായി വെക്കാൻ വേണ്ടി എല്ലാ സീറ്റുകൾക്കും മുകളിലായി ബോക്സുകൾ ഉണ്ട്. ലൈറ്റ്, എ.സി എന്നിവ നമ്മുടെ ആവിശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. ഓരോരുത്തരുടെയും സീറ്റിന്റെ അടിയിലായി ചാർജ് ചെയ്യാനുള്ള പോയിന്റുകളും ഉണ്ട്.

പിന്നെ ഒരു അത്ഭുതം തോന്നിയത് ഫുൾ നല്ല വൃത്തിയാണ് കാണുവാൻ സാധിക്കുന്നത്. ടോയലറ്റിലും നല്ല വൃത്തിയും ഗന്ധം ഇല്ലാത്തതും വളരെ ആശ്വാസമായി തോന്നി. യാത്രയിൽ സാധാരണ ട്രെയിനുകളിൽ വളരെ ദുഷ്കരമാണല്ലോ ടോയലറ്റിന്റെ അവസ്ഥ. ഇടയ്ക്ക് ഇടയ്ക്ക് വൃത്തിയാക്കി കൊണ്ട് ഇരിക്കും. നമ്മൾ പറഞ്ഞാലും അവർ വന്ന് ക്ലിൻ ചെയ്യ്ത് തരും. രാവിലെ 6 മണിക്കാണ് വന്ദേ ഭാരതിൽ കയറിയത് അതിനാൽ രാവിലെ ചെറിയ ഒരു സ്നാക്സ് കഴിക്കാൻ തരും. എന്നിട്ട് 8.30 മണിയാവുമ്പോൾ പ്രഭാത ഭക്ഷണവും തരും.

 

എന്റെ കണ്ണുകൾ മൊത്തം ട്രെയിൻ ഓടുന്ന സ്പീഡ് നോക്കലും, നോർത്ത് ഇന്ത്യയുടെ ഭംഗി ആസ്വദിക്കലുമായിരുന്നു. കുറെ കൃഷിപാടങ്ങൾ, ഒറ്റപ്പെട്ട വീടുകൾ, പശുക്കളെ മേയ്ക്കലും, വരണ്ട് ഉണങ്ങി കിടക്കുന്ന വയലോലകൾ, കുഞ്ഞുമക്കൾ കൂട്ടമായി കളിക്കുന്നത് അങ്ങനെ ഒത്തിരി ഒത്തിരി നയനമധുരമായ കാഴ്ച്ചകളും, ജീവിതരീതികളും കാണുവാൻ സാധിച്ചു. പിന്നെ ഇടയ്ക്ക് ജ്യൂസൊക്കെ കൊണ്ട് വന്ന് തരും അതും ആപ്പിൾ ജ്യൂസ്. തന്ന ഭക്ഷണ സാധനങ്ങൾ എല്ലാം തന്നെ ബ്രാൻഡായിരുന്നു. എന്തായാലും അടിപ്പൊള്ളി ഫുഡായിരുന്നു.പിന്നെ ഒരു രസം തോന്നിയത് നമ്മുടെ നാട്ടിൽ വൈകീട്ട് ചായക്കുള്ള കടികളൊക്കെ അവർ രാവിലെ പ്രഭാത ഭക്ഷണമായി തന്നു.

വന്ദേഭാരതിന് നാല് സ്റ്റോപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നത്.അത് കൊണ്ട് തന്നെ 1 മണി ആയപ്പോൾ അലഹബാദ് എത്തി. അലഹബാദിൽ നിന്നുള്ള തിരിച്ച് വരവും വന്ദേഭാരതിൽ തന്നെ വൈകീട്ട് 4 മണിക്ക് ആയിരുന്നു. യാത്ര പതിവ് പോലെ തന്നെ കയറിയപ്പോൾ വെള്ളം കുപ്പി, ജ്യൂസ്, വൈകീട്ടത്തെ ചായ, രാത്രി ഭക്ഷണം എല്ലാം കിട്ടി. പിന്നെ ഇതെല്ലാം നമ്മുക്ക് വന്ദേഭാരതിന്റെ ടിക്കറ്റ് എടുക്കുമ്പോൾ കിട്ടുന്നതാണ്. Extra cash ഒന്നും കൊടുക്കേണ്ടാ. സാധാരണ നോർത്ത് ഇന്ത്യൻ യാത്രകൾ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നതാണ്. പക്ഷേ വന്ദേഭാരതിൽ അങ്ങനെയല്ല. ക്ഷീണമില്ലാത്ത കണ്ണിന് ഉണർവേകുന്ന ഒരുപാട് കാഴ്ച്ചകളൊക്കെ കണ്ട് തിരിച്ച് 11 മണിയോടെ ന്യൂഡൽഹിയിൽ എത്തി. എന്തായാലും ഈ ഒരു യാത്ര പോകുന്നവർക്ക് കിടു അനുഭവങ്ങൾ ആയിരിക്കും..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post