രാജവീഥികളിലൂടെ ഒരു രാജകീമായ യാത്ര – കിളിമാനൂർ കൊട്ടാരത്തിലേക്ക്…

Total
2
Shares

വിവരണം – Akhil Surendran Anchal.

ചിത്രകലാ കുലപതി ശ്രീ രാജാ രവി വർമയുടെ ജന്മസ്ഥലമാണ് കിളിമാനൂർ കൊട്ടാരം. കൊട്ടാരത്തിന് എകദേശം നാനൂറ് വർഷത്തോളം പഴക്കമുണ്ട്. 1739 ൽ കൊട്ടാരക്കര രാജാവിനു വേണ്ടി വേണാട് ആക്രമിച്ച ഡച്ച് പീരങ്കിപ്പടയെ കിളിമാനൂർ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂരിലെ സൈന്യം പരാജയപ്പെടുത്തുകയും വലിയ തമ്പുരാൻ വീര ചരമടയുകയും ചെയ്യ്തു. ഈ വിജയം അംഗീകരിച്ചു മാർത്താണ്ഡവർമ്മ മഹാരാജാവ് 1753 ൽ കിളിമാനൂർ പ്രദേശം കരമൊഴിവായി സ്വയംഭരണം അവകാശം വിട്ടു കൊടുക്കുകയും ചെയ്തു എന്നാണ് കഥ.

എന്നാൽ ഇപ്പോൾ കാണുന്ന കിളിമാനൂർ കൊട്ടാരം 15 ഏക്കറില്‍ പരന്നു കിടക്കുന്നു. കേരളീയ ശൈലിയിലുള്ള ചെറുതും വലുതുമായ മന്ദിരങ്ങളും, കുളങ്ങളും, കിണറുകളും കാവുകളുമെല്ലാം, ഇവിടെയുണ്ട്‌. കൊട്ടാരത്തിന്റെ മുഖ്യ കവാടം ശ്രീ രാജാ രവിവര്‍മയുടെ ചിത്രശാലയിലേക്കു ആണ് ആദ്യം യാത്രികനെ യാത്ര നയിപ്പിക്കുന്നത്. ശ്രീ രവിവര്‍മ തമ്പുരാൻ വരച്ചിരുന്നത്‌ ഇവിടെയാണ്‌. അദ്ദേഹത്തിന്റെ രചനകളുടെ പകര്‍പ്പുകള്‍ സ്റ്റുഡിയോയില്‍ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു.

കൊട്ടാരം സന്ദർശിച്ചപ്പോൾ ഇപ്പോഴത്തെ തലമുറയിലെ തമ്പുരാൻ എനിക്ക് ഒരു അക്ഷര മന്ത്രം പറഞ്ഞു തന്നു. ഇനി ഞാൻ കൊട്ടാരത്തിൽ വരുമ്പോൾ അതിനുള്ള ഉത്തരമായി എത്തണം എന്നും. സംഭവം ഇതാണ് “ശ്രീ രാജ രവി വർമ്മയുടെ ഹൃദയമായിരുന്നു ശ്രീ രാജ രാജ വർമ്മ”. അത്ഭുതം തോന്നുന്നുണ്ടോ? അതെ ഇതിന് എനിക്കും ഉത്തരം കിട്ടിയില്ല. ഈ വാക്കുകളിൽ പലതും ഒരു മാന്ത്രിക ചെപ്പിൽ ആരോ ഒളിപ്പിച്ച് വെച്ചിരിക്കുന്ന അക്ഷര മന്ത്രങ്ങൾ കണ്ടു പിടിക്കണം. നിങ്ങളും കൂടി എനിക്കൊപ്പം ചേരുക, കണ്ടെത്തണം .

കൊട്ടാരത്തിന്റെ മുൻമ്പിൽ തന്നെ വലിയൊരു ആൽത്തറ കാണാം. ഈ ആൽത്തറയിൽ ആണ് പരദേവനായ ശ്രീ ശാസ്താവിൻ പള്ളിവേട്ട നടക്കും ഇടമത്ര. ആൽത്തറയിൽ ഇരുന്നാണ് കൊട്ടാരത്തിലെ വൈദ്യൻ തമ്പുരാനും, ചെറുമുക്ക് തമ്പുരാനും, ശ്രീ നാരായണ ഗുരുവും ചേർന്ന് വൈദ്യം, തർക്കം, വ്യാകരണം, മുതലായ വിഷങ്ങൾ ചർച്ച ചെയ്തതത്രെ. കിളിമാനൂരെന്ന നാട്ടുരാജ്യത്തെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കിയ കിളിമാനൂര്‍ കൊട്ടാരം ഇന്നും പഴമയുടെ പ്രൗഢിയും പുതുമയുടെ മുഖം മിനുക്കലുമായി ഇവിടെയുണ്ട്.

തിരുവിതാംകൂര്‍ രാജവംശത്തിന്റെ തായ് വഴി തേടുന്നവര്‍ക്ക് കിളിമാനൂര്‍ കൊട്ടാരത്തിലെത്താതെ പോകാന്‍ കഴിയില്ല. രചന സൗകുമാര്യത്തിന് കീര്‍ത്തികേട്ട ശ്രീ രവിവര്‍മ്മ ചിത്രങ്ങളിലെ നിറക്കൂട്ടുകള്‍ അഭിരമിച്ച ചിത്രശാല ഇന്നും ഇവിടേയ്ക്ക് സഞ്ചാരികളെ എപ്പോഴും ആകര്‍ഷിക്കുന്നു. ശ്രീ രവിവര്‍മ്മ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രശാലയും 110 വര്‍ഷം പഴക്കമുള്ള പുത്തന്‍ മാളികയും സംരക്ഷിത സ്മാരകങ്ങളായി ഇവിടെയുണ്ട്.

ശ്രീ രാജാരവി വര്‍മ്മയുടെ മരണശേഷം അദ്ദേഹം വരച്ച എഴുപത്തിയഞ്ചോളം ചിത്രങ്ങള്‍ പുത്തന്‍ മാളികയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 1940-ല്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ അഭ്യര്‍ത്ഥനപ്രകാരം കുറച്ച് ചിത്രങ്ങള്‍ തിരുവനന്തപുരത്തെ ശ്രീചിത്ര ആര്‍ട്ട് ഗാലറിയിലേക്ക് കൊണ്ടു പോയിരുന്നു. ബാക്കിയുള്ളവ കോഴിക്കോട് കൃഷ്ണമേനോന്‍ ആര്‍ട്ട് ഗാലറിയിലേക്ക് പിന്നീട് മാറ്റി.

ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ തേടിയെത്തുന്നവര്‍ക്ക് യഥാര്‍ത്ഥ രവിവര്‍മ്മ ചിത്രങ്ങള്‍ കാണാന്‍ കഴിയില്ലെങ്കിലും അദ്ദേഹത്തിന്റെ ചിത്രകല ഉരുവം കൊണ്ട കൊട്ടാര കൊത്തളങ്ങള്‍ സ്വപ്‌നാടകനെ പോലെ നോക്കിക്കാണാം. കൊട്ടാരത്തിന്റെ പെരുമ ഒട്ടും തന്നെ ചോര്‍ന്നു പോകാതെ സംരക്ഷിക്കാന്‍ പുരാവസ്തു വകുപ്പ് ബദ്ധശ്രദ്ധ കാട്ടുന്നുണ്ട് എന്ന് നമ്മുക്ക് മനസ്സിലാക്കാവുന്നതാണ്. കണക്കുകൾ എഴുപത് ലക്ഷത്തോളം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നുവരുന്നു എന്നാണ് ഇപ്പോഴത്തെ തലമുറയിലെ തമ്പുരാനിൽ നിന്നും തമ്പുരാട്ടിയിൽ നിന്നും എനിക്ക് അറിയാൻ കഴിഞ്ഞത്.

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ മൂന്നാം ഘട്ടമായി കൊട്ടാരത്തിലെ പഴയ കുളം, നടപ്പാത, കൊട്ടാരത്തിനോട് ചേര്‍ന്നുള്ള പഴയ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, പുറത്തുള്ള പഴയ കിണറിന്റെ സംരക്ഷണം എന്നിവയാണ് ഇപ്പോള്‍ നടക്കുന്നത്. രാജകുടുംബത്തിലെ താവഴിയായി അഞ്ച് കുടുംബങ്ങളാണ് ഇപ്പോള്‍ ഇവിടെ താമസമുള്ളത്. കൊട്ടാര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ കോണുകളിലുള്ള എല്ലാ കുടുംബാംഗങ്ങളും കൊട്ടാരത്തിൽ എത്തും.

കുംഭമാസത്തിലെ മകയിരത്തില്‍ കൊടിയേറി ഉത്രത്തിന് ആറാട്ട് നടക്കുന്ന ഉത്സവ ചടങ്ങുകള്‍ രാജഭരണകാലത്ത് അനുവര്‍ത്തിച്ചു പോയപോലാണ് ഇന്നും നടത്തുന്നത് എന്ന് ഇപ്പോഴത്തെ തമ്പുരാൻ എനിക്ക് പറഞ്ഞ് തന്നു. കൊട്ടാരത്തിലെ ഇപ്പോഴത്തെ കാര്യസ്ഥനായ മനോജ് ഏട്ടൻ ആണ് ബാക്കിയുള്ള കഥകൾ പറഞ്ഞ് തന്ന് എന്നെ കൊട്ടാരം ചുറ്റി കാണിച്ചത്. കൊട്ടാര സന്ദർശനം കഴിഞ്ഞ് അതിഥിയും യാത്രികനുമായ എന്നെ അതിഥി സൽക്കാരങ്ങളും നൽകിയാണ് അവർ തിരിച്ച് യാത്രയാക്കിയത്.

കിളിമാനൂർ കൊട്ടാരത്തിൽ എത്തിച്ചേരാൻ – സംസ്ഥാന പാതയില്‍ കിളിമാനൂര്‍ ജങ്ഷനില്‍ നിന്നും ആറ്റിങ്ങല്‍ റോഡില്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചൂട്ടയില്‍ കവലയിലെത്തും. ഇവിടെ നിന്നും അര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊട്ടാരത്തിലെത്താം. ദേശീയ പാതയില്‍ ആലംകോട് നിന്നും ഏഴ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചൂട്ടയിലും അവിടെ നിന്ന് കൊട്ടാരത്തിലുമെത്താം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post