നാടുകടത്തലിനു പേരുകേട്ട സൈബീരിയയിലേക്ക് ഒരു തണുത്ത യാത്ര

Total
155
Shares

വിവരണം – Rajeesh Mohanan.

റഷ്യയിലെ സൈബീരിയായിലെ ഒരു ഗ്രാമം ആണ് ഓയിമ്യാകോൺ. ലോകത്തു ഏറ്റവും കൂടുതൽ തണുപ്പ് ഉള്ള ജനവാസ നഗരം.ഇവിടെ മനോഹരമായ ഒരു നദി ഒഴുകുന്നു,ഈ ഗ്രാമത്തിന്റെ പേരാണ് നദിക്കും. ജലത്തിന്റെ കട്ട പിടിക്കാത്ത പാളി, ഉറങ്ങുന്ന ഭൂമി എന്നും അറിയപ്പെടുന്നു. മഞ്ഞുകാലം ജലത്തിലെ മീനുകൾ കട്ട പിടിക്കാത്ത വെള്ളത്തിൽ ആണ് ചിലവിടുക. ജീവനോടെ ഒരു തണുപ്പ് കാലം മുഴുവൻ ഐസ് പാളികൾക്കിടയിൽ അവ ജീവിച്ചിരിക്കും.

തണുപ്പ് കാലത്ത് മൈനസ് 72 ഡിഗ്രി C വരെ ടെംമ്പറേച്ചർ താഴാറുണ്ട്. ഇവിടെ മാർക്കറ്റിൽ സർക്കാർ സ്ഥാപിച്ച ഡിജിറ്റൽ തെർമോമീറ്റർ മൈനസ് 62 ഡിഗ്രി ആയതോടെ അത് പ്രവർത്തനം നിലച്ചു. ജനുവരിയിൽ ശരാശരി താപനില മൈനസ് 50 ഡിഗ്രി C ആണ്.ഇപ്പോഴത്തെ താപനില നാൽപ്പത്തി അഞ്ചിൽ താഴെയാണ്. ഇന്നത്തെ താപനില ആയിരിക്കില്ല നാളെ, കൂടിയും കുറഞ്ഞും ഇരിക്കും. ഇവിടുത്തെ വെള്ളം ഒരിക്കലും ഐസ് ആകില്ല എന്നതാണ് അതിശയം.

റൈൻഡിയർ വളർത്തലുകാരുടെ ഇടത്താവളമായിരുന്നു ഈ സ്ഥലം. ചൂട് വെള്ളം വരുന്ന ഒരു ഉറവ ഇവിടെ ഉണ്ടായിരുന്നു. അവിടെ നിന്നും വെള്ളം ശേഖരിക്കുവാനാണ് ഇടയൻമാർ ഈ ഗ്രാമത്തിൽ എത്തിയിരുന്ന ത്. അവർ പിന്നീട് ഇവിടേക്ക് കുടിയേറി താമസിക്കാൻ ആരംഭിച്ചു. ഇപ്പോൾ 500 ഓളം ആളുകൾ ആണ് ഇവിടെ ഉള്ളത്. വളരെ കരുതലോടെ ആണ് ഇവിടെ ജനങ്ങൾ തണുപ്കാലം അതിജീവിക്കുക.

പേനയിലെ മഷി കട്ടപിടിക്കുക, മുഖം വലിഞ്ഞു മുറുകി മുറിയുക, ബാറ്ററികൾ വേഗം ചാർജ് തീരുക, അതിനാൽ വാഹനങ്ങൾ എഞ്ചിൻ ഓൺ ചെയ്തു വെച്ചിരിക്കും. ചിലർ തണുപ്പ് കാലം വണ്ടിക്കുള്ളിൽ ആണ് താമസം. ഇലക്ട്രോണിക് സാധനങ്ങൾ, മൊബൈൽ ഫോൺ (വീടിനുള്ളിൽ നിന്നും പുറത്തേക്കു വന്നാൽ അധികം സമയം പുറത്തെടുത്തു പ്രവർത്തിപ്പിക്കാൻ കഴിയില്ല) ഒന്നും പ്രവർത്തിക്കില്ല.

ആളുകൾ മരിച്ചാൽ അടക്കം ചെയ്യണമെങ്കിൽ തീകത്തിച്ചു ആദ്യം മഞ്ഞുരുക്കി കളയണം. കുഴിക്കുംതോറും മഞ്ഞു വീണു നിറയും. രണ്ടും മൂന്നും ദിവസങ്ങൾ കൽക്കരി കത്തിച്ചു വേണം കുഴിഎടുക്കുവാൻ. അടക്കം ചെയ്തു കഴിഞ്ഞാലും മൃതദേഹം അഴുകുവാനും താമസം ആണ്. ജനറേറ്ററുകൾ പ്രവർത്തിപിച്ചു വീടിനുള്ളിൽ ആയിരിക്കും ആളുകൾ എപ്പോഴും. ബാത്‌റൂമുകൾ എല്ലാം പുറത്തായിരിക്കും, അല്ലെങ്കിൽ പൈപ്പുകൾ കട്ട പിടിച്ചു പോകും. തണുപ്പ്കാലമായാൽ ദിവസം 21മണിക്കൂർ എങ്കിലും ഈ ഗ്രാമം ഇരുട്ടിൽ ആയിരിക്കും.

താപനില മൈനസ് 40 കടന്നാൽ മാത്രം ഇവിടെ സ്കൂളുകൾ അടക്കും. പോസ്റ്റ്‌ ഓഫീസ്, ബാങ്ക്, എയർപോർട്ട്‌ റൺവേ എന്നിവയും ഇവിടെ ഉണ്ട്. ഇവിടെ ഉള്ളവർക്ക് മാംസാഹാരത്തോടാണ് പ്രിയം. വിവിധതരം മത്സ്യം, ഹിമകലമാൻ ഇവയാണ് ആഹാരം. തണുത്തു മരച്ച ആഹാരം ആണ് കൂടുതൽ ഇഷ്ടം. ചിലരൊക്കെ കുടിക്കുന്നതു കുതിരയുടെ രക്തവും. കടുത്ത തണുപ്പ് ആയതിനാൽ ധാന്യങ്ങളും പച്ചക്കറികളും ഇവിടെ വളരില്ല. പ്രത്യേകതരം തുകൽ സഞ്ചിയിൽ മാനുകളുടെ മാംസം മണ്ണിൽ ആക്കി കുഴിച്ചു മൂടും. അഴുകി പുഴു പുറത്തേക്കു വരുമ്പോൾ ഈ പുഴുക്കളെ ഭക്ഷണം ആകും. ഇങ്ങനെ കഴിക്കുമ്പോൾ അധികം ഊർജം ആണ് ലഭിക്കുക. കൂടുതൽ കലോറി ഉള്ള മാംസം കഴിച്ചാൽ മാത്രമേ തണുപ്കാലം അതിജീവിക്കാൻ കഴിയു.

ഇവിടെ മാർകറ്റിൽ മീനുകൾ വിൽപനക്കായി വെച്ചിരിക്കുന്നു, ഐസ് ആയി അത് കുത്തി ചാരി വെച്ചിരിക്കുന്നു. കനത്ത കമ്പിളി വസ്ത്രം ആണ് പലരും ധരിചിരിക്കുന്നത്. മുഖം കുറച്ചു മാത്രം കാണാം. മുഖം മറചില്ലെങ്കിൽ ഐസ് വീണു കൺപീലികൾ കട്ട പിടിച്ചു അടഞ്ഞു പോകും. അസ്ഥി മരക്കുന്ന തണുപ്പിലും ചിലർ വെള്ളത്തിൽ കുളിക്കുന്നു. കണ്ടപ്പോഴേ ജീവൻ പകുതി പോയ അവസ്ഥ. മഞ്ഞു മൂടിയ നദിയിൽ ഐസ് പാളികൾ വകഞ്ഞു മാറ്റി അതിൽ ചൂണ്ട ഇട്ടു വലിയ മീനുകൾ ചിലർ പിടിച്ചു കൊണ്ടിരിക്കുന്നു. മഞ്ഞു കട്ടകൾ പൊട്ടിച്ചു മാറ്റി അതിൽ നിന്നും മീനുകളെ പുറത്തെടുക്കുന്നു. നായാട്ട് ഇവരുടെ ഇഷ്ട്ട വിനോദം ആണ്. മുയൽ, കൊക്കുകൾ, കരടി, ചെന്നായ മുതലായ മൃഗങ്ങളെ വേട്ടയാടി പിടിക്കുക, ഭക്ഷിക്കുക, വിൽക്കുക. കൂടാതെ മീൻപിടുത്തവും ഇവരുടെ ഹരം ആണ്.

അവശ്യസാധങ്ങൾ എത്തിക്കുന്നതു വലിയ ട്രക്കുകളിൽ ആണ്. മഞ്ഞിലും ചെളിയിലും റോഡിൽ നിന്നും തെന്നി നീങ്ങി വലിയ കുഴികളിൽ വീണ് മിക്കപ്പോഴും വണ്ടികൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. തണുപ്പിനെ ചെറുക്കാൻ ഉള്ള സകല സാമഗ്രികൾ ആയിട്ട് മാത്രമേ പോകാൻ കഴിയു. സന്ദർശകർ ഇവിടെ വരാറുണ്ട്. ആരെയും കാണാൻ കഴിയില്ല. നിസാര കാര്യം അല്ലാ ചെന്നെതുക എന്നത്. തണുപ്പിനെ അതിജീവിക്കാൻ കഴിഞ്ഞാൽ പോകാം. മോസ്കോയിൽ നിന്നും 7 മണിക്കൂർ ഫ്ലൈറ്റിൽ യാത്ര ചെയ്തു ഈ പറഞ്ഞ സ്ഥലത്തു നിന്നും 500 മൈൽ അകലെ ലാൻഡ് ചെയ്താൽ അവിടുന്നും രണ്ടു ദിവസം വാനിൽ കയറി യാത്ര ചെയ്യണം.

ഇംഗ്ലീഷ് ഭാഷ കൊണ്ടു ഒരു കാര്യവും ഇല്ലാ. ഹലോ എന്ന് പറഞ്ഞാൽ പോലും അവർക്ക് അറിയില്ല. ഒയ്മ്യാകോൺ എന്ന സ്ഥലത്തും നിന്നും 4000 ഓളം കിലോമീറ്റർ മാറി ആണ് ഞാൻ വർക്ക്‌ ചെയുന്ന സ്ഥലം. അവിടെ നിന്നും 900 കിലോമീറ്റർ അകലെ യാക്കുട്സ്ക് എന്ന സ്ഥലത്തുള്ള ഒരു വ്യക്തിയുമായി എനിക്കിവിടെ പരിചയം ഉണ്ട്. ആളുടെ കൂടെ യാക്കുറ്റ്സ് എന്ന നഗരത്തിൽ എത്തുകയും അവിടെ നിന്നും യാത്ര തിരിക്കുകയായിരുന്നു. തണുപ് കാലം ഞാൻ വർക്ക്‌ ചെയ്യുന്നിടതു ശരാശരി മൈനസ് 40, 45 ഡിഗ്രി ആണ് തണുപ്പ്. അതിനാൽ എനിക്ക് അവിടെ ചെന്നാൽ തണുപ്പ് അത്ര കാര്യം ആയിട്ട് ബാധിക്കില്ലെന്ന് തോന്നി. പക്ഷേ ബാഗിൽ കുറച്ചു ആപ്പിൾ, വാഴപ്പഴം മിച്ചം ഉണ്ടായിരുന്നത് ചെന്നപ്പോൾ ഐസ് ആയി. അതെല്ലാം കല്ലിൽ വെച്ച് അടിച്ചു പൊട്ടിക്കുകയായിരുന്നു.

പത്തു മിനിറ്റ് നടന്നപ്പോൾ തന്നെ ശരീരം തളർന്നതു പോലെ.. കൂടെയുള്ള ആളുടെ സഹായം കൊണ്ടു ഭക്ഷണം കിട്ടി. പാതി വേവിച്ച മാംസം, മീൻ രുചി നോക്കാതെ കഴിച്ചു. കുതിരയുടെ രക്തം എനർജി നൽകുമെന്ന് പറഞ്ഞു ഒരു ഗ്ലാസ്‌ തന്നു. ചുണ്ടിലേക്ക് അടുപ്പിച്ചതും മനം മറിഞ്ഞു, നിര്ബന്ധിപിച്ചു കുടിപ്പിച്ചു. അവിടെയുള്ളവരെ സമ്മതിക്കണം… കൺപീലികൾ നനഞ്ഞു കട്ടപിടിക്കുന്നത് ഇടക്കിടക് തുടച്ചു കൊണ്ടിരുന്നു. നെറ്റി മൊത്തമായും കവർ ചെയ്യാത്ത തൊപ്പി ആയിരുന്നു ഞാൻ ഉപയോഗിച്ചത്, അതിനാൽ നെറ്റിത്തടം തണുപ് കാരണം മരച്ചു വിണ്ടു കീറുന്നത് പോലെയും വേദന അനുഭവപെട്ടു.

എങ്ങോട്ടു നോക്കിയാലും കാഴ്ച അവൃക്തമാണ്. ഇടക്ക് വീശിയടിക്കുന്ന കാറ്റിൽ മണൽകാറ്റു പോലെ ആണ് മഞ്ഞു ശരീരത്തിൽ പതിയുന്നതു. സംസാരിക്കാൻ ശ്രെമിച്ചു, പതറിപോകും വാക്കുകൾ. മുഖം കോടി പോകുന്നത് പോലെ.. രണ്ടു ഫോണ് കയ്യിൽ കരുതിയിരുന്നു. ഏകദേശം 30 ഓളം ഫോട്ടോസ് ഫോണിൽ പകർത്തി. അര മിനിറ്റ് വ്യത്യാസത്തിൽ ഫോൺ പുറത്തെടുത്തു ഫോട്ടോസ് എടുത്തു പെട്ടെന്ന് തന്നെ ജാക്കറ്റിൽ ഫോൺ തിരിച്ച് വെച്ചു. മൂന്ന് തവണ ഫോൺ പുറത്തെടുത്തു ഇങ്ങനെ. പീന്നീട് ഓൺ ചെയ്യേണ്ടി വന്നില്ല. രണ്ടും പ്രവർത്തനം നിലച്ചു. സ്ക്രീനിൽ ടച്ച് ചെയ്തു, അപ്ലിക്കേഷൻ ഒന്നും വർക്ക്‌ ആയില്ല. മരച്ച വിരൽ തുമ്പുകൊണ്ട് ഫോണിൽ സ്‌ക്രീനിൽ സ്പര്ശിച്ചാല് എന്താക്കാൻ ആണ്. തന്നെയുമല്ല ഫോൺ ഐസ് പോലെയാണ്.

കയ്യിൽ നിന്നും ഗ്ലൗസ് ഊരി ഫോൺ പ്രവർത്തിപിച്ച സമയം കൊണ്ടു തന്നെ വിരലുകൾ മരച്ചു. നഖത്തിനിടയിൽ സൂചി കയറ്റുന്ന വേദന. കരഞ്ഞു പോകും. തിരിച്ചു കയ്യിൽ ഗ്ലൗസ് ഇടുവാൻ പോലും കൂടെ ഉള്ള ആളുടെ സഹായം വേണ്ടി വന്നു. മരച്ചതിനാൽ കൈകൾ കൊണ്ടു ഒരു വസ്തു എടുത്താൽ പോലും ഊർന്നു പോകും. പ്രത്യേക അവസ്ഥ ആണ് അത്. അവിടെയുള്ളവരുടെ എനർജി എത്രത്തോളം ഉണ്ടെന്നു അവരുടെ ജീവിതം കണ്ടു മണിക്കൂറുകൾ കൊണ്ടു മനസിലാക്കി. നമുക്കൊന്നും ഒരു ദിവസം പോലും അവിടെ ചിലവിടാൻ കഴിയില്ല. കാലാവസ്ഥ, ഭക്ഷണം ഇവയൊന്നും പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിൽ ഉൾകൊള്ളില്ല.

രണ്ടു ഫോണിൽ ഒന്ന് ഇപ്പോഴും ഓൺ ആയാലും അപ്ലിക്കേഷൻ ഒന്നും പ്രവർത്തിക്കുന്നില്ല. ഒയ്മ്യാകോൺ ഗ്രാമത്തിലെ കുറച്ചു ഫോട്ടോസ് നഷ്ടമായി. ഫോട്ടോസ് അതിനു അടുത്തുള്ള ഗ്രാമത്തിലെ (യാക്കുട്സ്ക്) ആണ് കൊടുത്തിരിക്കുന്നതു. ഏകദേശം കുറച്ചൂടി ഭീകരം ആയിരിക്കും നഷ്‌ടമായ ഫോട്ടോസിൽ ഉണ്ടായിരുന്നതു. പക്ഷേ ചുരുൾ അഴിയാത്ത രഹസ്യങ്ങൾ തേടി ഞാൻ വീണ്ടും പോകും.

സൈബിരിയ ഒരു അണ്ഡകടാഹമാണ്. സാഖാ റിപ്പബ്ലിക് എന്നറിയപ്പെടുന്ന ഇവിടം ഇന്ത്യയുടെ വിസ്തൃതി കാണും. ഒന്ന് തൊട്ടിട്ടു വരാം പോയെങ്കിൽ. റഷ്യയുടെ 57% ഭൂമിയുടെ 10% സൈബിരിയ ആണ്. കുറെയൊക്കെ കഥകൾ നമ്മുക്ക് അറിയാം, സാർ ചക്രവർത്തിമാരുടെ കാലത്തെ ക്രൂരതകൾ, ഇതിനെതിരെ വിപ്ലവ പ്രവർത്തനങ്ങൾ നടത്തിയ സ്റ്റാലിൻ, ലെനിൻ എന്നിവരെ ഇവിടേക്ക് നാട് കടത്തിയിടുണ്ട്. ലെനിൻ മൂന്നു വർഷം സൈബീരിയയിൽ കഴിഞ്ഞിടുണ്ട്. സ്റ്റാലിൻ പലവട്ടം.. ആറു തവണ ആ മനുഷ്യൻ ഇവിടെനിന്നും രക്ഷപെട്ടു.

അന്ന് തടവ്കാരെ നടത്തികൊണ്ടാണ് പോയിരുന്നത്. മൂന്ന് വർഷത്തോളം എടുക്കും നടന്നെതാൻ. അവരിൽ മരിച്ചു വീഴുന്നവർ, അവരെ ചവിട്ടി കടന്നു പോയവർ.. പിന്നിടുള്ള അവരുടെ കഠിന ദുരിതജീവിതവും…ഇവരെയെല്ലാം അടക്കം ചെയ്ത മണ്ണിനുമേലെ നടക്കുമ്പോൾ ഹൃദയം പിടക്കും. ഈ സൈബിരിയ മണ്ണിൽ എനിക്കിനിയും തുടരണം, നിഗുഢതയുടെ അറ്റം തേടി മുന്നോട്ട്…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post