വിവരണം – ശബരി വർക്കല.
തലനാറിലെ തണുപ്പിൽ തുമ്പിക്കൈയന്മാരുടെ തമ്മിലടി.. ഇത് ഒരു യാത്ര വിവരണത്തിന് ഉപരി കാട്ടിലേക്ക് അശ്രദ്ധമായി കയറുന്നവർക്കുള്ള ഒരു ഉപദേശം കൂടി ആണ്.
“ലോകത്ത് എവിടെ ആനയെ കണ്ടാലും ചിത്രങ്ങൾ എടുക്കാനും അവയെ അടുത്ത് കാണാനും വേണ്ടി ചെല്ലുന്നവർ ഒന്ന് അറിയുക. ആനകളെക്കുറിച്ച് പഠനം നടത്തി പുതിയ സിദ്ധാന്തം വരെ അവതരിപ്പിച്ച ‘ചാൾസ് സിയോബർട്ട് ന്യൂയോർക്ക്’ പറഞ്ഞത് ആഫ്രിക്കൻ കാടുകളിൽ മാംസം തിന്നുന്ന ആനകളെയും കാണ്ടാമൃഗത്തെ ബലാത്സംഗം ചെയ്യുന്ന ആനകളെയും വരെ അദ്ദേഹം കണ്ടിട്ടുണ്ടെന്നാണ്. അതുകൊണ്ട് കാട്ടിലേക്ക് കയറുേമ്പാൾ ഒാർക്കുക അത് ആനയുടെ വാസസ്ഥലമാണ്. അവിടെ പാലിക്കേണ്ട ചില മര്യാദകളുണ്ട്. അത് സഞ്ചാരികൾ പാലിക്കണം. അല്ലെങ്കിൽ…..? വലിയ വില കൊടുക്കേണ്ടിവരും.”
കാട്ടാനകൾക്കിടയിൽ പെട്ട രണ്ടു ഫോട്ടോഗ്രാഫർമാരുടെ യാത്ര കുറിപ്പ്.. കാട്ടാനകളുമായി മുഖാമുഖം നിന്ന് വാൽപ്പാറയിലെ തലനാറിലേക്കൊരു യാത്ര..
മഞ്ഞണിഞ്ഞ വെളുപ്പാൻ കാലത്ത് തേയില തോട്ടത്തിനു നടുവിൽ കൊമ്പു കോർത്തു നിൽക്കുന്ന കാട്ടാനകൾ എന്തൊരതിശയകരമായ കാഴ്ചയാണ്. അനുഭവങ്ങൾ നിറയാത്ത യാത്രകളില്ല. വ്യത്യസ്തമായ സഞ്ചാരങ്ങളിൽ വ്യത്യസ്തമാർന്ന അനുഭവങ്ങൾക്ക് ഒരു പഞ്ഞവുമുണ്ടാകാറില്ല. വാൽപ്പാറയുടെ ഭംഗി ഏവർക്കും അനുഭവവേദ്യമാണെങ്കിലും അരികുചേർന്ന് വസിക്കുന്ന തലനാറിനെക്കുറിച്ച് അപൂർവമായേ ഒാർക്കാനാകൂ.
വാൽപ്പാറയിലെ മിസ്റ്റ് സ്പ്രെഡിംഗ് സോണിൽ പേരിനെ അന്വർഥമാക്കുംവിധം വീഴുന്ന ഒാരോ മഞ്ഞു തുള്ളിയെയും ഏറ്റുവാങ്ങി തണുപ്പേറ്റ് വിറങ്ങലിച്ചിരിക്കുന്ന ചക്ക, മാങ്ങ, പൈനാപ്പിൾ എന്നിവയൊക്കെ ഞങ്ങളെ നോക്കി പല്ലിളിച്ചു. മഴയേറ്റു കഴുകിയെടുത്ത പഴങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ, മഞ്ഞിൽ ഒഴുകിയ പഴങ്ങളുടെ ശോഭ ഒന്നുവേറെത്തന്നെയായിരുന്നു. മധുരം നുണയുന്ന മഞ്ഞുകട്ടകൾ വായിലിടുമ്പോഴുള്ള ഒരു പ്രത്യേക അനുഭൂതി അവേയാരോന്നും കഴിക്കുേമ്പാൾ ഞങ്ങൾക്ക് അനുഭവപ്പെട്ടു. കുറച്ചുനേരം അവിടെനിന്ന് മഞ്ഞ് ആസ്വദിച്ച് കഴിഞ്ഞപ്പോൾ ശരീരത്തിന് വല്ലാത്തൊരു മരവിപ്പ് സംഭവിച്ചു.
പിന്നെ ഞങ്ങളുടെ ലക്ഷ്യം ആ മരവിപ്പ് എങ്ങനെയും മാറ്റുക എന്നതായി. അതിനായി തൊട്ടടുത്തുള്ള ഭാരതി ടീഷോപ്പിൽനിന്നും ആവി പറക്കുന്ന ചായയുടെ ചൂടിൽ ലയിച്ചു നിൽക്കുേമ്പാഴാണ് എതിരെ താഴോട്ടിറങ്ങി ചെല്ലുന്ന കുഞ്ഞുപാത ശ്രദ്ധയിൽപ്പെട്ടത്. വാൽപ്പാറയിലെ കാഴ്ചകൾ തേടി മുമ്പു നടത്തിയ യാത്രകളിൽ പാതയുടെ പണികൾ പുരോഗമിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇന്നിതാ വിദൂരതയിലേക്ക് വിരൽചൂണ്ടികൊണ്ട് ഞങ്ങളെയും കാത്തുകിടക്കുന്നു. വഴിയുടെ അറ്റം എങ്ങോെട്ടന്ന ചോദ്യത്തിന് ചായക്കടക്കാരെൻറ മറുപടിയിലാണ് ഞങ്ങൾ തലനാറിലേക്ക് യാത്ര തിരിച്ചത്.
ഇരു ദിക്കിലും കാറ്റിൽ മാഞ്ഞുകിടക്കുന്ന പച്ചയുടുപ്പിട്ട് തേയിലപ്പരപ്പിന് നടുവിലൂടെ കറുത്ത അരപ്പട്ട ചുറ്റിയെടുത്ത കണക്കെ മലയുടെ അറ്റങ്ങളിലേക്കുള്ള നിരത്തിലൂടെ വളയങ്ങൾ ഒാടിച്ചിറങ്ങാൻ കൊതിതോന്നാത്തവർ വിളമായിരിക്കും. മേനാഹരമായ മലനിരകളുടെ നടുവിലൂടെയുള്ള യാത്ര നൽകുന്ന സുഖം ആസ്വദിച്ച് മുന്നോട്ടു പോകവെ പെട്ടന്നാണ് കാടിറങ്ങിവരുന്ന ഒരു പിടിയാനയെ കണ്ടത്. കാടിനെ നടുക്കുന്ന കാട്ടുകൊമ്പന്മാർ ഒരോ യാത്രികന്റെയും ഇഷ്ട ദൃശ്യാനുഭവമാണ്. എഴുന്നേൽക്കാൻ മടിച്ചുകിടക്കുന്ന കാടിനുള്ളിലെ മഞ്ഞുവീണ വെളുപ്പാൻകാലങ്ങളിൽ കാട്ടാന എന്നുപറഞ്ഞാൽ എഴുന്നേറ്റു ഒാടുന്ന കൂട്ടുകാരുണ്ട്. ഒാട്ടം അകത്തേക്കല്ല. മറിച്ച് ഭയമെങ്കിലും അവരെ കാണാൻ കാമറയും തൂക്കിയെടുത്ത് കൊണ്ട് പുറത്തേക്ക് എന്നതാണ് കാര്യം.
ഇവിടെ തലനാറിൻറെ വഴികളിൽ കാടിറങ്ങിവരുന്ന കാട്ടാനയുടെ മുമ്പിൽ ഞങ്ങളുടെ വാഹനം ഒാട്ടം അവസാനിപ്പിച്ചിരിക്കുന്നു. യഥാർഥത്തിൽ ഞങ്ങളുടെ യാത്രക്ക് ജീവനേകിയ നിമിഷങ്ങളായിരുന്നു ആ ദർശനം. കാരണം ഞാനും എെൻറ ഒപ്പം ഫോേട്ടാഗ്രഫിയിൽ എല്ലാ വർഷവും അവാർഡ് വാങ്ങി കൂട്ടുന്ന സിബിനും കൃഷ്ണകുമാറും ജ്യോതിസും ഒക്കെ തികച്ചും വലിയ ആനപ്രേമികളായിരുന്നു. ഉറങ്ങികിടക്കുന്ന ചിത്രങ്ങൾക്കുവേണ്ടിയുള്ള അടങ്ങാത്ത വെമ്പലിൽ കാമറയും എടുത്തു പുറത്തിറങ്ങിയപ്പോഴാണ് ഒന്നിനു പിറകെ മറ്റൊന്നായി ഒരുകൂട്ടം ആനകൾ ഇറങ്ങി വരുന്നത് കാണാനിടയായത്.
എന്തായാലും നല്ല കുറേ ചിത്രങ്ങൾക്കുള്ള സാധ്യത തെളിയുന്നുവെന്ന് മനസ്സിലാക്കിയ ഞങ്ങൾ പതുക്കെ കാമറയുമായി കാട്ടാനകൾക്കടുത്തേക്ക് തേയില ചെടികൾക്കിടയിലൂടെ ഒളിഞ്ഞും പതുങ്ങിയും മുേന്നറി. സും ലെൻസുകൾ ഇല്ലാത്തതിനാൽ കൂടുതൽ അടുത്തുചെന്നാൽ മാത്രമേ നല്ല ചിത്രങ്ങൾ പകർത്താനാകൂ എന്ന് മനസ്സിലായി. ഏകദേശം 50 മീറ്റർ അകലെത്തിൽ പതുക്കെ മുട്ടിൽമേൽ നിന്നു. മുന്നിൽ വലിയൊരു തേയില ചെടിമാത്രം. അതിെൻറ മറവിൽ പതുക്കെ ക്യാമറ ക്ലിക്കുകൾ അടിച്ചു തുടങ്ങി. ആനകൾ കൊമ്പുകോർക്കുന്ന ചിത്രങ്ങളായിരുന്നു ആവശ്യം. അതിനാൽ കുറച്ചുനേരം അവിടെ ഒളിച്ചിരിക്കാൻ തന്നെ തീരുമാനിച്ചു. ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അതാ കുട്ടിയാനകൾ ഞങ്ങൾ കാണുവാനെന്ന വിധം കൊമ്പു കോർത്തിരിക്കുന്നു.
ഒട്ടും വൈകാതെ കാമറയുടെ ക്ലിക്കുകൾ മാറി മാറി വീണു. അതിെൻറ ശബ്ദം കേട്ടിട്ടാണോ എന്തൊ മുന്നിൽ നിന്നിരുന്ന പിടിയാന പെെട്ടന്ന് ഞങ്ങൾക്ക് നേരേ തിരിഞ്ഞു. ചെവി വട്ടംപിടിച്ച് മുഖം കൂർപ്പിച്ചു. നോട്ടത്തിൽ ഞങ്ങളെ കണ്ടെന്ന് വ്യക്തമായി. ഒന്ന് അനങ്ങിയാലോ ഒന്ന് തുമ്മിയാലോ അവൻ പാഞ്ഞടുത്തേക്കാം. ശ്വാസംപോലും ഞങ്ങൾ തൽക്കാലത്തേക്ക് നിർത്തിവെച്ചു. കേവലം ഒരു മിനിട്ട് അവൻ അനങ്ങനെ ഞങ്ങളെ തന്നെ നോക്കിനിന്നു. ഞങ്ങളും യാതൊരു ചലനങ്ങളുമില്ലാതെ ശവത്തെപോലെ അനങ്ങാതെ നിന്നു. സാഹചര്യം ശരിയല്ലെന്ന് മനസ്സിലാക്കി പതുക്കെ സ്ഥലം വിട്ടാലോ എന്ന് ആലോചിക്കവെയാണ് എവിടെനിന്നോ മഞ്ഞിെൻറ കനമേറിയ ശകലങ്ങൾ ചുറ്റും പരന്നത്.
തൊട്ടടുത്ത് നിൽക്കുന്ന ഞങ്ങൾക്കുപോലും പരസ്പരം കാണാനാകാത്ത അവസ്ഥ. രണ്ടുപേരുടെയും മനസ്സിലേക്ക് ഭയം ഇരച്ചുകയറി. ആന വന്ന് ഫ്രണ്ട് റിക്വസ്റ്റിന് തോണ്ടി വിളിച്ചാൽ മാത്രമേ അറിയാൻ കഴിയൂ. ഇനിയെന്ത് എന്ന് ഭീതിയിൽ ഇരുവരും മരവിച്ച് മഞ്ഞു പ്രതിമകളായി ഇരുന്നുപോയി. പുറകിലേക്ക് നടന്നാലോ എന്നാണ് ആദ്യം ചിന്തിച്ചത്. ഒരു പക്ഷേ, ആന അടുത്തുണ്ടെങ്കിലോ എന്ന ഭീതിയിൽ തേയില ചെടികൾക്കിടയിൽ തന്നെ ഇരുന്നു. ഏതൊരു അവിശ്വാസിയും ഇൗ അവസരത്തിൽ വിശ്വാസിയാകും എന്ന് ഉറപ്പ്. കാരണം ദൈവത്തിനെ വിളിക്കുകയല്ലാതെ വേറെ നിവർത്തിയില്ല.
അഞ്ച് മിനിറ്റിനുള്ളിെല തീവ്രമായ ഹൃദയമിടിപ്പിനുശേഷം മഞ്ഞ് പതിയെ വഴിമാറി. അപ്പോഴും അവൾ ഞങ്ങളെ നോക്കി അതേ നിൽപ്പാണ്. ശരിക്കും അപ്പോഴാണ് ആശ്വാസം തോന്നിയത്. പിന്നീട് രണ്ടാമതൊന്ന് ആലോചിക്കാതെ അവളുടെ ശ്രദ്ധ ഒന്ന് മാറിയതും പതുക്കെ തേയില ചെടികൾക്കിടയിൽ കുനിഞ്ഞ് ആനയെപോലെ നാലുകാലിൽ ഏകദേശം ഒരു 50 മീറ്റർ എങ്കിലും നടന്ന് അവയുടെ കണ്ണിൽപ്പെടാതെ പതിയെ റോഡരികിൽ എത്തിച്ചേർന്നപ്പോഴാണ് അടുത്ത കൂട്ടരുടെ വരവ്.
മദ്യ ലഹരിയുടെ ഉന്മാദത്തിൽ കാടുകാണാനെത്തിയ ചിലരായിരുന്നു കാറിൽ പാഞ്ഞെത്തിയത്. കാട്ടാനകളെ കൂട്ടത്തോടെ കണ്ടതും ‘ആന… ആന…’ എന്ന് ഘോരാഘോഷവുമായി എല്ലാവരും വാഹനത്തിൽനിന്ന് പുറത്തിറങ്ങി. ചിലർ ആന പാപ്പാനാകാനുള്ള ശ്രമം. മറ്റുചിലർ ആനയെ അനുസരണ പഠിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വേറൊരു ചങ്ങാതി ആനക്കൊപ്പം സെൽഫി എടുക്കാനുള്ള പരിപാടിയിൽ. അങ്ങനെ നിശ്ശബ്ദമായിരുന്ന ആ കാട് ആകെ പട്ടണത്തിലെ ചന്തപോലെ ആയി.
അതാണോ അവളെ അസ്വസ്ഥതമാക്കിയെതെന്നറിയില്ല. പെട്ടെന്നായിരുന്നു ഭാവമാറ്റം. അതുവരെ കണ്ട രൂപമായിരുന്നില്ല പിന്നീട്. കണ്ണുകളിൽ കോപവും ക്രൗര്യവും തിളച്ച് കാടിനെ നടുക്കുന്ന ഒരു ഛിന്നംവിളിയുമായി ഞങ്ങൾക്ക് നേരെ കുതിച്ചു. എന്തുചെയ്യണം എങ്ങോട്ട് ഓടണം എന്ന് നിശ്ചയമില്ലാതെ ഞങ്ങളും ജീവനും കൊണ്ട് പാഞ്ഞു. ഞങ്ങളും ആനയും തമ്മിൽ കേവലം 70 മീറ്റർ ദൂരം ഇല്ല. ഒരു കാട്ടാന 40 മുതൽ 48 കി.മീ വേഗത്തിൽ ഒാടും. എന്നാൽ, മനുഷ്യനോ 25 കി.മീ താഴെ മാത്രം. അതുകൊണ്ട് തന്നെ ഓടുന്ന ദൂരം കൂടുന്തോറും ഞങ്ങളും ആനയും തമ്മിലുള്ള അകലം കുറയുമെന്നും അറിയാമായിരുന്നു. പക്ഷേ, സകല ശക്തിയുമെടുത്ത് ഓടുക മാത്രമേ അപ്പോൾ വഴിയുണ്ടായിരുന്നുള്ളൂ.
നെഞ്ചടിപ്പിന്റെ ആക്കം കൂടിയ നിമിഷങ്ങളിൽ എപ്പോഴോ തിരിഞ്ഞുനോക്കവെ ആന പതുക്കെ ഓട്ടം അവസാനിപ്പിച്ചിരിക്കുന്നു. തുമ്പി താഴെവെച്ച് നിശ്ചലനായി നിൽക്കുന്ന അവളെ കണ്ടപ്പോൾ “ജീവനും കൊണ്ട് പൊയ്ക്കോ” എന്ന് കൽപിക്കുന്ന ഗുണ്ടയെപോലെ തോന്നി. ശരിക്കും പറഞ്ഞാൽ ഞങ്ങളെ ഉപദ്രവിക്കുകയല്ലായിരുന്നു ആനയുടെ ലക്ഷ്യം. മദ്യലഹരിയിൽ ബഹളമുണ്ടാക്കിയവർ തന്റെ കുട്ടികളെ ഉപദ്രവിക്കുമോ എന്ന് ഭയന്ന് അവർക്ക് ചുറ്റും ഒരു സുരക്ഷിത വലയം ഒരുക്കുകയായിരുന്നു. ആ വലയത്തിൽ നിന്നും ഞങ്ങളെ പുറത്തു ചാടിപ്പിക്കുകയായിരുന്നു ചെയ്തത്.
എന്തായാലും അൽപ്പം മുമ്പേ ആനയെ മര്യാദ പഠിപ്പിക്കാനും സെൽഫി എടുക്കാനും നിന്ന ടീം ഉടുമുണ്ടുപോലും ഉപേക്ഷിച്ച് തേയില തോട്ടങ്ങൾക്കിടയിലൂടെ ഓടുന്ന കാഴ്ചയാണ് ഞങ്ങളുടെ മനസ്സിനെ ഒന്ന് തണുപ്പിച്ചത്. ഇതുപോലെ കാടിനുള്ളിലേക്ക് കയറുന്ന സഞ്ചാരികൾ മാന്യത പുലർത്താത്തത് തന്നെയാണ് പലപ്പോഴും അവയെ പ്രകോപിപ്പിക്കുന്നതും അപകടത്തിന് കാരണമാകുന്നതും. അൽപം മുമ്പ് കേവലം 50 മീറ്റർ ദൂരത്തിൽ ഞങ്ങളുണ്ടെന്നറിഞ്ഞിട്ടും ആനക്കൂട്ടം മാന്യത പുലർത്തിയത് ഞങ്ങളും അങ്ങനെ തന്നെ ആയിരുന്നതിനാലാണ്.