അഞ്ചു ലക്ഷം ഡൗൺലോഡുകളുടെ നിറവിൽ ‘ആനവണ്ടി ആപ്പ്’

Total
0
Shares

ഈ അവസരത്തിൽ നന്ദി പറയാൻ ഉള്ളത് കെ എസ് ആർ ടി സി ഉപയോഗിക്കുന്ന യാത്രക്കാരോട് തന്നെയാണ്. പിന്നെ കൂടെയുള്ള ആനവണ്ടി ബ്ലോഗ് സുഹൃത്തുക്കളോട് നന്ദി പറഞ്ഞാൽ അത് ഫോര്മാലിറ്റി ആയി പോകും. 2014 സമയത്താണ് എനിക്ക് ഓഫിസിൽ നിന്നും ഒരു ആൻഡ്രോയിഡ് ടാബ് തരുന്നത്. അതാണ് ഞാൻ ആദ്യമായി ഉപയോഗിക്കുന്ന ഒരു ആൻഡ്രോയിഡ് ഡിവൈസ്. അതിൽ ഓരോന്നും ചെയ്തു കൊണ്ടിരുന്നപ്പോൾ ആണ് ഒരു ആപ്പ് ഉണ്ടാക്കിയാലോ എന്ന ചിന്ത വരുന്നത്. ബ്ലോഗ് ചാറ്റ് ഗ്രൂപ്പിൽ പറഞ്ഞു. എല്ലവരും പ്രോത്സാഹിപ്പിച്ചു..

ഇത് എങ്ങനെ ഉണ്ടാക്കണം എന്നൊന്നും അപ്പോൾ ഐഡിയ ഇല്ല. ആളുകൾക്ക് സമയം മാത്രം പറഞ്ഞു കൊടുക്കാൻ ഒരു സിമ്പിൾ ആപ്പ് അതായിരുന്നു ഉദ്ദേശം. പിന്നെ ഗൂഗിൾ ചെയ്തു, യുട്യൂബ് എല്ലാം ഉണ്ടല്ലോ. അങ്ങനെ പഠിച്ചു ഒരു തട്ടിക്കൂട്ട് സംഭവം ഉണ്ടാക്കി. ആപ്പിന് പേര് പലരും പലതും നിർദേശിച്ചെങ്കിലും ആനവണ്ടി ആപ്പ് എന്ന് ഞാൻ പറഞ്ഞപ്പോൾ അത് സ്ട്രൈക്ക് ആയി. പിന്നെ വേണ്ടത് ലോഗോ ആണ്.. ജോസ് ആണ് ആദ്യത്തെ ലോഗോ ഉണ്ടാക്കിയത്. നിങ്ങൾ പലരും ആദ്യത്തെ വേർഷനും ലോഗോയും അത് കണ്ടു കാണില്ല. പിന്നെ ആപ്പ് പ്ലെ സ്റ്റോറിൽ അപ്ലോഡ് ചെയ്യണമായിരുന്നു. അതിനു 25 ഡോളർ ആണ് വേണ്ടിയിരുന്നത്. അതിനും ആനവണ്ടി കൂട്ടുക്കാർ സഹായിച്ചു.

അങ്ങനെ ആദ്യത്തെ വേർഷൻ ഇറങ്ങി. ബാംഗ്ലൂർ ബസുകൾ മാത്രം ഉൾപ്പെടുത്തി ഒരു ഫ്രീ ടെക്സ്റ്റ് സെർച്ച് മാത്രം ഉണ്ടായിരുന്ന ഒരു ആപ്പ് ആയിരുന്നു. ഇത് വരെ ഇങ്ങനെ ഒരു സംഭവം ആരും ചെയ്യാതിരുന്നത് മൂലം സംഭവം ക്ലിക്ക് ആയി. ബാംഗ്ലൂർ മാതൃഭൂമി റിപ്പോർട്ടർ ആണ് ബ്ലോഗിൽ പോസ്റ്റ് ആദ്യം കണ്ടു വാർത്ത കൊടുത്തത്. സംഭവം വലിയ ഒരു കാര്യം അല്ലായിരുന്നു എങ്കിലും വലിയ സ്വീകാര്യതയായിരുന്നു കിട്ടിയിരുന്നത്. അത് കൊണ്ട് തന്നെ അത് ഇമ്പ്രൂവ് ചെയ്യാൻ തീരുമാനിച്ചു. അങ്ങനെയിരിക്കെ ചാറ്റ് ഗ്രൂപ്പിൽ ഉള്ള സന്തോഷ് ആന്റണി പുതിയ ലോഗോയും ആയി രംഗപ്രവേശനം ചെയുന്നത്. സന്തോഷിന്റെ സുഹൃത്ത് ആയിരുന്ന ദിപിൻ ദാസ് എന്ന പ്രൊഫഷണൽ ഡിസൈനർ ഉണ്ടാക്കിയ ലോഗോ ആയിരുന്നു. ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെട്ടു എടുത്തു. പിന്നെ ഇടക്ക് ഇടക്ക് അപ്‌ഡേറ്റുകൾ കൊടുത്തു തുടങ്ങി. മാധ്യമങ്ങളിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത സ്വീകരണമാണ് ലഭിച്ചത്.

മനോരമയും മാതൃഭൂമിയും ബാംഗ്ലൂർ എന്റെ ഓഫിസ് ക്യാമ്പസിൽ വന്നു ഇന്റർവ്യൂ എടുത്തു. ഓഫിസിൽ ഉള്ളവരെല്ലാം അന്തം വിട്ടു ഇരിപ്പായിരുന്നു. കാരണം എന്റെ മേഖല ഇതല്ലായിരുന്നു. ക്യാമ്പസിൽ ഷൂട്ടിന് പെർമിഷൻ എടുക്കേണ്ട കാരണം സംഭവം ഏറ്റവും മുകളിൽ വരെ അറിഞ്ഞു.

അങ്ങനെ എല്ലാ മാധ്യമങ്ങളിലും വന്നു ആനവണ്ടി ആപ്പ് ഒരു വൻ ഹിറ്റ് ആയി. ടെക്നിക്കൽ ആയി ഒട്ടും പെഫെക്റ്റ് അല്ലാതിരുന്നിട്ടും ഈ ആപ്പ് വൻ വിജയം ആയത് കെ എസ് ആർ ടി സി യിൽ നിന്നും ഇങ്ങനെ ഒരു സംഭവം നാട്ടുകാർ പ്രതീക്ഷിച്ചിരുന്നു എന്നത് കൊണ്ട് മാത്രമാണ്. അന്നൊക്കെ ഞാൻ കരുതിയത് വിവരമുള്ള വേറെ ആരെങ്കിലും നല്ല രീതിയിൽ വേറെ ഒരു ആപ്പ് ഉണ്ടാക്കും എന്നതതാണ്. എന്നാൽ അത് സംഭവിച്ചില്ല.

പിന്നെ ആനവണ്ടി വെബ്സൈറ്റ് ചെയ്യാനായി സുജിത് ആർ ടി ഐ കൊടുത്തു കെ എസ ആർ ടി സിയോട് പടപൊരുതി ഡാറ്റ വാങ്ങിയ കഥകൾ എല്ലാം നിങ്ങൾക്ക് അറിയാമല്ലോ. ആപ്പിനെക്കാളും കൂടുതൽ ഡീറ്റയിൽ ആയ വിവരങ്ങൾ നൽകി ആനവണ്ടി വെബ്‌സൈറ്റും, ആപ്പും ഒഫീഷ്യൽ ആയി 2015 ന് എറണാകുളത്ത് വച്ച് ഹൈബി ഈഡൻ എം എൽ എ ഉത്‌ഘാടനം ചെയ്തു.

പിന്നെ കാലാനുസ്രതമായി ഓരോ മാറ്റങ്ങൾ വന്നു. ഫ്രീടെക്സ്റ്റ് മാറ്റി ഫ്രം ടു സെർച്ച് കൊണ്ട് വന്നു. ഡാറ്റ എന്റർ ചെയ്തു സഹായിക്കാം എന്ന് പറഞ്ഞ അജീഷ്, മുരളി എന്നിവർ ചെയ്ത സഹായങ്ങൾ മറക്കാൻ പറ്റില്ല. അതിനിടക്ക് വിൻഡോസ് ആപ്പ് ചെയ്യാം എന്ന വാഗ്ദാനവുമായി ആയി അജിത് വന്നു. വിൻഡോസ് ആപ്പ് വന്നു. ആൻഡ്രോയിഡ് ആപ്പ് കൂടുതൽ ടെക്നിക്കലി നന്നാക്കിയത് അജിത്തിന്റെ സഹായത്തോടു കൂടിയായിരുന്നു. ദിവസം ചെല്ലും തോറും ഡൗൺലോഡുകൾ കൂടി വന്നു. ഇതൊന്നും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ആഗ്രഹിക്കാത്ത കാര്യങ്ങൾ ആയിരുന്നു. ആപ്പിന് റിവ്യൂ കൊടുക്കാം എന്നൊന്നും അന്ന് അറിയില്ലായിരുന്നു. ഇന്ന് അയ്യായിരത്തോളം പേര് റിവ്യൂ ചെയ്തിരിക്കുന്നു.

വിമര്ശനങ്ങ്ൾക്ക് ഒട്ടും കുറവിലായിരുന്നു. അന്നത്തെ കാലം ബ്ലോഗും എതിർഗ്രൂപ്പും തമ്മിൽ നല്ല അടിയായിരുവല്ലോ. അവരുടെ വിമര്ശനങ്ങളും വെല്ലു വിളികളും മുന്നോട്ട് പോകാൻ നൽകിയ എനർജി ഒരുപാടായിരുന്നു.ആപ്പ് ഓഫ്‌ലൈൻ ആയിട്ടും, ആഡ് ഇല്ലതായിരുന്നിട്ടും കൂടി ആപ്പ് വച്ച് പൈസ ഉണ്ടാക്കുന്നു എന്ന ആരോപണങ്ങൾ ആയിരുന്നു. എന്തായാലും ആരോപണങ്ങൾ കേൾക്കുന്നു. അപ്പോൾ പിന്നെ ആഡ് തുടങ്ങാം എന്ന് കരുതി. ആപ്പ് ലോഞ്ചു ചെയ്തു മൂന്ന് വർഷത്തിന് ശേഷമാണ് ആഡ് ഇടുന്നത്. അതിൽ നിന്നും വരുന്ന ഡോളറുകൾ കാണുമ്പോൾ ചിരിച്ചു മരിക്കും. അവഹേളിക്കാനും കളിയാക്കാനും നൂറു പേരുണ്ടെങ്കിലും ഇതിനെ സപ്പോർട്ട് ചെയ്യാൻ ലക്ഷങ്ങൾ ഉണ്ടായിരുന്നു. അതായിരുന്നു ഇതിന്റെ വിജയം. ആനവണ്ടി ബ്ലോഗിലെ സുഹൃത്തുക്കളുടെ സഹായത്തോടെ ആനവണ്ടി ഹെൽപ്പ് ലൈനും തുടങ്ങി. ഓരോ ദിവസവും ഒരുപാട് കാളുകൾ വരുന്നു. അറിയുന്ന, കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുന്നു.

ഇന്ന് അഞ്ചു ലക്ഷം ഡൗൺലോഡിൽ എത്തിയിരിക്കുന്നു. ഏറ്റവും പുതിയ സമയങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ കെ എസ് ആർ ടി സി യിൽ RTI വിവരാവകാശം കൊടുത്തിട്ടുണ്ട്. വിവരങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നു. എല്ലാം സോർട്ട് ചെയ്തു വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തു ഉടൻ പുതിയ ഒരു ആപ്പ് ആയി നിങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കും എന്ന് ഉറപ്പ് തരുന്നു.

വിവരണം – വൈശാഖ് എം എൽ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post