എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

Total
165
Shares

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം.

ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ ദുബായിൽ നടക്കുന്ന ഒരു അന്തർദേശീയ എക്സിബിഷനാണ് എക്സ്പോ 2020. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസ് രണ്ട് തരത്തിലുള്ള എക്സ്പോകൾ സംഘടിപ്പിക്കാറുണ്ട്. വേൾഡ് എക്സ്പോയും സ്പെഷ്യൽ ഇന്റർനാഷണൽ എക്സ്പോയും. ഇതിൽ സ്പെഷ്യൽ ഇന്റർനാഷണൽ എക്സ്പോ എല്ലാ മൂന്നു വർഷവുമാണ് നടത്തുക. ഇതിന്റെ ദൈർഘ്യം മൂന്ന് മാസമാണ്.

ആറു മാസം ദൈർഘ്യമുള്ള വേൾഡ് എക്സ്പോ 1996 മുതൽ എല്ലാ അഞ്ചു വർഷവുമാണ് നടത്തുക. 2010 ലെ എക്സ്പോ ചൈനയിലെ ഷാങ്ഹായ് നഗരത്തിലാണ് നടന്നത്. 2015ലെ എക്സ്പോ നടത്താനുള്ള അവകാശം ഇറ്റലിയിലെ മിലാൻ നഗരമാണ് നേടിയത്. ദുബായിൽ 2020 ൽ നടക്കാനിരുന്ന എക്സ്പോ കോവിഡ് പ്രതിസന്ധികൾ മൂലം 2021 ലേക്ക് മാറ്റുകയായിരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്ന ഈ എക്സിബിഷനിൽ കല, ശാസ്ത്രം, വാണിജ്യം എന്നീ മേഖലകളിലെ നേട്ടങ്ങൾ പ്രദർശിപ്പിക്കും. ബ്യൂറോ ഓഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ വാക്കുകളിൽ മനുഷ്യപ്രയത്നങ്ങളുടെ ഒരു പ്രദർശന വേദിയാണീ അന്തർദേശീയ എക്സ്പോ.

ഇനി എങ്ങനെയാണ് ദുബായ് ഈ എക്സ്പോ നടക്കുന്ന വേദിയായി മാറിയതെന്നു നോക്കാം. 2020 ലെ എക്സ്പോ നടത്താനുള്ള അവകാശത്തിന് വേണ്ടി മത്സരിച്ചത് നാല് നഗരങ്ങളാണ്. ദുബായ് (യുഎഇ), യെക്കാറ്റരിൻബർഗ് (റഷ്യ), ഇസ്മിർ (തുർക്കി), സാവോ പോളോ (ബ്രസീൽ) എന്നിവയായിരുന്നു ആ നാലു നഗരങ്ങൾ.

വോട്ടെടുപ്പിൽ ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിൽ അംഗത്വമുള്ള ഒരോ രാജ്യത്തിനും ഒരു വോട്ട് ഉണ്ട്. ഇതിനായുള്ള തിരഞ്ഞെടുപ്പിൽ 163 രാജ്യങ്ങൾ വോട്ട് ചെയ്തു. മൂന്ന് വട്ടമായിട്ടാണ് വോട്ടിങ്ങ് നടന്നത്. ഒരോ റൗണ്ടിലും ഏറ്റവും കുറവ് വോട്ട് കിട്ടുന്ന നഗരം മൽസരത്തിൽ നിന്ന് പുറത്താവും. ഏതെങ്കിലും റൗണ്ടിൽ ഒരു നഗരത്തിന് മൊത്തത്തിന്റെ മൂന്നിൽ രണ്ടു വോട്ട് കിട്ടുകയാണെങ്കിൽ ആ നഗരം തിരഞ്ഞെടുക്കപ്പെടും, അല്ലെങ്കിൽ വോട്ടിങ്ങ് അടുത്ത ഘട്ടത്തിലേക്ക് പുരോഗമിക്കും.

ആദ്യത്തെ റൗണ്ട് വോട്ടിങ്ങ് കഴിഞ്ഞപ്പോൾ ദുബായ് – 77, യെക്കാറ്റരിൻബർഗ് – 39, ഇസ്മിർ – 33, സാവോ പോളോ – 13 എന്നതായിരുന്നു വോട്ടിങ് നില. പതിമൂന്ന് വോട്ടുകൾ മാത്രം കിട്ടിയ സാവോ പോളോ ആദ്യഘട്ടത്തിൽ പുറത്തായി. രണ്ടാമത്തെ റൗണ്ടിൽ ദുബായ് – 87, യെക്കാറ്റരിൻബർഗ് – 41, ഇസ്മിർ – 36 എന്നിങ്ങനെയായിരുന്നു വോട്ടിങ് നില. 36 വോട്ട് കിട്ടിയ ഇസ്മിർ പുറത്തായി. മൂന്നാം റൗണ്ടിൽ 116 വോട്ട് നേടിയ ദുബായ്, 69 വോട്ടിന്റെ ഭൂരിപക്ഷത്തോടെ തെരഞ്ഞടുക്കപ്പെട്ടു.

പങ്കെടുക്കുന്ന രാജ്യങ്ങൾക്ക് അവരുടെ രാജ്യത്തിന്റെ സംസ്കാരം, സാങ്കേതിക പുരോഗതി, ആതിഥേയ രാജ്യവുമായുള്ള സാംസ്കാരിക നയതന്ത്രം എന്നിവ പ്രദർശിപ്പിക്കാൻ കഴിയുന്ന ഒരു മിനിയേച്ചർ ലോകം സൃഷ്ടിക്കാൻ അവസരമൊരുക്കുന്നതാണ് വേൾഡ് എക്സ്പോകൾ. ഓരോ രാജ്യത്തിനും റിസർവ് ചെയ്ത പവലിയനുകൾ ഉപയോഗിച്ച് അവരുടെ പുതിയ കണ്ടെത്തലുകൾ, കണ്ടുപിടുത്തങ്ങൾ എന്നിവയിലൂടെ ലോകത്ത് എങ്ങനെ ഒരു മാറ്റം വരുത്താനാകുമെന്ന് പ്രദർശിപ്പിക്കാനുള്ള അവസരം ലഭിക്കുന്നു. അങ്ങനെ ടൂറിസ്റ്റുകളെയും നിക്ഷേപകരെയും ബിസിനസ്സ് പാർട്ണർമാരെയും അതാതു രാജ്യങ്ങളിലേക്ക് ക്ഷണിക്കുന്നു. സന്ദർശകർക്ക് അതാത് പവലിയനുകളിൽ വിവിധ രാജ്യങ്ങളുടെ തനതായതും ആഴത്തിലുള്ളതുമായ സംസ്കാരങ്ങൾ അനുഭവിക്കാൻ കഴിയുമെന്നതും വേൾഡ് എക്സ്പോയുടെ പ്രത്യേകതയാണ്.

“Connecting Minds, Creating the Future” എന്നതാണ് ദുബായ് എക്സ്പോയുടെ തീം.നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഷോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദുബായ് വേൾഡ് എക്സ്പോ 180 ദിവസം നീണ്ടുനിൽക്കുന്നതാണ്. 2021 ഒക്ടോബർ 1 നു ആരംഭിച്ച എക്സ്പോ അടുത്ത വർഷം മാർച്ച് 31ന് അവസാനിക്കും. ദുബായ് അൽ മക്തും വിമാനത്താവളത്തിനു സമീപം മരുഭൂമിയായിരുന്ന 4.3 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് എക്സ്പോയുടെ വേദി തയ്യാറാക്കിയിരിക്കുന്നത്. 680 കോടി ഡോളറാണ് നിർമാണങ്ങൾക്കായി ചെലവഴിച്ചത്. എക്സ്പോ നടക്കുന്ന ഈ ആറു മാസത്തിൽ രണ്ടരക്കോടി സന്ദർശകർ ഇവിടെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുബായ് എക്സ്പോ നടക്കുന്നയിടത്ത് ഗുരുതരമായ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിടാൻ ഒരു എമർജൻസി സെന്റർ ഉണ്ടാകും. ഐസൊലേഷൻ റൂമുകൾ, എമർജൻസി കെയർ റൂമുകൾ, ആംബുലൻസുകൾ, ഹെലികോപ്റ്റർ സേവനങ്ങൾ എന്നിവയും എമർജൻസി സെന്ററിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതോടൊപ്പം ഫുഡ് കോർട്ടുകൾ, മനോഹരമായ നിർമ്മിതികൾ, പാർക്കുകൾ തുടങ്ങിയവ ഇവിടെയൊരുക്കിയിട്ടുണ്ട്.

ധാരാളമാളുകൾക്ക് തൊഴിലവസരമൊരുക്കുന്നു എന്നതാണ് എക്സ്പോയുടെ മറ്റൊരു നേട്ടം. നിർമ്മാണഘട്ടം മുതൽ ഓരോ രാജ്യങ്ങളുടെ പവലിയനുകൾ, ഫുഡ് കോർട്ടുകൾ, സെക്യൂരിറ്റി, ഹോസ്പിറ്റാലിറ്റി, ഹൗസ്‌കീപ്പിങ് തുടങ്ങി നിരവധി തൊഴിലവസരങ്ങൾ എക്സ്പോയ്ക്കിടെ സൃഷ്ടിക്കപ്പെടുന്നു.

ഇന്ത്യ ഉൾപ്പെടെ 192 രാജ്യങ്ങളുടെ പവലിയനുകളാണ് ദുബായ് എക്സ്പോയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഓരോ പവലിയനിലും അതാതു രാജ്യത്തെ സംസ്ക്കാരങ്ങൾ, വളർച്ചകൾ, കണ്ടുപിടുത്തങ്ങൾ, നേട്ടങ്ങൾ, ബിസിനസ്സ് സാദ്ധ്യതകൾ തുടങ്ങിയ കാര്യങ്ങൾ സന്ദർശകർക്ക് മനസ്സിലാകുന്ന തരത്തിൽ ഒരുക്കിയിട്ടുണ്ടാകും. കൂടുതൽ വിവരങ്ങൾ പകർന്നു നൽകുവാൻ ഓരോ പവലിയനുകളിലും വിദഗ്ധരായ ഗൈഡുമാരും ഉണ്ടായിരിക്കും. എക്സ്പോ നടക്കുന്ന എല്ലാ ദിവസങ്ങളിലും പലതരത്തിലുള്ള എന്റർടെയ്ന്മെന്റ് ആക്ടിവിറ്റികൾ, പല രാജ്യങ്ങളിൽ നിന്നുള്ള കൾച്ചറൽ പരിപാടികൾ, ഫ്‌ളാഷ് മോബുകൾ, സ്റ്റേജ് ഷോകൾ തുടങ്ങി ഒട്ടനവധി ആകർഷണീയമായ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

അതേപോലെ തന്നെ ദുബായ് എക്സ്പോയിലെ മറ്റൊരു ആകർഷണമാണ് ദുബായ് എക്സ്പോ പാസ്സ്‌പോർട്ട്. മഞ്ഞ നിറത്തിലുള്ള പുറംചട്ടയോടു കൂടി, ശരിക്കും ഒരു പാസ്സ്പോർട്ടിനെ അനുസ്മരിപ്പിക്കുന്ന ഈ ചെറു പുസ്തകം ശരിക്കും പറഞ്ഞാൽ ഒരു സുവനീറാണ്. എക്സ്പോ നടക്കുന്നയിടത്തും, ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ വഴിയും, യുഎഇയിലെ ചില ഷോപ്പിംഗ് സെന്ററുകളിലും ഒക്കെ ഈ പാസ്സ്‌പോർട്ട് ലഭ്യമാണ്. 20 ദിർഹം (400 ഇന്ത്യൻ രൂപ) കൊടുത്ത് ഇതു വാങ്ങിയശേഷം എക്സ്പോയിലെ വിവിധ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിക്കുമ്പോൾ ഈ പാസ്സ്പോര്ട്ടിൽ അവിടം സന്ദർശിച്ചതായി അവർ സീൽ ചെയ്തു തരും. ശരിക്കും നമ്മുടെ പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പ് (സീൽ) ചെയ്യുന്നതുപോലെ. ഇത് ഒരു ഓർമ്മയ്ക്കായി സൂക്ഷിക്കുകയും ചെയ്യാം.

ദുബായ് എക്സ്പോ ടിക്കറ്റുകൾ : വൺഡേ ടിക്കറ്റ്, മൾട്ടി ഡേ പാസ്സ്, സീസൺ ടിക്കറ്റ്, ഫാമിലിയ്ക്കായുള്ള ബണ്ടിൽ ടിക്കറ്റ്, പ്രീമിയം എക്സ്പീരിയൻസ് പാസ്സ് തുടങ്ങി വിവിധ പാക്കേജുകളായി ദുബായ് എക്സ്പോ ടിക്കറ്റുകൾ ലഭ്യമാണ്. തുടക്ക മാസമായ ഒക്ടോബറിൽ ഒരു വൺഡേ ടിക്കറ്റിന് 2019 ഇന്ത്യൻ രൂപയാണ് ചാർജ്ജ്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനും സന്ദർശിക്കുക – https://bit.ly/3AC2sSR .

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post