ആദിയോഗി – ആനന്ദമോഹനം ശിവം സുന്ദരം…

Total
0
Shares

വിവരണം – Abdul Salam Palakkad (പോസ്റ്റ് ഓഫ് ദി വീക്ക് – പറവകൾ ഗ്രൂപ്പ്).

ഒരു തവണ ഇവിടം സന്ദർശിച്ചാൽ ജീവിതത്തിലെ എല്ലാ ടെൻഷനുകൾക്കും ഒരു ശമനം വരികയും മനസ്സിന് വല്ലാത്തൊരു പോസിറ്റിവ് എനർജ്ജി ലഭിക്കുകയും ചെയ്യുമെന്ന് ഏതോ ഒരു ട്രാവൽ ബ്ലോഗിൽ വായിച്ചിരുന്നു. ഫ്രീ ആയിട്ട് പോസിറ്റീവ് എനർജി കിട്ടുന്ന കാര്യമല്ലേ ഒന്നു ശ്രമിച്ചുനോക്കാമെന്ന് കരുതി ഒരു ഹർത്താൽ ദിവസം സുഹൃത്ത് മിത്രൻ വാവയോടൊപ്പം ഞാനും പോയി പരമശിവന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ അർദ്ധകായ പ്രതിമ കാണാൻ.

പാലക്കാട് നിന്നും രാവിലെ 9 മണിക്കാണ് ഞങ്ങൾ ബൈക്കിൽ യാത്ര ആരംഭിച്ചത്. പ്രധാനപാതയിൽ നിന്നും ആദിയോഗിയിലേക്കുള്ള എളുപ്പവഴിയായ കോവൈപുതുർ റോഡിലൂടെയായിരുന്നു യാത്ര. തമിഴ് കാർഷിക ഗ്രാമങ്ങളിലൂടെയുള്ള യാത്രയിൽ റോഡിനിരുവശവും മനോഹരമായ കാഴ്ചകളാൽ സമ്പന്നമായിരുന്നു.

ഞങ്ങൾ പോയത് ഒരു ഞായറാഴ്ച്ചയായിരുന്നുവെങ്കിലും തെരുവോരങ്ങളിലെല്ലാം സാമാന്യം നല്ല ജനത്തിരക്ക് അനുഭവപ്പെട്ടു. വ്യാപാരസ്ഥാപനങ്ങളെല്ലാം തുറന്ന് പ്രവർത്തിച്ചിരുന്നു.”ഞായർ ഒഴിവ് ദിവസം” എന്ന പ്രയോഗം ഇവിടങ്ങളിൽ കേട്ടുകേൾവി പോലുമില്ലാത്തത് പോലെ തോന്നി. വഴിനീളെയുള്ള ഗ്രാമീണകാഴ്ചകൾ ആവോളം ആസ്വദിച്ച് ഏകദേശം 12 മണിയോടെ ഞങ്ങൾ ആദിയോഗിയുടെ ചാരത്ത് എത്തിച്ചേർന്നു.

ഓർക്കുക ഇത് വിഗ്രഹം അല്ല. പ്രതിമയും വിഗ്രഹവും തമ്മിൽ പകലും രാത്രിയും പോലെ വ്യത്യാസമുണ്ടെന്ന് ഇവിടം സന്ദർശിക്കുന്നവർക്ക് മനസ്സിലാവും. കോയമ്പത്തൂർ ജില്ലയിലെ വെള്ളിയാംഗിരി മലനിരകളുടെ താഴ് വരയിലാണ് സദ്ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവിന്റെ ആശ്രമത്തോട് ചേർന്ന് ഈ വിസ്മയനിർമ്മിതി സ്ഥിതിചെയ്യുന്നത്.

ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ നിരീശ്വരവാദിയെന്നോ വ്യത്യാസമില്ലാതെ ആർക്കും പ്രവേശിക്കാവുന്ന ധ്യാനലിംഗ ക്ഷേത്രമാണ് ശിവപ്രതിമയേക്കാളേറെ ഇവിടെ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും
കേന്ദ്രമാണ് ഇവിടമെന്ന് വ്യക്തമാക്കുന്ന രീതിയിലുള്ള അടയാളങ്ങളും എഴുത്തുകളും അടങ്ങിയ ശിലാഫലകം ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്.

അൽപ്പസമയം കണ്ണുകൾ അടച്ചുകൊണ്ട് നിശബ്ദതയെ പ്രണയിച്ചുകൊണ്ട് ഇവിടെ ഇരുന്നാൽ മനസ്സിലെ വിഷമങ്ങളും സങ്കടങ്ങളും നിശബ്ദതയുടെ ജാലകങ്ങൾ തുറന്ന് നമ്മിൽ നിന്നും ഉയർന്നു പോകുന്നതായി അനുഭവപ്പെടും. അങ്ങനെയൊരനുഭവം എനിക്കും ഉണ്ടായി എന്നുള്ളത് സത്യമാണ്.

ഒരു ദൈവത്തെയും വിളിച്ചു പ്രാർത്ഥിക്കുകയോ സ്തുതികീർത്തനങ്ങൾ ആലപിച്ചുകൊണ്ട് ദൈവത്തിന്റെ മഹത്വം വാഴ്ത്തുകയോ ദൈവത്തോട് കൈകൾ കൂപ്പി പ്രാർഥിക്കുകയോ ചെയ്യണമെന്ന് ഒട്ടും നിർബന്ധമില്ല ഇവിടെ. ഇവിടുത്തെ പവിത്രതയ്ക്കും ശാന്തമായ അന്തരീക്ഷത്തിനും തടസ്സം സൃഷ്ടിക്കാതെ നോക്കേണ്ടത് അവിടെ ചെല്ലുന്നവരുടെ ബാധ്യതയാണ്.

വനത്തിനകത്തെ നിശബ്ദതയിലും മഞ്ഞുമലകൾക്ക് മുകളിലെ ഏകാന്തതയിലും എന്നുവേണ്ടാ ശബ്ദകോലാഹലങ്ങളില്ലാത്തതും ജനത്തിരക്കില്ലാത്തതുമായ ഏതൊരു സ്ഥലത്തു ചെന്ന് അൽപസമയം മൗനമായി ഇരുന്നാലും മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുമെങ്കിലും ഇവിടെ എന്തോ ഒരു പ്രത്യേകതയുള്ളത് പോലെ തോന്നി.

ഏതു ദേവാലയങ്ങളിലായാലും മൗനമാണ് ഏറ്റവും വലിയ പ്രാർത്ഥനയും ആരാധനയും. എല്ലാ ആരാധനാലയങ്ങളും ഇവിടുത്തെ പോലെ പ്രശാന്തസുന്ദരമായിരുന്നെങ്കിൽ(ഞങ്ങൾ പോയ സമയത്തെ അവസ്ഥയാണ് ,മറ്റു സമയങ്ങളിൽ എന്താണ് സ്‌ഥിതി എന്നറിയില്ല) എത്ര നന്നായേനെ എന്ന് ഒരുനിമിഷം ഞാൻ ആഗ്രഹിച്ചുപോയി.

ദൈവത്തിന്റെ മുന്നിൽ എന്തിനാണ് ശബ്ദകോലാഹലങ്ങൾ ? വിശ്വാസികളെ സംബന്ധിച്ചിടത്തോളം കേൾവിക്കുറവുള്ള ആളൊന്നുമല്ലല്ലോ ദൈവം. ദൈവസന്നിധിയിൽ നിശബ്ദമായി ഇരിക്കുക. അലമുറയിട്ട് പ്രാർത്ഥിക്കുന്നതിനെക്കാൾ വേഗത്തിൽ നമ്മുടെ മനസ്സിന്റെ നൊമ്പരങ്ങളും ആഗ്രഹങ്ങളും വായിച്ചെടുക്കാൻ കഴിവുള്ളവനല്ലേ പ്രപഞ്ചസൃഷ്ടാവായ ദൈവം.

മുകളിൽ എഴുതിയതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം പോസിറ്റീവ് ആയ ചിന്തകൾ മാത്രം എന്നാൽ ഇതിന് ഒരു മറുവശം കൂടെയുണ്ട്. പ്രകൃതി സ്നേഹികളായ സഞ്ചാരികൾക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്ത രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇഷ യോഗ സെന്റർ ഇവിടെ നടത്തിയിട്ടുള്ളത് എന്നും വിലയിരുത്തലുകളുണ്ട്.

വെള്ളിയംഗിരി മലനിരകളുടെ താഴ്വരയിലുള്ള സംരക്ഷിത വന മേഖലയിൽപെട്ട ഏക്കർകണക്കിന് പ്രദേശത്തെ ആയിരക്കണക്കിന് മരങ്ങൾ വെട്ടി നശിപ്പിച്ചാണത്രെ ജഗ്ഗി വാസുദേവ് തന്റെ ഇഷയോഗ സെന്ററും ആദിയോഗി പ്രതിമയും നിർമിച്ചത്. പരമശിവന്റെ കൂറ്റൻ അർദ്ധകായ പ്രതിമ നിർമ്മിച്ചത് ടൂറിസത്തിന്റെ മറവിൽ ഭക്തിവ്യവസായത്തിലേക്ക് ജനങ്ങളെ ആകർഷിയ്ക്കുന്നതിന് വേണ്ടിയാണെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. എന്നാൽ ഇത് നിർമ്മിച്ചിരിക്കുന്നത് പ്രകൃതിയോട് പൂർണമായും ഇണങ്ങിയിട്ടാണെന്നും വനമേഖലകൾ ഒരിഞ്ചുപോലും കയ്യേറുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് ഇഷയോഗ സെന്റർ അധികൃതർ പറയുന്നത്.

എന്നിരുന്നാലും ഇങ്ങനെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ട് നിർമ്മിച്ച ഒരു സ്ഥലത്ത് പോവുമ്പോൾ ഈ പറഞ്ഞ പോസിറ്റീവ് എനർജിയും മനസമാധാനവുമെല്ലാം എങ്ങനെ ലഭിക്കും എന്ന ഒരു പരിസ്‌ഥിതി പ്രവർത്തകന്റെ ചോദ്യത്തിന് മുൻപിൽ പ്രകൃതിയോടിണങ്ങി പ്രകൃതിയെ സ്നേഹിച്ചു കൊണ്ട് പ്രകൃതിയോടൊപ്പം യാത്രകൾ ചെയ്യുന്ന സഞ്ചാരി എന്ന നിലയിൽ എനിക്ക് ഉത്തരമില്ലാതെ തലകുനിച്ചു നിൽക്കേണ്ടി വന്നു. എന്തൊക്കെയായാലും ഇവിടേക്ക് വരുന്ന സന്ദർശകരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Route : കോയമ്പത്തൂരിൽ നിന്ന് ഉക്കടം വഴി പേരൂർ, ശിരുവാണി റോഡിലൂടെ പോയാൽ ആദിയോഗിയിൽ എത്തിച്ചേരാം. ഗാന്ധിപുരം ടൌൺ ബസ് സ്റ്റേഷനിൽ നിന്നും ധാരാളം ബസ്സുകൾ ലഭ്യമാണ്. ഉക്കടത്തുള്ള ടൌൺ ഹാളിന് മുന്നിൽ നിന്നാലും ബസ് കിട്ടും. ഗാന്ധിപുരത്ത് നിന്നും കയറുന്നതായിരിക്കും ഉത്തമം. ബസ് നമ്പർ 14 D. രാവിലെ 5.30 മുതൽ ബസ്സുകൾ സർവിസ് ആരംഭിക്കും. ഉക്കടത്ത് നിന്നും 30 കിലോമീറ്റർ ദൂരം. പാലക്കാട് നിന്നും ബൈക്കിലോ കാറിലോ പോവുകയാണെങ്കിൽ കുനിയമുത്തൂർ നിന്നും കോവൈ പുത്തൂർ റോഡ്‌ വഴി എളുപ്പത്തിൽ എത്താം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post