പ്രളയത്തില്‍ ഒറ്റപ്പെട്ട വനത്തിനുള്ളിലെ കോളനികളിലേക്ക് എയര്‍ഡ്രോപ്പിലൂടെ ഭക്ഷണപ്പൊതികളെത്തിച്ച് വ്യോമസേന

Total
0
Shares

ദുരിതം വിതച്ച നിലമ്പൂരിലെ മലയോര പ്രദേശങ്ങളില്‍ എയര്‍ഡ്രോപ്പുമായി എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്ററെത്തി. എന്താണ് ഈ എയർഡ്രോപ്പ്? സൈനികമോ സൈനികേതരമോ ആയ വിമാനങ്ങളിൽ നിന്ന് വസ്തുക്കൾ ഒരു പ്രത്യേക മേഖലയിൽ പാരച്യൂട്ട് സഹായത്തോടെ നിക്ഷേപിക്കുന്നതിനെയാണ് എയർഡ്രോപ്പ് എന്ന പദം അർത്ഥമാക്കുന്നത്. ഈ വസ്തുക്കൾ മരുന്നുകൾ പോലുള്ള ചരക്കുകളോ ഭക്ഷണമോ എന്തുമാവാം.

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ ആളുകൾ ഭക്ഷണവും മരുന്നുകളും അവശ്യ സാധനങ്ങളുമൊന്നും ഇല്ലാതെ വിഷമിച്ചു നിൽക്കുന്ന അവസ്ഥയായിരുന്നു. അത്തരമൊരു അവസ്ഥയെ മുൻനിർത്തിയാണ് എയര്‍ ഡ്രോപ്പിനുള്ള സാധ്യത തേടിയത്. ആദ്യ ദിനങ്ങളിൽ എയര്‍ ഡ്രോപ്പിനായി ശ്രമിച്ചിരുന്നു എങ്കിലും പ്രതികൂല കാലാവസ്ഥ കാരണം എയര്‍ഡ്രോപ്പ് സാധ്യമായില്ല.

ഒടുവിൽ ഏതുവിധേനയും സാധനങ്ങൾ എത്തിക്കണമെന്ന ദൃഡനിശ്ചയത്തിലാണ് സൈന്യവും ജില്ലാ ഭരണകൂടവും വിവിധയിടങ്ങളിൽ എയർഡ്രോപ്പ് സാധ്യമാക്കിയത്. മലപ്പുറം എം.എസ്.പി മൈതാനത്തും നിന്നും രാവിലെ പുറപ്പെട്ട എയര്‍ഫോഴ്സ് സംഘം നിലമ്പൂരില്‍ ഒട്ടേറെപേര്‍ കുടുങ്ങി കിടക്കുന്ന മുണ്ടേരിക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് ഭക്ഷണപൊതികള്‍ വിതരണം ചെയ്തത്.

വാണിയംപുഴക്കപ്പുറത്ത് വനത്തിനുള്ളിലെ വാണിയംപുഴ, ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി കോളനികളിലെ നിവാസികള്‍ക്കും പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കും എയര്‍ ഡ്രോപ്പ് മുഖേനയാണ് ഭക്ഷണപ്പൊതികള്‍ നല്‍കിയത്. ജില്ലാ ഭരണ കൂടത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശേഖരിച്ച അവശ്യ സാധനങ്ങളില്‍ നിന്നും കുപ്പി വെള്ളവും അത്യാവശ്യ ഭക്ഷണ സാധനങ്ങളും അടങ്ങുന്ന 1000 പാക്കറ്റുകളാണ് വിതരണം ചെയ്തത്.

കാലാവസ്ഥ പ്രശ്നങ്ങള്‍ ഇല്ലാത്തതിരുന്നതിനാല്‍‍ വിതരണം സുഗമമായി നടന്നു. ഇന്ത്യന്‍ വ്യോമസേനയുടെ Mi 17 ഹെലികോപ്റ്ററിലാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. കള്ക്ടറേറ്റിലെ ഉദ്യോഗസ്ഥനും തദ്ദേശവാസിയുമായ രാമകൃഷ്ണനും നാവികസേനാ സംഘത്തോടൊപ്പമുണ്ടായിരുന്നു.

വാണിയംപുഴ, ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി കോളനികളിലേക്ക് ഒരാഴ്ചയ്ക്ക് വേണ്ട ഭക്ഷണ സാധനങ്ങളും എത്തിച്ചിട്ടുണ്ട്. മെഡിക്കല്‍ സംഘം അതിസാഹസികാമായി പുഴ മുറിച്ചുകടന്ന് കോളനിയിലെത്തി വെെദ്യസഹായവും നല്‍കിയിരുന്നു. കൂടതെ കോളനികള്‍ക്കുള്ളിലുണ്ടായിരുന്ന പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജീവനക്കാരെയും ബോട്ടില്‍ പുറത്തെത്തിച്ചിരുന്നു.

രണ്ടാം ലോക യുദ്ധകാലത്താണ് എയർഡ്രോപ്പിംഗ് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ റോഡുകൾ അടക്കം തകർന്നു ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഭക്ഷണവും മരുന്നുകളും എത്തിക്കുന്നതിന് എയർഡ്രോപ്പിംഗ് മാത്രമാണ് മാർഗം. കഴിഞ്ഞ തവണത്തെ പ്രളയത്തിനിടയിൽ ഒറ്റപ്പെട്ടുപോയവർക്ക് ആശ്വാസമായത് ഇത്തരത്തിലുള്ള എയർഡ്രോപ്പിംഗ് സംവിധാനങ്ങൾ ആയിരുന്നു.

ദിവസങ്ങൾക്ക് മുൻപുണ്ടായ പ്രളയത്തിൽ മലപ്പുറം ജില്ലയിൽ മാത്രം നഷ്ടമായത് 28 ജീവനുകളാണ്.ഇതുകൂടാതെ 44 ഓളം ആളുകളെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ ഇപ്പോഴുണ് ഊർജ്ജിതമായി നടക്കുകയാണ്. സൈന്യവും ദുരന്തനിവാരണസേനയും പോലീസും അഗ്നിരക്ഷാസേനയും സന്നദ്ധസംഘടനകളും നാട്ടുകാരുമൊക്കെ ഒന്നിച്ചാണ് തിരച്ചിൽ നടത്തുന്നത്.

വിവരങ്ങൾക്ക് കടപ്പാട് – മലപ്പുറം ജില്ലാ കളക്ടറുടെ ഫേസ്‌ബുക്ക് പേജ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post