കാർബൺ സിനിമയിലെ കാട്ടുബംഗ്ലാവ് കാണാൻ കുട്ടിക്കാനത്തേക്ക്…

Total
4
Shares

“കൊടും കാടിന് നടുവിൽ പഴയൊരു വീട് , മൈലുകളോളം ജനവാസമില്ല , ഫോണില്ല , കറണ്ടില്ല.. അങ്ങനെ ഒരു സ്ഥലത്ത് ഒറ്റക്ക് താമസിക്കാനുള്ള ധൈര്യമുണ്ടോ ????” കാർബൺ ഫിലിമിലെ ഈ ഡയലോഗ് കേട്ടും ഫിലിം കണ്ടും ഒരുപാട് ആഗ്രഹിച്ചതായിരുന്നു അങ്ങോട്ടുള്ള യാത്ര… ഈ യാത്രയുടെ വിശേഷങ്ങൾ നമുക്കായി എഴുതിയത് – Noufal Karat.

ആറ് മണിക്കൂറോളം നീണ്ട കാനന ഭംഗിനുകർന്ന ഗവി യാത്രക്ക് വിരാമമിട്ട് ഉച്ചക്ക് വണ്ടിപ്പെരിയാറിൽ ഇറങ്ങി കോട്ടയം ബസ്സിൽ തിരിച്ചുപോരാൻ ഒരുങ്ങുമ്പോഴാണ് ‘ കുട്ടിക്കാനം വഴി അല്ലെ പോകുന്നേ.. നമുക്ക് അമ്മച്ചിക്കൊട്ടാരം കൂടി കണ്ട് പോയാലോ..? ‘ എന്ന അഭിയുടെ ചോദ്യം.. അമ്മച്ചിക്കൊട്ടാരം എന്ന് പറഞ്ഞപ്പോൾ മനസ്സിലായില്ലെങ്കിലും കാർബൺ ഫിലിം ലെ ആ വീട് ആണ് എന്ന് അറിഞ്ഞതോടെ ടിക്കറ്റ് കുട്ടിക്കാനത്തേക്ക് എടുത്ത് ആനവണ്ടിയുടെ സൈഡ് സീറ്റിൽ തന്നെ ഇരിപ്പുറപ്പിച്ച് ഇടുക്കി എന്ന മിടുക്കിയുടെ ഭംഗി ആസ്വദിച്ച് യാത്ര തുടർന്നു…

ചാർളിയിലെ മിനറൽസ് നിറഞ്ഞ വെള്ളച്ചാട്ടം എത്തുന്നതിന് മുമ്പായി , പരുന്തുംപാറയും , പീരുമേടും കഴിഞ്ഞ് കുട്ടിക്കാനം എത്തുമ്പോൾ ചുറ്റും കോടമഞ്ഞ് മൂടിയിരുന്നു.. അധിക സമയവും കോടയിൽ കുളിച്ചുനിൽകുന്ന ഇവിടം പീരമേട് , കുമളി , തേക്കടി ഭാഗങ്ങളിലേക്കും കട്ടപ്പന , വാഗമൺ എന്നിവിടങ്ങളിലേക്കും പോകാൻ ദിശ മാറുന്ന പ്രധാന സ്ഥലമാണ്. ഒരുപാട് ഹോട്ടലുകളും , കടകളും , വാഹന സൗകര്യവും ഉള്ള കുട്ടിക്കാനത്ത് തലയെടുപ്പോടെ ഒരു ക്രിസ്ത്യൻ സ്കൂളും ചെറിയൊരു പെട്രോൾ പമ്പും ഉണ്ട്.

ബസ്സിറങ്ങി അടുത്തുള്ള കടയിൽ കയറി കൊട്ടാരത്തിലേക്കുള്ള വഴി ചോദിച്ചറിഞ്ഞ് നടക്കാൻ തുടങ്ങി. മെയിൻ റോട്ടിലൂടെ 300 മീറ്ററോളം കോട്ടയം ഭാഗത്തേക്ക് നടന്ന് ബാർബീക്യൂ ഹോട്ടലും കഴിഞ്ഞ് മിസ്റ്റി മൗണ്ടൈൻ എന്ന റിസോർട്ടിനെ ചാരി ഇടത് വശത്തായി കാണുന്ന റോഡിൽ ഏകദേശം 2 കിലോമീറ്റർ ദൂരം നടന്ന് കൊട്ടാര പടിക്കലെത്തി..

ടാർ ചെയ്ത റോഡും , ശേഷം കരിങ്കല്ല് നിറഞ്ഞതും , അവസാനമായി ചെമ്മൺ പാതയുമാണ് റോഡിന്റെ സ്വഭാവം. ബൈക്ക് , കാർ , ജീപ്പ് തുടങ്ങി ചെറിയ ബസ്സ് വരെ കൊട്ടാരമുറ്റത്ത് വരെ ചെല്ലും. കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്ത് നശിച്ച ഗേറ്റ് കടന്ന് കഴിഞ്ഞാൽ ഇരുവശവും കാട് മൂടിയ വഴിയാണ്. അവസാനമായി ഒരു ചെറിയ വളവ് കൂടി നടന്നു നിവർന്നതോടെ തലയെടുപ്പോടെ പ്രൗഢ ഗാംഭീര്യമുള്ള ആ ചെറിയ കൊട്ടാരത്തിന്റെ മുൻഭാഗം കണ്ടു തുടങ്ങി.


കൊട്ടാരം കണ്ണിൽ പതിഞ്ഞ ഉടനെ കാർബൺ ഫിലിം ലെ രംഗങ്ങളാണ് മനസ്സിലേക്ക് ഓടിയെത്തിയത്. ഫഹദ് ഫാസിൽ ജീപ്പിൽ കൊട്ടാരത്തിലേക്ക് വരുന്നതും , രാത്രി പേടിച്ച് മുറ്റത്ത് കിടക്കുന്നതും , മാനിനെ കാണുന്നതും… അങ്ങനെ അങ്ങനെ ഒരുപാട് കാഴ്ചകൾ മനസ്സിൽ നിറഞ്ഞപ്പോയേക്കും കൊട്ടാരത്തിന്റെ മുന്നിൽ എത്തിയിരുന്നു.

അവിടം മറ്റ് സന്ദർശകർ ഉള്ളതിനാൽ ആദ്യം പുറം കാഴ്ചകൾ കാണാം എന്ന് കരുതി ചുറ്റും ഒന്ന് നടന്ന് കണ്ണോടിച്ചു. ഇതുവരെ ‘കൊട്ടാരം’ എന്ന് പറയുകയും മനസ്സിൽ കരുതിയതുമായ ഈ വീട് ശരിക്കുമൊരു ‘ പ്രേത ബംഗ്ലാവ് ‘ ആണെന്ന് തോന്നിപ്പിക്കുന്ന കാഴ്ചയായിരുന്നു ചുറ്റും. കൊട്ടാരത്തിന്റെ ചുറ്റും കാട് മൂടി , വീടിന്റെ മേൽക്കൂരയും മുകൾഭാഗവും തകർന്ന് , ജനലുകളും വാതിലുകളും ചിതലെടുത്ത് നശിച്ച് , മാറാലകൾ കെട്ടി , അടുക്കളഭാഗം പൂർണമായും നശിച്ച് രാജ കൊട്ടാരമെന്ന വിളിപ്പേരിനെ ശരിക്കും കളങ്കപ്പെടുത്തുന്ന കാഴ്ച കണ്ടപ്പോൾ കൊട്ടാരത്തിന്റെ സംരക്ഷണ കാര്യങ്ങളിൽ വേണ്ടപ്പെട്ടവർ ശ്രദ്ധിക്കുന്നില്ല എന്ന് ബോധ്യമായി.

ഒരേ സമയം നാലോ അഞ്ചോ ആളുകളെ മാത്രമേ അകത്തേക്ക് കടത്തി വിടുന്നുള്ളൂ.. കൊട്ടാരത്തിന്റെ പുറം കാഴ്ച കണ്ട് വന്ന് മുൻ വശത്തെ വാതിലിനടുത്ത് സ്ഥാനം ഉറപ്പിച്ചു. ധർമലിംഗം… വർഷങ്ങളായി ഇദ്ദേഹമാണത്രെ കൊട്ടാര സൂക്ഷിപ്പുകാരൻ. 70 വയസ്സോളം പ്രായമുള്ള ധർമലിംഗം തമിഴ്നാട് കമ്പചുരുളി സ്വദേശിയാണ്. താമസവും , ഭക്ഷണവും എല്ലാം കൊട്ടാരത്തിനകത്ത് തന്നെ. അപ്പോഴാണ് കാർബണിലെ കൊച്ചുപ്രേമൻ ചേട്ടനെ ഓർമ്മ വന്നത്. അത് പറഞ്ഞപ്പോൾ ‘ എന്റെ കഥാപാത്രമാണ് അദ്ദേഹം അതിൽ അഭിനയിച്ചിട്ടുള്ളത് ‘ എന്ന് ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞ് അദ്ദേഹം മുന്നോട്ട് നടന്നു.ധർമലിംഗത്തിന്റെ മുത്തച്ഛനും മുൻതലമുറക്കാരും തിരുവിതാംകൂർ മഹാരാജാവിന്റെ സേവകാരായിരുന്നെന്നും കൂടിച്ചേർത്തൂ.

കൊട്ടാരം ഇപ്പോൾ ബാംഗ്ലൂർ ലെ IT കമ്പനിയുടെ കൈവശം ആണെങ്കിലും സംരക്ഷണ ചുമതല ഇദ്ദേഹത്തിൽ തന്നെയാണ്. വാതിൽ തുറന്ന് ആദ്യം തന്നെ ഒരു ഹാളിലേക്ക് ആണ് പ്രവേശിച്ചത്. വുഡൻ പാനലുകൾ കൊണ്ട് ഒരുക്കിയ മേൽക്കൂരയും , തീ കായാനുള്ള സൗകര്യവും , പകൽ വെളിച്ചം അകത്തേക്ക് ലഭിക്കാനായി വിത്യസ്ത കളറുകളിൽ ഗ്ലാസ് ഉള്ള ഒരു ഫ്രഞ്ച് ജനവാതിലും ഇവിടെ കാണാം… രാജ കൊട്ടാരത്തിന്റെ മീറ്റിങ് നടക്കുന്ന സ്ഥലം ആയിരുന്ന ദർബാർ ഹാളിനെ പ്രൗഢമാക്കുന്നുണ്ട്.

ഹാളിൽ നിന്ന് ചെറിയ ഇടനാഴിയിലൂടെ നടന്ന് നടുമുറ്റത്തേക്ക് പ്രവേശിച്ചു. ചെടികളും പൂക്കളും കൊണ്ട് മനോഹരമായ നടുമുറ്റത്തിന് ചുറ്റുമായി കൊട്ടാരത്തിലെ കിടപ്പുമുറികളാണ്. പണ്ട് രാജാവും , രാജ്ഞിയും , തോഴിമാരും താമസിച്ചിരുന്ന മുറികളിൽ ഇപ്പോൾ ഒന്നിൽ ധർമലിംഗം താമസിക്കുമ്പോൾ മറ്റ് രണ്ട് റൂമുകളിൽ പഴയ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുകയുമാണ്. കൊട്ടാര അവഗണയുടെ ലക്ഷണങ്ങൾ വീണ്ടും കാണിച്ച് തരുന്നു… രണ്ട് രഹസ്യ ഭൂഗർഭ അറകൾ ഇവിടെയുണ്ട് എന്നും ഒന്ന് പീരമേട് ക്ഷേത്രത്തിലേക്കും മറ്റൊന്ന് കൊട്ടാരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ആണ് എന്ന് പറഞ്ഞെങ്കിലും അത് സന്ദർശകർക്ക് കാണിച്ചുകൊടുക്കാറില്ല എന്ന കാരണത്താൽ കാണാൻ കഴിഞ്ഞില്ല.

ഇറ്റാലിയൻ ടൈലുകൾ കൊണ്ട് നിർമിച്ച കുളിമുറികളും , അന്നത്തെ മികച്ച ഉത്പന്നങ്ങൾ കൊണ്ട് ഉണ്ടാക്കിയ അടുക്കളയും , ഊണ് മുറിയും , പൂജാ മുറിയും ഇപ്പോഴും പഴമയുടെ മണവും പ്രൗഢിയും കൊട്ടാരത്തിന് നിലനിർത്തുന്നുണ്ട്. തിരുവിതാംകൂർ രാജ്ഞിയുടെ വേനൽക്കാല വസതിയായിരുന്നു അമ്മച്ചിക്കൊട്ടാരം എന്നാണ് അറിയാൻ കഴിഞ്ഞത്. രാജാവിന്റെ പത്നി താമസിക്കുന്ന കൊട്ടാരം ആയതിനാലാണ് ‘അമ്മച്ചി കൊട്ടാരം’ എന്ന വിളിപ്പേര് കിട്ടിയതത്രേ…

പ്രത്യേക പെർമിഷനോ ടിക്കറ്റോ ഇല്ലാത്ത അമ്മച്ചിക്കൊട്ടാരം കാണാൻ ഇപ്പോൾ സന്ദർശകർ ഒരുപാട് വരുന്നുണ്ട്. രണ്ട് മണിക്കൂർ അവിടെ ചിലവഴിച്ച് ഞങ്ങൾ തിരിച്ചിറങ്ങുമ്പോഴും ബൈക്കുകളും കാറുകളിലുമായി കൊട്ടാരം കാണാൻ വരുന്നവർ അനവധിയാണ്.. കാലങ്ങൾ കൊണ്ട് കൺമറയാൻ സാധ്യതയുള്ള ഈ കൊട്ടാരം പ്രൗഢിയും ഭംഗിയും ചോർന്ന് പോകുന്നതിന് മുമ്പ് ഓരോ സഞ്ചാരിയും കാണേണ്ടത് തന്നെയാണ്…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post