അമ്മാസ് കഫേയിലെ കിടുക്കാച്ചി ബീഫും, അടിപൊളി ചിക്കൻ ഫ്രൈയും

Total
1
Shares

വിവരണം – Praveen Shanmukom‎ (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ).

ഒരു രാത്രി സമയമാണ് ഇവിടെ എത്തിയത്. കാട്ടാക്കടയിലെ പ്ലാവൂരിലെ അമ്മാസ് കഫേയിൽ. ബീഫ് പെരട്ട് കഴിഞ്ഞിരുന്നു, സാധാരണ രാവിലെയാണ് ബീഫ് പെരട്ട്. ബീഫ് ഫ്രൈ (₹70) പറഞ്ഞു. കൂടെ അകമ്പടിക്കായി പെറോട്ടയും (₹ 7) ബീഫ് കൊള്ളാം, പതിരില്ലാത്ത നാട്ടുമ്പുറത്തിന്റെ രുചി.

നല്ല ഫ്രഷ് ചിക്കൻ ഫ്രൈ ലൈവ് ആയി പൊരിക്കുന്നുണ്ട്. പലരും വാങ്ങിച്ച് കഴിക്കുന്നുമുണ്ട്. മണം അടിച്ചപ്പോൾ പിടി വിട്ടു പോയി. ഒരു ഹാഫ് ചിക്കൻ ഫ്രൈ (₹ 70 – ഫുൾ ₹ 120 ആണ്) കൂടി ഓർഡർ ചെയ്തു. അധികം താമസിയാതെ തന്നെ സംഭവം മുന്നിൽ എത്തി. അടിപൊളി ചിക്കൻ ഫ്രൈ. ആ ചിക്കൻ ഫ്രൈ ഓർത്താൽ വായിൽ ഇപ്പോഴും കപ്പലോടും. അമ്മാതിരി രുചി. ബീഫ് ഫ്രൈ പോലെ തന്നെ ഇവിടത്തെ ചിക്കൻ ഫ്രൈയും പൊളിയാണെന്നു മനസ്സിലായി. ഹാഫ് ആണെങ്കിലും നല്ല ക്വാണ്ടിറ്റി ഉണ്ടായിരുന്നു. മില്ലിൽ ആട്ടിയ വിലയുള്ള വെളിച്ചെണ്ണയാണ് ഇവിടെ ഉപയോഗിക്കുന്നത്. ആ ഗുണം ഫ്രൈയിൽ കാണാനുമുണ്ട്.

നാടൻ കടയിൽ വന്നിട്ട് ദോശയും (₹ 4) ചമ്മന്തിയും മുളക് കറിയും ഉള്ളപ്പോൾ അതു കഴിക്കാതെ പോകുന്നതെങ്ങനെ. അതും കൂടി വാങ്ങിച്ച് ഒരു പിടി പിടിച്ചപ്പോൾ സമ്പൂർണമായി. എല്ലാം അടിപൊളി. പ്രത്യേകിച്ച് പഴയ കാലത്തെ മലയാളത്തിലെ മണ്ണിന്റെ മണമുള്ള ഗാനങ്ങൾ കേട്ട് കഴിക്കുമ്പോഴുള്ള ആ സുഖം. ഇവിടത്തെ കോഫിയും എടുത്തു പറയേണ്ടത് തന്നെയാണ്. സൊസൈറ്റിയിലെ പാൽ ആണ് ഉപയോഗിക്കുന്നത്. പാലിൽ വെള്ളം ചേർക്കുന്നില്ല. അതാണിത്ര രുചി.

ഊണ് മുതൽ ചിക്കൻ, ബീഫ് വിഭവങ്ങളെല്ലാം വിറകടുപ്പിലാണ്. പെറോട്ട, ദോശ, ചായ ഇതിനു മാത്രമേ ഗ്യാസ് ഉപയോഗിക്കുന്നുള്ളൂ. 16 പേർക്ക് ഇരിക്കാവുന്ന കൊച്ചു കടയാണെങ്കിലും ഫാമിലി ആയിട്ടും ആൾക്കാർ വരുന്നുണ്ട്. പാഴ്സലും ധാരാളം പോകുന്നുണ്ട്. സർവീസ് എല്ലാം നല്ലതായിരുന്നു. ബീഫ് ഫ്രൈ, ബീഫ് പെരട്ടു, ചിക്കൻ പെരട്ടു, ചിക്കൻ ഫ്രൈ, ദോശ, പെറോട്ട, ചപ്പാത്തി ഇവയൊക്കയാണ് ഇവിടത്തെ രുചികൾ.

മഹേഷ് എന്ന ചെറുപ്പക്കാരനാണ് അമ്മാസ് കഫേയുടെ ഉടമസ്ഥൻ. 1997 മുതൽ ഹോട്ടലുകളുമായി ബന്ധപ്പെട്ട ജോലിയിൽ ആയിരുന്നു മഹേഷ്. ആസാദ് ഉൾപ്പെടെ പല ഹോട്ടലുകളിലും ജോലി ചെയ്തു. 2005 തൊട്ടു 2011 വരെയുള്ള കാലയളവിൽ മസ്‌ക്കറ്റിലും ദുബായിലുമായിരുന്നു ജോലി. മസ്‌ക്കറ്റിൽ ആയിരുന്നപ്പോഴും ചെയ്ത് പഠിച്ച ഹോട്ടൽ ജോലി കളഞ്ഞില്ല. അങ്ങനെ വർഷങ്ങളുടെ കൈത്തഴക്കം വന്ന പരിചയവുമായാണ് 2011 ൽ പ്ലാവൂർ അമ്മാസ് കഫേ തുടങ്ങിയത്. ഒപ്പം തന്നെ കല്യാണത്തിനുള്ള സദ്യയുടെ കാറ്ററിങ്ങും ചെയ്ത് പോരുന്നു. അച്ഛനായ ശ്രീ വിക്രമൻ ചേട്ടനെ ഹോട്ടൽ മേഖലയിലോട്ടു മകൻ കൈ പിടിച്ചു കൊണ്ടു വന്നു. അച്ഛനും തന്റെ വഴി മോശമാക്കിയില്ല.

വളരെ നല്ല സംസാരവും പെരുമാറ്റവുമാണ് അദ്ദേഹത്തിൽ നിന്ന് നമ്മൾക്ക് അനുഭവപ്പെട്ടത്. 6 മാസമായി പ്ലാവൂരിൽ, അദ്ദേഹം ആണ് കാര്യങ്ങൾ എല്ലാം നോക്കി നടത്തുന്നത്. മകൻ മഹേഷ് അമ്മാസ് കഫേയുടെ രുചി പഴവങ്ങാടിയിലോട്ടും വ്യാപിപ്പിച്ചു. പഴവങ്ങാടി ക്ഷേത്രത്തിൽ നിന്ന് തകരപ്പറമ്പ് പോകുന്ന വഴി. 2 ഹോട്ടലുകൾ അടുത്തടുത്തായി കാണാം. അമ്മാസ് കഫേ (ജനുവരി 2019 ൽ തുടങ്ങി), രുചിക്കൂട്ട് (ജൂലൈ 4 2019 നു തുടങ്ങി). മഹേഷിന്റെയും മഹേഷിന്റെ ബന്ധുവായ ചേട്ടന്റെയും ഉടമസ്ഥതതയിൽ ആണ് ഈ കടകൾ ഉള്ളത്.

Seating Capacity: 16, Timings: 7:30 AM to 10:00 PM, Sunday Holiday. Address : Ammas Caffe, Kattakada – Ottasekharamangalam Road, Plavoor, Kulathummal, Kerala 695572, Phone 9656965303.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post