ശരിക്കും ഒരു എസ്‌കേപ്പ് യാത്ര… ഒരു രക്ഷപെടൽ !!

Total
1
Shares

എഴുത്ത് – Geego V Thomas.

കൊറോണ കേരളത്തിൽ പിടി മുറുക്കി തുടങ്ങിയപ്പോൾ ഞാൻ മറ്റൊരു യാത്രയുടെ ഭാഗമായി മുംബൈയിൽ ആയിരുന്നു. അവിടെ നിന്നും ജനത കർഫ്യുവിന്റെ തലേ ദിവസം കേരളത്തിലേക്കുള്ള രക്ഷപെടലിനെപ്പറ്റിയാണ് എഴുത്ത്.

മുംബൈ നഗരം ഒരു പരിധി വരെ അടഞ്ഞു കിടക്കുന്നു. അന്ധേരിയും ജൂഹുവും ഒക്കെ കടകൾ ഒട്ടുമിക്കതും അടഞ്ഞു തന്നെ കിടക്കുന്നു. CSTയിലും പുറമെ കടകൾ ഒന്നും തന്നെയില്ല. ജീവിതത്തിൽ ആദ്യമായി മുംബൈ ലോക്കൽ ട്രെയിനുകൾ ആളില്ലാതെ ഓടുന്നു. മുംബൈ മുംബൈ അല്ലാതെ ആയപോലെ.

എന്തായാലും കേരളത്തിലേക്ക് തിരികെ വരാൻ തീരുമാനിച്ചു. ഏതാണ് അടുത്ത ട്രെയിൻ എന്ന് നോക്കിയപ്പോൾ കൊച്ചുവേളി SF ഉണ്ടെന്ന് കണ്ടു. ടികെറ്റ് റിസേർവ് ചെയ്യാൻ നോക്കിയപ്പോൾ ആ വണ്ടി ക്യാൻസൽ. പിന്നെ നമ്മുടെ നേത്രവതി. എന്തായാലും സീറ്റ് കൺഫേം ആയി. അന്ധേരി നിന്നും ലോക്കൽ ട്രെയിനിൽ കണക്ട് ചെയ്തും ഓട്ടോ വിളിച്ചും ഒക്കെ മുംബൈ LTT സ്റ്റേഷനിൽ എത്തി. സ്റ്റേഷന്റെ ഉള്ളിലെ തിരക്ക് കണ്ട് കിളി പോയി എന്ന് പറയുന്നതാവും ശരി. നോർത്ത് ഈസ്റ്റ്‌, സൗത്ത് ഇന്ത്യ യാത്രക്കാർ ടികെറ്റ് ബുക്ക് ചെയ്തവരും ചെയ്യാത്തവരും ഒക്കെ ആയി സ്റ്റേഷൻ നിറഞ്ഞിരിക്കുന്നു.

പോലീസ് നന്നായി കഷ്ടപെടുന്നുണ്ട് നിയന്ത്രിക്കാൻ. ടികെറ്റ് റിസേർവ് ചെയ്തിരുന്നകൊണ്ട് നേരെ സീറ്റു കണ്ടു പുടിച്ചു കേറി ഇരുന്നു. തൊട്ടടുത്തു ഗുവാഹത്തി പോകുന്ന ട്രയിനിലെ തിരക്ക് കണ്ട് കണ്ണ് തള്ളി. അങ്ങനെ സീറ്റൊക്കെ സെറ്റ് ആക്കിയിട്ട് പുറത്തിറങ്ങി, പിറ്റേ ദിവസം രാവിലെ കഴിക്കാനായി ബണ്ണും ജ്യാമും വാങ്ങി സെറ്റ് ആക്കി. അങ്ങനെ ട്രെയിൻ പതിയെ നീങ്ങി. പനവേൽ ആയപോളെക്കും ബോഗി നിറയെ ആളായി. എല്ലാവരുടെയും കയ്യിൽ വലിയ സാനിറ്റയിസർ കുപ്പികളും മാസ്കുകളും. മൊത്തത്തിൽ ഒരു ആശുപത്രി ഫീൽ ആണ് കോച്ചിനുള്ളിൽ.

അങ്ങനെ വണ്ടി ഖേടും ചിപ്ലൂനും ഒക്കെ പാസ് ചെയ്ത് ഏകദേശം 2 മണിക്കൂർ ലേറ്റ് ആയി രത്‌നഗിരി എത്തി. നാളെ എറണാകുളം എത്തുമ്പോൾ എന്താവും എന്ന ടെൻഷൻ ആണ് മനസ് നിറയെ. ട്രെയിൻ യാത്രയിലൂടെ കോവിഡ് ബാധിതനാകുമോ, ഹോം കൊറന്റീനിൽ പോകണോ, ജനത കർഫ്യുനു ഫുഡ് കിട്ടുമോ എന്നൊക്കെയുള്ള ടെൻഷൻ മനസിനെ അലട്ടി.

ഇടക്കുള്ള സ്റ്റേഷനുകളിൽ ഒന്നും ട്രെയിനിൽ കയറി സ്നാക്സ് വിൽക്കുന്നവരെ പോലും കാണാനില്ല. രന്ത്നഗിരി നിന്നും പഴവര്ഗങ്ങള് മേടിച്ചു സ്റ്റോക്ക് ചെയ്യാമെന്നായി പ്ലാൻ. പക്ഷെ അതും പൊളിഞ്ഞു. രത്നഗിരിയിലെ ഒട്ടുമിക്ക ഫ്രൂട് സ്റ്റാളുകളും അടച്ചിരിക്കുന്നു. ആ പ്രതീക്ഷയും പോയി. നേരെ പാൻട്രിയിൽ പോയി ഊണ് ഓർഡർ ചെയ്തു. 9 മണി ആവുമ്പോൾ ഫുഡ് സീറ്റിൽ എത്തിക്കാമെന്ന് ഉറപ്പും കിട്ടി.

അങ്ങനെ വീണ്ടും ട്രെയിൻ നീങ്ങി തുടങ്ങി. പാൻട്രിയിൽ ഓർഡർ ചെയ്ത ഭക്ഷണം വന്നു. ചോറും തൈരും സാമ്പാറും അച്ചാറും ഉണ്ടായിരുന്നു. അത് കഴിച്ചു. അപ്പോളേക്കും തിവിം ആയി. ഗോവ എത്തിയല്ലോ, ലക്ഷ്യ സ്ഥാനത്തേക്കുള്ള ദൂരം കുറയുന്നല്ലോ എന്നൊക്കെ സന്തോഷത്തിൽ ഇരിക്കുമ്പോളാണ് പൊടുന്നനെ ആ ന്യൂസ് അറിയുന്നത്. തൊട്ടടുത്ത കോച്ചിലെ ഒരാൾക്ക് പനിയും അസ്വസ്ഥതയും. അയാൾ ഗൾഫിൽ നിന്നും മുംബൈ വന്ന് അവിടെ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്തതാണ്.

അങ്ങനെ കുറെ നേരം തിവിമിൽ പോസ്റ്റ് ആയി. കുറെ കഴിഞ്ഞപ്പോൾ 2 ആരോഗ്യപ്രവർത്തകർ എത്തി ഇദ്ദേഹത്തെ കൂട്ടികൊണ്ട് പോയി. ശേഷം ആ കോച്ചിലെ മുഴുവൻ യാത്രക്കാരെയും വേറെ കോച്ചിലേക്ക് മാറ്റി, ആ കോച് ലോക് ചെയ്ത ശേഷം ട്രെയിൻ യാത്ര തുടർന്നു. അതോടെ മാസ്ക് ധരിക്കാത്തവർ മാസ്ക് ധരിക്കാനും കൈ ഇടക്കിടെ കഴുകാനും തുടങ്ങി. പേടി കൂടി വരുന്നു. ഇന്നത്തെ പോലെ അത്ര അവെയർ അല്ലായിരുന്നു 3 മാസം മുൻപ്.

അങ്ങനെ വണ്ടി മടഗോൺ എത്തി. അടുത്തത് ആ കോച് സാനിറ്റയ്സ്‌ ചെയ്യുന്ന പരുപാടി ആണ്. അങ്ങനെ ആ കോച് വീണ്ടും തുറന്നു. എന്നാൽ ആളുകൾ ആരും സീറ്റിൽ നിന്നും അനങ്ങുന്നില്ല. എല്ലാവരും അല്പം പേടിയിൽ തന്നെയാണ്. ഞാൻ മാസ്ക് ഒന്നുകൂടെ മുറുക്കിയിട്ട് പുറത്തേക്ക് ഇറങ്ങി ഈ സാനിറ്റയിസ് ചെയ്യുന്നത് കണ്ട് നിന്നു. അപ്പോൾ മറ്റൊരു കൊച്ചിലെ പോലീസ് ഉദ്യോഗസ്ഥനും റെയിൽവെ ഉദ്യോഗസ്ഥരുമായി തർക്കം (ഇവരാരും ഡ്യൂട്ടിയിൽ അല്ല, യാത്രക്കാർ ആണ്).

തർക്കം കോച്ച് വിട്ട് പുറത്തേക്കായി. ആളുകൾ കൂടി. അടി വീഴുമെന്ന സ്ഥിതി ആയി. RPF ഇടപെട്ടു എല്ലാവരെയും ഒഴിവാക്കി. അങ്ങനെ വണ്ടി വീണ്ടും യാത്ര തുടർന്നു. 3 മണിക്കൂറിൽ അധികം ലേറ്റ് ആണ് ഇപ്പോൾ തന്നെ. സൈഡ് അപ്പറിൽ കേറി ഉറങ്ങാൻ തീരുമാനിച്ചു. ഒന്ന് മയങ്ങി തുടങ്ങിയപ്പോൾ നമ്മുടെ കോച്ചിൽ നിന്നും ഒച്ചപ്പാട്. എന്നാൽ എന്താണെന്ന് നോക്കണമല്ലോ എന്ന് ചിന്തിച്ചു ഞാൻ താഴെ ഇറങ്ങി.

മുംബൈ നിന്നെ അടിച്ചു പാമ്പായ ഒരാളും കങ്കോണ നിന്നും കേറിയ ഒരു യാത്രക്കാരനും തമ്മിൽ സീറ്റിനെ ചൊല്ലിയുള്ള തർക്കം. ഹിന്ദിയിൽ ആണ് 2 പെരും സംസാരിക്കുന്നത്. അവസാനം അവർ തമ്മിൽ മുറു മുറുപ്പോടെ അഡ്ജസ്റ്റ് ആയി. ഞാൻ വീണ്ടും എന്റെ ബർത്തിലെക്ക് കയറി കിടന്നു. ഇനി വള്ളി ഒന്നും ഉണ്ടാവല്ലേ എന്ന് ചിന്തിച്ചു. കാരണം കഴിഞ്ഞ 5 മണിക്കൂർ ആയി നിറയെ പ്രശ്നങ്ങൾ ആണ് ട്രെയിനിൽ. അങ്ങനെ കാർവാർ എത്തി. കർണാടക ആയി എന്ന സന്തോഷത്തിൽ ഉറങ്ങാൻ തീരുമാനിച്ചു. ഉറങ്ങി.

രാവിലെ എണീറ്റപ്പോൾ ഏകദേശം കണ്ണൂർ കഴിഞ്ഞു. പല്ല് തേച് ചായയും കുടിച്ചു. തലേ ദിവസം സ്റ്റോക് ചെയ്ത ബണ്ണും ജാമും കഴിച്ചു. ആളുകൾ നന്നേ കുറവ്. ഒരു ഹർത്താൽ റെസ്പോണ്സ് പ്രതീക്ഷിച്ച എനിക്ക് ജനത കർഫ്യു കണ്ട് വീണ്ടും കിളി പോയി. ആരും റോഡിൽ ഇല്ല. സ്റ്റേഷൻ എല്ലാം കാലി. കയറാൻ ആരുമില്ല. സ്റ്റേഷനുകൾ എല്ലാം തികഞ്ഞ നിശബ്ദത.

വണ്ടി ഷൊർണൂരും തൃശ്ശൂരും കഴിഞ്ഞപ്പോൾ കോച്ചിൽ ഞാനൊറ്റക്കായി. എറണാകുളം അടുക്കുമ്പോളേക്കും മറ്റൊരു ഭയം കൊറന്റിനിൻ പോകേണ്ടി വരുമോ എന്ന്. എന്തായാലും വണ്ടി എറണാകുളം സ്റ്റേഷൻ എത്തി. ഇറങ്ങുന്ന ആളുകൾ വരി വരി ആയി അകലം പാലിച്ചു നിക്കണം. ഞാനും നിന്നു. ഒരു മാഡം പെരും അഡ്രസ്സും കുറിച്ചെടുത്തു. മറ്റൊരു മാഡം ടെമ്പറേച്ചർ ചെക് ചെയ്തു. എന്നിട്ട് പൊക്കോളാൻ പറഞ്ഞു. പനിയോ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ ഫോണിൽ കോൺടാക്ട് ചെയ്യാനും പറഞ്ഞു.

അങ്ങനെ പുറത്തേക്ക് ഇറങ്ങി. സാധാരണ ഗതിയിൽ ശബ്ദമുഖരിതമായ എറണാകുളം Jn സ്റ്റേഷൻ കാലി ആയി കിടക്കുന്നു. ആളും അനക്കവും ഇല്ല. സുഹൃത്ത് കാറുമായി വന്നു. നേരെ വീട്ടിലെക്ക്. വീട്ടിൽ എത്തിയപ്പോൾ ആണ് ഇന്ത്യൻ റയിൽവേ ഇനിയങ്ങോട്ട് സർവീസ് നിർത്തിയതും രാജ്യമെമ്പാടും ലോക് ഡൌൺ ആവാൻ പോകുന്നതും അറിയുന്നത്. ഈ ഒരു യാത്രക്ക് എന്റെ പിന്നീട് ഇങ്ങോട്ടുള്ള ജീവിതത്തിൽ വലിയ ഇമ്പോർട്ടൻസ് ഉണ്ടായിരുന്നു. ഒരു പക്ഷെ ഈ യാത്ര മുടങ്ങിയിരുന്നെങ്കിൽ ഞാൻ മുംബൈയിൽ മാസങ്ങളോളം കുടുങ്ങി കിടന്നേനെ. അത് കൊണ്ട് തന്നെ ഈ യാത്രയും ഇതിലെ ഓരോ മുഖങ്ങളും പ്രിയപ്പെട്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post