ആയിരം സൂര്യതാപമുള്ള ഓർമ്മകളിൽ ഒരു അസ്തമന യാത്ര – അഴീക്കൽ ബീച്ച്

Total
29
Shares

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

കണ്ണുകള്‍ കൊണ്ട് കാണുന്ന ഇത്തിരി കാഴ്ചയല്ല ഈ ലോകം. നമ്മള്‍ കാണുന്ന പകലും രാവും ചേര്‍ന്നതല്ല കാലം. പ്രകൃതിയിലെ ഓരോ വസ്തുവിനും അതിന്റെ ഉള്ളില്‍ പറഞ്ഞു കൊണ്ടിരിക്കുന്ന കുറേ കാര്യങ്ങളുണ്ട്. വിനോദ സഞ്ചാരത്തിനും മീൻ പിടുത്തതിനും പ്രശസ്തമാണ് അഴീക്കൽ ബീച്ച്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ആണ് ഈ ബീച്ച്. രണ്ടര വർഷങ്ങൾക്ക് ശേഷം വീണ്ടും കൂടെപിറപ്പിനൊപ്പം ഉള്ള യാത്ര. യാത്രകൾ ചെറുതോ വലുതോ എന്നതിൽ അല്ല കാര്യം. യാത്രയുടെ ലക്ഷ്യത്തിന് പ്രാധാന്യം ഉണ്ടെങ്കിലും, യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കുക , സന്തോഷിക്കുക എന്നതിലാണ് കാര്യം.

ജീവിതം പോലെ നാളത്തെ ചെറിയ യാത്രയുടെ ഓർമയ്ക്കായി. ആ ചെറിയ ഓർമ്മ എന്റെ പ്രിയപ്പെട്ടവരിലേക്ക്. ഞാൻ രണ്ടര വർഷം എന്ന് പറഞ്ഞില്ലേ കാരണമുണ്ട്. ഇദേഹം അങ്ങ് ദുബായി ൽ ആയിരുന്നു ഇപ്പോൾ ലീവിന് വന്നതാണ് ചങ്ക് ബ്രദർ. രക്തബന്ധങ്ങളെക്കാൾ പ്രാധാന്യം ഞാൻ സ്നേഹ ബന്ധങ്ങൾക്ക് കൊടുക്കുന്നുണ്ട്. അതെ കൂടെപിറപ്പ് Shambu Pillai ക്ക് ഒപ്പം അഴീക്കൽ ബീച്ചിൽ ആയിരം സൂര്യന്റെ താപമുള്ള ഓർമ്മകളിൽ ചങ്ക് ബ്രോയ്ക്കൊപ്പം ഒരു അസ്തമന യാത്രയിലേക്ക് നമ്മുക്ക് ഒരുമിച്ച് പോയി വരാം . ഉച്ച മയക്കത്തിലായിരുന്ന ശംഭുവിനെ വീട്ടിൽ നിന്നും കുത്തി പൊക്കിയപ്പോൾ സമയം ഏകദേശം മൂന്ന് മണി, പുറത്ത് വേനൽ ചൂട് അതി കഠിനം. രണ്ടര വർഷങ്ങൾക്ക് ശേഷം ഉള്ള കണ്ട് മുട്ടലുകൾ എന്റെ അമ്മ മരിച്ചപ്പോൾ എനിക്ക് താങ്ങായി നിന്ന ബ്രദർ. ശംഭു നീ മറന്നുവോ ദുബായിൽ പോക്കുന്നതിന് മുൻമ്പ് അന്ന് 2016 ൽ അഴീക്കൽ ബീച്ചിൽ നമ്മൾ പോയത്.

ആദ്യം ഞാൻ അവനെ ഉച്ച മയക്കത്തിൽ നിന്ന് കുത്തിപ്പൊക്കിയേറ്റ ദേഷ്യം വേനൽ ചൂടിൽ അലിഞ്ഞ് പോയത് ഭാഗ്യം. ചെറു പുഞ്ചരിയോടെ അവന്റ മറുപടി എടാ നമ്മുക്ക് യാത്ര പോകാം. അങ്ങനെ അവന്റെ ബജാജ് പൾസർ ആർ. എസ് 200 ബൈക്കിൽ ഞങ്ങൾ പുത്തൂരിൽ നിന്ന് യാത്ര ആരംഭിച്ചു. ഏകദേശം പുത്തൂർ – അഴീക്കൽ റോഡ് മാർഗ്ഗം എത്താൻ 40 km വേണം. വേനൽ ചൂട് സഹിക്കാൻ കഴിയിലെങ്കിലും എന്റെ വർത്തമാനങ്ങളിൽ താണ്ടിയ ദൂരം ഞങ്ങൾ ഇരുവരും ഓർക്കുന്നില്ല. അങ്ങനെ അസ്തമന സുര്യനെ കാണാൻ ഞങ്ങൾ അഴീക്കൽ ബീച്ചിൽ എത്തിച്ചേർന്നു. സഞ്ചാരികളുടെ തിരക്കേറിയ സന്ദർശനമാണ് ഇപ്പോൾ ബീച്ചിൽ കാണാൻ സാധ്യമാക്കുന്നത്. സമുദ്രത്തിന് കുറുകെ ഗതാഗതത്തിനായി നിർമ്മിക്കുന്ന പാലം നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം ബഹുദൂരം പിന്നിട്ടിരിക്കുന്നു.

എന്നെ എപ്പോഴും അതിശയിപ്പിക്കുന്ന ഒന്ന് അഴീക്കൽ ബീച്ചിന്റെ കടൽ ഭിത്തികളാണ്. ദൂരെ ആഴ കടലിൽ നിന്നും മത്സൃ ബന്ധന ബോട്ടുകൾ മീനുകളുമായി പോക്കുന്ന ദ്യശ്യ മനോഹാരിതയും കടൽകാറ്റിന്റെ തണുത്ത ചില സമയങ്ങളിലെ വീശലും തലോടലുകളും കൊണ്ടൊക്കെ ഏതൊരു സഞ്ചാരിയേയും അഴീക്കൽ ബീച്ച് വശീകരിക്കുന്നുമുണ്ട്. അതു പോലെ തന്നെ, ഇവിടെ നിന്ന് കണ്ണോടിച്ചാൽ കാണുന്ന എല്ലാ കാഴ്ചകളും ആരുടെയും മനസ്സ് കുളിർപ്പിക്കും. വൈകുന്നേരങ്ങളിലെ കാഴ്ചയ്ക്ക് ഭംഗിയേറും. അസ്തമയ സൂര്യന്റെ നിറഭംഗി, പുലിമുട്ടുകൾക്കിടയിലൂടെ കടലിൽ നിന്ന് നിരയായി പ്രവേശിക്കുന്ന മത്സ്യബന്ധന ബോട്ടുകൾ എല്ലാം പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്. പാറകൂട്ടങ്ങളിൽ തട്ടി ചന്നം ചിന്നം ചിതറുന്ന തിരമാലകൾ ഓരോ തവണയും ഓരോ കഥകൾ പറയാറുണ്ട്. ശ്രദ്ധയോടെ നമ്മൾ കാതുകൾ കൂർപ്പിച്ചിരുന്നാൽ അത് അറിയാൻ സാധ്യമാക്കും . കടലമ്മയുടെ തീരാത്ത കഥ അതെ കഥയ്ക്കുള്ളിലെ കഥ .

അവധിക്കാലമായതിനാൽ ബീച്ചിൽ കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ളവർ ഈ വർണ്ണാനാതീതമായ പ്രകൃതി ഭംഗി ആസ്വദിക്കുകയാണ്. കുതിര സവാരിയും പട്ടം പറത്തലും തകതിമിർതിയായി ബീച്ചിൽ അരങ്ങേറുമ്പോൾ, പെട്ടന്നാണ് ആ മൂന്ന് വയസ്സുകാരിയെ ഞങ്ങളുടെ ശ്രദ്ധയിൽ പെടുന്നത്. ഐസ്ക്രീം നുണഞ്ഞ് ആ കുരുന്ന് കുറുമ്പിയുടെ സന്തോഷ നിമിഷങ്ങൾ കണ്ട് നിൽക്കാൻ എന്ത് രസമായിരുന്നു എന്നോ. ബീച്ചിൽ ഇപ്പോൾ ആകെ ബഹളം കൊണ്ട് നിറഞ്ഞിരിക്കുന്ന സമയം. അസ്തമന സൂര്യനെ ക്യാമറ കണ്ണുകളിൽ പകർത്താൻ ശംഭു നിന്ന സമയം, അവന്റെ കൈ കുമ്പിളിലേക്ക് ഞാൻ ആയിരം സൂര്യന്റെ താപമുള്ള ഓർമ്മകളിലേക്ക് പോയ സമയവും, നിമിഷവും.

കടൽ തിരമാലകൾ എന്നിലേക്ക് വന്ന് ആഞ്ഞ് അടിച്ച സമയം ചില ഓർമ്മപ്പെടത്തലുകളിലേക്ക് എന്നെ കൊണ്ടു പോയി. അമ്മ ഇല്ലാത്ത എനിക്ക് കടലമ്മ നല്കിയ സ്നേഹവും, പൊൻ മുത്തവും കടലമ്മയുടെ മകൻ ആകാൻ കഴിഞ്ഞ ഭാഗ്യം എനിക്ക് മറക്കാൻ കഴിയുന്നില്ല. അസ്തമന സൂര്യന്‍ മാനത്ത് ചെങ്കല്ല് വിതറി പക്ഷികള്‍ ചേക്കേറിയ ചില്ലകള്‍ ശൂന്യത വരിച്ചു. ഓരോ ചെറിയ കാറ്റിലും തിരമാലകളുടെ ചെറിയ ഓളങ്ങളിലും സൂര്യന്‍ നിറം നല്‍കി. ജീവിത വീഥിയിലെ അനുഭവങ്ങളുമായി ഓരോ ദിവസങ്ങളും ഓര്‍മ്മകള്‍ വാരിക്കൂട്ടി അസ്തമിക്കുന്നു. വീണ്ടും പ്രതീക്ഷയുടെ സ്വപ്നങ്ങളില്‍ വര്‍ണ്ണങ്ങള്‍ വിതറി നിദ്ര മാടിവിളിക്കുന്നു. വീണ്ടുമൊരു സൂര്യോദയം നാളെയുടെ പ്രതീക്ഷയിലേക്ക്. വീണ്ടും സഞ്ചാരിയുടെ മറ്റൊരു യാത്രയുടെ കാല്‍വെപ്പിനായി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post