ആഹാ നൊസ്റ്റാൾജിയ!! മാങ്ങ പൊട്ടിച്ചും കാഴ്ചകൾ കണ്ടും ഒരു വൈകുന്നേരക്കറക്കം

Total
1
Shares

വിവരണം – പ്രശാന്ത് പറവൂർ.

ജോലിയുടെ തിരക്കുകളും നഗര ജീവിതവുമൊക്കെയായി അങ്ങനങ്ങു പോകുന്ന സമയം. അങ്ങനെയിരിക്കെ ത്യശ്ശൂരിലെ ഭാര്യ വീട്ടിൽ പോയ സമയത്താണ് അവിടെ തൊട്ടത്തടുത്തുള്ള ധാരാളം മാവുകളും പ്ലാവുകളുമൊക്കെ നിറഞ്ഞ പറമ്പുകളെക്കുറിച്ചും മറ്റും അറിയുന്നത്. കുറച്ചു നാളുകളായി പറമ്പുകളിലും തൊടികളിലും കൂടെ ശുദ്ധവായു ശ്വസിച്ചുകൊണ്ട് ഒന്ന് നടന്നിട്ട്. എന്തായാലും അവസരം വന്നിരിക്കുകയാണ്. അപ്പോൾ ഒന്ന് പൊയ്ക്കളയാം എന്ന് എനിക്കും ഒരു തോന്നലുണ്ടായി.

അങ്ങനെ ഞങ്ങൾ ഒരു ദിവസം വൈകുന്നേര സമയം നോക്കി പറമ്പുകളും തൊടികളും ലക്ഷ്യമാക്കി യാത്രയായി. ധാരാളം മാങ്ങയുണ്ടായി നിൽക്കുന്ന സമയമായതിനാൽ അവ പറിച്ചെടുക്കുന്നതിനായുള്ള തോട്ടിയും ഉണ്ടാക്കിക്കൊണ്ടാണ് ഞങ്ങൾ പോയത്. ഉടമസ്ഥർ തിരിഞ്ഞു നോക്കാത്ത പറമ്പായതിനാൽ നാട്ടുകാർക്ക് നല്ല ചാകരയാണ്, ഞങ്ങൾക്കും. ഞാൻ, ഭാര്യ,അവളുടെ പാപ്പൻ (അച്ഛന്റെ അനിയൻ), ഭാര്യയുടെ ചേച്ചിയുടെ ചെറിയ മകൾ, പാപ്പന്റെ ഇളയമകൾ എന്നിവർ ചേർന്നായിരുന്നു മാങ്ങ കാഴ്ചകൾ കാണുവാനായി ഇറങ്ങിത്തിരിച്ചത്.

പറമ്പിൽ എത്തിയപാടെ പാപ്പൻ തോട്ടി എടുത്ത് നല്ല മാങ്ങകൾ നോക്കി പൊട്ടിക്കുവാൻ തുടങ്ങി. മാവിൽ നിറയെ മാങ്ങകൾ ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾ ഞങ്ങൾക്ക് ആവശ്യമുള്ളവ മാത്രമേ പറിച്ചുള്ളൂ. പണ്ടുകാലത്ത് ഇതുപോലെ മാങ്ങ പൊട്ടിക്കുവാൻ വന്ന കഥകളൊക്കെ പാപ്പൻ ഞങ്ങളോട് പറയുകയുണ്ടായി. അന്നത്തെ കാലത്ത് ഇവിടമൊക്കെ അത്യാവശ്യം കാടു പിടിച്ചു കിടക്കുകയായിരുന്നത്രെ. പക്ഷെ അന്നും ഇതുപോലെ പിള്ളേരൊക്കെ ക്ലാസ്സ് കട്ട് ചെയ്ത് ഇവിടെ വന്നിരുന്നു മാങ്ങയൊക്കെ പൊട്ടിച്ചു കഴിക്കുമായിരുന്നു.

ഞങ്ങൾക്ക് വേണ്ട മാങ്ങകൾ ആയപ്പോൾ പറിക്കൽ നിർത്തി, താഴെ വീണവ ഒരു കവറിൽ എടുത്തിട്ടു. എന്നിട്ട് വീണ്ടും അടുത്ത സ്ഥലം നോക്കി നടത്തമാരംഭിച്ചു. അവിടെ അങ്ങിങ്ങായി ചില വീടുകൾ ഒക്കെ കണ്ടു.എങ്കിലും ആ പരിസരത്ത് യാതൊരുവിധ ഉണ്ടായിരുന്നില്ല. അങ്ങനെ കുറച്ചു നടന്നു ഞങ്ങൾ അവിടെ അടുത്തുള്ള ഒരു തോടിനു സമീപത്തെത്തി. ‘പാറത്തോട്’ എന്നാണ് ആ തോടിന്റെ പേര്. പണ്ടു കാലത്ത് പാപ്പനും കൂട്ടുകാരുമൊക്കെ തോട്ടിൽ കുളിക്കുവാൻ വന്നിരുന്ന കഥകളൊക്കെ പുള്ളി ഞങ്ങളോട് എ സമയത്ത് പറഞ്ഞു തന്നു. ശരിക്കും ഓർത്തപ്പോൾ ഒരു നൊസ്റ്റാൾജിയ ഫീൽ തന്നെ. തൃശ്ശൂർ റൗണ്ടിൽ നിന്നും 4 – 5 കിലോമീറ്ററുകൾ മാത്രം ദൂരെ ഇങ്ങനെ ഗ്രാമാന്തരീക്ഷത്തിലുള്ള ഒരു സ്ഥലം ഉണ്ടെന്നു ഞാൻ മുൻപൊന്നും അറിഞ്ഞിരുന്നേയില്ല.

അങ്ങനെ കറങ്ങിത്തിരിഞ്ഞു ഞങ്ങൾ തിരികെ വീട്ടിൽ എത്തിച്ചേർന്നു. പൊട്ടിച്ച മാങ്ങകൾ ഇനി കഴിക്കണം. അതാണ് അടുത്ത പരിപാടി. അങ്ങനെ മാങ്ങകൾ കല്ലിൽ ഇടിച്ചു പതം വരുത്തിയതിനു ശേഷം അതിൽ മുളകുപൊടിയും ഉപ്പും വെളിച്ചെണ്ണയും ഒക്കെ കൂട്ടിച്ചേർത്ത് ഒന്നു രുചിച്ചു നോക്കി. ഹെന്റമ്മോ… അടിപൊളി… എത്രയോ നാളുകൾക്കു ശേഷമായിരുന്നു ഞാൻ അത്തരത്തിൽ ഒരു കോമ്പിനേഷൻ രുചിക്കുന്നത്. പണ്ടെപ്പോഴോ പഠിക്കുന്ന സമയത്തു ഇതേപോലെ കഴിച്ചിട്ടുള്ള ഓർമ്മ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അതിനുശേഷം ബാക്കി വന്ന പച്ച മാങ്ങകൾ ഞങ്ങൾ മധുരം ചേർത്ത് ജ്യൂസ് അടിച്ചു കുടിക്കുകയുണ്ടായി. പച്ചമാങ്ങാ കൊണ്ട് പലതും സാധിക്കാമെന്നു എനിക്ക് അപ്പോഴാണ് മനസിലായത്.

അങ്ങനെ കുറേനാളുകൾക്കു ശേഷം ഒരു നല്ല അടിപൊളി വൈകുന്നേരം ശരിക്ക് ആസ്വദിക്കുവാൻ സാധിച്ചു. അടുത്ത ദിവസം ഇതേ പറമ്പിൽ അടുപ്പ് കൂട്ടി എല്ലാവർക്കും കൂടി എന്തെങ്കിലും ഉണ്ടാക്കി കഴിക്കാമെന്നു ഞങ്ങൾ പ്ലാൻ ചെയ്തു. അങ്ങനെ അടുത്ത ദിവസത്തേക്കുള്ള കാത്തിരിപ്പുമായി അന്നത്തെ ദിവസം ഞങ്ങൾ പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post