പ്രണയിനിയെ തേടി കൽപ്പാത്തിയിലേക്ക് ഒരു രാത്രിയാത്ര..!!

Total
0
Shares

വിവരണം – Prasanth SK

ജോലിത്തിരക്കുമായി ഒരു വെള്ളിയാഴ്ച ലാപ്ടോപിനു മുന്നിൽ ഇരുന്നു കണ്ണു തളർന്നപ്പോലാണ് എൻറെ മനസ്സിൽ ആരോ പാലക്കാട്ടേക്ക് വിളിക്കുന്നത്‌ പോലെ തോന്നിയത്. മറ്റൊന്നുമാലോചിക്കാതെ അടുത്ത ബസ്സിനു പാലക്കാട്ടേക്ക് തിരിച്ചു. കുതിരാൻമല കയറി വാണിയൻപാറ പിന്നിട്ടപ്പോഴേക്കും പാലക്കാടൻ കാറ്റ് സ്വാഗതമോതുന്നുണ്ടായിരുന്നു. അന്നേരം ആ കാറ്റിനൊപ്പം എൻറെ മനസ്സും അലിഞ്ഞു ചേർന്നു.

കൽപ്പാത്തി രഥോത്സവം (2013) നടക്കുന്ന സമയമാണ്. അങ്ങനെ പാലക്കാട് ടൗണിൽ ബസ്സിറങ്ങി അവിടുന്ന് ഒരു ഓട്ടോയിൽ കൽപ്പാത്തിയിലേക്ക്. കല്പാത്തിയിൽ എത്തിയപ്പോൾ രാത്രി പത്തുമണിയോടടുത്തെത്തി. ‘കല്പാത്തി പൈതൃക ഗ്രാമത്തിലേക്ക് സ്വാഗതം’ എന്നെഴുതിയ ഫലകം വീഥി തുടങ്ങുന്നയിടത്തു കാണാനായി. ആ സമയത്ത് രഥോല്സവത്തിന്റെ അന്നത്തെ ചടങ്ങുകൾ എല്ലാം അവസാനിച്ചിരുന്നു. രഥങ്ങൾ ഓരോ സ്ഥലത്തും വിശ്രമിക്കുന്ന കാഴ്ചയായിരുന്നു എന്നെ കാത്തിരുന്നത്. പൊതുവെ ഉത്സവങ്ങൾക്കൊന്നും പോകാത്ത എന്നെ ആളുകളും വില്പ്പനക്കാരും നിറഞ്ഞ ആ തെരുവ് വല്ലാതെ അത്ഭുതപ്പെടുത്തി.

ചിത്രം – രഞ്ജിത്ത് റാം.

മറ്റെങ്ങും കാണാത്തതരത്തിലുള്ള വസ്തുക്കളായിരുന്നു അവിടെ വില്പനയ്ക്ക് വെച്ചിരുന്നത്. പക്ഷെ എൻറെ കാമുകിയെ ഇതുവരെ കാണാൻ കഴിഞ്ഞില്ല. ചുറ്റും അപരിചിതരായ ആളുകൾ. ചിലർക്ക് നല്ല തൂവെണ്ണ നിറം.. മറ്റു ചിലർക്ക് എണ്ണക്കറുപ്പിന്റെ ഏഴഴകും.. ഇവർക്കിടയിലൂടെ കള്ളനോട്ടവുമായി ഞാനും.

അങ്ങനെ തിരഞ്ഞു നടക്കുമ്പോഴാണ് വഴിവക്കിൽ ഉന്തുവണ്ടിയിലെ കടലവിൽപ്പനക്കാരനായ മുരുകനെ പരിചയപ്പെടുന്നത്. നമുക്ക് പരിചിതമായ തമിഴ് മുഖങ്ങളിൽ ഒന്ന്.. അതായിരുന്നു അയാൾ. ആ സമയത്ത് കച്ചവടം കുറവായിരുന്നതുകൊണ്ട് മുരുകനുമായി സംസാരിക്കാൻ കഴിഞ്ഞു. പൊള്ളാച്ചിക്കടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് അയാൾ വരുന്നത്. സാധാരണയായി പൊള്ളാച്ചിയിൽ മാത്രമാണ് അയാൾ കച്ചവടം നടത്താറുള്ളത്. എന്നാൽ 8 വർഷത്തോളമായി രഥോല്സവ സമയത്ത് കച്ചവടത്തിനായി കല്പാത്തിയിൽ എത്താറുണ്ട്‌. കൂടുതൽ സംസാരിച്ചപ്പോഴാണ് മുരുകനും എന്നെപ്പോലെ നഷ്ടപ്പെട്ടുപോയ കാമുകിയെ തേടിയാണ് ഇവിടേയ്ക്ക് വരുന്നതെന്ന് മനസ്സിലായത്.

8 വര്ഷം മുൻപ് വരെ അയാളുടെ എല്ലാമായിരുന്നു അവൾ. എന്നാൽ വിധി അവരെ തമ്മിൽ പിരിച്ചു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു പറഞ്ഞ ശ്രീ നാരായണഗുരുവിനെ നമ്മൾ ചില്ലുകൂട്ടിൽ മാത്രമായി ഒതുക്കി എന്നു പറയാം. അവളുടെ കല്യാണം കഴിഞ്ഞു കല്പാത്തിയിലേക്കാണ് വന്നതെന്ന് മാത്രം മുരുകന് അറിയാം. എന്നാൽ അതിനുശേഷം ഇതുവരെ ഒന്നു കാണാൻ പോലും കഴിഞ്ഞിട്ടില്ല.

തൻറെ നഷ്ടപ്രണയിനിയെ ഒരു നോക്ക് കാണാൻ വേണ്ടി മാത്രമാണ് അയാൾ ഇവിടെ വരുന്നതത്രേ. ഇത് പറയുമ്പോഴും വെറ്റിലകറ പിടിച്ച പല്ലുകാട്ടി ചിരിക്കുമ്പോഴും അയാളുടെ കണ്ണിലെ തിരയിളക്കം എനിക്ക് കാണാനായി. രഥോല്സവം അവസാനിക്കാൻ ഒരു ദിനം കൂടിയുണ്ടെന്നിരിക്കെ അവളെ കാണാൻ കഴിയുമെന്ന പ്രതീക്ഷ അയാളുടെ മുഖത്ത് തെളിഞ്ഞു നില്ക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞാൻ മുരുകനോട് യാത്രപറഞ്ഞു നീങ്ങി.

തെരുവിൽ അപ്പോഴും ആളുകൾ അങ്ങിങ്ങായി നടന്നു നീങ്ങുന്നുണ്ടായിരുന്നു. മണ്‍ചട്ടി വില്ക്കുന്ന പ്രായമേറിയ അമ്മൂമ്മ, കളിക്കോപ്പുകൾ കൊണ്ട് നടക്കുന്ന ചെറിയ പയ്യൻ, ഐസ്ക്രീം തിന്നുന്ന പോലീസുകാരൻ… ഇവർ ഓരോരുത്തർക്കും പറയാനുണ്ടായിരിക്കും ഇത് പോലുള്ള കഥകൾ. അച്ചടക്കമുള്ള ആ പാലക്കാടൻ രാത്രിയിൽ അവിടെ പല തട്ടിലുള്ള ആളുകളെ കാണാൻ സാധിക്കുമായിരുന്നു. തമിഴ് മുഖമുള്ള സാധാരണക്കാരായ സ്ത്രീകളും പെണ്‍കുട്ടികളും നന്നായി അണിഞ്ഞൊരുങ്ങി തങ്ങൾ ഒട്ടും പിന്നിലല്ല എന്നു തെളിയിക്കുന്നുണ്ടായിരുന്നു.

വീഥിയുടെ വശങ്ങളിൽ പ്ലാസ്ടിക് കുപ്പികൾ ഉപേക്ഷിച്ചിട്ടിരിക്കുന്ന കാഴ്ച എല്ലായിടതെപോലെയും ഇവിടെയും ആവർത്തിച്ചു. ദാഹം ശമിച്ചാൽ പിന്നെ കുപ്പി നമുക്ക് ഒരു ഭാരമാണല്ലോ.. ഇത് തന്നെയാണ് മനുഷ്യന്റെ അവസ്ഥയും എന്നോർത്ത് ലജ്ജിക്കാൻ നമുക്ക് സമയവും ഇല്ല. പിന്നെന്താ ചെയ്ക?

അങ്ങനെ ചുറ്റി കറങ്ങി നേരം ഒരുപാട് കടന്നുപോയി. അപ്പോൾ ആളുകൾ എല്ലായിടത്തും അപ്രത്യക്ഷരായിരുന്നു. തിരിച്ചു നടക്കുന്നതിനിടെ കടലവിൽപ്പനക്കാരൻ മുരുകൻ ഒരു കടത്തിണ്ണയിലിരുന്നു ബീഡി വലിക്കുന്നത് കണ്ടു. അന്നേരം അയാൾ മറ്റേതോ ലോകത്തായിരുന്നിരിക്കണം. പുറത്തേക്കു ഊതുന്ന പുകച്ചുരുളുകൾ പോലെ അയാളുടെ മനസ്സും ആ വായുവിൽ അലിഞ്ഞു ചേരുന്നുണ്ടായിരിക്കും.

ചെറിയ നൊമ്പരത്തോടെ ആ തെരുവിൽ നിന്നും തിരികെ നടക്കുമ്പോൾ എൻറെ മനസ്സ് നിറഞ്ഞിരുന്നു. കാരണം ഞാൻ തേടി വന്ന എൻറെ കാമുകിയെ എനിക്ക് കിട്ടിയിരുന്നു. അതെ…..കല്പാത്തിയിലെ ആ രാത്രി ആയിരുന്നു ഞാൻ തേടി വന്ന എൻറെ പ്രണയിനി…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post