‘അതിഥി ദേവോ’ – പേര് അന്വർത്ഥമാക്കുന്ന ഒരു ഭക്ഷണയിടം

Total
1
Shares

വിവരണം – ‎Praveen Shanmukom‎ to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

‘അതിഥി ദേവോ’ – ലാലേട്ടൻ ഈ ഭക്ഷണയിടത്തിന് നല്കിയ ഈ പേര് തെറ്റിയില്ല. പേര് അന്വർത്ഥമാക്കുന്ന ഒരു ഭക്ഷണയിടം. കോവിഡിന് മുമ്പുള്ള ഒരു രാത്രി ദിനം ബേക്കറി ജംഗ്ഷനിൽ നിന്ന് വഴുതക്കാടോട്ടുള്ള വൺവേ റോഡ് വഴി പോകുകയാണ്. രാത്രി 11 മണി. നല്ല വിശപ്പ്. വഴുതക്കാട് ജംഗ്ഷനിൽ എത്തിയില്ല. അതിന് മുമ്പായി വലത് വശത്ത് അതിഥി ദേവോ. ശകടം ഒതുക്കി. നേരെ കയറി.

ബീഫ് പെരട്ടും, പെറോട്ടയും പോരട്ടെ. രാത്രി സമയം ഈ പെറോട്ട ഇങ്ങനെ അടർത്തി മൊരിഞ്ഞ ബീഫിൽ പൊതിഞ്ഞ് ഇങ്ങനെ ഞം ഞം എന്ന് കഴിക്കുമ്പോഴുള്ള ഒരു സുഖം. ദേ വന്നു ദാ പോയി എന്ന് പറഞ്ഞത് പോലെ കഴിച്ച് തീർന്നത് അറിഞ്ഞില്ല. അടിപൊളി രുചി. ബീഫ് പെരട്ട് ഒന്നാന്തരം. പെറോട്ടയും, ഗ്രേവിയും വളരെ നല്ലത്.രാത്രി വൈകിയിട്ടും സർവീസിൽ അതിന്റെ ഒരു മുഷിവും കാണിച്ചില്ല.

അകമൊക്കെ നല്ല വർണാഭമാണ്. എവിടെ നോക്കിയാലും കുപ്പികൾ. അവ നല്ല രീതിയിൽ അലങ്കരിച്ചിട്ടുണ്ട്. വെളിച്ചവും അതനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട്. പുറത്ത് ഇറങ്ങിയപ്പോൾ അതിഥി ദേവോയുടെ ഭാഗമായ ചായപ്പീടികയുടെ മുൻവശത്ത് കട്ടനടിക്കുന്ന ചിലരെ കണ്ടു. ഓഹോ രാത്രിയായാലും കിട്ടും അല്ലേ. ഇതറിഞ്ഞിരുന്നുവെങ്കിൽ നേർത്തെ പറയാമായിരുന്നു. ചായപ്പീടികയിൽ പോയി രണ്ട് ലൈം ടീയും തട്ടി. മനവും തനവും നിറഞ്ഞ് അങ്ങിറങ്ങി.

അതിഥി ദേവോ യും അവിടത്തെ ലോക്ക്ഡൗൺ വിശേഷങ്ങളും – 2019 നവംബർ 17 നാണ് ഈ ഭക്ഷണയിടം ഇവിടെ ആരംഭിച്ചത്. ശ്രീ കെ.ബി ഗണേഷ് കുമാർ, ശ്രീ മധുപാൽ, ശ്രീമതി സോനാ നായർ അടക്കം പ്രശസ്തരായ 21 ജനപ്രിയ ആർട്ടിസ്റ്റുകൾ ചേർന്നാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കവടിയാർ ധർമൻ Kowdiar Dharmen എന്ന് അറിയപ്പെടുന്ന ശ്രീ ധർമേന്ദ്രനാണ് ഈ ഭക്ഷണയിടത്തിന്റെ ഉടയോൻ. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കേരള കോൺഗ്രസ്സ് ട്രേഡ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ഷീജ.

15 വർഷമായി തിരുവനന്തപുരത്ത് ഹോസ്റ്റലുകളിൽ ഭക്ഷണസൗകര്യവും താമസവും ഒരുക്കുന്നതിൽ പരിചയസമ്പന്നയായ ശ്രീമതി ഷീജയുടെ സ്വപ്നമായിരുന്നു നല്ല ഭക്ഷണമൊരുക്കുന്ന ഒരു ഭക്ഷണശാല. ഇപ്പോഴും ഈ ഭക്ഷണയിടത്തിലെ ഏതെങ്കിലും ഒരു വിഭവം ശ്രീമതി ഷീജയുടെ കൈകൾ കൊണ്ട് ഒരുക്കിയതായിരിക്കും .

ലോക്ക്ഡൗണിന് ശേഷം ഈ മാസം 18 മുതൽ ഇരുന്ന് കഴിക്കാവുന്ന രീതിയിലും സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരേ കുടംബത്തിലെ അംഗങ്ങളാണെങ്കിൽ ഒന്നിച്ചിരുന്ന് കഴിക്കാം. അല്ലെങ്കിൽ ഒരു മേശയിൽ പരമാവധി രണ്ട് പേർക്ക്. പനിയുണ്ടോന്ന് നോക്കി അതനുസരിച്ചാണ് കസ്റ്റമറെ ഹോട്ടലിനകത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഹോട്ടൽ ജീവനക്കാരെല്ലാം മാസ്ക്കുകൾ ധരിച്ചിട്ടുണ്ട്. സർക്കാർ പറയുന്ന കോവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ പരമാവധി പാലിച്ചാണ് ഹോട്ടൽ നടത്തുന്നത്. ഊണ്, ചൈനീസ് വിഭവങ്ങൾ, നാടൻ ഭക്ഷണങ്ങൾ മുതലായവയെല്ലാം ഇവിടെ ലഭ്യമാണ്.

അപ്പോൾ അതിഥി ദേവോ മറക്കണ്ട. ശ്രീ പത്മശ്രീ മോഹൻലാൽ നാമകരണം നല്കിയ വാക്കുകളെ അന്വർത്ഥമാക്കുന്ന ഒരു ഭക്ഷണയിടം. ഞായറാഴ്ച ലോക്ക്ഡൗൺ ആയതിനാൽ അവധിയാണ്. ലോക്ക്ഡൗൺ മാറി കഴിഞ്ഞാൽ മുൻപത്തെ പോലെ ഞായറാഴ്ചയും തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post