മട്ടൺ കുഴിമന്തിയിലെ രാജാ – Bait Al Mandi കഴക്കൂട്ടം

Total
20
Shares

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

മട്ടൺ കുഴിമന്തിയിലെ രാജാ – Bait Al Mandi കഴക്കൂട്ടം. അങ്ങനെ ഒരു മൊട്ടവെയിലത്ത് ഒരു ഇരുചക്രവാഹനത്തിൽ കുറേ ദൂരം വണ്ടിയോടിച്ച്, വായിൽ വെള്ളവും നിറച്ച് നമ്മളിവിടെ എത്തി.

ഒരു ഹാഫ് മട്ടൺ മന്തി പറഞ്ഞു. പൊളി… പൊളിയെന്ന് വച്ചാൽ പൊളി. മക്കളേ ഇതാണ് മന്തി. ശരിക്കുമങ്ങോട്ട് ആർമാദിച്ചു. വെയിലിന്റെ ചൂടാക്കെ എങ്ങോ പോയി മറഞ്ഞു. റൈസൊക്കെ പക്കാ. അത് മാത്രം തന്നെ കഴിക്കാൻ എന്തൊരു ടേസ്റ്റ്. മട്ടൺ ബെസ്റ്റ് കണ്ണാ ബെസ്റ്റ്. ഒരു പീസ് പോലും വേസ്റ്റില്ല. എല്ലാം നല്ല വെന്തുടഞ്ഞത്. കൂടെ കിട്ടിയ മയോണൈസും സലാഡും തക്കാളി ചട്നിയും രുചികരം. മന്തി നമ്മളെ രണ്ട് പേരെ കൊണ്ട് താങ്ങാൻ പറ്റാവുന്നതിനേക്കാൾ ക്വാണ്ടിറ്റി ഉണ്ടായിരുന്നതിനാൽ ബാക്കി പാഴ്സൽ എടുത്ത്, രാത്രി കുട്ടികളും നമ്മളും ഒന്നിച്ച് കഴിച്ച് അന്നത്തെ ദിവസം സമ്പൂർണ്ണമാക്കി.

കൂടെ കഴിച്ച ലൈം ജ്യൂസും മിന്റ് ലൈമും പക്കാ. ചൂടത്ത് അതൊരു തണുപ്പമായി. എടുത്ത പറയേണ്ട മറ്റൊന്ന് സർവീസാണ്. ചിലയിടത്ത് നമ്മൾ കഴിച്ച ഭക്ഷണം എത്ര രുചികരമാണെങ്കിലും ‘സർവീസിന്റെ മെച്ചം’ കാരണം കയ്പായി തോന്നും. ഇവിടെ അങ്ങനെ ഒരു അനുഭവമേ ഉണ്ടായില്ല. കിടു സർവീസ്. Delay ഒന്നും അനുഭവപ്പെട്ടില്ല. Body language ഒക്കെ വളരെ നീറ്റ്. കസ്റ്റമേഴ്സിനോട് അർഹിക്കുന്ന രീതിയിൽ തന്നെ പെരുമാറി.

ഓരോ സാധനവും വയ്ക്കുന്നതും എടുക്കുന്നതുമെല്ലാം നല്ല രീതിയിൽ തന്നെ ചെയ്തു. ബാക്കി പാഴ്സലാക്കാനും ഒരു മടിയും കാണിച്ചില്ല. എല്ലാം ചട പടേന്ന് റെഡിയാക്കി തന്നു. ചുരുക്കി പറഞ്ഞാൽ Bait – വീട് എന്ന ആ അറബി വാക്കിനെ അന്വർത്ഥമാക്കുമാറ് നമ്മുടെ വീട് പോലെ തോന്നിച്ചു. സംതൃപ്തിയുടെ നിറവിൽ അവിടെ നിന്ന് ഇറങ്ങി.

Bait Al Mandi – അഞ്ച് ചെറുപ്പക്കാരായ സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന ഒരു സംരംഭമാണ് ഇത്. ഒരു എറണാകുളം സ്വദേശിയും. നാല് മലപ്പുറംകാരും. ഗൾഫ് ഇവരെ ഒന്നിപ്പിച്ചുവെന്ന് പറയാം.ഇതിൽ മൂന്ന് പേർ ഗൾഫിൽ കുഴി മന്തിയടക്കമുള്ള അറേബ്യൻ വിഭവങ്ങൾ ചെയ്ത് പരിചയമുള്ളവരാണ്.

2017 മാർച്ച് കോഴിക്കോടിലായിരുന്നു Baital ന്റെ തുടക്കം. അത് കഴിഞ്ഞ് കയ്പമംഗലത്തും ചാലക്കുടിയിലോട്ടും ഈ രുചി വ്യാപരിച്ചു. നാലാമത് ആയി 2019 സെപ്തംബർ 26 ന് നമ്മുടെ തിരുവനന്തപുരത്ത് കഴക്കൂട്ടത്തും പ്രവർത്തനമാരംഭിച്ചു. ഉച്ചയ്ക്ക് 12:30 മുതൽ രാത്രി 11 മണി വരെയാണ് സമയം. ബാംഗ്ളൂരും ഇതിന്റെ ശാഖകൾ എത്തിക്കാനുള്ള പണിപ്പുരയിലാണ് ഈ കൂട്ടുകാർ.

ചമ്രം പടിഞ്ഞ് പത്ത് പേർക്ക് ഇരുന്ന് കഴിക്കാവുന്ന ഒരു മജ്ലിസ് , 2 AC മുറികൾ, 1 Non AC ഉൾപ്പെടെ 110 പേർക്ക് ഒരേ സമയത്ത് ഇരുന്ന് കഴിക്കാം. അടുക്കള എല്ലാവർക്കും കാണാം. പറഞ്ഞ് കഴിഞ്ഞാൽ കുഴിമന്തി തയ്യാറാക്കുന്ന കുഴിയെല്ലാം കാണിച്ച് തരാനും ഒരു വൈമന്യസവുമില്ല.

മട്ടൺ മന്തി, ചിക്കൻ മന്തി, മന്തി ചിക്കൻ, അൽഫഹാം റൈസ്, അൽഫഹാം ചിക്കൻ, മട്ടൺ, റൈസ്, ലൈമുകൾ, ഫ്രെഷ് ജ്യൂസുകൾ ഇവയാണ് ഇവിടത്തെ വിഭവങ്ങൾ.

കാറുകളും ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും അത്യാവശ്യം നല്ല സ്പേസ് ഉള്ളതും പലർക്കും ഒരു അനുഗ്രഹമാണ്. എല്ലാവർക്കും Bait Al Mandi യിലോട്ട് ശുഭകരമായ യാത്രയും നല്ലൊരു ഭക്ഷണാനുഭവും നേരുന്നു.

വില വിവരം: ഹാഫ് മട്ടൺ കുഴി മന്തി – ₹ 600, ലൈം ജ്യൂസ് – ₹ 20, മിന്റ് ലൈം ജ്യൂസ് – ₹ 25. Seating Capacity: 110. Timings: 12:30 PM to 11 PM. Location: ടെക്നോപാർക്ക് ഫ്രെണ്ട് ഗേറ്റ് വഴി സർവീസ് റോഡ് വഴി കുളത്തൂർ പോകുന്ന വഴിക്ക് ഇടത് വശത്തായിട്ട് വരും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post