സാരംഗിയിലെ 21 അമരന്‍മാര്‍ : അധികമാരും അറിയാത്ത ഒരു പോരാട്ട ചരിത്രം.

Total
0
Shares

കടപ്പാട് – അജോ ജോർജ്ജ്.

ഇതൊരു രാജാവിന്റെയോ രാജകുമാരന്റെയോ കഥയല്ല. അമാനുഷിക ശക്തികളോ അതീന്ദ്രിയ ശക്തികളോ നിറഞ്ഞാടിയ ഒരു യുദ്ധവുമല്ല. ദേശ സ്നേഹം തുളുമ്പുന്ന ധൈര്യവും ശൗര്യവും കൂടി ചേർന്ന 21സിഖ് യോദ്ധാക്കളുടെ യുദ്ധ ചരിത്രമാണിത്. കാലത്തിനു പോലും മായ്ക്കാൻ കഴിയാത്ത എന്നാൽ അധികമാരും അറിയപ്പെടാത്ത ഒരു പോരാട്ട ചരിത്രം.

സാരംഗയിലെ യുദ്ധം. സാരംഗി…. ലോക്ക്ഹാർട് കോട്ടയ്ക്കും കാവാഗ്നാരി കോട്ടയ്ക്കും തമ്മിലുള്ള ആശയവിനിമയം സാധ്യമാവുന്നത് സാരംഗിരി പോസ്റ്റിലൂടെയാണ്. പരസ്പരമുള്ള ആശയകൈമാറ്റ വേദിയാണ് സാരംഗിരി കോട്ട. ഹീലിയോഗ്രാഫിക് എന്ന സംപ്രദായത്തിലൂടെ ആയിരുന്നു ആശയ വിനിമയം നടത്തിയിരുന്നത്. സാരംഗിരി കോട്ടയ്ക്കു കാവൽ നിന്നതോ 36ആം റെജിമെന്റിലെ 21സിഖ് പട്ടാളക്കാരും…..

കാലഘട്ടം 1897…സെപ്റ്റംബർ 12….സമയം രാവിലെ 9 മണി…ഹവിൽദാർ ഇഷാര്‍ സിങ്ങും സിഗ്നൽ മാന്‍ ഗുരുമുഖ് സിങ്ങും ചുറ്റുപാടുകളെ വീക്ഷിച്ചിരിക്കുകയായിരുന്നു. ദൂരെ നിന്നും ഒരു കൂട്ടം ആയുധധാരികൾ തങ്ങളുടെ കോട്ടയ്ക്കു നേരെ വരുന്നത് കണ്ടു. ആദ്യം ഒരു ചെറു കൂട്ടമായി തോന്നിയിരുന്ന ആ സംഘം പതിനായിരത്തിനുമേൽ വരുന്ന ഒരു സംഘമാവാൻ അധികം സമയം വേണ്ടി വന്നില്ല. അപകടം മണത്ത ഹവിൽദാർ ഇഷാർ സിംഗ് ഒപ്പമുള്ള മറ്റു 19 പേർക്കും വിവരം നൽകാൻ അകത്തേക്കു ഓടി. ഗുരുമുഖ് സിംഗ് ലെഫ്റ്റനന്റ് കേണൽ ആയ ഹ്യുഗ്ട്ടൺ നു സന്ദേശം എത്തിക്കാനായി പാഞ്ഞു. അദ്ദേഹം സന്ദേശം അയക്കുകയും ചെയ്തു. തിരിച്ചു കിട്ടിയ സന്ദേശം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. “Unable to ബ്രേക്ക്‌ through… hold position “. തിരിച്ചും ഈ യോദ്ധാക്കളുടെ മറുപടി വളരെ പെട്ടെന്ന് ആയിരുന്നു. “Understood “.

മരണം വരെ പോരാടുമെന്നുള്ള തീരുമാനത്തിലുറച് തങ്ങളുടെ തോക്കുകളിൽ തിരകൾനിറച്ചു. ഗുരുമുഖ് സിംഗ്….. അവന് വെറും 19 വയസ്. ഹവിൽദാർ ആയ ഇഷാർ സിംഗ് അവന്റെ മുഖത്തേക്കു നോക്കി. തെല്ലും മരണഭയം അവന്റെ മുഖത്ത് കണ്ടില്ല. ഇതു ഐഷർ ന്റെ ആത്മവിശ്വാസം വർധിപ്പിക്കുകതന്നെ ചെയ്തിട്ടുണ്ടാവണം. മരിക്കുമെന്നു ഉറപ്പുണ്ടായിട്ടും അവർ സുരക്ഷിത സ്ഥലങ്ങളിൽ സ്ഥാനം പിടിച്ചു. കോട്ടക്‌ പുറത്ത് അഫ്ഘാനിലെ പഷ്‌തൂൺ ഗോത്രവർഗക്കാരെകൊണ്ട് നിറഞ്ഞിരുന്നു. അതും പതിനായിരായ്ത്തിനുമേൽ വരുന്ന ആയുധധാരികൾ. തലവനെന്നു തോന്നിക്കുന്ന ഒരാൾ കീഴടങ്ങാൻ ആവശ്യപ്പെട്ടു. മറുപടി പറഞ്ഞത് തോക്കുകൊണ്ട് അയാളുടെ തല ചിതറിച്ചു കൊണ്ടായിരുന്നു. ലോകം ഇന്നേവരെ കാണാത്ത ഒരു വീര യുദ്ധം അവിടെ തുടങ്ങുകയായി.

പഷ്‌തൂൺ കാരും തിരിച്ചു ആക്രമണം തുടങ്ങി. പതിനായിരത്തിനുമേൽ ആളുകൾ ഉള്ള അവർ കോട്ടക്‌ ചുറ്റും നിന്നാണ് ആക്രമിച്ചിരുന്നത്. കോട്ടക്‌ മുകളിലൂടെ ചാടിക്കടക്കാൻ ശ്രെമിച്ചിരുന്നവരെ ഇഷാറും സംഘവും കൊന്നുകൊണ്ടിരുന്നു. എത്രനേരം പിടിച്ചുനിൽകുമെന്നു അവർക്കു അറിയില്ലായിരുന്നു. പക്ഷെ ഒന്ന് അറിയാമായിരുന്നു…… അവരവരുടെ മരണം…..

ഭഗവൻ സിംഗ് ആണ് ഈ 21പേരിൽ ആദ്യം വീണത്. പുറകെ ലാൽ സിങ്ങും. ഇഷാർ സിംഗ് ഈ രണ്ടുപേരെയും വലിച്ച് ഒരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ബാക്കിയുള്ളവരോട് യുദ്ധത്തിന്റെ മുന്നിൽനിന്നും പുറകോട്ടു വലിയാൻ ആവശ്യപ്പെട്ടു. അവർക്കു ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ആരെയും കോട്ടക്ക് ഉള്ളിൽ പ്രവേശിക്കാൻ അനുവദിക്കരുത്. യുദ്ധം തുടങ്ങി 3ആം മണിക്കൂർ ആയിട്ടും അവർ ശത്രുക്കളെ കോട്ടക്‌ ഉള്ളിൽ കയറാൻ അനുവതിച്ചില്ല.. തങ്ങളുടെ കൈയിലുള്ള തിരകൾ തീർന്നുകൊണ്ടുമിരിക്കുന്നു. ഇനി അധികം നേരം പിടിച്ചു നില്കാൻ കഴിയില്ല എന്ന് അവർക്കു ഉറപ്പായി.

ഇതിനിടെ ശത്രുക്കൾ കോട്ടമതിലുകളിൽ വിള്ളലുകൾ ഉണ്ടാക്കി ഉണങ്ങിയ ചെടികളും മറ്റും കത്തിചച കോട്ടയ്ക്കുള്ളിൽ പുക നിറച്ചു. ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. പരസ്പരം തിരിച്ചറിയാൻപോലും കഴിയുന്നില്ല. ഇഷാർ സിംഗ് നു മനസ്സിലായിരുന്നു തന്റെ കൂട്ടാളികൾ പലരും വീണു തുടങ്ങി എന്ന്‌. അപ്പോഴേക്കും ശത്രുക്കൾ വാതിൽ ചവുട്ടിപ്പൊളിച് അകത്തു കയറിയിരുന്നു. പിന്നെ ആയുധംകൊണ്ടുള്ള യുദ്ധമല്ല അവിടെനടന്നതു. ഐഷർ സിങ്ങും നാലുപേരും മാത്രം ബാക്കിയായി. എന്നാലും വെറുതെ മരണത്തിനു കീഴടങ്ങാൻ അവർ ഒരുക്കമായിരുന്നില്ല. തോക്കുകളിൽ തിരകൾ തീർന്നതിനാൽ ഊരിപ്പിടിച്ച വാളും വെറും കൈയും മാത്രം. എന്ന്നിട്ടും അവർ പതറിയില്ല. അടുത്തേക്കു വരുന്ന ഓരോരുത്തരെയും തങ്ങളുടെ വാളും കൈയും ഉപയോഗിച്ച് കൊന്നുതള്ളി.

ശത്രുക്കളെ വകവരുത്തുന്നതിനൊപ്പം തന്റെ ഓരോ വീരന്മാരും മരണം വരിക്കുന്നതു ഇഷാർ സിംഗ് അറിയുന്നുണ്ടായിരുന്നു. അവസാനം ഇഷാർ സിങ്ങും ഗുരുമുഖ് സിങ്ങും ബാക്കിയായി. പിറകിൽ നിന്നുമുള്ള വെട്ടേറ്റ് ഇഷാർ സിങ്ങും വീണു. എന്നിട്ടും 19 കാരനായ ഗുരുമുഖ് സിംഗ് യുദ്ധം തുടർന്നു. ഈ സമയത്തിനുള്ളിൽ 20 ഓളം ശത്രുക്കളെ അവൻ കൊന്നു തള്ളിയിരുന്നു. അവനെ അത്ര എളുപ്പം കീഴടക്കാൻ പറ്റില്ല എന്നു മനസ്സിലാക്കിയ ശത്രുക്കൾ കോട്ടക്ക് തീയിടുകയാണ് ചെയ്തത്. ഒരു വലിയ സത്യം വിളിച്ചു പറഞ്ഞുകൊണ്ടാണ് ആ ധീര യോദ്ധാവ് വീരചരമം അടഞ്ഞത്. അതു ഇങ്ങനെ ആയിരുന്നു. “Bole so nihal, sat sri akal”. ആരാണോ ദൈവം പരമ സത്യം എന്നു പറഞ്ഞുകൊണ്ട് മരണമടയുന്നത് അവൻ അമരത്വത്തിലേക്കു ഉയരുന്നു.

ഇപ്പോൾ യുദ്ധം തുടങ്ങി 6ആം മണിക്കൂർ. സമയം 3 മണി. പതിനായിരത്തിനുമേൽ വരുന്ന കൂട്ടത്തിനെതിരെ പോരാടിയത് വെറും 21പേർ. 600ലേറെ ശവങ്ങൾ. ധൈര്യത്തിന്റെയും ദേശസ്നേഹത്തിന്റെയും, ആത്മവിശ്വാസത്തിന്റെയും മകുടോദ്ദാഹരണമായാണ് ഈ 21പേരെയും കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post