കാടു കാണണമെന്ന മോഹവുമായി ആനവണ്ടിയിൽ ഒരു ‘ബാവലി’ യാത്ര…

Total
56
Shares

വിവരണം – Shanif

ഞാനും ഒരു ആനവണ്ടി യാത്രികൻ. യാത്ര ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരാളാണ് ഞാൻ. എന്നു കരുതി ഒരുപാട് യാത്രകളൊന്നും ഞാൻ ചെയ്തിട്ടില്ല. കഴിഞ്ഞ മാസം യാത്രയോടുള്ള ഇഷ്ടം കൊണ്ടു ഞാൻ തനിച്ചൊരു യാത്ര പോയി. മനസ്സിനെ ഒന്ന് റീഫ്രഷ് ആക്കാൻ ഒരു ദിവസത്തെ യാത്ര. വലിയൊരു പ്ലാൻ ഒന്നും ഇല്ലായിരുന്നു. അവസാനം മനസ്സിൽ വന്നത് നിറയെ ഹരിതാപയും ഊഷ്മളതയും ഒളിപ്പിച്ചു വെച്ച വയനാട് ആണ്. രാവിലെ 5:50 ന് പെരിന്തൽമണ്ണയിൽ നിന്നുള്ള മൈസൂർ സൂപ്പർ ഫാസ്റ്റിൽ കയറി. പേരിന് ഒരു ഒരു ചീത്ത പേരും കേൾപ്പിക്കാതെ നല്ല എവർ ഗ്രീൻ മലയാളം പാട്ടുകളും ഉച്ചത്തിൽ പാടി, കാഞ്ചനമാലയുടെയും മൊയ്തീന്റെയും നാടായ മുക്കവും, നമ്മടെ താമരശ്ശേരി ചുരവും കടന്ന്, തണുത്തു വിറച്ച് ബസ് കൃത്യം 8:50 ന് കൽപ്പറ്റ സ്റ്റാൻഡിൽ എത്തി.

അവിടുന്ന് നേരെ കൽപ്പറ്റയുടെ സ്വന്തം ഓർഡിനറി കൊമ്പനിൽ നേരെ മാനന്തവാടി വെച്ചുപിടിച്ചു. അവിടെ എത്തി ഒരു ചായയും കുടിച് സ്റ്റാൻഡിൽ കയറി നേരെ നോക്കിയത് ബാവലി- ബേരകുപ്പ ഓർഡിനറിയുടെ നെറ്റിയിലേക്ക്. കൊമ്പന്റെ മുമ്പിലെ ഒറ്റ സീറ്റ് ഒഴിഞ്ഞു കിടക്കുന്നത് കണ്ടപ്പോ ഒത്തിരി സന്തോഷം. ഓടി ചെന്ന് കയറി ഇരുന്നു. ബസ് ഉടനെ പുറപെട്ടു. ഒരു 15 മിനുട്ട് കഴിഞ്ഞതും വനത്തിലേക്ക് പ്രവേശിച്ചു. ഫെബ്രുവരി മാസം ആയതിനാൽ ഹരിതാപ കുറച്ചൊക്കെ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാലും വയനാടൻ വനയാത്ര ശരിക്കും ആസ്വദിച്ചുകൊണ്ടിരുന്നു.

ബാവലി വരെ ബസ്സിൽ ആകെ എട്ടോ പത്തോ പേരെ കേറി കാണു. 11:10 ന് ബാവലി എത്തി. ഡ്രൈവർ ഏട്ടൻ തിരിച്ചു പോവാനുള്ള സമയം 11:20 ആണെന്ന് പറഞ്ഞു. ഞാൻ ബസ് ഇറങ്ങി. ബാവലി ഒരു അങ്ങാടി എന്ന് പറയാൻ ഒന്നും ഇല്ല രണ്ടോ മൂന്നോ പെട്ടികടകൾ മാത്രം. അത് കഴിഞ്ഞാൽ ഒരു പാലത്തിനപ്പുറം കർണാടക അതിർത്തിയും ചെക്ക് പോസ്റ്റും. കർണാടകക്കപ്പുറവും 30 കിലോമീറ്റർ വനയാത്ര ആണ്. എന്റെ സമയ പരിമിതി കാരണം ഞാൻ ബാവലിയിൽ ചുരുക്കിയതാണ്. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ മാത്രമേ ബാവലി റൂട്ടിൽ യാത്ര അനുമതി ഉള്ളൂ.

രാത്രിയിൽ വന്യജീവികൾ വിഹരിക്കുന്ന സ്ഥലമാണ് ഇതെല്ലാം. കുറച് കുരങ്ങൻമാരെയും മയിലുകളെയും മാത്രമേ എനിക്ക് കാണാൻ സാധിച്ചുള്ളൂ. ഞാൻ കുറച് നടന്ന് പിന്നേ ബസ്സിൽ വന്ന് കയറി. ബസ്സ് സ്റ്റാർട്ട് ചെയ്യുമ്പോൾ ഏറെക്കുറെ ബസ്സ് ഫുൾ ആയിരുന്നു. കൂടുതലും അറുപത് – എഴുപത് വയസു തോന്നിക്കുന്ന ആദിവാസി സ്ത്രീകൾ ആയിരുന്നു. എല്ലാവരുടെയും കയ്യിൽ സഞ്ചി ഉണ്ടായിരുന്നു. എനിക്ക് പിന്നീടാണ് മനസ്സിലായത് അവരുടെ റേഷൻ കട 7 കിലോമീറ്റർ അകലെയുള്ള കാട്ടികുളം ആണെന്നും മാസം അവസാനം അയതുകൊണ്ടുള്ള തിരക്കാണന്നും. അവരുടെ ഉച്ചത്തിലുള്ള സംസാരവും കേട്ട് തിരിച്ചുള്ള വനയാത്രയും ആസ്വദിച്ചു ഞാൻ മാനന്തവാടി എത്തിയതറിഞ്ഞില്ല.

ബാവലി കാട്ടിലെ ആനവണ്ടിയോട് യാത്ര പറഞ്ഞു സ്റ്റാൻഡിൽ ഇറങ്ങുമ്പോൾ 12:15 ആയിരുന്നു. വന്ന വഴി അഥവാ താമരശേരി വഴി തിരിച്ചിറങ്ങാൻ നിന്ന എന്നെ പനമരം – നെല്ലിയമ്പം – സുൽത്താൻ ബത്തേരി ഓർഡിനറി കാത്തിരിക്കുന്നതായി തോന്നി. ഞാൻ ചെന്ന് മുൻപിലെ ഒറ്റ സീറ്റിൽ സ്ഥാനം ഉറപ്പിച്ചു. കൃത്യം 12:20 ന് മാനന്തവാടിയോട് യാത്ര പറഞ്ഞു. ബസ്സിലെ ഡ്രൈവർ ചേട്ടനോട് പെട്ടന്ന് കമ്പനി ആയി. അയാൾ വയനാടുകാരൻ ആയിരുന്നു. ഡ്രൈവർ ചേട്ടനാണ് 2 മണിക്കു പുറപ്പെടുന്ന ബത്തേരി – തൃശൂർ ബസ്സ് പറഞ്ഞു തന്നത്. വയനാടിന്റെ ഗ്രാമപ്രദേശങ്ങളായ നടവയാലും നെല്ലിയമ്പവും കടന്ന് ഉച്ചയ്ക്ക് കൃത്യം 1:56 ന് ബസ് ബത്തേരി സ്റ്റാൻഡിൽ എത്തി.

എനിക്കുവേണ്ടി ഡ്രൈവർ ചേട്ടൻ എനിക്ക് പോവാനുള്ള ബസ്സിന്റെ പിന്നിൽ നിർത്തി. അതിൽ കയറി ഇരുന്നോളനും ഇപ്പൊ പോവും എന്നും പറഞ്ഞു. ഡ്രൈവർ ചേട്ടന് കയ്യും കൊടുത്ത് നന്ദിയും പറഞ്ഞ് ഞാൻ നേരെ തൃശൂരിന്റെ സ്വന്തം ആനവണ്ടിയിൽ കയറി. ദേവലയും പന്തലൂരും കടന്ന് നാടുകാണി ചുരത്തിന്റെ മൊഞ്ചും കണ്ട് വഴികടവും നിലമ്പൂരും കടന്ന് രാത്രി 7:40 ന് വീട്ടിൽ തിരിച്ചെത്തി. ‘യാത്ര’ ആസ്വദിക്കാൻ വേണ്ടി മാത്രം ഉള്ള യാത്ര ആയതുകൊണ്ടാണ് രണ്ടു വഴി തിരഞ്ഞെടുത്തത്‌. യാത്ര അനുഭവങ്ങൾ എഴുതി പരിചയം ഇല്ലാത്തതിനാൽ തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കുക..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post