ബോംബെ ടാക്കീസ്‌ – ഇന്ത്യയിലെ ആദ്യ ആധുനിക സിനിമാ സ്റ്റുഡിയോ

Total
8
Shares

ലേഖകൻ – Siddieque Padappil‎.

ഇന്ത്യൻ സിനിമാചരിത്രത്തിൽ വിസ്‌മരിക്കാനാവാത്തൊരു അദ്ധ്യായമാണ്‌ ബോംബെ ടാക്കീസിന്റേത്‌. ബോളിവുഡിന്റെ വളർച്ചയ്‌ക്ക്‌ വിത്ത്‌ പാകുന്നതിൽ ബോംബെ ടാക്കീസ്‌ വഹിച്ച പങ്ക്‌ ചെറുതല്ല. 1934 മുതൽ 1954 വരെ രണ്ട്‌ പതിറ്റാണ്ടോളം ഹിന്ദി സിനിമയുടെ നെടും തൂണായിരുന്നു ബോംബെ ടാക്കിസെന്ന സ്റ്റൂഡിയോയും നിർമ്മാണ കമ്പനിയും. അശോക്‌ കുമാർ, ദിലീപ്‌ കുമാർ തുടങ്ങി പിൽക്കാലത്ത്‌ പ്രശസ്തിയുടെ കൊടുമുടി കയറിയ പല നടീ നടന്മാരുടെയും ആദ്യക്കളരി കൂടിയായിരുന്നു ബോംബെ ടാക്കീസ്‌.

ബോംബെ ബോറിവ്‌ലിക്ക്‌ സമീപമുള്ള മലാഡ്‌ എന്ന പ്രദേശത്താണ്‌ 1934 ജൂൺ 22 ന്ന് ബോംബെ ടാക്കീസ്‌ പ്രവർത്തനമാരംഭിക്കുന്നത്‌. ഹിന്ദി സിനിമയിലെ ആദ്യകാല നടനും സംവിധായകനുമായിരുന്ന ഹിമാൻഷു റായും ഭാര്യയും പ്രശസ്ത നടിയുമായിരുന്ന ദേവിക റാണിയുമായിരുന്നു സ്റ്റുഡിയോ നിർമ്മിച്ചത്‌. 1930 കളിലെയും 40 കളിലെയും മിക്ക ക്ലാസിക്‌ സിനിമകളും നിർമ്മിച്ചത്‌ ബോംബെ ടാക്കീസ്‌ ആയിരുന്നു. അച്ചുത്‌ കനയ്യ (1936), കിസ്‌മത്‌ (1943), സിദ്ധി – Ziddi – (1948) തുടങ്ങി വൻ ഹിറ്റ്‌ പടങ്ങളും ബോംബെ ടാക്കിസിന്റെതായി വെള്ളിത്തിരയിലെത്തുകയുണ്ടായി.

ലണ്ടനിൽ വെച്ച്‌ പരിചയപ്പെട്ട ഹിമാൻഷു റായും ദേവികാ റാണിയും 1933 ൽ ഇന്ത്യയിലെത്തുകയും വിവാഹം കഴിക്കുകയും ചെയിതതിന്ന് ശേഷം 1934 ലാണ്‌ തങ്ങളുടെ സ്വപ്നമായ സ്റ്റൂഡിയോ സ്ഥാപിക്കുന്നത്‌. ബോംബെ ടാക്കീസ്‌ എന്ന് നാമകരണം ചെയിത സ്റ്റൂഡിയോയിൽ സ്വപ്നതുല്ല്യമായ സാങ്കേതിക സൗകര്യവും ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദരുടെ സേവനവും ഉണ്ടാകണമെന്ന് അവർക്ക്‌ നിർബന്ധമായിരുന്നു. അത്‌ കൊണ്ട്‌ തന്നെ വിദേശങ്ങളിലെ പല പ്രഗൽഭ സാങ്കേതിക വിദഗ്‌ദരെ സ്റ്റൂഡിയോയിൽ എത്തിക്കാനായി ശ്രമിച്ചു. അക്കാലത്തെ പ്രശസ്ത ഛായാഗ്രഹകൻ ജോസെഫ്‌ വിർഷിംഗ്‌, കാൾ വോൺ സ്പെറ്റി, സംവിധായകൻ ഫ്രാൻസ്‌ ഓസ്റ്റൻ തുടങ്ങി ജർമനിയിലെയും ബ്രിട്ടനിലെയും മികച്ച കലാകാരന്മരെ രംഗത്തിറക്കി.

ഒരു നിഗൂഢ മരണത്തിന്റെ കഥ പറഞ്ഞ 1935ൽ ഇറങ്ങിയ ‘ജവാനി കി ഹവാ’ ആയിരുന്നു ബോംബെ ടാക്കീസ്‌ നിർമ്മിച്ച ആദ്യ ചലച്ചിത്രം. തുടർന്നങ്ങോട്ട്‌ ഒരുപാട്‌ നല്ല സിനിമികൾ പിറവിയെടുക്കുകയുണ്ടായി. ആദ്യ കാല മിക്ക സിനിമയിലും ദേവികാ റാണിയായിരുന്നു, മുഖ്യ സ്ത്രീകഥാപാത്രം. റാണിയുടെ അഭിനയ മികവ്‌ സ്റ്റൂഡിയോടെ വളർച്ചയ്‌ക്കും തിരിച്ചും സഹായകമായി. കാവ്യാത്മകമായ പല സിനിമകളും പിറവി കൊണ്ട ടാക്കീസ്‌ അക്കാലത്ത്‌ പലരും ചെയ്യാൻ ധൈര്യപ്പെടാത്ത വിഷയങ്ങളും കൈകാര്യം ചെയിതു. സമൂഹത്തിലെ ഉച്ചനീജത്തം കളിയാടിയിരുന്ന അക്കാലത്ത്‌ തൊട്ടുകൂടായ്മ സമൂഹത്തിന്റെ ശാപമായിരുന്നു. അത്തരം ഒരു ദളിത്‌ സമുദായത്തിൽ പെടുന്ന പെൺകുട്ടിയെ സ്നേഹിച്ച്‌ സ്വന്തമാക്കുന്ന ബ്രാഹ്‌മിൺ യുവാവിന്റെ കഥ പറഞ്ഞ ‘അച്ചുത്‌ കനയ്യ’ യൊക്കെ ബോംബെ ടാക്കിസിന്റെ സംഭാവനയായിരുന്നു.

‘ജീവൻ നയ്യ’ പോലെയുള്ള നല്ല സിനിമകൾ നിർമ്മിച്ച്‌ മുന്നേറി കൊണ്ടിരിക്കെ 1940 ഹിമാൻഷു റായുടെ ആകസ്മിക മരണം സ്റ്റുഡിയോ പ്രവർത്തനത്തെ അൽപമൊന്ന് ഉലച്ചുവെങ്കിലും ഇതിനകം പബ്ലിക്‌ ഷെയറുകൾ സ്വീകരിച്ച്‌ വന്ന ബോംബെ ടാക്കീസ്‌ കമ്പനിയുടെ തലപ്പത്ത്‌ ഭാര്യ ദേവികാ റാണി എത്തപ്പെട്ടു. വീണ്ടും നല്ല സിനിമകൾ ചെയിത്‌ കൊണ്ടിരിക്കെ രണ്ടാം ലോക മഹായുദ്ധവും സ്റ്റൂഡിയോ പ്രവർത്തനത്തെ ബാധിച്ചു. ഇതിനിടയ്‌ക്ക്‌ ദേവികാ റാണിയുമായി ബോംബെ ടാക്കിസിൽ സഹകരിച്ച്‌ വരികയായിരുന്ന അശോക്‌ കുമാർ ഏതോ ഒരു തർക്കത്തിന്റെ പേരിൽ ബോംബെ ടാക്കിസിൽ നിന്ന് പിരിഞ്ഞ്‌ ഷഷാദർ മുഖർജിയുടെ കൂടെ ചേർന്ന് ‘ഫിൽമിസ്ഥാൻ’ എന്ന സ്റ്റൂഡിയോ സ്ഥാപ്പിക്കുകയുണ്ടായി. 1945 ൽ റഷ്യക്കാരനായ സെറ്റോസ്ലാവ്‌ റോറിച്ചിനെ വിവാഹം ചെയിത്‌ സിനിമാ ലോകത്ത്‌ നിന്ന് തന്നെ ദേവികാ റാണി വിരമിച്ചപ്പോൾ അശോക്‌ കുമാർ വീണ്ടും ബോംബെ ടാക്കീസിന്റെ ചുക്കാനേറ്റെടുത്തു.

പൗരാണിക കഥയുമായെത്തിയ‌ സാവിത്രി (1937), അശോക്‌ കുമാറും ലീല ചിന്റിസും ഒരുമിച്ചഭിനയിച്ച കംഗൻ (1939), 1940 ലെ ബന്ധൻ, 1941 ൽ ഇറങ്ങിയ ജൂലൻ, 1942 ഹിറ്റ്‌ പടമായ ബസന്ത്‌ തുടങ്ങി പല ജനപ്രിയ സിനിമകളും ബോംബെ ടാക്കിസിന്റെതായി വെള്ളിത്തിരയിലെത്തി. കൊൽക്കത്തയിലെ റോക്സി സിനിമയിൽ തുടർച്ചയായി മൂന്ന് വർഷം പ്രദർശിപ്പിക്കപ്പെട്ട ഗ്യാൻ മുഖർജി സംവിധാനം ചെയിത 1943 ലെ ‘കിസ്‌മത്‌’ തന്നെയായിരുന്നു ബോംബെ ടാക്കിസിന്റെ ഏറ്റവും വൻ വിജയം നേടിയ ചിത്രമെന്ന് സംശയലേശമന്യേ പറയാം. ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അശോക്‌ കുമാറിന്റെ കഥാപാത്രം ഒരു ആന്റി ഹീറോ ക്ലൈമാക്സിലൂടെ കടന്ന് പോവുകയും അവസാനം മാതാപിതാക്കളെ കണ്ടെത്തുകയും ചെയ്യുന്നതാണ്‌ കിസ്‌മത്തിന്റെ ഇതിവൃത്തം.

കിസ്‌മത്തിന്ന് ശേഷം രണ്ടാം ലോക മഹായുദ്ധവും ദേവികാ റാണിയുടെ വിരമിക്കലിന്നും പിറകെ ഒരു ഉയർത്തെഴുന്നേൽപ്പിന്ന് ബോംബെ ടാക്കീസ്‌ ശ്രമിച്ചുവെങ്കിലും ആ പഴയ പടയോട്ടം നിലച്ചുവെന്നുവേണം കരുതാൻ. 1952 ൽ ബിമൽ റോയ്‌ സംവിധാനം ചെയിത ‘മാ’, ദേവ്‌ ആനന്ദ്‌- മീന കുമാരി കൂട്ടുകെട്ടിന്റെ തമാശ, 1953 ൽ ഇറങ്ങിയ അശോക്‌ കുമാർ – പി ഭാനുമതി അഭിനയിച്ച ‘ഷംസീർ’, തുടങ്ങിയ പടങ്ങൾ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും സാമ്പത്തിക മാന്ദ്യം സ്റ്റുഡിയോയുടെ പ്രവർത്തനത്തെ ബാധിക്കുക തന്നെയുണ്ടായി.

സ്റ്റൂഡിയോ തൊഴിലാളി സഹകരണ സംഘത്തിന്റെ പിന്തുണയോടെ നിർമ്മിച്ച, ബഹുമുഖ പ്രതിഭകളാൽ സമ്പന്നമായ 1954 ൽ ഇറങ്ങിയ ബാദ്‌ബാൻ എന്ന സിനിമയ്‌ക്ക്‌ പോലും ബോംബെ ടാക്കീസിന്റെ പഴയ പ്രതാപം തിരിച്ച്‌ കൊണ്ട്‌ വരാനായില്ല. അവസാനം തോലറാം ജലൻ എന്ന ബിസിനസുകാരൻ സ്റ്റുഡിയോ വിലക്ക്‌ വാങ്ങുകയും സിനിമാ നിർമ്മാണത്തിന്ന് എന്നെന്നേക്കുമായി തിരശ്ശീല താഴ്‌ത്തുകയും ചെയിതതോടെ ബോളിവുഡിലെ സ്വപ്‌ന സ്റ്റുഡിയോ എന്നത്തെയ്‌ക്കുമായി കാലയവനികയിലേക്ക്‌ മറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post