കാനഡയിൽ നിന്നും ഡൽഹി വഴി കേരളത്തിൽ എത്തിയ അനുഭക്കുറിപ്പ്

Total
1K
Shares

കാനഡയിൽ നിന്നും യാത്ര പുറപ്പെട്ട്‌ ഡൽഹി വഴി കേരളത്തിൽ എത്തിയ രാജേഷ് വാസു എന്ന വ്യക്തിയുടെ അനുഭക്കുറിപ്പ്‌.

വന്ദേഭാരത് മിഷനും കൊറോണ ടൂറിസവും.. കാനഡയില്‍ നിന്നും നാട്ടില്‍ വരാനായി ‌‌‌ടിക്കറ്റെടുത്തത് 2020 മേയ് 4 ന് ആയിരുന്നു. ഒരാള്‍ക്ക് 42000 രൂപ വീതം വരുന്ന മൂന്നു ടിക്കറ്റ് , എയര്‍ ഇന്ത്യയില്‍ നിന്നും.അപ്പോഴാണ് കാര്യങ്ങള്‍ മാററി മറിച്ച് കൊറോണയുടെ വരവ്.എയര്‍പോര്‍ട്ടുകള്‍ അടച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷനില്‍ രജിസ്റ്റര്‍ ചെയ്തത് പിന്നീടാണ്. നോര്‍ക്ക, എംബസി രജിസ്റ്റ്രേഷനുകളുടെ തുടര്‍ച്ച.കോണ്‍സുലേറ്റില്‍ നിന്നും അയച്ചു തന്ന ഇരുപതോളം ഫോമുകള്‍, സമ്മത പത്രങ്ങള്‍. പൂരിപ്പിച്ച് കൈ കഴച്ചു. ഒടുവില്‍, ടിക്കറ്റിനായി തുക അടക്കുവാന്‍ ആവശ്യപ്പെട്ടു. ഒരാള്‍ക്ക് 138000 രൂപ വീതം (2450 ഡോളര്‍) നാലു ലക്ഷത്തി പതിനാലായിരം രൂപ!! സാധാരണ ടിക്കറ്റ് ചാര്‍ജിന്റെ മൂന്നു മടങ്ങ് തുക.

കാനഡയാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. സാധാരണ ജോലികള്‍ (ജനറല്‍ ജോബ് )ചെയ്യുന്ന ഒരാള്‍ക്ക് ചെലവുകള്‍ കഴിഞ്ഞ് ഇത്രയും തുക സമ്പാദിക്കണമെങ്കില്‍ എട്ട് മാസമെങ്കിലും ജോലി ചെയ്യണം. വന്ദേ ഭാരത് മിഷന്‍! ഞാനൊരു നെടുവീര്‍പ്പിട്ടു. സൌജന്യമായി നാട്ടില്‍ പോയ പാക്കിസ്ഥാനിയോടും ഫിലിപ്പൈനിയോടുമെല്ലാം എനിക്ക് കടുത്ത അസൂയ തോന്നി. സാധാരണക്കാരന്റെ ചോര കുടിച്ചല്ലായിരിക്കാം ആ സര്‍ക്കാരുകള്‍ ജീവിക്കുന്നത്.

ജൂണ്‍ പത്തിന് ടൊറന്റോയില്‍ നിന്നും എയര്‍ ഇന്ത്യയുടെ AI 188 വിമാനത്തില്‍ കയറിയപ്പോള്‍ ശരിക്കും ഞെട്ടി. സാമൂഹിക അകലം പാലിക്കാതെ എല്ലാ സീറ്റിലും ടിക്കറ്റുകള്‍ നല്കിയിരിക്കുന്നു. ഭാര്യ ചോദിച്ചു: പിന്നെ എന്തിനാണിവര്‍ ഈ മൂന്നിരട്ടി കാശ് നമ്മളോട് വാങ്ങിയത്? നമുക്ക് രോഗം പിടിക്കില്ലേ? എനിക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു.

സീറ്റില്‍ ഒരു പ്ലാസ്റ്റിക് കവറില്‍ കുറെ ഭക്ഷണ സാധനങ്ങള്‍. എന്നു വച്ചാല്‍ പെട്ടിക്കടയില്‍ ‌‌ടച്ചിങ്സായി കിട്ടുന്ന 2 രൂപയുടെ മിക്സ്ചര്‍, അഞ്ച് രൂപയുടെ ലേയ്സിന്റെ ഡ്യൂപ്ലിക്കേറ്റ്, വെള്ളം പൊട്ടിയൊഴുകി നനഞ്ഞ മാസ്ക് തുടങ്ങിയവ. ഭയത്തോടെ അത് അവിടെത്തന്നെ ഉപേക്ഷിച്ചു. ഇനി ഡല്‍ഹി എത്തുന്നതു വരെ യാതൊന്നും തരുന്നതല്ലെന്ന് മൈക്കിലൂടെ അറിയിപ്പ് വന്നു. പതിനാറ് മണിക്കൂര്‍ ഭക്ഷണമില്ലാതെ, മൂത്രമൊഴിക്കാന്‍ പോലും പോകാതെ ഏഴു വയസ്സുള്ള മകനെയും കൊണ്ട് ഡല്‍ഹിയിലെത്തി.

അവിടെ ‍ഞങ്ങളെ എതിരേറ്റത് പട്ടാളമാണ്. ഒരു പട്ടാളക്കാരന്‍ വന്ന് ഞങ്ങളോട് പറഞ്ഞു: “നിങ്ങള്‍ E ഗ്രൂപ്പ് ആണ്. E for Elephant.” നിന്നും നടന്നും ക്യൂവില്‍ നരകിച്ചും നീണ്ട ഏഴു മണിക്കൂറുകള്‍. ഹിന്ദിക്കാരും തെലുങ്കരും ബംഗാളികളും ഇടകലര്‍ന്ന് ശിവരാത്രി മണപ്പുറം പോലുള്ള “കൊറോണ ഫെസിലിറ്റി”. ശ്വാസമെടുക്കാന്‍ പോലും ഭയന്നു.

പട്ടാളക്കാരില്‍ പലരും മാസ്ക് പോലും ധരിച്ചിട്ടില്ല. ചൂടും വിയര്‍പ്പും. കൊറോണ പടരുന്ന ഇരുണ്ട ഇടനാഴികള്‍. കഴുകാത്ത കയ്യില്‍ ചപ്പാത്തി പിടിച്ച് കറിയില്‍ മുക്കി കഴിക്കുന്ന പട്ടാളക്കാരന്‍ CISF ആണെന്ന് തോന്നുന്നു. വെറും നിലത്ത് കിടന്നുറങ്ങുന്ന യാത്രക്കാര്‍. ഡല്‍ഹിയില്‍ മഹാമാരി പടരുന്നതിന്റെ യഥാര്‍ത്ഥ കാരണം നേരില്‍ കണ്ടു. കുട്ടി ഭക്ഷണം കഴിച്ചിട്ട് ഇരുപത്തിനാല് മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു. അവന്‍ കരഞ്ഞെങ്കിലും ശബ്ദം പുറത്തു വരാതെ ശ്രദ്ധിച്ചു. സാഹചര്യം അവന് മനസ്സിലായിക്കാണണം. ഭക്ഷണം പോയിട്ട് കുടിവെള്ളം പോലും അവിടെ ഇല്ലായിരുന്നു താനും. കഴിച്ചാല്‍ അത് അന്ത്യ അത്താഴം ആകും.

അടുത്തത് ഡല്‍ഹി പോലീസിന്റെ ഊഴമായി. അവര്‍ ചോദിച്ചു: “ഹോട്ടല്‍ സിലക്ട് കിയാ?” ഭിത്തിയില്‍ പത്ത് മുപ്പത് ഹോട്ടലുകളുടെ ലിസ്ററ് ഒട്ടിച്ചി‌‌ട്ടുണ്ട്. എല്ലാം ഡല്‍ഹിയിലെ വിലകൂടിയ ഹോ‌ട്ടലുകള്‍. പതിനാല് ദിവസത്തേക്ക് ഞങ്ങളെ ക്വാറന്റൈന്‍ ചെയ്യാന്‍ പോകുന്നു. അവിടെ താമസിക്കുവാൻ ഒന്നരലക്ഷം രൂപയെങ്കിലും അവര്‍ വാങ്ങും.ഒന്നര ലക്ഷം പോയിട്ട് പതിനായിരം രൂപ പോലും കയ്യിലില്ല.

ഒരു ഉദ്യോഗസ്ഥനോട് ഞാന്‍ പറഞ്ഞു : “സര്‍ ഞങ്ങളുട‌െ കയ്യില്‍ കേരളത്തിലേക്കുള്ള ടിക്കറ്റ് ഉണ്ട്.” “സോറി നിങ്ങള്‍ ഇവിടെ ക്വാറന്റൈന്‍ നിന്നേ തീരൂ.” അയാള്‍ പോയി. ഹൃദ്രോഗിയായ ഒരു ആന്ധ്രക്കാരന്‍ പയ്യന്‍ തന്റെ മെഡിക്കല്‍ പേപ്പറുകളുമായി മണിക്കൂറുകളായി അയാളുടെ പിറകെ നടക്കുന്നു. എനിക്ക് പ്രതീക്ഷ ഇല്ലായിരുന്നു. യാചിച്ചും കെഞ്ചിയും തര്‍ക്കിച്ചും കാത്തിരുന്നും മൂന്ന് മണിക്കൂറുകള്‍ക്കു ശേഷം ഞങ്ങള്‍ക്ക് പോകാന്‍ അനുമതി കിട്ടി. പയ്യന്‍ അപ്പോഴും അവിടെത്തന്നെ ഉണ്ട്.

എല്ലാ വിമാനങ്ങളും ഡല്‍ഹിയില്‍ കൊണ്ടുവന്നിറക്കുന്ന ഗുട്ടന്‍സ് അപ്പോഴാണ് പിടികിട്ടിയത്. “കൊറോണ ടൂറിസം”. സാമൂഹിക വ്യാപനം നടക്കുന്ന ഡല്‍ഹിയിലെ പതിനാല് ദിവസത്തെ ക്വാറന്റൈനില്‍ നാം രോഗിയാവുമെന്നുറപ്പാണ്. അപ്പോഴവര്‍ നമ്മളെ വിലകൂടിയ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കും. അവിടെ മൂന്നോ നാലോ ലക്ഷം ചിലവിട്ട് ചികിത്സ. കയ്യില്‍ പണമില്ലാത്തവനോ, മരണം. കൊറോണ കച്ചവടമാകുന്നതെങ്ങനെയെന്ന് ഡല്‍ഹി എന്നെ പഠിപ്പിക്കുന്നു.

നാട്ടിലേക്കുള്ള ഞങ്ങളുടെ വിമാനം പിന്നെയും പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു. ഇരുപത്തി ഒന്നായിരം രൂപക്കെടുത്ത അടുത്ത ടിക്കറ്റ്. ആ കാത്തിരിപ്പ് സമയം മുഴുവന്‍ ആരെങ്കിലും അവിടെ അണുനശീകരണം നടത്തുന്നത് കണ്ടില്ല. വൃത്തിയാക്കാത്ത ട്രോളികളിലൂടെയും കസേരകളിലൂടെയും മരണം പുഞ്ചിരിച്ചുകൊണ്ട് കയ്യോടിക്കുന്നു.രാജ്യതലസ്ഥാനം!!!

രാത്രി ഏഴുമണിക്ക് കൊച്ചിയിലെത്തി. ഒരു തരത്തിലും രോഗം വ്യാപിക്കാത്ത വിധം ഗ്ലാസ് ഇടനാഴി തിരിച്ച, ഇടവിട്ട് സാനിറ്റൈസ് ചെയ്യുന്ന നടവഴികള്‍. ഇല്ല, മലയാളിക്ക് ആരെയും കൊലക്ക് കൊടുക്കാനാവില്ല. ആകെ നാല്‍പത്തഞ്ച് മിനിട്ടുകള്‍ക്കുള്ളില്‍ ഞങ്ങള്‍ പുറത്തെത്തി. മുന്‍സീറ്റുമായി വേര്‍തിരിച്ച പ്രത്യേക ടാക്സിയില്‍ വീട്ടിലെത്തി.

ഭക്ഷണം കഴിക്കാത്ത, ടോയ്ലറ്റില്‍ പോകാത്ത, ഉറങ്ങാത്ത രണ്ടു ദിവസം. മകന്‍ സിറ്റൌട്ടില്‍ തളര്‍ന്നിരുന്നു. സഹോദരി ഉണ്ടാക്കി വച്ചിട്ടു പോയ ചോറ് മോരുകറി കൂട്ടി വയറു നിറയെ കഴിച്ചു. മോരുകറിക്കൊക്കെ ഇത്രയും രുചിയുണ്ടോ എന്ന് അത്ഭുതം തോന്നി. കുളിച്ച് സമാധാനമായി ഉറങ്ങി. ഒന്നുമല്ലെങ്കിലും കേരളത്തില്‍ തിരിച്ചെത്തിയല്ലോ. ഇന്ത്യയിലെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലൊന്നില്‍.

വാല്‍ക്കഷണം: കേരളത്തില്‍ അതില്ല, ഇതില്ല എന്ന വിമര്‍ശനവുമായി വരുന്നവര്‍ എന്റെ മുന്നില്‍ വരരുത്. പോയി മുംബയിലും ഡല്‍ഹിയിലും ചെന്ന് കാണ്. എന്നിട്ട് മുറിഞ്ഞ വാലുമായി തിരികെ വാ. ചാകുന്നവന്റെ പോക്കററ് കൊള്ളയടിക്കാത്ത മ്മടെ സ്വന്തം കേരളത്തിലേക്ക്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post