ടയറും കാറും; വ്യത്യസ്തമായ ഒരു ബർത്ത്ഡേ കേക്കിൻ്റെ പിറവി

Total
17
Shares

എഴുത്ത് – ലിജോ ചീരൻ ജോസ്.

പഴയ തലമുറയിലുള്ളവർ പറയുന്ന ഒന്നാണ് ഒരു കാലത്ത് കേക്ക് ക്രിസ്തുമസിന് മാത്രമേ വാങ്ങു എന്നത്. അതും പ്ലം കേക്ക്. ഇന്നത്തെ കുട്ടികൾക്ക് അതാണോ സ്ഥിതി? കാലം പോയപോക്കെ. ഇന്ന് കേക്ക് എന്നത് ഒരു ഒഴിച്ച് കൂടാനാവാത്ത വിഭവം പോലെയാണ് ഏത് പരിപാടിക്കും അതായത് കല്യാണം, പുതിയ വാഹനം വാങ്ങൽ, മാമോദിസ, വിവാഹ വാർഷികം, പിറന്നാൾ ഇങ്ങനെ ഒരു പിടി ആഘോഷങ്ങൾക്ക് മധുരം നൽകുന്നതിൽ പ്രധാന സ്ഥാനം കേക്കിനു തന്നെയാണ്.

ഒരുകാലത്ത് ബേക്കറികളിലൂടെ മാത്രമേ കേക്ക് വാങ്ങാൻ കഴിയുമായിരുന്നുള്ളൂ. എങ്കിൽ ഇന്ന് അതല്ല സ്ഥിതി. അതായത് ബേക്കറികാരുടെ കുത്തകയായ കേക്ക് നിർമാണം വീട്ടമ്മമാർ ഏറ്റെടുത്തു കഴിഞ്ഞു. എന്ന് പറയുമ്പോൾ തോന്നും വര്ഷങ്ങളായി പല വീട്ടമ്മമാരും കേക്ക് ഉണ്ടാക്കുന്നുണ്ടല്ലോ. എന്നാൽ വിപണന മേഖലയിൽ വളരെ പുറകോട്ടായിരുന്നു. ഇന്ന് ഹോം മെയ്ഡ് കേക്കുകൾക്ക് ബേക്കറി കേക്കുകളേക്കാൾ വളരെ ഡിമാൻറ് കൂടുതലാണെന്നാണ് വീട്ടമ്മയും ഓസം ബെയ്ക്ക്സ് (കുന്നംകുളം) ഉടമയുമായ ബിജി ഷെഫി പറയുന്നു.

ഹോം മെയ്‌ഡ്‌ കേക്ക് നിര്മാണത്തിലേക്ക് വന്ന വഴി : കോവിഡ് മഹാമാരി മൂലം വീട്ടിൽ സമയം ചെലവഴിക്കാൻ പല പാചക പരീക്ഷങ്ങളും പരീക്ഷണത്തിൽ ഏർപ്പെട്ടപ്പോൾ ബിജി കേക്കിലായി പരീക്ഷണം. അതും ഒറ്റയ്ക്കല്ല സ്വന്തം അമ്മായിമ്മയാണ് അടിസ്ഥാന ഗുരു എന്ന് പറഞ്ഞാൽ നിങ്ങൾ എത്രപേർ വിശ്വസിക്കും? കാരണം ചലചിത്ര സീരിയൽ പരമ്പരയിൽ കാണും പോലെ മരുമകൾ ഉണ്ടാക്കുന്ന സാധനങ്ങൾ നശിപ്പിച്ചു കളയുന്ന അമ്മായിമ്മയായിരുന്നില്ല ഈ അമ്മ എന്ന് ബിജി പറയുന്നു.

ഇന്നത്തെ കാലത്തെ വൈവിധ്യമാർന്ന കേക്കുകൾ നിര്മിച്ചിട്ടില്ലെങ്കിലും കേക്ക് നിർമാണത്തിന് വേണ്ട ബാലപാഠങ്ങൾ പലതും മരുമകളെ പഠിപ്പിച്ചു. കൂടെ മക്കളുടെയും ഭർത്താവിന്റെയും പിന്തുണയുംകൂടെ ആയപ്പോൾ വീട്ടിൽ കേക്ക് നിർമ്മിച്ഛ് ബന്ധുക്കൾക്കും സുഹൃത്തുകൾക്കും നൽകി.

കേക്ക് കഴിച്ചു എല്ലാവർക്കും ഇഷ്ടപെട്ടപ്പോൾ എന്തുകൊണ്ട് വാണിജ്യ അടിസ്ഥാനത്തിൽ ഓർഡർ അനുസരിച് നൽകിക്കൂടാ എന്നായി പലരുടെയും ചോദ്യം. എന്നാൽ കസ്റ്റമറുടെ ഓർഡർ അനുസരിച്ചു അവരുടെ അഭിരുചിക്കനുസരിച്ച് ചെയ്തു കൊടുക്കാൻ പറ്റുമോ എന്നുള്ള ഉത്കണ്ഠ മൂലം അല്പം ഉൾവലിഞ്ഞെങ്കിലും, അതികം താമസിയാതെ വീട്ടിൽ കേക്ക് നിർമിച്ചു വില്പന നടത്തുന്നതിനുള്ള ലൈസെൻസ് നേടി.

ലൈസെൻസ് നേടാൻ : ലൈസെൻസ് നേടുക എന്നത് ഒരു വലിയ കടമ്പയാണ് എന്നാണ് പലരും കരുതുന്നത്. എന്നാൽ വളരെ പെട്ടന്നു തന്നെ ലൈസെൻസ് നേടാവുന്നതാണ് എന്നാണ് ബിജിയുടെ അഭിപ്രായം. അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോമിൽ പറയുന്ന സ്പെഷ്യലിസ്റ് ഗവർമെന്റ് ഡോക്ടറുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ചിലവ് ആയിരം രൂപയിൽ താഴെ മാത്രം.

ബിജിയുടെ അനുഭവം – “കേക്കുകൾ ഞാൻ ഉണ്ടാക്കി വില്പന നടത്തുന്നുണ്ടെന്നറിഞ്ഞപ്പോൾ രണ്ടു മൂന്ന് കേക്കുകൾ കഴിഞ്ഞ വര്ഷം ഞെങ്ങളിൽ നിന്ന് വാങ്ങിയ ലിജോ ചീരൻ ജോസും ഭാര്യ ഡോ. സൂസൻ കുര്യനും തങ്ങളുടെ മകനൊരു പിറന്നാൾ കെയ്ക്ക് ഉണ്ടാക്കി തരുമോ എന്ന് എന്നോട് അന്വേഷിക്കുകയും ഉണ്ടാക്കി തരാം എന്ന് ഒറ്റ ഉത്തരത്തിൽ ഞാൻ മറുപടിയും നൽകി.

കസ്റ്റമൈസ്ഡ് കേക്കുകളിൽ ബാർബി കേക്ക് പോലെ കോമണായുള്ള എന്തെങ്കിലും ഒരു തീം കേക്ക് വല്ലതും ആകും എന്ന ധാരണയിലാണ് ഞാൻ സമ്മതം മൂളിയത്. സാധാരണ ബ്ലാക്ക് ഫോറെസ്റ് വൈറ്റ് ഫോറെസ്റ് സ്പാനിഷ് ഡിലൈറ്, ടെണ്ടർ കോക്കനട്ട്, കിറ്റ് കേറ്റ്, സ്ട്രോബറി, കാരറ്റ് ഇങ്ങനെയുള്ള വർക്കുകൾ ആണ് കൂടുതൽ ലഭിച്ചിരുന്നത്. അതിൽ നിന്നും വ്യത്യസ്ത്മായി ടയർ തീമായുള്ള കേക്കിന്റെ പടമാണ് ‌ലിജോയും സൂസനും നൽകിയത്.

ഇത് കണ്ടപ്പോൾ കിളി പോയി എന്നൊക്കെ പറയുംപോലെയായി എന്റെ അവസ്ഥ. കാരണം ഒരു ടയർ, അതിനു മുകളിൽ ഒരു കാർ, പിന്നെ കാറിന്റെ താക്കോൽ, പിന്നെ ഒരു കൊടി. ഇതെല്ലാം കണ്ടപ്പോൾ കാര്യം തീരുമാനമായി. എന്നെ കൊണ്ട് ചെയ്യാൻ കഴിയുകയില്ല എന്ന്.

ആ വിവരം ലിജോയെ അറിയിച്ചപ്പോൾ അപ്രതീക്ഷതമായ മറുപടിയാണ് ലിജോ നൽകിയത്. ആ കേക്ക് വേറെ എവിടെയും കൊടുത്ത് ചെയ്യ്ക്കുന്നില്ല. അതിനു എന്ത് പോരായ്മ വന്നാലും ഞെങ്ങൾ സന്തോഷപൂർവം സ്വീകരിച്ചോളാം. കേക്ക് നിർമ്മിച്ച് തന്നെ പറ്റു എന്ന് ഒറ്റ നിർബന്ധം.

കേക്ക് നിർമ്മാണവുമായി മുന്നോട്ടു പോകുവാൻ ലിജോയുടെ നിർബന്ധത്തിനു വഴങ്ങി ആ കേക്ക് നിർമ്മിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത് നിർമ്മിച്ചു നൽകി. അതിനു ശേഷം എന്റെ വർക്കുകൾ ഏറെ പേർക്ക് ഇഷ്ടപെട്ട് കൂടുതൽ തീം വർക്കുകൾ നിലവിൽ ലഭിച്ചു വരുന്നു. കേക്ക് നിർമ്മാണത്തിൽ താത്പര്യവുമുള്ള പലരും ലൈസെൻസ് നേടാൻ ബുദ്ധിമുട്ടുണ്ട് എന്നുള്ള തെറ്റായ ധാരണ മൂലം പല വീട്ടമ്മമാരും മുന്നോട്ടു വരുന്നില്ല.”

ടയർ കേക്ക് തിരഞ്ഞെടുത്തതിൽ – പിറന്നാളിനൊരു കേക്ക് വാങ്ങാൻ തീരുമാനിച്ചപ്പോൾ മകൻ ഗ്രിഗെസ്ന് താത്പര്യമുള്ള എന്തെങ്കിലും തീം വേണമെന്ന് നിർദേശിച്ചത് അമ്മ ഡോ.സൂസനാണ്. കളിപ്പാട്ടങ്ങളിൽ കൂടുതൽ താല്പര്യം കാറിനോട് തന്നെയാണ് കൊച്ചിന്. എന്നാൽ ഒന്നാം പിറന്നാളിന് കാർ കേക്ക് സമ്മാനിച്ചപ്പോൾ ആവർത്തനം ഒഴിവാക്കി ചെയ്യണമെന്ന് ആലോചിച്ചപ്പോൾ തോന്നിയ ആശയമാണ് ഈ ടയർ കേക്ക്.

കാറിനോടുള്ള ഭ്രമം കാരണം വീട്ടിൽ ഉപയോഗിക്കുന്ന കാറിന്റെ താക്കോൽ ഒളിപ്പിച്ചു വയ്‌ക്കേണ്ട അവസ്ഥയാണ്. കാരണം താക്കോൽ കൊച്ചിന്റെ കയ്യിൽ കിട്ടിയാൽ തിരികെ കിട്ടാൻ ഏറെ ബുദ്ധിമുട്ടാണ്. ഈ അവസ്ഥ തുടർന്നപ്പോൾ നിലവിൽ ഉപയോഗിക്കുന്ന വാഹനത്തിന്റെ മറ്റൊരു ഡമ്മി താക്കോൽ സംഘടിപ്പിച്ചു കക്ഷിക്ക്‌ നൽകിയിട്ടുണ്ട്.

കുറച്ചു മാസങ്ങൾക്ക് മുൻപ് കുഞ്ഞിനോടൊപ്പം വീട്ടിലെ കാറിൽ യാത്ര ചെയ്യുമ്പോൾ നിലവിൽ യാത്ര ചെയ്യുന്ന കാറിന്റെ സാമ്യം കാറുകൾ റോഡിൽ കാണുമ്പോൾ കൗതുകത്തോടെ കുഞ്ഞു വിളിച്ചു പറയും “അപ്പ വണ്ടി” എന്ന്. അതുകൊണ്ടു തന്നെ കേക്കിനു മുകളിലായി ഉപയോഗിക്കുന്ന കാറിന്റെ മാതൃക വെച്ചു. അത് പോലെ കുഞ്ഞു ഏറെ ഇഷ്ടപെടുന്ന താക്കോലും ഉൾപ്പെടുത്തി. രണ്ട് (വയസ്സ്) എന്ന് ഉള്ളിൽ എഴുതിയ ഒരു കൊടിയും കൂടെ ചേർത്തു. കേക്കിനു മുകളളിൽ വെയ്ക്കുവാനുള്ള കാർ ബിജിക്ക് മാതാപിതാക്കൾ തന്നെ വാങ്ങി നൽകി.

കാർ ഡൈകാസ്റ് മെറ്റൽ നിർമിതമായ ഹോണ്ടയുടെ മാത്രക കാറാണ്. കാറിന്റെ വലുപ്പത്തിന് അനുയോജ്യമായ ടയർ കേക്ക് മതി എന്ന് നിർബന്ധമുള്ളതിനാൽ മൂന്ന് കിലോയിൽ ചുരുക്കി. കേക്കിനു മംഗോ ഫ്ലേവർ ആയിരുന്നു ഉള്ളിൽ നൽകിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post