ഛത്തീസ്‌ഗഡ് പോകുന്നെങ്കിൽ ‘ചാപ്ട ചട്നി’ കഴിക്കാൻ മറക്കല്ലേ…

Total
34
Shares

വിവരണം – ഡോ. മിത്ര സതീഷ്.

“ഛത്തിസ്‌ഗഡ് പോകുന്നെങ്കിൽ ചാപ്ട ചട്നി കഴിക്കാൻ മറക്കല്ലേ” സുഹൃത്തിന്റെ നിർദേശം ഞാൻ മനസിൽ കുറിച്ചിട്ടു. സാധാരണ ഒരു സ്ഥലത്തേക്ക് പോകുമ്പോൾ അവിടത്തെ ഭക്ഷണത്തെ കുറിച്ച് വിശദമായി പഠിച്ചും, കുറിപ്പ് തയ്യാറാക്കിയുമാണ് പോകുക. ‘ഒരു ദേശി ഡ്രൈവ്’ പ്ലാൻ ചെയ്ത സമയത്തു പക്ഷേ ഒരുപാടു സ്ഥലങ്ങളിൽ പോകുന്നതു കൊണ്ടും, പല മുന്നൊരുക്കങ്ങളും ചെയ്യേണ്ടിയിരുന്നതുകൊണ്ടും ഭക്ഷണത്തെ പറ്റി കാര്യമായ പഠനം നടത്തിയില്ല.

ഛത്തിസ്ഗർഹിലെ ബസ്തറിൽ ചെന്നപ്പോൾ ഗൈഡിനോട്, ചാപ്ര ചട്നി സംഘടിപ്പിച്ചു തരണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു. അത് കടകളിൽ ലഭ്യമല്ലെന്നും ഏതെങ്കിലും ഗ്രാമത്തിൽ ഏർപ്പാട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ജാമവാട ഗ്രാമ സന്ദർശനത്തിന് മുൻപ് ഗൈഡ് മനീഷ് പറഞ്ഞു “ഇന്ന് ഉച്ചക്ക് ചോറും ചാപ്ര ചട്നിയുമാണ് ഏർപ്പാടാക്കിയിട്ടുള്ളത്.” എനിക്ക് സന്തോഷമായി. മകൻ നാരായണൻ ചോദിച്ചു “അമ്മേ, ചാപ്ര ചട്നി എന്താണ്?” അപ്പോഴാണ് ഞാൻ അതെന്താണെന്നു പോലും മനസിലാക്കിയില്ല എന്നോർത്ത്. എങ്കിലും അറിയുന്ന ഭാവത്തോടെ തന്നെ ഞാൻ പറഞ്ഞു – അതൊരു സർപ്രൈസ് ആണ് !

ജാമവാട ഗ്രാമത്തിൽ എത്തിയപ്പോൾ ഉച്ചയായി. ഞങ്ങൾക്ക് വേണ്ടി ഊണ് തയാറാക്കി വെച്ച ‘സോൺസെ’ എന്ന പയ്യന്റെ വീട്ടിലേക്കാണ് പോയത്. ചെന്നതും അവന്റെ സഹോദരി സൻതാറിൻ ഓടി വന്ന് എന്റെ കൈ പിടിച്ചു.”മാഡത്തിനാണല്ലേ ചാപ്ട ചട്നി കഴിക്കാൻ ആഗ്രഹം. ഞാൻ മാഡം വരാൻ കാത്തിരിക്കുകയായിരുന്നു ചാപ്ട ചട്നി ഉണ്ടാക്കാൻ.” സന്തോഷമായി, ചാപ്ട ചട്നി കഴിക്കാൻ മാത്രമല്ല ചേരുവ മനസ്സിലാക്കാനും ഉണ്ടാക്കുന്നത് കാണാനും അവസരം കിട്ടുകയാണ്.

സന്താറിൻ എന്നെ വീടിന്റെ വരാന്തയിൽ ഇരുത്തിയിട്ട് സാധനങ്ങൾ എടുക്കാൻ അകത്തേക്ക് പോയി. ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോൾ വരാന്തയുടെ സൈഡിലായി മിശിർ എന്ന് വിളിക്കുന്ന ചോനൻ ഉറുമ്പിന്റെ കൂട് കണ്ടു. കുട്ടിക്കാലത്ത് മരങ്ങളിൽ വലിഞ്ഞു കയറുമ്പോൾ കടി കിട്ടിയതും വെപ്രാളപ്പെട് തിരിച്ചിറങ്ങേണ്ടി വന്നതും വീണതുമൊക്കെ മനസിലുള്ളതുകൊണ്ട് ശത്രുതാ മനോഭാവത്തോടെ അൽപം മാറിയിരുന്നു .

സന്താറിൻ പ്ലേറ്റിൽ സാധനങ്ങളുമായി വന്ന് വരാന്തയിലിട്ട അരകല്ലിന്റെയടുത്ത് നിന്നു. സോൺസെ ഉറുമ്പിന്റെ കൂടെടുത്ത് ഞങ്ങളെ നോക്കി ചിരിച്ചു. ഇതെന്തു ചെയ്യാൻ പോണെന്നു കരുതി ഞാനും നാരായണനും പരസ്പരം നോക്കി. ഉറുമ്പിന്റെ കൂട് പൊളിച്ച് ഉറുമ്പും, മുട്ടകളുമെല്ലാം ഒരു പാത്രത്തിലേക്കു പകർത്തി, അമ്മിക്കടുത്തു നിൽക്കുന്ന സന്താറിനു കൊടുത്തു.
എനിക്ക് കാര്യങ്ങൾ ഒരു വിധം കത്തി തുടങ്ങി, ചാപ്ട ചട്നി എന്നാൽ ഉറുമ്പു ചമ്മന്തി. മെയിൻ ഇൻഗ്രീഡിയന്റാണ് ഉറുമ്പ്.

നാരായണനും കാര്യം കത്തി. “അയ്യേ… ഉറുമ്പിനെയാണോ ഇവർ കഴിക്കുന്നത്” എന്നവൻ മുഖം ചുളിച്ചു. ഞാൻ അവനോടു പറഞ്ഞു “നാട് കാണാൻ വരുന്ന സഞ്ചാരിയായിട്ടാണ് നാം വന്നിരിക്കുന്നത്. ഓരോ നാട്ടിലും ഓരോ ഭക്ഷണ രീതികളും മറ്റുമായിരിക്കും. അത് നാം മനസിലാക്കുകയും ആസ്വദിക്കുകയും ചെയ്യുക എന്നല്ലാതെ അതിനെ അറപ്പോടെ കാണരുത്. അവരുടെ ജീവിത സാഹചര്യമാണ് ഭക്ഷണ രീതികളെയും മറ്റും തീരുമാനിക്കുന്നത്. കാട്ടിൽ ജീവിച്ചിരുന്ന അവരുടെ പൂർവികർ ഒരുപക്ഷേ ജീവൻ നിലനിർത്താൻ ഇതൊക്കെയാകും ഭക്ഷിച്ചത്. നാം കഴിക്കുന്ന ഭക്ഷണവും ,പ്രവർത്തികളും മാത്രമാണ് ശരി എന്ന് നാം ശഠിക്കരുത്.” യാത്രികർക്കുണ്ടാവേണ്ട ചില മര്യാദകളെ കുറിച്ച് അവന് പറഞ്ഞു കൊടുത്തു .

അപ്പോഴേക്കും സന്താറിൻ ഇഞ്ചിയും, വെളുത്തുള്ളിയും, ചുമന്ന മുളകും, വാട്ടിയ തക്കാളിയും ചേർത്ത് അരച്ച് കഴിഞ്ഞിരുന്നു. എന്നേ നോക്കി ചെറു പുഞ്ചിരിയോടെ, സഹോദരൻ എടുത്തു കൊടുത്ത ഉറുമ്പിനെയും അതിലേക്ക് തട്ടി. നിമിഷ നേരം കൊണ്ട് ചാപ്ട ചട്നി തയ്യാറായി. നാരായണനെ ഉപദേശിച്ചെങ്കിലും, ചോറ് ഉറുമ്പു ചമ്മന്തി കൂട്ടി കഴിക്കണം എന്ന് ഓർത്തപ്പോൾ മനസ്സിൽ ചെറിയ അങ്കലാപ്പുണ്ടായി. നാഗാലാൻഡിൽ പുഴു വിഭവങ്ങളും, ആസ്സാമിൽ ഒച്ച് വിഭവങ്ങളും ഒക്കെ കാണാൻ ഇഷ്ടമായിരുന്നെങ്കിലും കഴിക്കാൻ ശ്രമിച്ചിരുന്നില്ല. ഇതിപ്പോ ഞാൻ പ്രത്യേകം പറഞ്ഞു തയ്യാറാക്കിയതുകൊണ്ടു കഴിക്കാതെ തല ഊരാനും പറ്റില്ല. ഒന്നാലോചിച്ചാൽ നാം കഴിക്കുന്ന മുട്ടയും, ചിക്കനും, മീനുമൊക്കെ ഇതുപോലെ തന്നെയല്ലെ. നമുക്ക് ശീലമില്ലാത്തത് നമുക്ക് അപ്രിയമായി തോന്നും എന്ന് മാത്രമേയുള്ളു.

മനീഷ് എന്നോട് ചാപ്ട ചട്നിയുടെ ഗുണങ്ങളെ പറ്റി പറഞ്ഞു. ഇതിൽ ധാരാളം കാൽസ്യം, പ്രോടീൻ അടങ്ങിയിട്ടുണ്ട്. ഉറുമ്പിൽ അടങ്ങിയിട്ടുള്ള ഉള്ള ഫോർമിക് ആസിഡ് മലേറിയ പോലുള്ള രോഗങ്ങളെ ചെറുക്കൻ സഹായിക്കും പോലും. പ്രതിരോധ ശക്തി വർധിപ്പിക്കാനും ഈ ചാപ്ട ചട്നി സഹായിക്കും. ഇതു സ്ഥിരം കഴിക്കുന്നത് കൊണ്ടാണ് ഈ പ്രദേശങ്ങളിൽ കോവിഡ് ഇതുവരെ കാണാത്തത് എന്നായിരുന്നു അവരുടെ വിശ്വാസം. പ്രശസ്ത ഫുഡ് ബ്ലോഗർ ആയ ഗോർഡൻ റാംസെ മൂന്നു വര്ഷം മുമ്പ് ഇന്ത്യ സന്ദർശിച്ചപ്പോൾ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ഇതായിരുന്നു പോലും !

ഉണ്ണാനിരുന്നപ്പോഴാണ് ആശ്വാസമായത് ചാപ്ട ചട്നി മാത്രമല്ല പരിപ്പും, ചക്കക്കറിയും , തക്കാളി ചാറും ഉണ്ടായിരുന്നു. ചാപ്ട ചട്നി രുചിച്ചു നോക്കി. നല്ല എരിവും പുളിയും. ഉറുമ്പിന്റെ രുചി അറിയാനില്ല. രുചിയറിയാൻ ഞാൻ മുമ്പ് ഉറുമ്പിനെ കഴിച്ചിട്ടുണ്ടോ എന്ന് ചോദിക്കരുത്. അസാധാരണമായ രുചി വേറിട്ട് അറിയുന്നില്ല എന്നാണ് ഉദ്ദേശിച്ചത്. തക്കാളിയുടെയും, ഇഞ്ചിയുടെയും, വെള്ളുത്തുള്ളിയുടെയും ഒക്കെ പരിചിതമായ രുചിയാണ് നാവിൽ തട്ടിയത്.

നാരായണനും പരാതി പറയാതെ ഭക്ഷണം കഴിച്ചു. ചാപ്ട ചട്നി ഒന്ന് രുചിച്ചിട്ട് “നല്ല ടേസ്റ്റ് ഉണ്ട്. പക്ഷേ എനിക്ക് ഇനി വേണ്ട” എന്ന് പറഞ്ഞത് കേട്ടപ്പോൾ ചിരി വന്നു. പാവം.. യാത്രയിൽ ഒരുപാട് കാര്യങ്ങൾ അവനു പഠിക്കാനായി. അതിൽ ഏറ്റവും പ്രധാനം മറ്റുള്ളവരുടെ ഭക്ഷണത്തെ ബഹുമാനിക്കുക എന്നതായിരിക്കാം. പിന്നീട് ഈ പാഠം ഒന്ന് കൂടി ഉറപ്പിക്കാനായി ഞാൻ അവനെയും കൂട്ടി കൊഹിമ മാർക്കറ്റിൽ പോയി. അവിടെ പുഴു, തവള, ഒച്ച് എല്ലാം വില്പനക്ക് വെച്ചിട്ടുണ്ടായിരുന്നു. ഒരിക്കൽ പോലും അവൻ മുഖം ചുളിക്കുകകയോ, തല തിരിക്കുകയോ ചെയ്തില്ല. തുറന്ന മനസ്സോടെ സഞ്ചരിക്കാൻ , മറ്റുള്ളവരുടെ സംസ്കാരത്തെ ബഹുമാനിക്കാൻ അവൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു. സന്തോഷം !

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post