ചിറ്റീപ്പാറ : തിരുവനന്തപുരത്തുകാരുടെ മീശപ്പുലിമലയും മേഘമലയും

Total
47
Shares

യാത്ര വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

ചിറ്റീപ്പാറ വ്യൂ പോയിന്റ് തികച്ചും ഗ്രാമാന്തരീക്ഷവും , ക്ഷേത്രാന്തരീക്ഷവും ചേർന്നൊരു സ്ഥലമാണ്. തിരുവനന്തപുരത്തുകാരുടെ മീശ പുലി മല , മേഘ മല എന്നീ പേരുകളിലും ഇന്ന് ചിറ്റീപ്പാറ വ്യൂ പോയിന്റ് അറിയപ്പെടാൻ തുടങ്ങിയിരിക്കുന്നു. യാദൃചികമയാണ് ഈ വ്യൂ പോയിന്റിനെ കുറിച്ച് സുഹൃത്ത് വിഷ്ണു മുഖേന അറിയാൻ ഇടയാക്കുന്നത്.

എങ്കിൽ പിന്നെ ചിറ്റീപ്പാറ വ്യൂ പോയിന്റിലെ തങ്ക പ്രഭയിൽ ഉദിച്ച് വരുന്ന സൂര്യോദയം കാണാനായി ഞങ്ങൾ പുലർച്ചെ നാല് മണിക്ക് നിലമേലിൽ നിന്ന് യാത്ര തുടങ്ങി. ഡിസംബർ മാസമായത്തിനാൽ തണുത്ത ശീതക്കാറ്റ് ആഞ്ഞ് വീശുന്നുണ്ടായിരുന്നു. നിശബ്ദമായ പാതയിലൂടെ ഞങ്ങളുടെ ടു വീലർ മുന്നോട്ട് നീങ്ങി തുടങ്ങി.

ഏകദേശം നാൽപ്പത്തിയെട്ട് കിലോ മീറ്റർ താണ്ടി വേണം വ്യൂ പോയിന്റിലെത്തി ചേരാനായി. നിലമേൽ, കടയ്ക്കൽ, മടത്തറ, പാലോട് നന്ദിയോട്, ചുള്ളിമാനൂർ, വിതുര റൂട്ടിൽ തൊളിക്കോട് നിന്നും രണ്ടാമത്തെ വലത്തെ റോഡ് കയറി പോകുമ്പോൾ അവിടെ നിന്നും ആദ്യത്തെ ഇടത് (ചിറ്റീപ്പാറ ആയിരവല്ലി ക്ഷേത്രത്തിന്റെ ആർച്ച് ബോർഡ് കാണാം).

ആ റോഡ് കുറച്ച് മുന്നോട്ട് പോകുമ്പോൾ ആദ്യത്തെ വലത് കുത്തനെയുള്ള വലിയൊരു കയറ്റമാണ് ആ റോഡ് അവസാനിക്കുന്നത് ഒരു ചായക്കടയുടെ മുന്നിലാണ്.

ഏകദേശം ഞങ്ങൾ അഞ്ച് മുപ്പത്തിഞ്ചോടെ എത്തി ചേർന്നിരിക്കുന്നു. റോഡിന്റെ സൈഡിൽ ടുവീലറുകൾ നിരന്നിരിക്കുന്നു. റോഡിൽ ആരെയും കാണുന്നുമില്ല , ചായ കടയിലെ ചേട്ടനോടായി പിന്നെ ചോദ്യം ചേട്ടാ ചിറ്റീപ്പാറ കേട്ട പാതി പുള്ളി ടുവീലർ അവിടെ ഒതുക്കി വെച്ച് നിങ്ങൾ 500 മീറ്റർ ന് മേൽ നടന്നാലേ ചീറ്റിപ്പാറ വ്യൂ പോയിന്റിലെത്താൻ കഴിയു എന്നായി.

പാറയിലെ വ്യൂ പോയിന്റിന് അടുത്തേക്കുള്ള മെയിൻ റോഡ് എൻട്രൻസ് അടച്ചിട്ടേക്കുകയാണ്. ഒരു സൈഡിൽ കൂടിയാണ് ഞങ്ങൾ അകത്ത് കയറിയത്. നല്ല കുത്തനേയുള്ള റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ്. ശ്വാസോശ്വാസം നിലച്ച സമയങ്ങൾ കാരണം സൂര്യേദയത്തിന് ഇനി അധികം നേരമില്ല. ഞങ്ങളുടെ ലക്ഷ്യം പാറയിലെ വ്യൂ പോയിന്റാണ്.

ജീവിതം നന്നായി ആസ്വാദ്യകരമാക്കുന്നത് യാത്രകളെ പ്രണയിക്കുമ്പോഴാണ്. ഈ സ്നേഹം നിന്നിലല്ലാതെ മറ്റൊരാളിലും കാണുന്നില്ല. കാരണം നിന്റെ സ്നേഹത്തെ മറ്റൊന്നിനോടും ഉപമിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അങ്ങനെ ഞങ്ങൾ ചിറ്റീപ്പാറ വ്യൂ പോയിന്റിൽ എത്തി ചേർന്നു.

പ്രിയപ്പെട്ടവരെ വാക്കുകൾക്കുമതീതമാണ് ഇവിടുത്തെ കാഴ്ചകൾ, മൂടൽ മഞ്ഞ് കുറവായതിനാൽ വെള്ളി മേഘങ്ങളെ അടുത്ത് കാണാനും, സംസാരിക്കാനും, തലോടലേറ്റു വാങ്ങാനും കഴിഞ്ഞു. അവർ പരസ്പരം എന്തോ കഥകൾ പറയുന്നുണ്ടാവാം. സൂര്യോദയത്തിന് മുന്നേയുള്ള ആകാശ കാഴ്ചകൾ വാക്കുകളാൽ എഴുതി ചേർക്കാൻ എനിക്ക് കഴിയുന്നില്ല. സൂര്യനെ പോലെ ജ്വലിച്ച് നിൽക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു.

പെട്ടെന്നാണ് ആ കാഴ്ച കൺകുളിർക്കേ വിഷ്ണു കാണിച്ചു തരുന്നത് വെൺ പുലരിയിൽ വാനിലൂടെ വരി വരിയായി പോക്കുന്ന പറവകൾ ഹാ എന്ത് ഭംഗിയാണന്നോ! “ഇരു ചിറകിട്ടടിക്കും പറവയെ പോലെ എന്റെ ഹൃദയവും, ഈ ജീവിതവും യാത്രയിലാണ്.”

വ്യൂ പോയിന്റിന് മുകളിൽ നിന്നും ഉള്ള മനോഹര കാഴ്ചകളിൽ ഒരു വശത്ത് തണുത്ത പഞ്ഞിക്കെട്ടുകൾ മൂടിപുതച്ചു കിടന്നുറങ്ങുന്ന പൊന്മുടിയും പിന്നെ അഗസ്ത്യാർകൂടവും, അതിനു താഴെ പാലോടും, വിതുരയും , പെരിങ്ങമലയും ആര്യനാടും, മറു സൈഡിൽ നെടുമങ്ങാടും അതിന് അടുത്തുള്ള സ്ഥലങ്ങളും ഒക്കെ അങ്ങു വിദൂരതയിൽ കാണാം. കൂടാതെ തലസ്ഥാന നഗരത്തിന്റെ പടു കൂറ്റൻ ഫ്ലാറ്റുകളും ഈ വ്യൂ പോയിന്റിൽ നിന്നാൽ കാണാം.

ഏകദേശം ഈ മനോഹര കാഴ്ചകൾ കാണാൻ ഞങ്ങളെ കൂടാത ഇരുപതിലധികം സഞ്ചാരികളും ചിറ്റീപ്പാറ വ്യൂ പോയിന്റിലുണ്ടായിരുന്നു. ചിറ്റീപ്പാറയുടെ അതിമനോഹരമായ സൗന്ദര്യം കാണാനും നുകരാനുമായി ഒരു ചിത്രശലഭമായി വീണ്ടും ഞാൻ എത്തും നിന്നരികിൽ.

സഞ്ചാരികളെ ദയവായി ശ്രദ്ധിക്കുക – ചിറ്റീപ്പാറ വ്യൂ പോയിന്റ് പാറ മുകളിൽ സ്വയം സംരക്ഷണം ഉറപ്പു വരുത്തുക, അതി ശക്തമായ കാറ്റ് വീശുന്ന മേഖലയാണ്. പാറമുകളിൽ കാൽ വഴുതുന്നതിന് സാദ്ധ്യത കൂടുതലാണ്. പാറമുകളിൽ ഭക്ഷണം കൊണ്ട് പോയി കഴിക്കുന്നത് ഒഴുവാക്കണം. പ്ലാസ്റ്റിക്ക് കുപ്പികൾ ഒരു കാരണവശാലും പാറമുകളിൽ നിക്ഷേപിക്കരുത്. പരിപാവനമായ ദൈവ ചൈതന്യമുള്ള ക്ഷേത്രത്തോടു ഒപ്പമുള്ള ചിറ്റീപ്പാറ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോത്തരുടെയും കടമയാണ് മറക്കരുത്.

മദ്യം , മയക്കു മരുന്ന് നിരോധിത മേഖലയാണ്. പാറയുടെ സൈഡിൽ പോകരുത്, ചെന്ന് നിൽക്കരുത്. പാദരക്ഷകൾ ഒഴുവാക്കുക ഇതൊക്കെ നമ്മൾ ഓരോത്തരും ശ്രദ്ധിച്ചാൽ നമ്മുടെ യാത്രകളെ മനോഹരമാക്കി തീർക്കാവുന്നതാണ് .

ചിറ്റീപ്പാറ വ്യൂ പോയിന്റിൽ എത്തിചേരാൻ – വിതുര റൂട്ടിൽ തൊളിക്കോട് നിന്നും രണ്ടാമത്തെ വലത്തെ റോഡ് കയറി പോകുമ്പോൾ അവിടെ നിന്നും ആദ്യത്തെ ഇടത് (ചിറ്റീപ്പാറ ആയിരവല്ലി ക്ഷേത്രത്തിന്റെ ആർച്ച് ബോർഡ് കാണാം). ആ റോഡ് കുറച്ച് മുന്നോട്ട് പോകുമ്പോൾ ആദ്യത്തെ വലത് കുത്തന്നെയുള്ള വലിയൊരു കയറ്റമാണ്. ആ റോഡ് അവസാനിക്കുന്നത് ഒരു ചായക്കടയുടെ മുന്നിലാണ്.

കണ്ണ് വേഗത്തിൽ മുന്നോട്ട് സഞ്ചരിക്കുന്നതും, മനസ്സ് അതിവേഗത്തിൽ ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നതും യാത്രകളിലാണ്. പ്രകൃതി മനോഹരമായ കാഴ്ചകൾ ഏതൊരു ക്യാമറ പകർത്തുന്നതിനേക്കാട്ടിലും എന്റെ കണ്ണുകൾ പകർത്തി എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. യാത്രയെ പ്രണയിക്കുന്നവർ ഉണ്ടോ ? ചാറ്റൽ മഴ ആസ്വദിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവർ ഉണ്ടോ? ജീവിതം യാത്രകളിൽ സന്തോഷമാക്കുക .

സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരം. മുന്നിലുള്ള സ്വപ്നത്തിന്റെ തീവ്രതയാണ് മനസ്സിന് കരുത്ത് പകരേണ്ടത്. ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരേ ഒരു കാര്യം ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങൾ പോലും നാം ശരിക്ക് കണ്ട് തീർക്കാറില്ലല്ലോ. നമ്മുടെ നാട്ടിൽ തന്നെ കാണാൻ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങൾ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലിൽ സഞ്ചാരം തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post