ആനയും കടുവയും ഇറങ്ങുന്ന ‘ചേകാടി’ എന്ന വയനാടൻ അതിർത്തി ഗ്രാമത്തിലേക്ക് ഒരു യാത്ര…

Total
0
Shares

വിവരണം – ലിജ സുനിൽ.

പുൽപള്ളിയിലെ വീട്ടിൽ നിന്നിറങ്ങുമ്പോ 5 മണി യോടടുത്തിരുന്നു. പുൽപള്ളിയിൽ നിന്നും വനഗ്രാമമായ ചേകാടിയിലേയ്ക് 12 KM ആണ് ദൂരം. വയനാട് ജില്ലയും കര്‍ണാടകത്തിലെ മൈസൂര്‍ ജില്ലയും അതിര്‍ത്തി ഭാഗിക്കുന്ന കബനീ നദിയുടെ തിരത്തെ ഒരു ഉള്‍നാടന്‍ ഗ്രാമമാണ് ചേകാടി. പുൽപ്പള്ളി മെയിൻ റോഡിൽ നിന്നും ഒരു ഇട റോഡിലേയ്ക്ക് കയറി. വീടുകളും തോട്ടങ്ങളും പുറകിലേയ്ക് ഓടി മറഞ്ഞു. ഏതാനും മിനിറ്റുകൾക്കുളിൽ തുറന്നു വച്ചിരിക്കുന്ന പച്ച ഗേറ്റിലൂടെ കാടിനകത്തേയ്ക്…. ആ ഗേറ്റിന്റെ ഉൾ വശത്ത്‌ നിറയെ ഇരുമ്പു മുള്ളുകൾ പിടിപ്പിച്ചിരുന്നു. ഉദ്ദേശം ആരും പറയാതെ തന്നെ മനസിലായി.

തുടക്കത്തിൽ അത്ര ഗാഢമല്ലാത്ത ആ കാട് വേഗം തന്നെ കടുത്ത പച്ചകളുടെ ഇരുളിമ കാണിച്ചു തന്നു. വണ്ണമുള്ള വള്ളികൾ ചുറ്റിയ വലിയ മരങ്ങളും ഇടയ്ക് ഇല്ലി കാടും നിറഞ്ഞ ആ കാടിനു വല്ലാത്തൊരു വശ്യത തോന്നി. ചിലയിടതെല്ലാം ഇലക്ട്രിക്ക് ഫെൻസ് ഉണ്ട്. ചിലയിടത്ത് കിടങ്ങുകളും. വലിയ പാടശേഖരങ്ങൾ കണ്ടു തുടങ്ങി. ഇടയ്ക് ഗ്രാമവാസികളുടെ വീടുകൾ. പാടങ്ങളുടെ അരികിലുള്ള വലിയ മരങ്ങളിൽ നിരവധി ഏറു മാടങ്ങൾ. മൂന്നു വശവും കാടിനാലും ഒരു വശം കബനിയാലും ചുറ്റപ്പെട്ട ഗ്രാമമാണ്‌ ചേകാടി. സേര്‍തൊട്ടു എന്ന കന്നട പദമാണ് ചേകാടിയായി മാറിയത്. വയനാട്ടിലെ ആദ്യജനവാസ ഗ്രാമങ്ങളിലൊന്ന്.

ഏതാണ്ട് 600 വർഷം മുൻപ് മുതൽ കബനിയുടെ കരയായ ചേകാടിയിൽ ജനവാസമുണ്ടായിരുന്നുവെന്ന് പറയുന്നു. മലബാർ മാന്വലിൽ ചേകാടിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പുൽപള്ളിയുണ്ടാവും മുൻപ് ചേകാടിയായിരുന്നു ജനവാസ കേന്ദ്രം. പുൽപള്ളി പഞ്ചായത്തുകളിൽ മാത്രമുള്ള ഇടനാടൻ ചെട്ടി സമുദായവും ,അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി തുടങ്ങിയ ആദിവാസികളുമാണ് ചേകാടിയിലെ താമസക്കാർ. കര്‍ണാടകയില്‍ നിന്നു കുടിയേറിയ പുരാതന കുടിയേറ്റ ജനതയായ ചെട്ടിമാരുടെ സംസ്‌കാരമാണ് ചേകാടിയിൽ കാണാനാവുക.

കരയേക്കാളേറെ വയലുകൾ ഉള്ള ഗ്രാമമാണ് ചേകാടി. വന്യമൃഗശല്യം ഏറെ രൂക്ഷമായ ഈ സ്ഥലത്താണ് കേരളത്തിൽ ആദ്യമായി കിടങ്ങ് നിർമിച്ചത് . വൈദ്യുതി വേലിയും പലവട്ടം നിർമിച്ചുവെങ്കിലും മൃഗശല്യത്തിന് കുറവില്ല. മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പിവിടെ പാല്‍തൊണ്ടി, ചോമാല, മുള്ളന്‍ ചണ്ണ, തവളക്കണ്ണന്‍, പെളിയന്‍, സണ്‍ബത്ത, ഗന്ധകശാല, ജീരകശാലതുടങ്ങിയ പഴയ നെല്ലിനങ്ങള്‍ നൂറുമേനി വിളഞ്ഞിരുന്നു. കാലക്രമേണ ഇവയെല്ലാം അപ്രത്യക്ഷമായി. പിന്നീട് പഴയ നെല്ലിനമായ ഗന്ധകശാലയെ തിരിച്ചു കൊണ്ടുവന്നതും ചേകാടിയിലെ കര്‍ഷകരാണ്.

മുന്നൂറ് വര്‍ഷം പിന്നിട്ടിട്ടും ഐശ്വേര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന കവിക്കല്‍ തറവാടാണ് ചേകടിയിൽ സന്ദർശകരെ ആകർഷിക്കുന്ന മറ്റൊരു കാഴ്ച്ച . തട്ടുതട്ടായി നിര്‍മിക്കുന്ന വീടിന് ജനലുകളുണ്ടാവില്ല. മണ്ണ് കൊണ്ടുള്ളതും പുല്ലുമേഞ്ഞതുമായ വീട് ഏത് കാലാവസ്ഥയേയും പ്രതിരോധിക്കുന്നവയാണ്. വന്യമൃഗ ആക്രമങ്ങളില്‍ നിന്നും മോഷ്ടാക്കളില്‍ നിന്നും രക്ഷനേടാനുതകുന്ന രീതിയിലുള്ള നിര്‍മാണമാണ് വീടിന്റേത്. പ്രേതാത്മാക്കൾക്കായി ഒരു ക്ഷേത്രവും ഈ ഗ്രാമത്തിൽ ഉണ്ട് എന്നത് രസകരമായി തോന്നി. അതു സംബന്ധിച്ചു കുറച്ചു കഥകളും അവരുടെ ഇടയിൽ ഉണ്ട്. അതുകൊണ്ട് തന്നെ രാത്രിയാത്ര അവർ അത്ര ചെയ്യാറില്ല. ഇതിലൊന്നും വിശ്വാസമില്ലാത്ത ന്യൂ ജനറേഷനെയും അവടെ കണ്ടു. 6 മണിയ്ക് മുൻപായി കർണാടക ചെക്ക് പോസ്റ്റ് കടക്കേണ്ടിയിരുന്നത് കൊണ്ട് കബനിയുടെയും ആ തറവാടിന്റെയും ക്ഷേത്രത്തിന്റെയും ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞില്ല.

മണ്ണിനേയും കാടിനേയും അകമഴിഞ്ഞ് സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ചേകാടിക്കാരുടെ പ്രധാന കൃഷി ഗന്ധകശാല നെല്ലാണ്. ഈ നെല്ല് പൂവിടുമ്പോൾ മുതൽ പാടത്ത് സുഗന്ധമാണ്. പാടത്ത് നെല്ല് നടുന്നത് മുതൽ കൊയ്ത് കഴിയുംവരെ പാടത്ത് കാവലിരിക്കുന്ന കർഷകരെ ഇവിടെ കാണാം. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപാരംഭിച്ച ചേകാടി സ്കൂൾ ഇന്നും നാലാം ക്ലാസിൽ തന്നെ നിൽക്കുന്നു എന്നുള്ളത് അല്പം വിഷമവും കൗതുകവും തോന്നിപ്പിച്ചു. ഇപ്പോൾ KSRTC യുടെ 3 ട്രിപ്പുകൾ ഉണ്ട്. ഒരു പ്രൈവറ്റ് ബസും ഓടുന്നുണ്ട്.

മുൻപ് കാടും അരുവിയും മുറിച്ചു കടക്കാനാവാതെ 4 ആം ക്ലാസിൽ പഠനം അവസാനിപ്പിക്കുകയായിരുന്നു ഗ്രാമവാസികളിൽ പലരും കബനിയ്ക് കുറുകെ പാലം വന്നതോടെ ചേകാടിക്കാരുടെ കുറെ ബുദ്ധിമുട്ടുകൾ മാറികിട്ടി. എങ്കിലും സന്ധ്യകഴിഞ്ഞാൽ ആനകൂട്ടവും പന്നിക്കൂട്ടവും പാടത്തിറങ്ങും. ചിലപ്പോൾ രാത്രി യാത്രകളിൽ കടുവയും പുലിയും ദർശനം തരാറുണ്ട്. പ്രത്യേകിച്ചും പുൽപള്ളിയിലെക്കുള്ള KSRTC യുടെ ലാസ്റ്റ് ട്രിപ്പിൽ.

യാത്രയിൽ കമ്പനിയുടെ മനോഹര ദൃശ്യം കാണാം. പാറകളിൽ തട്ടി ചിന്നി ചിതറി ഒഴുകുന്ന കബനി. ഒന്നിറങ്ങാൻ ആരും കൊതിച്ചു പോകും. പുഴയിൽ ചീങ്കണ്ണികൾ ഉണ്ടെങ്കിലും പ്രശ്നക്കാരല്ല. ഗ്രാമവാസികൾ കുളിക്കുന്നത് കാണാമായിരുന്നു. ചേകാടി ഗ്രാമം കടന്നു എത്തുന്നത് ബാവലിയിലേക്കാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് മുസ്ലീം മതപ്രബോധനത്തിന്റെ സന്ദേശവുമായി ഈ ഗ്രാമത്തിലെത്തിയ മതപണ്ഡിതനും ദിവ്യനുമായ ബാവ ഒലി തങ്ങൾ ഈ ഗ്രാമത്തിൽ അന്തിയുറങ്ങുന്നു. തങ്ങളുടെ പേരിൽ നിന്നാണ് ഈ ഗ്രാമത്തിനു ബാവലി എന്ന പേരു വന്നതെന്ന് പറയപ്പടുന്നു. ഈ ദിവ്യന്റെ മക്ബറ വണങ്ങാൻ ഇപ്പോഴും തീർത്ഥാടകർ എത്തിക്കൊണ്ടിരിക്കുന്നു.

ഇടതുവശത്ത് നല്ല കാടാണ്. വലതുവശത്ത് ചിലയിടത്ത് ജനവാസം. എങ്കിലും മുക്കാൽസമയവും നല്ല കാട്ടിലൂടെയാണ് നമുക്കു സഞ്ചരിക്കേണ്ടിവരുക. ബേഗൂർ റിസർവ് ഫോറസ്റ്റിന്റെ പരിധിയിലൂടെയാണു യാത്ര. ഏറെ ആന താരകൾ ഉള്ളയിടമാണിത്. റോഡ് സൈഡിൽ പെട്ടെന്ന് ശ്രദ്ധിക്കുന്ന ഒരു ആൽമരം ഉണ്ട്. ആ മരത്തിന് കീഴെ ഇരുന്നാണത്രേ ബ്രിടീഷുകാർ പഴശ്ശിയെ കുടുക്കാനുള്ള തന്ത്രങ്ങൾ മെനഞത്. ആൽ കടന്ന് ചെറിയ പാലവും കടന്നാൽ കർണാടകയുടെ നഗർഹോളെ നാഷണൽ പാർക്ക് ആയി.

ചെക്പോസ്റ്റിൽ പ്രത്യേകിച്ചു പരിശോധനയൊന്നും ഉണ്ടായില്ല. രാവിലെ ആറിനാണ്​ ബാവലിയിലെ ​കർണാടക കേരള അതിർത്തി ചെക്ക്​പോസ്​റ്റ്​ തുറക്കുക. രാത്രിയാത്ര വിലക്കുള്ള റൂട്ടാണിത്​. മാനന്തവാടിയിൽനിന്നാണ് വരുന്നതെങ്കിൽ മൈസൂരിലേക്ക്​ രണ്ട്​ വഴികളുണ്ട്​. കുട്ട-നാഗർഹോള വഴിയും ബാവലി -എച്ച്​.ഡി കോട്ട വഴിയും. വടക്കേ വയനാടിനെ കര്‍ണാടകയുമായി ഏറ്റവും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന ഈ പാതയില്‍ നാഗര്‍ഹോള കടുവാസങ്കേത പരിധിയിലെ ഉത്കൂറിനും ഹൊന്നമനംഗട്ടക്കുമിടയില്‍ ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരം ഏത് സഞ്ചാരിയെയും തൃപ്തിപ്പെടുത്തും.

കാഴ്​ചാ വൈവിധ്യം കൊണ്ടും സഞ്ചാര സുഖം കൊണ്ടും മികച്ച യാത്രയാകും ഇത്‌. കടുവാസങ്കേതത്തിലൂടെയുള്ള യാത്ര മനംകുളിര്‍പ്പിക്കും. ആനയും മാനും മയിലും കാട്ടിയുമെല്ലാം പലപ്പോഴും റോഡരികിൽ നിന്നു നമ്മെ വിസ്മയിപ്പിക്കും. ബാവലിക്കും എച്ച്.ഡി.കോട്ടയ്ക്കും ഇടയിലാണ് തെന്നിന്ത്യയിലെ സുപ്രസിദ്ധമായ ബെള്ള ആനവളര്‍ത്തല്‍ കേന്ദ്രവും. അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പക്ഷെ അപ്രതീക്ഷിതമായി വന്ന വേനൽ മഴ ആ യാത്രാ പ്ലാൻ പൊളിച്ചു കൈയ്യിൽ തന്നു. പിന്നീട് വളരെ പതുക്കെ വന്ന വഴിയിലൂടെ ചേകാടിയിൽ കൂടി തന്നെ മടങ്ങാൻ തീരുമാനിച്ചു.

കർണാടക നഗർഹോളെ വനത്തിനുള്ളിൽ അടുപ്പിച്ചുള്ള നിരവധി ഹമ്പുകൾ ചാടി ചാടി ആകെ ഒരു അസ്വസ്ഥത. ചെകാടിയിൽ എത്തിയപ്പോഴേക്കും വാള് വയ്ക്കാതെ നിവൃത്തി ഇല്ല എന്നായി. വണ്ടി പതുക്കെ ഒതുക്കുമ്പോ മുൻപിൽ ഉള്ള ജീപ്പിൽ ഉണ്ടായിരുന്ന ആ നാട്ടുകാർ കൈ കൊണ്ട് എന്തോ കാണിച്ചു. മറു ഭാഗത്ത് ആന…. അല്ല ആനകൂട്ടം…. 9 എണ്ണത്തിനെ നന്നായി കണ്ടു. ബാക്കിയുള്ളവർ നീങ്ങി നിൽപ്പുണ്ടായിരിക്കാം… കർണാടക യിലെ ടൈഗർ റീസെർവിലൂടെ പോയിട്ടും കാണാൻ കഴിയാതിരുന്ന ആ കാഴ്ച്ച നൽകി ചേകാടി ഞങ്ങളെ യാത്രയാക്കി….

യാത്രക്കായി ഗ്രൗണ്ട് ക്ലീരെൻസ് ഉള്ള വാഹനങ്ങൾ ആണെങ്കിൽ നല്ലത്. 4 km off road ഉണ്ട്. വളരെ പതുക്കെ പോവുക. കാഴ്ചകൾ കാണുവാൻ മാത്രമല്ല. ഗ്രാമവാസികളുടെയും വന്യമൃഗങ്ങളുടെയും ആരോഗ്യത്തിനും അതാവും നല്ലത്. ചേകാടിയിലേയ്ക് കടക്കുമ്പോ ഉള്ള ഗേറ്റ് രാവിലെ ആദ്യ യാത്രക്കാരൻ നമ്മൾ ആണെങ്കിൽ മറു ഭാഗത്ത്‌ മൃഗങ്ങൾ ഇല്ല എന്നുറപ്പ് വരുതിമാത്രം ഗേറ്റ് തുറക്കുക.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post