തിരുവനന്തപുരത്തെ മികച്ച ചിക്കൻ ഫ്രൈകളിൽ ഒന്നെന്നു പറയാവുന്നൊരു കട

Total
0
Shares

വിവരണം – വിഷ്ണു എ.എസ്.നായർ.

കടലെന്നു കേട്ടാലേ മലയാളിക്ക് ആദ്യം മനസ്സിൽ വരുന്നത് തിരമാല തഴുകി പിൻവാങ്ങിയ മണൽപ്പരപ്പിൽ കാലിന്റെ പെരുവിരൽ കൊണ്ടെഴുതിയ “കടലമ്മ കള്ളി” എന്ന എഴുത്തും അതിനെ വിഴുങ്ങാനായി ആർത്തലച്ചെത്തുന്ന കടലമ്മ അയക്കുന്ന നുരയാർന്ന തിരമാലകളുമാണ്. പ്രായമെത്ര മുതുക്കനാക്കിയാലും ആയൊരു കുട്ടിത്തം എല്ലാ മലയാളികളുടെയും ഉള്ളിലുണ്ട്. ഇനിയും അറിയാൻ കഴിയാത്ത വല്ലാത്തൊരു അത്ഭുതമാണ് കടൽ. തനിക്കുള്ളതും തന്നിലുള്ളതും നമുക്കായി നൽകിയ കടലമ്മ.

പിന്നെ ഭക്ഷണപ്രിയരുടെ കാര്യമെടുത്താൽ മീൻ വിഭവങ്ങളുടെ പറുദീസയാണ് കടൽക്കരയിലെ ഹോട്ടലുകൾ. എന്നാൽ മനസ്സലടിയുറച്ച അത്തരം നിഗമനങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഒരു പക്ഷേ തിരുവനന്തപുരത്തെ മികച്ച ചിക്കൻ ഫ്രൈകളിൽ ഒന്നെന്നു എടുത്തു പറയാവുന്നൊരു കടയുണ്ട് – ജെറീസ് തട്ടുകട.

പ്രവാസിയായ അച്ഛനെന്നത് അറിവാകും വരെ മക്കൾക്ക് കുപ്പിയിൽ നിന്നും വന്ന ഭൂതം പോലെയാണ്. എന്താഗ്രഹവും ക്ഷിപ്രനേരത്തിനുള്ളിൽ സാധിച്ചു കൊടുക്കപ്പെടും. അത് ചിലപ്പോഴൊക്കെ ഒരു ചിരിക്ക് വേണ്ടിയാണ്. ചിലപ്പോഴൊക്കെ ഒരു ചുംബനത്തിന് വേണ്ടിയും. അങ്ങനെയൊരു നാലു വയസ്സുകാരിയുടെ ആഗ്രഹവും തോളിലേറ്റി അർക്കൻ മറഞ്ഞ നേരം ശംഖുമുഖത്ത് വന്ന് പതിഞ്ഞമർന്ന തിരമാലയിൽ കളിച്ചു കൊണ്ടിരുന്നപ്പോഴാണ് കരക്കാറ്റിനെ വെല്ലുന്ന വിശപ്പിന്റെ ഏമ്പക്കം എന്റെ ശ്രദ്ധയിൽപെട്ടത്.

ശംഖുമുഖത്തു നിന്നും ഡൊമെസ്റ്റിക്ക് എയർപോർട്ട് പോകുന്ന വഴി എസ്.ബി.ഐ ബാങ്കിന് നേരെ എതിരെയായാണ് ജെറീസ് തട്ടുകട. മൂന്നാലു കടകൾ ചേർന്നിരിക്കുന്നതിൽ ആദ്യമിരിക്കുന്ന കടയാണ് ജെറീസ്. വലിയ ലുക്കും ലഗാനുമില്ലാത്ത ഒറ്റമുറിയും വരാന്തയുമുള്ള തട്ടുകടയിലേക്ക് വച്ചു പിടിച്ചത്. ഉദ്ദേശം 12 പേർക്കിരിക്കാവുന്ന സ്ഥലമുണ്ട്. കയറിപ്പോൾ മുതൽ ഈ കൊച്ചു കടയ്ക്ക് മുന്നിൽ ഒടുങ്ങാത്ത തിരക്ക്. എന്നാലോ ഇരുന്ന് കഴിക്കാൻ ചുരുക്കം ചിലർ മാത്രം.

അങ്ങനെയൊരു വിശാലമായ ഇരിപ്പിടം കയ്യടക്കിക്കൊണ്ട് പൊറോട്ട, ദോശ, അപ്പം, ഒരു ഫുൾ ചിക്കൻ ഫ്രൈ എന്നിവ ഉത്തരവിട്ടു. ബാക്കിയെല്ലാം ക്ഷണനേരത്തിനുള്ളിൽ മുന്നിലെത്തിയെങ്കിലും ചിക്കൻ ഫ്രൈ മാത്രം അഞ്ചു പത്തു മിനുട്ട് താമസിച്ചു. പാഴ്സലുകാരുടെ അജ്ജാതി തിരക്കാണ്.

എണ്ണയിൽ സ്ഫുടം ചെയ്തു സ്വർണ്ണകുമിളകൾ പൊട്ടിച്ചു കൊണ്ട് കണ്ണാപ്പയിൽ എണ്ണ വാർത്ത ആവി പറക്കുന്ന ചിക്കൻ ഫ്രൈയുടെ മണമുണ്ടല്ലോ, ഒടുക്കത്തെ കൊതിപ്പിക്കലാണ്. ഉള്ളംകൈ വലുപ്പമുള്ള നാല് കഷ്ണങ്ങളും രണ്ട് കാലുകളും പിന്നെ കരളും മാങ്ങയും പിന്നെ ഒരു ലോഡ് പൊടി, ഇത്രയുമാണ് ഒരു ഫുൾ ഫ്രൈ. കടയുടെ ലുക്കില്ലായ്മ ആ ചിക്കൻ ഫ്രൈ നികത്തിയിട്ടുണ്ട്. കിടു ലുക്ക്. നാസാദ്വാരങ്ങളെ പുളകം കൊള്ളിക്കുന്ന മണവും.. നാവിൽ വെള്ളമൂറിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

തൊടുമ്പോൾ തന്നെ പൊളിഞ്ഞു വരുന്ന വളരെ മൃദുവാർന്ന അളന്ന് കുറിച്ചിട്ട മസാലകളുടെ ചേരുവകളിൽ പാകത്തിന് മാത്രം വെന്ത കഷ്ണങ്ങൾ അടർത്തിയെടുത്ത് അപ്പത്തിന്റെ ഉള്ളിൽ വച്ചു കഴിക്കണം. ഒരു രക്ഷയില്ലാത്ത രുചി. ഒരു ചേരുവ പോലും കൂടുതലുമല്ല കുറവുമില്ല.. പക്കാ കിടുക്കാച്ചി. ചിക്കന്റെ ഒരു ഭാഗത്ത് പോലും വേവ് കുറവോ കൂടുതലോയില്ല.. പക്കാ വേവ്.. ചിക്കന്റെ പൊടിയൊക്കെ വേറെ ലെവൽ.

സോഡാപ്പൊടി കൂടിയ അപ്പത്തിന്റെ നിറഭേദം ഒഴിച്ചു നിർത്തിയാൽ ആവി പറപ്പിച്ച നല്ല കിടിലം ദോശയും പറഞ്ഞാൽ മാത്രം ചുട്ടു തരുന്ന ഗോതമ്പ് പൊറോട്ടയും വെടിച്ചില്ലൻ വിഭവങ്ങൾ തന്നെ. ഏറ്റവും അവസാനം വാങ്ങിയ ഗോതമ്പ് പൊറോട്ട ചിക്കന്റെ പൊടിയുടെ കൂടെ ഡബിൾ കിടുക്കാച്ചി.. ഉറപ്പായും ട്രൈ ചെയ്യേണ്ട കോംബോ. Highly recommended. വിലവിവരം : അപ്പം – 5 Rs, ദോശ – 5 Rs, സാധാ പൊറോട്ട – 7 Rs, ഗോതമ്പ് പൊറോട്ട – 7 Rs, ചിക്കൻ ഫ്രൈ(ഫുൾ) – 180 Rs.

ഏഴു വർഷം മുമ്പാണ് ‘ജെറിക്കൽ’ ചേട്ടൻ ശംഖുമുഖത്തായി ഒരു തട്ടുകട തുടങ്ങിയത്. മക്കളും നാട്ടുകാരും ചുരുക്കി വിളിച്ചിരുന്ന ‘ജെറി’ എന്ന പേര് കടയുടെ നാമധേയമാക്കിയതോടെ ജെറീസ് തട്ടുകടയുടെ പിറവിയായി. അന്നുമിന്നും ചിക്കൻ ഫ്രൈ തന്നെയാണ് ഇവിടുത്തെ ഹൈലൈറ്റ്.

രുചിയുടെ കാര്യത്തിൽ മാത്രമല്ല അതിഥികളുടെ അഭിപ്രായങ്ങളും പരാതികളും കേൾക്കുന്നതിലും അതീവ ഉത്സുകരാണ് ജെറി ചേട്ടനും ഭാര്യ അനിത ചേച്ചിയും. അങ്ങനെയാണ് ചൂട് ചിക്കൻ ഫ്രൈയുടെ കൂടെ സവാള അരിഞ്ഞത് ഒറ്റ പൊതിയിൽ കൊടുക്കുന്നത് നിർത്തലാക്കിയത്. (അങ്ങനെ വേണ്ടവർ പ്രത്യേകിച്ചു പറയണം).

വിളമ്പലും കഴിക്കലുമൊക്കെ പെട്ടെന്ന് നടക്കുമെങ്കിലും കാശ് കൊടുക്കാൻ ഇത്തിരി കാത്തിരിക്കേണ്ടി വരും. പാർസൽ വാങ്ങാൻ വരുന്നവരുടെ തിരക്ക് അത്രയ്ക്കുണ്ട്. അപ്പോൾ ഈ കടയുടെ ആരാധകർ കുറച്ചൊന്നുമല്ലെന്നു രത്നചുരുക്കം. നഗരത്തിലെ പറഞ്ഞു പഴകി തഴമ്പിച്ച കടകൾക്കിടയിൽ ഇതുപോലുള്ള കൊച്ചു കടകളും കാണാൻ നമുക്ക് ശ്രമിക്കാം. അല്ല കാണണം, അതല്ലേ അതിന്റെയൊരു ശെരി.

ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ പ്രവർത്തനമാരംഭിക്കുന്ന ഇവിടെ ബിരിയാണിയും മറ്റ് കിടുപിടികളും ലഭിക്കുമെങ്കിലും ചിക്കൻ ഫ്രൈ വൈകിട്ട് അഞ്ചു മണിക്ക് ശേഷം മാത്രമേ ലഭ്യമാവുകയുള്ളൂ. പോകുന്നവർ സമയമറിഞ്ഞു പോവുക. ലൊക്കേഷൻ -Jerry’s Thattukada, Vallakkadavu, Thiruvananthapuram.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post