“ചൂണ്ട” തലസ്ഥാനത്തെ ഒരു പുതിയ ഭക്ഷണയിടം

Total
0
Shares

വിവരണം – Praveen Shanmukom,  ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

ചൂണ്ട ഒരു പുതിയ ഭക്ഷണയിടം. സ്ഥലം തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ RBI നു എതിരേയായി വരും. ഉച്ച സമയം ചൂണ്ടയിലെ പേരിൽ കൊളുത്തി ചൂണ്ടയിലേക്ക്. അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു കെട്ടുവള്ളത്തിൽ എത്തിയ പ്രതീതി.റാന്തൽ വിളക്കുകൾ അതിന്റെ ഭംഗിക്ക് മാറ്റൊലി നൽകി.

പുറത്ത് നിന്ന് നോക്കിയാൽ വളരെ ചെറിയൊരു കട ആണെന്ന് തോന്നുമെങ്കിലും അകത്ത് 60 പേർക്ക് ഇരിക്കാനുള്ള സ്ഥലം ഉണ്ട്. നേരെ കേറി ചെല്ലുന്ന സ്ഥലത്തു 36 പേർക്ക് ഇരിക്കാം, അത് അവസാനിക്കുന്ന സ്ഥലത്തു ഇടത്തോട്ടായി വീണ്ടും ചെറിയ ഒരു മുറി തിരിച്ചിട്ടുണ്ട്. അവിടെ 24 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. അത് കുറച്ചും കൂടി സ്വകാര്യത ആഗ്രഹിക്കുന്നവർക്ക് ഇരിക്കാൻ പറ്റിയ സ്ഥലം ആയി തോന്നി. തുടക്കത്തിൽ കാണുന്ന റിസപ്ഷന്റെ അടുത്തായി ഉള്ളിലോട്ടു വാഷ് ഏരിയ പ്രത്യേകം ഒരുക്കിയത് ഇഷ്ട്ടപെട്ടു. ആദ്യം പെട്ടന്നു അത് കണ്ണിൽ പെടില്ല. വാഷ് ഏരിയ എന്ന് അവിടെ എഴുതി വച്ചിട്ടുണ്ടെങ്കിലും.

ഞാൻ ഒരു ഊണും സുഹൃത്തിനു ഒരു ചിക്കൻ ബിരിയാണിയുമാണ് പറഞ്ഞത്. ഊണ് നല്ല വൃത്തിയുള്ള വാഴയിലയിലാണ്. കൊള്ളാം. തൂശിലയിൽ ചോറും കറികളും വിളമ്പി. നാരങ്ങ അച്ചാർ, ബീൻസ് തോരൻ, മരിച്ചീനി കൊഴമ്പ്‌ പരുവത്തിൽ വെള്ളം പോലെ, ചിത്രം നോക്കിയാൽ കൂടുതൽ മനസ്സിലാകും. പിന്നെ നല്ല പയറൊക്കെ ചേർന്ന പീയണിക്ക കറിയും. പരിപ്പ്, സാമ്പാർ, രസം, മോരുമായി ഒരാൾ എത്തി. പരിപ്പ് ഒഴിക്കാൻ പറഞ്ഞു. ക്രീം കളർ പരിപ്പാണ് സാധാരണ കാണുന്ന പച്ച ചേർന്ന മഞ്ഞ നിറത്തിൽ ഉള്ളതല്ല, മഞ്ഞൾപ്പൊടി ചേർത്തിട്ട് ഇല്ല.

പൊരിച്ച മീനുകൾ പ്രത്യേകം പ്രത്യേകം പാത്രത്തിൽ ആക്കി ആദ്യം വിളമ്പിയ ആൾ തന്നെ എത്തി. 60 രൂപ നെത്തോലി, 70 രൂപ അയല, 150 രൂപ കരിമീൻ, 60 രൂപ ചൂര. ഒരാൾ മാത്രം ഊണ് കഴിക്കുന്നത് കൊണ്ട് 150 രൂപയുടെ കരിമീൻ എടുത്തില്ല 60 രൂപയ്ക്കുള്ള ചൂര എടുത്തു‌. എവിടെ പപ്പടം? ചോദിച്ച ഉടൻ തന്നെ പപ്പടം ഹാജർ.

പരിപ്പ് കൊള്ളാം, ചെറിയൊരു കുഴപ്പം ഉപ്പില്ല. പ്രായം ഉള്ള ഒരാൾ അടുത്ത് തന്നെ ഉണ്ടായിരുന്നത് കൊണ്ട് പെട്ടന്ന് പറയാൻ പറ്റി. ഇറങ്ങാൻ നേരം മനസ്സിലായി അത് ഉടമസ്ഥന്റെ കൊച്ചച്ഛൻ ആണെന്ന്. പുള്ളി ഉടൻ തന്നെ അടുക്കളയിൽ പോയി കുറച്ചു കഴിഞ്ഞു വന്നിട്ട് പറഞ്ഞു ഉപ്പു എല്ലാം ഇപ്പോൾ ഇട്ടുവെന്ന്. കുറച്ചു ഉപ്പു കൂടെ കൊണ്ട് വന്നിരുവെങ്കിൽ എന്റെ പരിപ്പിലും കൂടി ഇടാമായിരുന്നുവെന്ന് ഞാൻ ആലോചിച്ചു. ചോദിച്ചില്ല കാരണം അപ്പോഴേക്കും പരിപ്പ് കഴിയാറായി.

അടുത്തതായി സാമ്പാർ. അതും കൊള്ളാം അതിലും ഒരു പൊടിക്ക് ഉപ്പു കുറവായി തോന്നി. പരിപ്പിന്റെ പോലെ തീരെ ഇല്ലാതില്ല. അതും സൂചിപ്പിച്ചു. അവിടെ പൊതുവെ വരുന്ന കസ്റ്റമേഴ്സിന് എല്ലാം ഉപ്പ് കുറഞ്ഞിരിക്കുന്നതാണ്‌ പഥ്യം എന്നാണ് മറുപടിയിൽ മനസ്സിലാക്കാൻ പറ്റിയത്. കൂടുതലും റിസർവ് ബാങ്കിലെ ജീവനക്കാർ ആണത്രേ അവിടെ വരുന്നത്. എന്തായാലും ഇറങ്ങാൻ നേരം ഈ കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഉപ്പു പ്രത്യേകം ഒരു പാത്രത്തിൽ ആക്കി ഓരോ ടേബിളിലും വയ്ക്കാൻ ശ്രദ്ദിക്കുമെന്നു പറഞ്ഞു.

ഉപ്പു ഒരു രസം കൊല്ലിയായി കടന്നു വന്നുവെന്നു അല്ലാതെ കറികൾ എല്ലാം പൊതുവെ കൊള്ളാം. വളരെ worth ആയിട്ടു തോന്നി. തീർന്നാൽ രണ്ടാമത് വിളമ്പുന്നതിനും മടിയൊന്നുമില്ല. ചൂര മീൻ കിടിലം അനുഭൂതി ഒന്നും തന്നില്ലെങ്കിലും കൊള്ളാം എന്ന് തോന്നി. പൊടി അങ്ങനത്തെ പരിപാടി ഒന്നും ഇല്ല. പുറകെ രസവും മോരും എത്തി. രണ്ടും കൊള്ളാം. വളരെ നന്നായിരുന്നു.

കൂട്ടുകാരൻ നല്ല ഒരു ഫുഡി ആണെങ്കിലും കഴിക്കുന്ന അളവിന് എന്നെ പോലെ ഒരു പരിധിയൊക്കെ ഉണ്ട്. അത് കൊണ്ട് തന്നെ 150 രൂപയുടെ നല്ല ക്വാണ്ടിറ്റിയുള്ള മൂന്ന് പീസുള്ള ചിക്കൻ ബിരിയാണി ഒരു പീസടക്കം കുറച്ചു ബാക്കി വന്നു. രണ്ടാമത് ചോറ് എടുക്കാതെ അതും വാങ്ങി ഒന്ന് രുചിച്ചു. ക്വാണ്ടിറ്റി ഉണ്ടെങ്കിലും രുചിയിൽ ഒരു ആവറേജ് ഫീലിംഗ് ആണ് തോന്നിയത്. സുഹൃത്തിനും അതേ അവസ്ഥ തന്നെയാണ്. മോശമായി എന്ന് അർത്ഥമില്ല. പുള്ളി ഗ്രേവി ചോദിച്ചപ്പോൾ പകരം ബിരിയാണി മസാലയൊക്കെ അധികമായി തരാൻ ഒരു മടിയും കണ്ടില്ല.

ചേട്ടാ ഇവിടെ വന്നു കഴിക്കാൻ കിടു ആണെന്ന് മെസഞ്ചറിൽ വന്നു പറഞ്ഞ സുഹൃത്തിനു ചിക്കൻ ബിരിയാണിയെ പറ്റി വളരെ നല്ല അഭിപ്രായമായിരുന്നു. വേറെ ഒരു ദിവസം വന്നു ഇനിയും ഒന്ന് ട്രൈ ചെയ്ത് നോക്കണം. ഉച്ച സമയമായിട്ടും ഞാൻ അങ്ങനെ വിയർത്തില്ല. കൂടെ ഇരുന്ന സുഹൃത്ത് അത്യാവശ്യം വിയർത്തു. പുള്ളി ഇരിക്കുന്ന ഭാഗത്തു കറങ്ങി വരുന്ന ടൈപ്പ് ഫാൻ മേൽക്കൂരയിൽ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും കാറ്റ് അത്ര ആ ഭാഗത്തു എത്തിയില്ല എന്നതാണ് പ്രശ്നമെന്ന് മനസ്സിലാക്കി. ഞാൻ ഇരുന്ന സ്ഥലത്തു കാറ്റ് ആവശ്യത്തിന്
എത്തുന്നുണ്ടായിരുന്നു.

ഇറങ്ങാൻ നേരം റിസപ്ഷനിൽ ചോദിച്ചു അത് എന്താ മീൻ കറി ഒന്നും ഇല്ലാത്തത്, ഫ്രൈ അല്ലാതെ. അത് 70 രൂപയുടെ ഊണിൽ മീൻ കറി കൂടെ കൊടുക്കുന്നുണ്ട് അതാണ് പിന്നെ പ്രത്യേകം കറി ഇല്ലാത്തതെന്ന്. എനിക്ക് അത് അവർ തരാൻ വിട്ടു പോയതാണെന്ന്. ആലപ്പുഴ സ്റ്റൈലിൽ വയ്ക്കുന്ന കറി ആണത്രേ. എന്ത് ചെയ്യാൻ വയറ്റു ഭാഗ്യം ഇല്ല . രാത്രി താറാവ് കറിയൊക്കെയായി ജഗ പൊഗ ആണ് വരണം എന്നൊക്കെ പറഞ്ഞു. പോകണം ഒരു ദിവസം രാത്രി.

കാർഡ് സൗകര്യം ഉണ്ട്. പിൻ അടിക്കാൻ നോക്കിയപ്പോഴാണ് ഓർമ്മ വന്നത് മീനിൻറെ വില ബില്ലിൽ ഇട്ടിട്ടില്ല. വിളമ്പിയ ആള് തന്നയാണ് ബില്ല് എഴുതിയതും എന്നതാണ് കൗതുകരം. പറഞ്ഞു തിരുത്തി വേറെ ബില്ല് വാങ്ങി.

ആമ്പിയൻസ് കെട്ടുവള്ളം സ്റ്റൈൽ ഇഷ്ടപ്പെട്ടു. ഇരിപ്പിടങ്ങൾ എല്ലാം ഇരിക്കാൻ നല്ല സൗകര്യം തോന്നി. സർവീസിങ്ങിൽ ഒരെണ്ണം വിളമ്പാൻ വിട്ടു പോയത് ഒഴിച്ചാൽ സർവീസ് എല്ലാം വളരെ നല്ലതാണ്. ഇടയ്ക്ക് ഇടയ്ക്ക് വന്നു നോക്കും, കറികൾ ആവശ്യം ഉണ്ടെങ്കിൽ തരും. മൊത്തത്തിൽ നല്ല പെരുമാറ്റം ആണ് മാനേജ്മെന്റും , സ്റ്റാഫും. കഴിച്ചവർ പലരും പാഴ്സലുകൾ വാങ്ങിക്കുന്നത് കണ്ടു. തുടക്കമാണ്. 2020 ജനുവരി 10 നായിരുന്നു തുടങ്ങിയത്. ബലാരിഷ്ടതകൾ ഒഴിച്ച് നിർത്തിയാൽ ചൂണ്ട പൊളിക്കും എന്നാണ് എന്റെ ഒരിത്. Seating Capacity: 60, Timings: 12:30 PM to 11:30 PM, Location: ബേക്കറി ജംഗ്ഷനിൽ റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ എതിരെയായി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post