ചാലക്കുടി – പറമ്പിക്കുളം റൂട്ടിലെ ഒരു ഫോറസ്റ്റ് ട്രാം സർവ്വീസ് ചരിത്രം !!

Total
98
Shares

രാജ്യത്തെ എഞ്ചിനീയറിംഗ് വിസ്മയങ്ങളിലൊന്നായിരുന്നു ഇന്നത്തെ ചാലക്കുടി നഗരത്തിൽ നിന്നും പറമ്പിക്കുളം ടൈഗർ റിസേർവ് വരെ സർവീസ് നടത്തിയിരുന്ന ഈ ട്രാം സർവീസ്. അന്നത്തെ കൊച്ചി രാജ്യത്തിനു കീഴിലുണ്ടായിരുന്ന പറമ്പിക്കുളം ഫോറെസ്റ്റിൽ നിന്നും തടിയുൾപ്പെടെയുള്ള വന വിഭവങ്ങൾ കൊച്ചി തുറമുഖം വഴി കയറ്റി അയക്കാൻ കൊച്ചി രാജാവ് മുൻകൈയെടുത്താണ് പദ്ധതി ആരംഭിക്കുന്നത്. 80 കിലോമീറ്റർ ലെങ്തും 2 ട്രാക്കുകളും ഉണ്ടായിരുന്നു ഈ പാതക്ക്. ഇന്നത്തെ റെയിൽവേ ഭാഷയിൽ പറഞ്ഞാൽ dedicated freight corridor.

മദ്രാസിൽ നിന്നും എറണാകുളം ടെർമിന്സ് വരെ നിലവിലുണ്ടായിരുന്ന പാതയിലേക്ക് ചാലക്കുടിയിൽ വച്ചു ഈ പാത ബന്ധിപ്പിച്ചിരുന്നു. കൊച്ചി നഗരത്തിലെ ഫോറെസ്റ്റ് കോൺസെർവറ്റോർ ആയിരുന്ന J.C.Kohloff ആണ് ഇങ്ങനെയൊരു ഐഡിയ അന്നത്തെ കൊച്ചി രാജാവായ രാമവർമ്മ പതിനഞ്ചാമനു മുന്നിൽ വച്ചത്. Cochin forest tramway act പാസാക്കി 1905 ൽ എഞ്ചിനീയറിംഗ് ജോലികൾ ആരംഭിക്കുകയും ചെയ്തു. 1907ല്‍ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ 18 ലക്ഷം രൂപ ആകെ ചെലവായി.

1907 ൽ ട്രാംവേയിലൂടെ ആദ്യമായി ഓടിയ തീവണ്ടി മദ്രാസ് ഗവർണ്ണർ സർ ആർതർ ഒലിവർ വില്ലിയേഴ്സ് ഫ്ലാഗ് ഓഫ് ചെയ്തു. ഈ പാതയിലൂടെയുള്ള ട്രെയിൻ സർവ്വീസുകൾ അന്നത്തെ കൊച്ചി സർക്കാരിന് വൻ സാമ്പത്തിക വിജയം നേടിക്കൊടുക്കുകയും കൊച്ചി രാജ്യത്തെ വ്യവസായ വിപ്ലവങ്ങൾക്ക് ഇത്‌ ഊർജം പകരുകയും ചെയ്തു. വില്ലിങ്ടൺ ഐലൻഡ് ഉൾപ്പെടെ നിർമിക്കാനുള്ള ഫണ്ട്‌ രാജാവ് കണ്ടെത്തിയതും അത് കേരളത്തിലെ വാണിജ്യ കവാടമായി മാറിയതും പിൽക്കാല ചരിത്രം.

ചാലക്കുടി മുതല്‍ ചിന്നാര്‍ വരെ യാത്ര പൂര്‍ത്തിയാക്കാന്‍ ചരക്കു കയറ്റിയ ട്രാമിന് വേണ്ടത് ആറ് മണിക്കൂറാണ്. ഇതില്‍ മൂന്ന് മടക്ക് കയറ്റമുള്ള ആദ്യത്തെ ഭാഗം പിന്നിടാനാണ് ഏറ്റവും കൂടതല്‍ സമയം വേണ്ടത്. നാല് മണിക്കൂര്‍. രണ്ടും മൂന്നും ഭാഗങ്ങള്‍ ശേഷിക്കുന്ന രണ്ട് മണിക്കൂറില്‍ പിന്നിടും. കുത്തനെയുള്ള മടക്ക് കയറ്റങ്ങള്‍ക്ക് പുറമെ ഹെയര്‍പിന്‍ വളവ് എന്ന് വിശേഷിപ്പിക്കാവുന്ന എതിര്‍ദിശയിലേക്കെന്ന പോലെയുള്ള വളവുകളാണ് ട്രാമിന്റെ യാത്ര വൈകിക്കുന്നത്. ഇത്തരം ഇരുപതോളം വളവുകള്‍ ട്രാംപാതയിലുണ്ട്.

ട്രാമിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ 1926 ല്‍ സ്പെഷ്യല്‍ ഫിനാന്‍സ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വനവിഭവങ്ങളുടെ ചൂഷണം കുറയ്ക്കാനായിരുന്നു ഇത്. എന്നാല്‍ ഉടനെ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പ്രവര്‍ത്തനം 1928 വരെ തുടര്‍ന്നു. ഇതിനിടെ ചാലക്കുടി – വാല്‍പ്പാറ വഴി തമിഴ്നാട്ടില്‍ നിന്നുള്ള പുതിയ റോഡിന്റെ നിര്‍മാണവും നടന്നു. അതോടെ ട്രാമിലൂടെയുള്ള ചരക്ക് കടത്തലിന്റെ പ്രസക്തി കുറഞ്ഞു.

അവസാനിപ്പിക്കുന്നതിന് മുൻപായി ട്രാം എന്ന ആ എഞ്ചിനീയറിങ് അല്‍ഭുതം ചരിത്രസാക്ഷി എന്ന നിലയില്‍ സംരക്ഷിക്കാന്‍ അന്നുത്തെ ഭരണാധികാരികള്‍ തയ്യാറായില്ല. വനം വകുപ്പിന്റെ കീഴിലായിരുന്ന ട്രാമിന്റെ പ്രസക്തി പരിശോധിക്കാന്‍ ചീഫ് കണ്‍സര്‍വേറ്ററുടെ കമ്മീഷനെ നിയോഗിച്ചു. ട്രാം പദ്ധതി വെള്ളാനയാണെന്നും രാജ്യത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന പദ്ധതി ഇനി തുടരരുതെന്നും കമ്മീഷന്‍ വിധിയെഴുതി. പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല. 1951 എപ്രില്‍ 24 ന് ട്രാമിന്റെ പ്രവര്‍ത്തനം എന്നെന്നെക്കുമായി അവസാനിപ്പിച്ചു.

പിന്നീട് കൊച്ചി തുറമുഖം വന്നതോടെ ഇതുവഴിയുള്ള ചരക്കുനീക്കങ്ങൾ കുറഞ്ഞു തുടങ്ങി. പിന്നീട് വന സംരക്ഷണ നിയമങ്ങൾ നിലവിൽ വന്നപ്പോൾ 1953 ൽ സെപ്ഷ്യൽ ഫിനാൻസ് കമ്മറ്റി റിപ്പോർട്ട്‌ പ്രകാരം ഈ ട്രാം പദ്ധതി ഡി കമ്മീഷൻ ചെയ്തു. ഇതിന്റെ പല ഭാഗങ്ങളും ചാലക്കുടി വനപ്രദേശത്തു ഇന്നും നിലനിൽക്കുന്നു. പഴയ ട്രാംവേയുടെ അവശിഷ്ടങ്ങളും, പാലങ്ങളും മറ്റും ഈ വഴിയിൽ ഇപ്പോഴും കാണാം. ഈ പാത ഇപ്പോൾ അതേപടി വനം വകുപ്പുകാർ കാട്ടിലെ ഔദ്യോഗിക ജീപ്പ് പാതയാക്കി കാത്തു വരുന്നു.

വെറും 2 വർഷം കൊണ്ട് കൊച്ചി രാജാവ് ഈ റെയിൽവേ വിസ്മയം സൃഷ്‌ടിച്ച കേരളത്തിലെ ശബരി റെയിൽവേ എന്ന് കേട്ടു തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ടായി. ഇതുവരെ 10 കിലോമീറ്റർ പോലും പാളം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. നമ്മൾ എവിടെ നിന്ന് തുടങ്ങി എവിടെ എത്തി നിൽക്കുന്നു എന്നത് ഇതിലൂടെ മനസിലാക്കാം.

കടപ്പാട് – msasok.blogspot, Visakh Varghese Kizhakkan.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post