നെയ്ത്തുകാർക്കും മത്സ്യതൊഴിലാളികൾക്കും സഹായവുമായി കൊച്ചിൻ ഷിപ്പ് യാർഡ്

Total
1
Shares

കോവിഡ് മഹാമാരി ലോകമെമ്പാടും ഭീകരതാണ്ഡവമാടുമ്പോൾ നമ്മുടെ രാജ്യം ഇന്ന് അതിജീവനത്തിൻ്റെ പാതയിലാണ്. കൊറോണ മൂലം തൊഴിൽ നഷ്ടപ്പെട്ട, തങ്ങളുടെ ദൈനംദിന ചെലവുകൾക്കു പോലും വരുമാനം തികയാതെ വരുന്ന നിരവധിയാളുളകളാണ് നമുക്കിടയിലുള്ളത്. ഇത്തരമാളുകളുടെ ഉന്നമനത്തിനായി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നുമുണ്ട്.

എന്നാൽ ഇത്തരത്തിൽ കോവിഡ് മൂലം കഷ്ടപ്പെടുന്ന ഒരു വിഭാഗം ആളുകളുടെ ജീവിതത്തിലേക്കാണ് കൊച്ചി കപ്പൽശാല നന്മയുടെ വാതിൽ തുറന്നിരിക്കുന്നത്. കൊറോണമൂലം ഏറെ പ്രതിസന്ധികൾ നേരിടുന്ന രണ്ടു വിഭാഗങ്ങളായ പരമ്പരാഗത നെയ്ത്തുകാർക്കും, പ്രളയത്തിൽ മുങ്ങിയ കേരളജനതയെ കൈപിടിച്ചുയർത്തിയ നമ്മുടെ മൽസ്യത്തൊഴിലാളികൾക്കും ചെറിയൊരു കൈത്താങ്ങാകുകയാണ് കൊച്ചിൻ ഷിപ്പ്യാർഡ്.

കൈത്തറി മേഖലയെ സംബന്ധിച്ചിടത്തോളം ഓണക്കാലമാണ് അവർക്ക് ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന സമയം. എന്നാൽ ഈ ഓണക്കാലം കോവിഡ് എന്ന മഹാമാരിയ്ക്ക് മുന്നിൽ പകച്ചു നിന്നുപോയ കാഴ്ചയാണ് നാം കണ്ടത്. ഓണക്കാലത്തെ മുൻനിർത്തി അവർ സ്വപ്നം കണ്ടു നെയ്തെടുത്ത തുണിത്തരങ്ങൾ ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു.

കൈത്തറി മേഖലയിൽ ജോലിയെടുക്കുന്ന ധാരാളം സ്ത്രീകളുടെയും പുരുഷൻമാരുടെയും ഭാവി ജീവിതം ആശങ്ക നിറഞ്ഞു നിൽക്കുകയുമായിരുന്നു. ഇതു തിരിച്ചറിഞ്ഞ കൊച്ചി കപ്പൽശാല, അവർ നെയ്തെടുത്ത തുണികൾ ഉപയോഗിച്ചു മാസ്കുകൾ നിർമ്മിക്കുവാൻ കൈത്തറി മേഖലയെ സമീപിക്കുകയായിരുന്നു.

ഇത്തരമൊരു സന്ദർഭത്തിൽ തങ്ങളുടെ നെയ്ത്തു സംഘങ്ങളെ കൂട്ടിയിണക്കിക്കൊണ്ട് ഉന്നത ഗുണനിലവാരമുള്ള കോട്ടൺ മാസ്കുകൾ നിർമ്മിക്കുവാൻ കണ്ണൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കേരള ഹാൻഡ്ലൂം ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (ഹാൻവീവ്) സന്നദ്ധത അറിയിക്കുകയുണ്ടായി. അവർ തങ്ങളുടെ പക്കലുള്ള കോട്ടൺ തുണികളുപയോഗിച്ചുകൊണ്ട് കൊച്ചി കപ്പൽശാലയ്ക്ക് ആവശ്യമായ മുഴുവൻ മാസ്‌ക്കുകളും യുദ്ധകാലാടിസ്ഥാനത്തിൽ നെയ്ത്തുഗ്രാമങ്ങളിൽ ഒരുക്കി. ഈ സംഭവം എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട കൈത്തറി മേഖലയ്ക്ക് പുത്തനുണർവാണ് നൽകിയത്.

ഹാൻവീവിൽ നിർമ്മിച്ച കോട്ടൺ മാസ്കുകൾ അത് അർഹരായവരുടെ മുഖങ്ങളിലാണ് അണിയിക്കേണ്ടതെന്ന ഉത്തമബോധ്യം കൊച്ചി കപ്പൽശാലയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഏറെ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ഓണക്കോടിയെന്നോണം രണ്ടു മാസ്‌ക്കുകൾ വീതം കൊച്ചി കപ്പൽശാല വിതരണം ചെയ്തു.

കൊച്ചിയിൽ കോവിഡ് മൂലം ഏറെ പ്രയാസപ്പെടുന്ന ചെല്ലാനം, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, വൈപ്പിൻ എന്നിവിടങ്ങളിലെ മൽസ്യത്തൊഴിലാളികൾക്കാണ് ഷിപ്പ്യാർഡിന്റെ ആഭിമുഖ്യത്തിൽ മാസ്‌ക്കുകൾ വിതരണം ചെയ്തത്. ഇതിനായി നെറ്റ്‌വർക്ക്‌ ഫോർ ഫിഷ് ക്വാളിറ്റി മാനേജ്‌മെന്റ് ആൻഡ് സാസ്റ്റയിനബിൾ ഫിഷിംഗ് (നെറ്റ് ഫിഷ്) ൻ്റെ മേൽനോട്ടത്തിൽ ഹർബറുകൾ കേന്ദ്രീകരിച്ചായിരുന്നു മാസ്ക്ക് വിതരണം.

അങ്ങനെ ഈ പദ്ധതിയിലൂടെ ഓരോ കൈത്തറി, മത്സ്യത്തൊഴിലാളികളുടെയും ഹൃദയത്തിലേക്കാണ് കൊച്ചി കപ്പൽശാലയുടെ നന്മയുടെ കപ്പൽ നങ്കൂരമിട്ടത്. നമ്മുടെ സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരെ പിടിച്ചുയർത്തുവാൻ മറ്റുള്ളവർക്കും കൊച്ചി കപ്പൽശാലയുടെ ഈ പ്രവൃത്തി ഒരു മാതൃകയാകും എന്നതിൽ യാതൊരു സംശയവുമില്ല. ഇതിനായി പ്രയത്‌നിച്ച ഷിപ്പ്‌യാർഡിലെ എല്ലാ ഷിപ്പ്‌യാർഡ് ജീവനക്കാർക്കും ഒരു ബിഗ് സല്യൂട്ട്…

വിവരങ്ങൾക്ക് കടപ്പാട് – യൂസഫ് എ.കെ., ഡെപ്യൂട്ടി മാനേജർ, കൊച്ചിൻ ഷിപ്പ്‌യാർഡ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post