കൊറോണക്കാലത്ത് മാതൃകയായി തിരുപ്പതി ക്ഷേത്രം

Total
0
Shares

എഴുത്ത് – പ്രകാശ് നായർ മേലില.

ഏകാന്തതയിലും സജീവമാണ് തിരുപ്പതിയിലെ അന്നദാനമണ്ഡപം. ദിവസം ഇവിടെനിന്നും 1.4 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യപ്പെടുന്നു. കൂടാതെ തെരുവുമൃഗങ്ങൾക്കും കന്നു കാലികൾക്കുമായി എല്ലാ ദിവസവും രണ്ടുനേരം ആഹാരം നൽകുന്നു. ആന്ധ്രാപ്രദേശിലെ 13 ജില്ലകളിലെ ഭിക്ഷാടകർക്കും ദരിദ്രർക്കും ഭക്ഷണത്തിനായി ഓരോ ജില്ലക്കും ഒരുകോടി രൂപ വീതം TTD ട്രസ്റ്റ് സംഭാവന നൽകിയിട്ടുണ്ട്.

തിരുപ്പതി ക്ഷേത്രത്തിന്റെ 2000 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു മാസത്തിലധികം സമയം ഭക്തർക്ക് പ്രവേശനമില്ലാതെ ബാലാജി ക്ഷേത്രം അടച്ചിടുന്നത്. മാർച്ച് 20 നാണ് അമ്പലം അടച്ചത്.128 വർഷം മുൻപ് 1892 ൽ 2 ദിവസം ക്ഷേത്രം അടച്ചിട്ടിരുന്നതായി റിക്കാർഡുകളിൽ ഉണ്ടെങ്കിലും അതിന്റെ കാരണം വിവരിച്ചിട്ടില്ല.

ഒരു ദിവസം 70000 മുതൽ 80000 വരെ ഭക്തർ എത്തിയിരുന്ന ഇടമാണ്. ഇന്ന് ക്ഷേത്രാങ്കണത്തിൽ ഭക്തരാരുമില്ലെങ്കിലും ക്ഷേത്രത്തിൽ നിത്യപൂജകളും അന്നപ്രാസാദവും ഇതുവരെ മുടങ്ങിയിട്ടില്ല.

അന്നപ്രാസാദം മുൻപ് നടന്നതുപോലെ ഇപ്പോഴും തയ്യാറാക്കുന്നുണ്ട്. പക്ഷേ ഇപ്പോഴവ പാക്കറ്റുകളിലാക്കി ആന്ധ്രാപ്രദേശിലെ 10 ലധികം ജില്ലകളിൽ വാഹനത്തിൽക്കൊണ്ടു പോയി വിതരണം ചെയ്യുകയാണ്. രാവിലെ 70000 പാക്കറ്റുകളും വൈകിട്ട് 70000 പാക്കറ്റുകളുമാണ് തയ്യാറാക്കുന്നത്.

ഇപ്രകാരം വിതരണം ചെയ്യുന്ന ‘ശ്രീവരി അന്ന പ്രസാദം’ വാങ്ങാൻ ദിവസവും ആളുകൾ വിവിധ സ്ഥലങ്ങളിൽ കാത്തുനിൽക്കുന്നത് ഇപ്പോൾ പതിവാണ്. ഭിക്ഷാടകർ , അനാഥർ , പ്രവാസി തൊഴിലാളികൾ , പാവപ്പെട്ടവർ തുടങ്ങി നിരവധിയാളുകൾക്ക് ഇതൊരനുഗ്രഹമാണ്.

തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് (TTD) ഇത് കൂടാതെ തെരുവുനായ്ക്കൾക്കും മൃഗങ്ങൾക്കും ദിവസം രണ്ടുനേരം ആഹാരം നൽകിവരുന്നുണ്ട്. ഇതിനായി മൂന്നു ടൺ ഭക്ഷ്യധാന്യം ഇതുവരെ സംഭാവനയും ലഭിച്ചിട്ടുണ്ട്.

അന്നദാനമണ്ഡപത്തിൽ 750 പേർ ഇപ്പോഴും ദിവസം പാചകവും പാക്കറ്റുകൾ തയ്യറാക്കലും വിതരണവുമുൾ പ്പെടെ ജോലിചെയ്യുന്നുണ്ട്. രണ്ടു ഷിഫ്റ്റാണ്.ആദ്യഷിഫ്‌റ്റ് വെളുപ്പിന് 3 മുതൽ 11 മണിവരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 1 മുതൽ രാത്രി 8 മണിവരെയുമാണ്. പ്രത്യേക അനുമതിയും മുൻകരുതലുകളും എടുത്താണ് ഇവർ ജോലിചെയ്യുന്നത്. ജില്ലാ ഭരണകൂടങ്ങളുടെയും NGO കളുടെയും വാഹനങ്ങളും ഭക്ഷണപ്പൊതി വിതരണത്തിൽ ഭാഗഭാക്കുകളാണ്.

ദിനംപ്രതി ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തുന്ന ക്ഷേത്രമാണ് തിരുപ്പതി. ലോക്ക്ഡൗൺ നീളുന്ന സാഹചര്യത്തിൽ തല്ക്കാലം മെയ് മൂന്നുവരെ ഭക്തർക്ക് ദർശനമുണ്ടായിരിക്കില്ലെന്ന് തിരുപ്പതി ദേവസ്ഥാനം അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post