ആ ബസ്സിൻ്റെ ഒരു ഹോണടി തകർത്തത് ഒരു വൻ ബിസ്സിനസ്സ് സാമ്രാജ്യം..

Total
694
Shares

കെ ആറിന്റെ ബിസിനസ് തകർത്തത് ആര്? കെ ആർ എന്ന കാട്ടുപുതുശ്ശേരി വസന്തകുമാറിനെ അറിയാത്തവർ തെക്കൻ കേരളത്തിൽ കുറവാണ്. തൻറെതായ പ്രയത്നത്തിലൂടെ ബിസിനസ് രംഗത്ത് ഒരു വ്യക്തി മുദ്ര തീർക്കുകയായിരുന്നു വസന്തകുമാർ. പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ കാട്ടുപുതുശ്ശേരി എന്ന കൊച്ചു ഗ്രാമത്തിൽ കെ.രാഘവൻ (KR) മകൻ വസന്തകുമാർ കെ ആർ എന്ന പേരിൽ ആരംഭിച്ച ശങ്കർ സിമന്റ് വിതരണമായിരുന്നു കെ ആറിന്റെ ബിസിനസ് രംഗത്തെ ആദ്യ ചുവട് വെപ്പ്.

സിമന്റ് വ്യാപാരം മെച്ചപ്പെട്ടതോട് കൂടി കാട്ടുപുതുശ്ശേരി കേന്ദ്രികരിച്ചു കെ ആർ ഫൈനാൻസ് എന്ന പേരിൽ ഒരു ധനകാര്യ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. നൂറിന് ആറു ശതമാനത്തിന് മുകളിൽ പലിശ നൽകിയതിനാൽ പ്രദേശത്തെ മികച്ച ധനകാര്യ സ്ഥാപനമായി മാറാൻ അധികം സമയം വേണ്ടി വന്നില്ല.

പള്ളിക്കലിലേലും പരിസര പ്രേദേശങ്ങളിലെയും ആളുകൾ പത്തും, ഇരുപതും,അമ്പതും ലക്ഷങ്ങൾ കൊള്ള ലാഭം പ്രതീക്ഷിച്ചു കെ ആർ ഫൈനാൻസിൽ ഡെപോസിറ്റ് ചെയ്തു. അമിത പലിശ ആഗ്രഹിച്ച നിക്ഷേപകരുടെ കോടിക്കണക്കിനു രൂപയുടെ ഗൾഫ് പണം കെ ആർ ഫൈനൻസിൽ ഒഴുകി എത്തിയതോടെ ആറു മാസം കൊണ്ട് കോടികളുടെ ആസ്തിയിൽ എത്തിയ കെ ആർ ഈ തുക പുതിയ ബിസിനസ് സംരംഭങ്ങളിലേക്ക് ഇറക്കി ശൃംഖല വിപുലപെടുത്തി.

എ കെ ആന്റണി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്ന ഗണേഷ്കുമാറുമായുള്ള ബന്ധം ഉപയോഗിച്ച് കെ ആർ പ്രൈവറ്റ് ബസ്കൾക്ക് വ്യാപകമായി റൂട്ട് പെര്മിറ്റ് നേടി. തിരുവനന്തപുരം കൊല്ലം ജില്ലകളിലായി 80ന് മുകളിൽ ബസുകൾ സർവിസ് ആരംഭിച്ചു.(അക്കാലത്ത് താര്‍ ഇല്ലാത്ത റോഡില്‍ കൂടി പോലും കെ ആര്‍ ബസ്‌ സര്‍വീസ് നടത്തിയിരുന്നു). ബസ്‌ ബിസിനസ് വളര്‍ന്നതോടെപ്പം സിമന്റ്‌ വ്യാപാരവും വര്‍ധിച്ചു ,ശങ്കർ സിമെന്റിന്റെ തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ഹോൾസെയിൽ ഡീലേര്‍ ആയി കെആര്‍ മാറി.

തമിഴ്നാട്ടിലെ സിമന്റ്‌ ഫാക്ടറിയില്‍ നിന്ന് സിമന്റ്‌ കൊണ്ട് വരുന്നതിനായി മാത്രംനൂറ്റി എൺപതോളം നാഷണല്‍ പെര്‍മിറ്റ്‌ ലോറി സ്വന്തമായി ഉണ്ടായിരുന്നു, ബസിന്റെയും ലോറിയുടെയും എണ്ണം വര്ധിച്ചതോട് കൂടി വാഹനങ്ങള്‍ക്ക് ഇന്ധനം നിറകുന്നതിനായി പെട്രോള്‍ പമ്പും ബസിനും ലോറിക്കും ബോഡിവര്‍ക്ക്‌ ചെയൂന്നതിനായി വീടിനോട് ചേര്‍ന്ന് അഞ്ചു ഏക്കറില്‍ കാട്ടുപുതുശ്ശേരിയിൽ ബോഡി വര്‍ക്ക്‌ഷോപ്പും ആരംഭിച്ചു.

മക്കളായ രാജേഷ്,അനീഷ്, അജേഷ് എന്നിവർ ബിസിനസിൽ ശ്രദ്ധ കേന്ദ്രികരിച്ചതോടെ കേരളത്തിലും തമിഴ് നാട്ടിലും ബാർ ഹോട്ടൽ ശൃംഖലയും ഏക്കർ കണക്കിന് ഭൂമിയുടെ ഉടമയായി കെ ആർ മാറി. ബസ്കളുടെ എണ്ണം വർധിച്ചതോട് കൂടി പ്രദേശത്തെ നിരത്തുകളിൽ എല്ലാം ഓരോ അഞ്ചു മിനിട്ടിലും കെ ആർ ബസ് ഓടിക്കൊണ്ടിരുന്നത് ഒന്നും രണ്ടും ബസ് ഉള്ളവർക്കു ഇത് വിനയായി.

കളക്ഷൻ ഉള്ള ബസിന് മുന്നിലും പിന്നിലും കെആർ ഓടിയതോട് കൂടി മത്സര ഓട്ടവും ബസ് ജീവനക്കാർ തമ്മിലുള്ള തെരുവിലെ കയ്യാങ്കളിയും സ്ഥിരം കാഴ്ചയായി മാറി. കളക്ഷൻ കുറഞ്ഞതോടെ ഒന്നും രണ്ടും ബസ് ഉള്ളവർ കിട്ടിയ വിലക്ക് കെ ആറിന് ബസ് നൽകി. ഇതോടെ ആറ്റിങ്ങൽ-പുനലൂർ, പാരിപ്പള്ളി-കിളിമാനൂർ, കടയ്ക്കൽ, അഞ്ചൽ റൂട്ടുകളിൽ 60 ശതമാനവും കെ ആർ ന്റെ ബസുകൾ ആയി മാറി.

കെ ആറിന്റെ ബിസിനസ് തകർച്ചക്ക് കാരണമായി തീർന്നതും ഇതേ ബസ് ജീവനക്കാർ തന്നെയാണ്. തിരുവനന്തപുരം – കൊല്ലം ജില്ലാ അതിർത്തി പ്രദേശങ്ങളിലെ റൂട്ടുകളിൽ കെ ആർ ബസിന്റെ എണ്ണം വർധിച്ചതോടെ ബസ് ജീവനക്കാരുടെ അഹങ്കാരവും വർധിച്ചു. മത്സരയോട്ടവും സമയത്തെ ചൊല്ലിയുള്ള കയ്യാങ്കളിയും ദിനം പ്രതി വർധിച്ചു.

പള്ളിക്കൽ ടൗണിൽ വെള്ളിയാഴ്ച നമസ്കാര സമയത്ത് കെ ആർ ബസ് ഉച്ചത്തിൽ ഹോൺ മുഴക്കുകയും ഇതു ചോദ്യം ചെയ്ത നാട്ട്കാരെ ബസ് ജീവനക്കാർ കയ്യേറ്റം ചെയ്യുകയും. ഇതിനെ തുടർന്ന് ഇരു കൂട്ടരും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും സംഘർഷത്തിൽ എര്പെടുകയും, പ്രശ്നം വഷളാകുകയും ചെയ്തു. ഇതിനിടയിൽ ഒരു പ്രാദേശിക നേതാവിന്റെ നേതൃതത്തിൽ കെ ആർ ഫിനാൻസ് പൊളിഞ്ഞു എന്ന് രീതിയിലുള്ള വ്യജ ആരോപണം പ്രചരിക്കപെട്ടത്തോടു കൂടി ഇടപാട് കാർ ഒരുമിച്ചു ഫിനാൻസിനെ സമീപിച്ചു.

സിമന്റ്,ബസ്, ലോറി,റിയൽ എസ്റ്റേറ്റ്, ക്വാറി, ക്രഷർ, ഹോട്ടൽ എന്നി പല ബിസിനസ് കളിലേക്ക് പണം ഇറക്കിയതിനാൽ കൂട്ടമായി ലക്ഷങ്ങൾ പിൻവലിക്കാൻ എത്തിയ ഇടപാട്കാർക് പെട്ടന്നു പണം നൽകാൻ കഴിഞ്ഞില്ല.ഇത് ആരോപണം ഉന്നയിച്ചവരുടെ വാദത്തിന് മൂർച്ച കൂട്ടി. ഇടപാട്കാരുടെ സമ്മർദ്ദം സഹിക്കാനാകാതെ മുപ്പത് ലക്ഷത്തിന് മുകളിൽ പണം നൽകാൻ ഉള്ളവർക്ക് ബസും ലോറിയും നൽകി പിടിച്ച് നിർത്തി.( ഈ വാഹനങ്ങൾകെല്ലാം ആറു ലക്ഷത്തിൽ അധികം ഫൈനാൻസ് അടവ് ബാക്കി ഉണ്ടായിരുന്നു)കോടികൾ ഡെപോസിറ്റ് ചെയ്തവർ കാരാളികോണത്തെ ക്രഷർ യൂണിറ്റ് കൈക്കലാക്കി.

അഞ്ചും മുപ്പതുo ലക്ഷത്തിന് ഇടയിൽ പൈസ നിക്ഷേപിച്ച ഇരുന്നൂറോളം പേർ ഒരുമിച്ച് എത്തിയതോടെ പെട്ടെന്ന് പണം നല്കാൻ കഴിയാത്ത വിധം കാര്യങ്ങൾ കൈവിട്ട് പോയി.നിക്ഷേപകർക്ക് എല്ലാ പണo തിരികെ നൽകാമെന്നും അതിനായി സമയം അനുവദിക്കണമെന്ന് കെ ആർ ആവശ്യപ്പെട്ടുവെങ്കിലുംനിക്ഷേപകരുടെ പ്രതിഷേധ സമരവും കേസും സമ്മർദ്ദവും ആയതോട് കൂടി വാക്ക് പാലിക്കാൻ ആകാതെ കെ ആർ മുങ്ങുകയായിരുന്നു.

വസ്തു വിറ്റും പണയപെടുത്തിയും മക്കളെ കെട്ടിക്കാൻ ഉള്ള പണം കെ ആർ ഫൈനാൻസിൽ നിക്ഷേപിച്ച പലരും പെരുവഴിയിലായി. കേസ് കോടതിയിൽ എത്തിയതോടെ വസ്തു വകകൾ കോടതിയുടെ മേൽ നോട്ടത്തിലായതോടെ അന്യധീനപെട്ട് കിടക്കുകയാണ്.രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരിസര വാസികളുടെ വസ്തുവിന്റെ റീ സർവേ നമ്പർ വ്യാജ രേഖ ചമച്ചു കെ ആർ ലോൺ എടുത്തതോട് കൂടി വസ്തു ക്രയവിക്രയം ചെയ്യാൻ കഴിയാതെ കുരുക്കിൽ പെട്ടിരിക്കുകയാണ് നാട്ടുകാർ. 2008 ൽ വസന്ത കുമാർ മരണപ്പെട്ടു. ഒരു മകനെ തമിഴ്നാട്ടിലെ ഒരു ഹോട്ടലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചുരുക്കിപ്പറഞ്ഞാൽ മുതലാളി പവറിൽ ജീവനക്കാർ അഹങ്കാരം കാട്ടിയതിന് തുലഞ്ഞത് മുതലാളിയും കുടുംബവും.

കടപ്പാട് – കല്ലമ്പലം ന്യൂസ്, വിപിൻ‌ദാസ് കെ.(ബസ് കേരള).

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post