ലോകപ്രസിദ്ധമായ പഴയകാല കേരളത്തിലെ തനതായ ഉത്പ്പന്നങ്ങൾ

Total
26
Shares

എഴുത്ത് – Chandran Satheesan Sivanandan.

ദേശീയ, അന്തർദേശീയ പ്രസിദ്ധമായ പഴയകാലകേരളത്തിന്റെ തനതായ ഈ ഉത്പ്പന്നങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? വ്യവസായവത്ക്കരണത്തിലൂടെയും യന്ത്രവത്ക്കരണത്തിലൂടെയും യൂറോപ്യന്മാർ മുന്നിലെത്തും മുൻപ് ഇന്ത്യയുടെയും ചൈനയുടെയും ഉത്പ്പന്നങ്ങൾക്കായിരുന്നു ലോകമാർക്കറ്റിൽ വലിയ ഡിമാന്റുണ്ടായിരുന്നത്.അവയിൽ തന്നെ നമ്മുടെ കൊച്ചുകെരളത്തിന്റെ കൈത്തറി, കരകൗശല ഉത്പ്പന്നങ്ങൾ ഗുണനിലവാരത്തിലും മേന്മയിലും കേളികേട്ടവയായിരുന്നു.അവയിൽ ചിലതിനെക്കുറിച്ചാണ് ഈ കുറിപ്പ്.

പേരുകേട്ട പൂട്ടുകൾ : അതിവിദഗ്ദന്മാരായിരുന്ന നമ്മുടെ നാട്ടുകരുവാന്മാർ നിർമ്മിച്ചിരിക്കുന്ന പൂട്ടുകൾ വളരെ പ്രശസ്തമായിരുന്നു. അലാറംപൂട്ട്, മണിപ്പൂട്ട് , വിലങ്ങുപൂട്ട് തുടങ്ങിയവയ്ക്ക് സ്വദേശത്തും വിദേശത്തും ആവശ്യക്കാരുണ്ടായിരുന്നു. കള്ളത്താക്കോലിട്ടുപോലും തുറക്കാനാകാത്ത പൂട്ടായിരുന്നു ഇരിഞ്ചയംപൂട്ട്. മണിപ്പൂട്ട് എന്നറിയപ്പെടുന്ന പൂട്ടിൽ താക്കോലിട്ടു തിരിക്കുമ്പോൾ സൈക്കിളിന്റെ ബെല്ലുപോലെ ശബ്ദം കേൾപ്പിക്കും. പൂട്ടിൽ താക്കോൽ തിരിക്കുമ്പോൾ അലാറംപൊലെ ശബ്ദമുണ്ടാക്കുന്നവയാണ് അലാറംപൂട്ട്. കള്ളതാക്കോലിട്ടാൽ വിലങ്ങുവീഴുന്നതരത്തിലെ നിർമ്മാണമായിരുന്നത്രേ വിലങ്ങുപൂട്ട്.

കത്തികൾ : പാലക്കാട് ശ്രീകൃഷ്ണപുരത്തിനടുത്തുള്ള ഗ്രാമത്തിൽ നിർമ്മിക്കപ്പെട്ടിരുന്ന മാൻകൊമ്പ് പിടിയും പിച്ചളക്കെട്ടുമുള്ള കത്തികളാണ് ‘തോട്ടരക്കത്തി’കളെന്നു പുകഴ്പ്പെറ്റത്. ഈർച്ചവാളിനിന്നുമുണ്ടാക്കിയിരുന്നതും റഷ്യയിലേക്കുവരെ കയറ്റിയയച്ചിരുന്നതുമായ തിളക്കമുള്ളകത്തികളാണ് ‘പാലക്കാടൻ കത്തി’കളെന്നറിയപ്പെട്ടിരുന്നത്. എടത്തറ, പെരുവെമ്പ, പല്ലശ്ശന, പുതുശ്ശേരി എന്നിടങ്ങളിലെ ചില പാരമ്പര്യകുടുംബങ്ങളായിരുന്നു ഇത് നിർമ്മിച്ചിരുന്നത്.

പേനാക്കത്തി, കറിക്കത്തി, ചില്ലാങ്കത്തി, അടയ്ക്കാകത്തി, വലിയകത്തി, പയ്യന്നൂർകത്തി, മലപ്പുറംകത്തി, പാപ്പിനിശ്ശേരികത്തി, തുളുനാടൻ കത്തി.. ഇങ്ങനെ കത്തികളുടെ ബ്രാൻഡുകൾ നിരവധിയുണ്ടായിരുന്നു. ദീർഘകാലം ഈടു നിൽക്കുന്ന ‘എലവഞ്ചേരി കൊടുവാൾ’ കേരളത്തിനകത്തും പുറത്തും പ്രശസ്തമായിരുന്നത്രേ.

കണ്ണാടികൾ : ആറന്മുള കണ്ണാടിയുടെ പ്രസിദ്ധിയെക്കുറിച്ച് മലയാളിയോട് പറയേണ്ട കാര്യമില്ലല്ലോ. പരമ്പരാഗതമായി ഏഴു കുടുംബങ്ങളാണത്രേ ചെമ്പും ഈയവും പ്രത്യേക അനുപാതത്തിൽ ചേർത്ത് മണലില്ലാത്ത പുഞ്ചമണ്ണ്, ഓട് ,ചാക്ക് എന്നിവ അരച്ചുണ്ടാക്കിയ കരുവിൽ ആറന്മുള കണ്ണാടി നിർമ്മിക്കുന്നത്. അതുപോലെ പ്രശസ്തമായ മറ്റൊരു കണ്ണാടിയാണ് ചെമ്പും വെളുത്തീയവും ചേർന്ന ലോഹക്കൂട്ടുകൊണ്ടുണ്ടാക്കിയിരുന്ന അടയ്ക്കാപുത്തൂർ കണ്ണാടി. തേൻമെഴുക്, കുന്തിരിക്കം, കൊട്ടെണ്ണ എന്നിവ കൊണ്ടുള്ള കരുവിലാണത്രേ ഇതുണ്ടാക്കുക.

തൊപ്പികൾ : തുളുനാടൻ സാംസ്കാരികപ്പഴമയുടെ പ്രതീകമായിരുന്നു കാസർകോട് പാളത്തൊപ്പി. കവുങ്ങിൻപാളയിലാണ് ചിത്രപ്പണികളോടുകൂടിയുള്ള ഈ തൊപ്പി കോപ്പാളന്മാർ നിർമ്മിച്ചിരുന്നത്. ആഫ്രിക്കയിലും അറേബ്യയിലും വലിയതോതിൽ ആവശ്യക്കാരുണ്ടായിരുന്ന തൊപ്പിയാണ് ‘താളങ്കരത്തൊപ്പി’. തുണിയിലാണ് ഈ തൊപ്പി നിർമ്മിക്കുന്നത്.

പന്തലായനി ഹൂക്ക :  അറബികൾ ഹൂക്കവലിപ്പ്രിയന്മാരാണെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ചിത്രപ്പണികളോടുകൂടി ആ മനോഹരമായ ഹൂക്കകൾ നിർമ്മിച്ചു നൽകിയിരുന്നത് പന്തലായനിയിലെ കുനിയിൽ കുടുംബക്കാരായിരുന്നു. ചെമ്പും നാകവും പ്രത്യേക അനുപാതത്തിൽ ഉരുക്കി, തിളക്കമാർന്ന പിച്ചളയിൽ വാർത്തെടുത്തശേഷം അതിൽ ജർമ്മൻ സിൽവർ കൊണ്ട് ചിത്രപ്പണികളോടുകൂടിയാണ് ഈ കലാസൃഷ്ടി രൂപപ്പെടുത്തുന്നത്.

പയ്യന്നൂർ പട്ട് : കൃത്രിമമല്ലാത്ത പട്ടുനൂലിൽ പാരമ്പര്യ രീതിയിൽ പയ്യന്നൂർ കണ്ടോത്തുള്ള നെയ്ത്തുശാലകളിൽ നിർമ്മിച്ചിരുന്ന പയ്യന്നൂർപട്ട് വളരെ പ്രശസ്തരായിരുന്നു. ലോഹക്കൂട്ട് നിർമ്മാണത്തിൽ പയ്യന്നൂരിന്റെ പ്രാഗത്ഭ്യത്തിന് മറ്റൊരു ഉദാഹരണമാണ് പയ്യന്നൂർ ലക്ഷ്മിവിളക്ക്(ചീവോതി വിളക്ക്). കൊവ്വൽ പടോളി കൃഷ്ണന്റെ കുടുംബവും കുഞ്ഞിമംഗലത്തെ മൂശാരിമാരുമാണ് ഈ വിളക്കുകൾ നിർമ്മിക്കുന്നത്.കൊല്ലന്മാരുടെ കഴിവുകൊണ്ടും ഇരുമ്പിന്റെ മേന്മകൊണ്ടും പേരുകേട്ടതാണ് തുരുമ്പുപിടിക്കാത്ത പയ്യന്നൂർ കത്തികൾ.

കേരളത്തിലെ ഹിന്ദുക്കളുടെ അനുഷ്ഠാനങ്ങൾക്ക് ഉപയോഗിക്കുന്ന പായകൾ കൊല്ലം ജില്ലയിലെ തഴവ എന്ന ഗ്രാമത്തിൽ കൈതോലകളിൽ കൊണ്ട് നിർമ്മിക്കുന്നവയാണ്. തഴവയിലെ തഴപ്പായയും, മെത്തപ്പായും, തടുക്കുകളും വളരെ പ്രശസ്തമാണ്.

ശില്പികളോടെ ഗ്രാമമായ മാന്നാറിൽ പോയാൽ പരമ്പരാഗതരീതിയിൽ നിർമ്മിക്കുന്ന ചെമ്പുകൾ, പറകൾ, വാൽക്കിണ്ടികൾ, ഓട്ടുമണികൾ, ഉരുളികൾ തുടങ്ങിയവ വാങ്ങാം. കൃഷ്ണശിലയിൽ നിർമ്മിക്കുന്ന ശില്പങ്ങൾക്ക് പേരുകേട്ടനാടാണ് ചെങ്ങന്നൂർ.

പുളിമ്പൂവിന്റെ നിറമുള്ള മനോഹരമായ കലങ്ങൾ തിരുവനന്തപുരം വെമ്പായത്ത് നിർമ്മിക്കുന്നു ഇവയെ വെമ്പായം കലങ്ങളെന്നാണ് അറിയപ്പെടുന്നത്. കാശുകുടുക്ക, വട്ടച്ചട്ടി, മരവി, മീൻച്ചട്ടി, പൂച്ചട്ടി, കൂജ, അടപ്പുചട്ടി, കള്ളുകുടം തുടങ്ങിയവ വെമ്പായത്ത് നിർമ്മിക്കുന്നു.

കൈത്തറികൾ : വേഷ്ടി, സാരി, സെറ്റുമുണ്ട്, കുണ്ടഞ്ചിക്കര മുണ്ട്, പുളിയിലക്കര മുണ്ട്, ചുട്ടിക്കര മുണ്ട് എന്നിവയ്ക്ക് പേരുകേട്ട ഇടമാണ് ചേന്ദമംഗലം. പറവൂർ, പാലിയം, ചേന്ദമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ ചില കുടുംബക്കാരാണ് ചേന്ദമംഗലം കൈത്തറി ഉത്പാദിപ്പിക്കുന്നത്.

കണ്ണൂരിലെ മാങ്ങാടൻ തോർത്തുകൾ വളരെ പെരുമയുള്ളതാണ്. പറവൂരിലെ ഞാറയ്ക്കൽ തവിട്ടുനിറമുള്ള മുണ്ടുകൾക്ക് (ഞാറയ്ക്കൽ പൊതമുണ്ട് ) പ്രശസ്തമാണ്. ഇതുപോലെ പ്രശസ്തമാണ് കൂത്താമ്പുള്ളി കസവും ബാലരാമപുരം കൈത്തറി ഉത്പന്നങ്ങളും.

വിവരശേഖരണം – ഡോ. സി.ആർ. രാജഗോപാലൻ രചിച്ച ‘കേരള സാംസ്കാരപ്പൊലിമകൾ എന്ന പുസ്തകം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post