സ്വന്തം ജീവൻ പണയം വെച്ച് സേവനത്തിലേക്ക്… ജോലിയിലേക്ക്…

Total
35
Shares

ഈ കൊറോണക്കാലത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും ഡ്യൂട്ടിയിൽ പോകേണ്ടി വന്ന കെഎസ്ആർടിസി കണ്ടക്ടറുടെ അനുഭവങ്ങൾ വിവരിക്കുകയാണ് വനിതാ കണ്ടക്ടറായ ഷൈനി സുജിത്ത്. ഷൈനിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് താഴെ കൊടുക്കുന്നു.

കുറേ ദിവസങ്ങൾക്കിപ്പുറം പിന്നെയും യൂണിഫോമിന്റെ ഉള്ളിൽ കയറിപ്പറ്റി ഡ്യൂട്ടിക്ക് പോകാൻ ഇറങ്ങുമ്പോൾ അച്ഛൻ ചോദിച്ചു. “പോകാതിരിക്കാൻ കഴിയില്ലേ. നിർബന്ധമായും പോകണം എന്നുണ്ടോ മോളെ”? ഒരു 70 വയസുകാരന്റെ ആധിയോടെ ഉള്ള ചോദ്യം. തൊട്ടപ്പുറത്ത് ഒരു 7 വയസുകാരൻ കൂടി ഇരിക്കുന്നു. “രണ്ടോ മൂന്നോ ദിവസം എന്തായാലും പോയെ തീരൂ അച്ഛാ. ഇപ്പൊ തന്നെ ഡ്രൈവർമാർ എല്ലാവരും ഡ്യൂട്ടി ചെയ്യുന്നുണ്ട്.”

തിരിഞ്ഞ് നോക്കാൻ നിൽക്കാതെ ഒരു മണിക്കൂർ വണ്ടി ഓടിച്ചു ഡിപ്പോയിലേക്ക്. റാക്കും മഷീനും കൈ നീട്ടി വങ്ങുമ്പോ ഉള്ളിലൊരു ആന്തൽ. ബസ് മാത്രമേ ഡ്യൂട്ടി കഴിയുമ്പോ അണുവിമുക്തമാക്കുന്നുള്ളു. ബാക്കി എല്ലാം ഇന്നലെ ഉപയോഗിച്ചത് തന്നെ ആണ്. ഒന്നും സംഭവിക്കില്ല എന്ന് പതിവ് ആത്മവിശ്വാസത്തോടെ വണ്ടിയിലേക്ക്.

സഹപ്രവർത്തകർ കുറച്ചു പേരൊക്കെ ഉണ്ട്. ആരെയും കണ്ടിട്ട് മനസ്സിലാകുന്നില്ല. കണ്ണുകളിൽ ഒരു പുഞ്ചിരി സമ്മാനിച്ച് ചിലർ.
സീറ്റ് മുഴുവൻ നിറഞ്ഞിരിക്കുന്നു. ‌‍ഡബിൾ ബെൽ കൊടുതപ്പോഴേക്കും 5 അതിഥി തൊഴിലാളികൾ ഓടി വന്നു. സീറ്റ് ഇല്ല എന്ന് പറഞ്ഞപ്പോഴേക്കും അവർ കയറി കഴിഞ്ഞിരുന്നു. സീറ്റ് ഞങ്ങൾക് വേണ്ട എന്നവർ പറഞ്ഞു. അടുത്ത ബസിന് വരൂ എന്ന് പറഞ്ഞു എല്ലാവരെയും ഇറക്കി. യാത്രക്കാരിൽ ചിലർ ആശ്വാസത്തിന്റെ ദീർഘ നിശ്വാസം അയച്ചു.

ആദ്യത്തെ ചോദ്യം വന്നു.”സീറ്റ് ഇല്ലെങ്കിൽ കൊണ്ട് പോകാൻ പാടില്ലേ മാഡം?”. “പറ്റില്ല”. മറുപടി ഒറ്റ വാക്കിൽ ഒതുക്കി. മാസ്ക് ധരിച്ചതിന്റെ പരിമിതികളിൽ നിന്ന് വേണം സംസാരിക്കാൻ. “പിന്നെങ്ങനെ ഗതി പിടിക്കാൻ ആണ്. തുലഞ്ഞ് പോകുകയെ ഉള്ളൂ.” 8 രൂപ ദൂരമുളള സ്ഥലത്തിന്റെ പേര് പറഞ്ഞു ചേട്ടൻ 500 രൂപ നോട്ടെടുത് നീട്ടി. “ചില്ലറ ഉണ്ടാകുമോ ചേട്ടാ” എന്ന ചോദ്യത്തിന് കേൾക്കാതെ തിരിഞ്ഞിരുന്നു അടുത്ത ആളോട് ksrtc എങ്ങനെ ലാഭത്തിൽ ആക്കാം എന്ന് പഠിപ്പിക്കാൻ തുടങ്ങി. ഇടയ്ക്ക് അടുത്ത ആൾക് കേൾക്കുന്നില്ല എന്ന് തോന്നുമ്പോൾ മാസ്ക് ഒക്കെ അഴിച്ചാണ് സുദീർഘമായ സംസാരം. ബാക്കി എല്ലാവർക്കും ടിക്കറ്റ് കൊടുത്ത് വന്നിട്ട് ഇദ്ദേഹത്തിന് ബാക്കി കൊടുക്കാം എന്ന് കരുതി മുന്നോട്ട് നടന്നു. “ഞാൻ 500 ആണ് തന്നത് കേട്ടോ മറക്കണ്ട. നിങ്ങളെ അല്ല കണ്ടക്ടർമാർ ബാക്കി തരാൻ മറക്കും അത് കൊണ്ട് പറഞ്ഞതാണ്.” തുടക്കം തന്നെ ഗംഭീരം.

സത്യം പറയണമല്ലോ, ബാക്കി ഉള്ളവർ എല്ലാം അത്യാവശ്യമായ മര്യാദകൾ പാലിച്ചു കൊണ്ട് തന്നെ യാത്ര ചെയ്യുന്നുണ്ട്. മട്ടന്നൂർ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ തൊട്ടടുത്ത് ഒരു KSRTC നിർത്തിയിരിക്കുന്നു. നിറയെ യാത്രക്കാർ നിന്നിട്ടും ഉണ്ട്. കണ്ടക്ടർ പോലീസിനെയും കൂട്ടി വരുന്നു. പോലീസ് പറഞ്ഞിട്ടും കുറച്ചു പേര് മാത്രം ഇറങ്ങി. മുന്നിലൊരു ചേച്ചി പോലീസ് കാണാതെ തല പതുക്കെ ഡ്രൈവറുടെ സീറ്റിന്റെ അടുത്തേക്ക് പിടിച്ചു ഒളിച്ചു നിൽക്കുന്നു. ഇറങ്ങിയാൽ മാത്രേ വണ്ടി എടുക്കു എന്ന ജീവനക്കാരുടെ നിർബന്ധത്തിൽ ചിലർ ക്ഷുഭിതരായി സംസാരിക്കുന്നു.

ഞങ്ങളുടെ ബസ് കുറച്ചു കാലി ആയി. അവിടെ നിന്ന് കയറിയ കുറച്ചു പേര് പിന്നെയും എന്തിനാ ഇങ്ങനെ നഷ്ടത്തിൽ ഓടുന്നത് എന്ന് ചോദിക്കാൻ തുടങ്ങിയിരുന്നു. ഇതിനിടയിൽ ബസ് ഒരു സ്റ്റോപ്പിൽ നിർത്തിയപ്പോൾ എന്തിനാ ചേച്ചി ഇങ്ങനെ ഓടുന്നത് എന്ന് കൈ കൊണ്ടും കാലു കൊണ്ടും ആംഗ്യം കാണിച്ചു ചോദിക്കുന്നുണ്ട്. ചിലർ കുറെ നാളുകൾക്ക് ശേഷം കണ്ടത്‌ കൊണ്ട് സ്നേഹത്തോടെ കൈ ഉയർത്തുന്നുണ്ട്.

പ്രായമായ ഒരു യാത്രക്കാരൻ ഇരിക്കാൻ പോകുമ്പോ അവിടെ ഇരുന്നാൽ അദ്ദേഹം സെയ്ഫ് ആയിരിക്കുമോ എന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ബാഗിൽ ഒന്ന് വലിച്ച് ഇറങ്ങണം നിർത്തൂ എന്ന് പറയുന്നു ഒരു യാത്രക്കാരൻ എന്നെ സുബോധത്തിലേക്ക്‌ കൊണ്ട് വരും. നമ്മളെ മുട്ടിയുരുമ്മി അവർ ഇറങ്ങാൻ തിരക്ക് കൂട്ടുമ്പോൾ എന്റെ വീട്ടിലെ 7 വയസുകാരനും 70 വയസുകാരനും എന്റെ ബോധ മനസ്സിലേക്ക് തീ കോരി ഇടും.

ഏറ്റവും പുതിയതായി ഞങ്ങളുടെ സഹപ്രവർത്തകനും കോവിഡ് ബാധിതനായി എന്ന വാർത്ത ആണ് പുറത്ത് വരുന്നത്. എന്റെ കൂടെ ഉണ്ടായിരുന്ന ഡ്രൈവർ അദ്ദേഹം അല്ല എന്ന് പറഞ്ഞിട്ടും അച്ഛൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടെ ഇരിക്കുന്നു.

പ്രത്യേകിച്ച് ഒരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെ ജോലി ചെയ്യുന്ന ഞങ്ങളിൽ കൂടി അത് നിങ്ങളുടെ വീടുകളിലേക്ക് എത്താൻ പാടില്ലെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. യാത്രചെയ്യാൻ KSRTC തിരഞ്ഞെടുക്കുമ്പോൾ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ sanitiser ഉപയോഗിച്ച് വൃത്തി ആക്കുക, ലാഭ നഷ്ട കണക്കുകൾ പറയാതെ ഇരിക്കുക.

സ്വജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന എല്ലാവരെയും അഭിനന്ദിക്കുന്നതിനൊപ്പം നമ്മുടെ സഹപ്രവർത്തകന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയും ചെയ്യുന്നു. ഈ കാലത്തെയും അതിജീവിച്ചല്ലെ മതിയാവൂ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post