കപ്പലിലെ അവസാന ദിവസവും, സിംഗപ്പൂർ സിറ്റി ടൂർ വിശേഷങ്ങളും

Total
10
Shares

ഫുക്കറ്റിലെ കറക്കവും ബീച്ച് ആക്ടിവിറ്റികളുമൊക്കെ കഴിഞ്ഞു ഞങ്ങൾ തിരികെ കപ്പലിലേക്ക് കയറി. ബോട്ടിൽ നിന്നും കപ്പലിലേക്ക് കയറുമ്പോൾ നേരം ഇരുത്തിത്തുടങ്ങിയിരുന്നു, കപ്പലിൽ ലൈറ്റുകൾ തെളിഞ്ഞു തുടങ്ങി. നല്ല ഭംഗിയുള്ള അന്തരീക്ഷം. ആഹാ അന്തസ്സ്…

കപ്പലിൽ കയറി നേരെ ഞാൻ റൂമിലേക്ക് ചെന്നു. ഒന്നു ഫ്രഷായ ശേഷം നേരെ റെസ്റ്റോറന്റിലേക്ക് ചെന്നു. ആളുകൾ കേക്കും ബർഗ്ഗറുമെല്ലാം കഴിക്കുന്ന തിരക്കിലായിരുന്നു. ഞാനും ചെറുതായൊന്നു വിശപ്പടക്കിയ ശേഷം നേരെ ഡെക്കിലേക്ക് നീങ്ങി. സ്വിമ്മിംഗ് പൂളിന്‌ സമീപത്തായി വലിയ സ്‌ക്രീനിൽ സിനിമ പ്ലേ ചെയ്യുന്നുണ്ടായിരുന്നു. പൂളിൽ കിടന്നുകൊണ്ട് വേണമെങ്കിൽ സിനിമ കാണാം.

കപ്പൽ അപ്പോൾ ഫുക്കറ്റിൽ നിന്നും സിംഗപ്പൂരിലേക്ക് തിരിച്ചു യാത്ര തുടങ്ങിയിരുന്നു. കാഴ്ചകളൊക്കെ കണ്ടതിനു ശേഷം ഞാൻ പതിയെ പൂളിലേക്ക് ഇറങ്ങി. ചെറു ചൂടുവെള്ളത്തിൽ ആ പൂളിൽ കിടക്കുമ്പോളത്തെ സുഖം ഒന്നുവേറെ തന്നെയായിരുന്നു. കുളിയൊക്കെ കഴിഞ്ഞു രാത്രിയോടെ ഡിന്നറും കഴിച്ചു, കപ്പലിലെ പരിപാടികളും കണ്ടതിനു ശേഷം നേരെ റൂമിൽ ചെന്ന് കിടന്നു.

കപ്പൽ വേറെങ്ങും നിർത്താതെ നേരെ സിംഗപ്പൂരിലേക്ക് യാത്രയായി. അങ്ങനെ കപ്പലിലെ ഞങ്ങളുടെ അഞ്ചാമത്തെ ദിവസം, അതായത് അവസാനത്തെ ദിവസം രാവിലെ ഏഴു മണിയ്ക്ക് മുൻപായി കപ്പൽ സിംഗപ്പൂരിൽ തിരിച്ചെത്തി. ഇറങ്ങുമ്പോഴുള്ള തിരക്ക് കുറയ്ക്കുവാൻ യാത്രക്കാർക്ക് കപ്പലിൽ നിന്നും പുറത്തേക്ക് ഇറങ്ങുവാനായി ഓരോ സമയം കൊടുത്തിരുന്നു. ഞങ്ങൾ ബാഗൊക്കെ പാക്ക് ചെയ്ത് ഇറങ്ങുവാനായി തയ്യാറെടുത്തു.

കഴിഞ്ഞ അഞ്ച് ദിവസത്തോളം ഞങ്ങൾ ജീവിച്ചത് ഈ കപ്പലിൽ ആയിരുന്നു. അതായിരുന്നു ഞങ്ങളുടെ ലോകം. വ്യത്യസ്തങ്ങളായ ഭക്ഷണവിഭവങ്ങൾ, കാഴ്ചകൾ, പല രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ, നല്ലവരായ കപ്പൽ ജീവനക്കാർ, കൗതുകകരമായ അനുഭവങ്ങൾ എല്ലാം ഇനി ജീവിതത്തിലെ മികച്ച ഓർമ്മകൾ ആകുവാൻ പോകുകയാണ്.

ഞങ്ങളുടെ സമയമായപ്പോൾ കപ്പലിൽ നിന്നും നിരനിരയായി ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. സിംഗപ്പൂരിലെ ഇമിഗ്രെഷൻ വളരെ പതുക്കെയായിരുന്നു നടന്നിരുന്നത്. ഏകദേശം ഒന്നര മണിക്കൂറിലധികം ഞങ്ങൾക്ക് അവിടെ കൗണ്ടറിൽ കാത്തുകിടക്കേണ്ടി വന്നു. ഒടുവിൽ എല്ലാം പൂർത്തിയാക്കി ഞങ്ങൾ പോർട്ട് ടെർമിനലിന് പുറത്തേക്ക് ഇറങ്ങി.

ഇനി സിംഗപ്പൂർ സൈറ്റ് സീയിങ് ടൂർ ആണ് ഞങ്ങൾക്കുള്ളത്. പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞങ്ങൾക്കായുള്ള ബസ് അവിടെ എത്തിച്ചേർന്നിരുന്നു. ഞങ്ങളുടെ ബസ് ഡ്രൈവർ തമിഴ് വംശജനായിരുന്നു. യാത്രയ്ക്കിടയിൽ അദ്ദേഹം ഞങ്ങളോട് സിംഗപ്പൂരിന്റെ ചരിത്രവും കഥകളുമൊക്കെ വളരെ മനോഹരമായി വിവരിച്ചു തന്നു.

വലിപ്പത്തിൽ ചെറുതാണെങ്കിലും സിംഗപ്പൂർ ഒരു ഒന്നൊന്നര നഗരം തന്നെയാണ്. കെട്ടിടങ്ങളും റോഡുകളും വാഹനങ്ങളുമെല്ലാം അടിപൊളി. ഡ്രൈവിംഗ് സംസ്ക്കാരം ആണെങ്കിൽ പറയുകയേ വേണ്ട. എല്ലാം ഒന്നിനൊന്നു മെച്ചം. സിംഗപ്പൂർ നഗരക്കാഴ്‌ചകളൊക്കെ കണ്ടുകൊണ്ട് ഞങ്ങൾ ബസ്സിൽ സഞ്ചരിച്ചു.

The Fullerton എന്ന ഹോട്ടലിനു സമീപത്തായി ബസ് നിർത്തുകയും ഞങ്ങൾ അവിടെ ഇറങ്ങുകയും ചെയ്തു. അവിടെ ടൂറിസ്റ്റുകളൊക്കെ വരുന്ന സ്ഥലമായിരുന്നുവെന്നു മറ്റുള്ള സഞ്ചാരികളെ കണ്ടപ്പോൾ ഞങ്ങൾക്ക് മനസ്സിലായി. വളരെ വൃത്തിയിയായിട്ടാണ് അവിടത്തെ തെരുവുകളും റോഡുകളുമൊക്കെ അവർ കാത്തുസൂക്ഷിച്ചിരിക്കുന്നത്.

തായ്‌ലാൻഡും മലേഷ്യയും പോലെത്തന്നെ മലയാളികളുടെ ട്രാവൽ ഡയറിയിൽ കയറിക്കൂടിയ ഒരു രാജ്യമാണ് സിംഗപ്പൂരും. തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് സിംഗപ്പൂർ അൽപ്പം ചിലവേറിയ സ്ഥലമാണെങ്കിലും അവിടത്തെ കാഴ്ചകളും അനുഭവങ്ങളും അതിനൊത്തു മികച്ചവ തന്നെയാണ്.

ഇൻഡോർ വെള്ളച്ചാട്ടം (ലോകത്തിലെ തന്നെ മനുഷ്യ നിർമ്മിതമായ ഏറ്റവും വലിയ വെള്ളച്ചാട്ടം), സിംഗപ്പൂർ സൂ, സിംഗപ്പൂർ ഫ്ലൈയർ, ബൊട്ടാണിക് ഗാർഡൻ, ഗാർഡൻ ബൈ ദി ബേ, ചൈന ടൌൺ, സെന്റോസ ദ്വീപ്, യൂണിവേഴ്‌സൽ സ്റ്റുഡിയോ, മെർലയൺ പാർക്ക് തുടങ്ങി നിരവധി ആകർഷണങ്ങൾ സിംഗപ്പൂരിലുണ്ട്. ഇവയെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികൾ കണ്ടിരിക്കേണ്ടവയാണ്. എന്തായാലും ഹണിമൂൺ കപ്പിൾസ് ആയാലും, കുടുംബവും കുട്ടികളുമായാലുമൊക്കെ അടിച്ചു പൊളിക്കുവാൻ വേണ്ടതെല്ലാം സിംഗപ്പൂരിലുണ്ട്.

സിംഗപ്പൂർ കാഴ്ചകൾ കണ്ടും വിഭവങ്ങൾ രുചിച്ചുമൊക്കെ ഞങ്ങൾ അവിടെ ആസ്വദിച്ചു. അങ്ങനെ അവസാനം ഞങ്ങളുടെ മടക്കയാത്രയായി. ടീം ബോൺവോ യാത്രികരെല്ലാം അവിടെ നിന്നും സിൽക്ക് എയർ വിമാനത്തിൽ കൊച്ചിയിലേക്ക് യാത്രയായി. എന്നാൽ ഞാൻ പോയത് സിംഗപ്പൂരിൽ നിന്നും ബാങ്കോക്കിലേക്ക് ആയിരുന്നു. ഇനിയുള്ള ദിവസങ്ങൾ അവിടെ ഹാരിസ് ഇക്കയുടെ കൂടെ കറക്കമായിരിക്കും. ആ വിശേഷങ്ങൾ ഇനി അടുത്ത ഭാഗത്തിൽ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post