ഷേർലി ടീച്ചറുടെ പരിശ്രമത്തിൽ വിമാനയാത്ര നടത്തി സ്‌കൂൾ കുട്ടികൾ

Total
0
Shares

ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഒരു ഫ്ലൈറ്റ് യാത്ര നടത്തണം എന്ന ആഗ്രഹം ഇല്ലാത്തവർ ചുരുക്കമായിരിക്കും. പഠിച്ചു ഉന്നത നിലയിൽ എത്തി ഒരു ആകാശ യാത്ര നടത്തണം എന്നത് സ്കൂൾ കാലഘട്ടത്തിലെ സ്വപ്നങ്ങളിൽ ഒന്നുമാണ്. എന്നാൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ആ സ്വപ്നം സഫലമായാലോ? അത്തരത്തിൽ നമ്മുടെ ഏവരുടെയും മനം നിറയ്ക്കുന്ന ഒരു ആകാശയാത്ര നടത്തിയിരിക്കുകയാണ് പത്തനംതിട്ട അതിരുങ്കൽ സി.എം.എസ്. യു.പി സ്കൂളിലെ വിദ്യാർത്ഥികൾ.

സ്കൂളിലെ പ്രധാനാധ്യാപിക ഷേർലി മാത്യു ടീച്ചറുടെ നിശ്ചദാർഢ്യം ആണ് കുട്ടികളുടെ ഈ സ്വപ്ന സാക്ഷാത്കാരത്തിന് പിന്നിൽ പ്രവർത്തിച്ച ഘടകം. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഷേർലി ടീച്ചറിന് കുട്ടികളുടെ മനസ്സിൽ ഒരിക്കലും മായാതെ നിൽക്കുന്ന ഒരു അനുഭവം സമ്മാനിക്കണം എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെ ഒരു വിമാനയാത്രയുടെ ആശയം ഉരുത്തിരിഞ്ഞു വന്നത്. ഷേർലി ടീച്ചർക്ക് വിദ്യാർത്ഥികൾ സ്വന്തം മക്കളാണ്.

നഗരങ്ങളിലെ വലിയ സ്കൂളുകളിൽ നിന്നും കുട്ടികൾ ലക്ഷങ്ങൾ മുടക്കി വിദേശങ്ങിലേക്കും മറ്റും വിനോദയാത്ര പോകുമ്പോൾ സാധാരണക്കാരുടെ മക്കളായ തന്റെ സ്കൂളിലെ കുഞ്ഞുങ്ങൾക്കും ഏറെക്കുറെ സമാനമായ ഒരു അനുഭവം നൽകണം എന്ന് തീരുമാനിച്ചു. പൂനയിൽ നിന്നും കേരളത്തിലേക്ക് ടീച്ചർ നടത്തിയ ഒരു വിമാനയാത്രയിൽ, അവിടെയുള്ള ഒരു പ്രമുഖ വിദ്യാലയത്തിലെ കുട്ടികളെ വിമാനത്തിൽ ഒരുമിച്ചു കണ്ടപ്പോൾ ഷേർലി ടീച്ചർ സ്വന്തം വിദ്യാർത്ഥികൾക്ക് വിമാനയാത്ര എന്ന അനുഭവം സമ്മാനിക്കും എന്ന് ഉറപ്പിച്ചു.

ഒക്ടോബറിൽ കുട്ടികളോട് അവരുടെ താല്പര്യം അന്വേഷിച്ചു. അവരും ഡബിൾ ഹാപ്പി! തിരക്കേറിയ ഔദ്യോഗിക ചുമതലകൾക്കിടയിൽ കുട്ടികളുടെ യാത്ര ഒരു നവ്യാനുഭവം ആക്കാനുള്ള അന്വേഷണത്തിലായി സ്കൂൾ പി.റ്റി.എയും, പ്രധാന അധ്യാപിക ഷേർലി ടീച്ചറും, മറ്റ് അധ്യാപകരായ റീനു രാജ് , ചിന്നു , സോമോൾ , ശാലിനി എന്നിവരും. എയർ ഇന്ത്യ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും യാത്ര ആരംഭിച്ചു, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെന്നിറങ്ങാം എന്ന് മനസിലാക്കി. മാത്രവുമല്ല ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ രീതികളും കാഴ്ചകളും കുട്ടികളെ കാണിക്കുകയും വിവരിച്ചു കൊടുക്കുകയും ചെയ്യാം.

തുടർന്ന് എയർ ഇന്ത്യയുമായി ഇ- മെയിൽ വഴി ബന്ധപ്പെട്ടു പ്രത്യേക നിരക്ക് അഭ്യർത്ഥിച്ചു. കണക്കു കൂട്ടലുകളെക്കാൾ ഉയർന്ന നിരക്കായിരുന്നു എങ്കിലും ടീച്ചർ ദൃഢനിശ്ചയത്തിൽ തന്നെ ആയിരുന്നു. എന്ത് നഷ്ടം സഹിച്ചും കുട്ടികൾക്ക് വിമാനയാത്ര സമ്മാനിക്കണം എന്ന ദൃഢനിശ്ചയം! യാത്രയ്ക്കായുള്ള കുറച്ചു തുക കുട്ടികളിൽ നിന്നും ബാക്കിയുള്ളവ PTA യും ഷേർലി ടീച്ചറും കൂടിയാണ് സമാഹരിച്ചത്.

2019 ഫെബ്രുവരി 15 , പുലർച്ചെ 05 :50 നു അങ്ങനെ ഒരു പറ്റം വിദ്യാർത്ഥികൾ അവരുടെ പ്രിയപ്പെട്ട അധ്യാപകരോടൊപ്പം അവരുടെ സ്വപ്ന സാക്ഷാത്കാരത്തിലേക്കു പറന്നിറങ്ങി! തിരുവനന്തപുരം, കൊച്ചി എന്നീ അന്താരാഷ്ട്ര വിമാനത്താവളവും കണ്ടു കൊച്ചി മറൈൻ ഡ്രൈവിൽ ഒരു ബോട്ട് സഫാരിയും നടത്തിയാണ് ഷേർലി ടീച്ചറും കുട്ടികളും മടങ്ങിയത്. 1952 ഇൽ സ്ഥാപിച്ച വിദ്യാലയം ആണ് സി. എം. എസ് യു. പി . സ്കൂൾ. കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ അഞ്ചു വർഷം അടച്ചു കിടന്ന സ്കൂൾ 2016 ഇൽ ആണ് ഷേർലി മാത്യു ടീച്ചർക്ക് ചുമതല നൽകി തുറന്നു പ്രവർത്തിപ്പിക്കാൻ സി. എസ്. ഐ സഭാ മാനേജ്‌മന്റ് തീരുമാനിച്ചത്.

വിവരങ്ങൾക്ക് കടപ്പാട് – ജിതിൻ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post