പ്രളയത്തിൽ വീടും നാടും മുങ്ങിയപ്പോൾ കൂടെയുള്ള മിണ്ടാപ്രാണിയെ കൈവിടാതെ ഒരു പലായനം…

Total
1
Shares

കേരളത്തെ മൊത്തത്തിൽ പിടിച്ചുലച്ച ഒരു സംഭവമായിരുന്നല്ലോ 2018 ഓഗസ്റ്റ് മാസത്തിലെ പ്രളയം. പ്രളയകാലത്ത് കേരളം ജനത ഒരുപാട് പാഠങ്ങൾ പഠിച്ചു. എന്നിട്ടിപ്പോൾ അതെല്ലാം ഓർക്കുന്നുണ്ടോന്നു ചോദിച്ചാൽ, ആർക്കറിയാം… വെള്ളപ്പൊക്കത്തിൽ വീടും റോഡുമെല്ലാം മുങ്ങിയപ്പോൾ സ്വന്തം ജീവൻ രക്ഷിക്കുവാൻ നമ്മളെല്ലാവരും ഓടി. എന്നാൽ മറ്റുള്ള ജീവനുകളെ രക്ഷിക്കുവാനുള്ള മനസ്സ് ആരെല്ലാം കാണിച്ചിരുന്നു അന്ന്? വളരെ കുറവായിരുന്നിരിക്കണം. എന്തായാലും അത്തരത്തിൽ തങ്ങളുടെ എല്ലാമെല്ലാമായ വളർത്തു നായയെ രക്ഷിക്കുവാൻ ഓടിയ ഒരനുഭവകഥയാണ് ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടം സ്വദേശിയായ മനു വി. കുറുപ്പ് പങ്കുവെയ്ക്കുന്നത്. മനുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് നമുക്കൊന്നു വായിക്കാം.

“15/8/2018 കേരളത്തെ പിടിച്ചു കുലുക്കിയ മഹാപ്രളയത്തിൽ ആലപ്പുഴ, കഞ്ഞിപ്പാടം എന്ന ഗ്രാമത്തിലെ ഞങ്ങളുടെ വീടും മുങ്ങിക്കൊണ്ടിരിക്കുന്നു.. വെള്ളത്തിന്റെ ഭീകരത മനസിലാകാതെ പിടിച്ചു നിന്ന ആദ്യ ദിവസം ഞങ്ങളുടെ വളർത്തുനായ നിക്കിയുടെ (lab) കൂട്ടിലേക്ക് വെള്ളം പതിയെ ഒഴുകിയെത്തി. ശേഷം അടുത്തവീട്ടിലെ ടെറസിൽ അവിടുത്തെ ചാർളിയുടെ(lab) കൂടെ ആയി അഭയം.

നാൾക്കുനാൾ മുങ്ങിക്കൊണ്ടിരിക്കുന്ന ഗ്രാമത്തിൽ ചില രക്ഷാപ്രവർത്തനങ്ങൾക്കു ശേഷം ഞങ്ങളും 2 ലാബ്രഡോർ നായ്ക്കളെയും ഒരു ചങ്ങാടത്തിൽ നിർത്തി വലിച്ചു കൊണ്ട് നെഞ്ചറ്റം വെള്ളത്തിലൂടെ നടന്നു. കുറച്ചെത്തിയപ്പോൾ ഒരു രക്ഷാപ്രവർത്തന വള്ളം. പക്ഷെ നായ്ക്കളുള്ളതുകൊണ്ട് കയറ്റില്ല. അറിയുന്ന ആളുകളാണ്. Lab ആണെന്നും ഒന്നും ചെയ്യില്ലന്നുമൊക്കെ പറഞ്ഞെങ്കിലും അവർക്ക് കയറ്റാൻ പറ്റില്ല. അതിപ്പോ അങ്ങനാണല്ലോ അറിയുന്ന പോലീസ്‌കാരൻ ഒരിടി കൂടുതൽ തരുമെന്നല്ലേ..

ഒന്നും പറയാതെ ഞങ്ങൾ നടപ്പിന്റെ വേഗത കൂട്ടി. വീണ്ടും ശക്തമായി മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു. നെഞ്ചറ്റം വെള്ളത്തിൽ കനത്ത മഴയത്തു നടക്കുന്നതിനാൽ ശരീരമാകെ തണുത്ത് വിറങ്ങലിക്കാൻ തുടങ്ങി. 3.5 km നടന്നാലേ കരയെത്തു. ചുറ്റും കലങ്ങിയൊഴുകുന്ന വെള്ളം മാത്രം. ആളുകളെല്ലാം പോയ്കഴിഞ്ഞിരിക്കുന്നു. ശോകമൂകമായ അവസ്ഥ. പകുതി മുങ്ങിയ വീടുകളും അവയുടെ മുകളിൽ ജീവരക്ഷാർത്ഥം കയറി ഇരിക്കുന്ന സഹജീവികളും. ഹൃദയയഭേദകമായ കാഴ്ചകളാണ് എവിടെയും.

2 km നടന്നപ്പോൾ ഒറു ടോറസ് ലോറി കണ്ടു. അവിടം വരെ ടോറസ് വരുന്നുണ്ട്. അടുത്ത് ചെന്നപ്പോൾ അവസാന trip ആണ്. വെള്ളത്തിന്റെ അളവ് ക്രമാതീതമായി കൂടിയിരിക്കുന്നു. ടോറസിൽ കയറാൻ ചെന്നപ്പോൾ അവിടെയും പ്രശനം നായയെ കയറ്റാനാവില്ല. ഒരു വിഭാഗത്തിന് നായയെ പേടി മറ്റൊരു വിഭാഗത്തിന് നായ ഹറാം. പക്ഷെ ഏതൊക്കെയോ നല്ല മനസ്സിനുടമകൾ ഉള്ളത് കൊണ്ട് ആ ലോറിയിൽ കയറാൻ സാധിച്ചു.

നിറയെ ആളുകൾ ഉള്ള ആ ലോറിയിൽ പുറം കാഴ്ചകളും കണ്ട് ഒന്നുമറിയാതെ ഇരിക്കുകയാണ് ആ സാധു ജീവികൾ. കരയിൽ എത്തിയതിനു ശേഷം സന്ധ്യ വൈകിയ സമയത്തു ഒരു സുഹൃത്തിന്റെ വീട്ടിൽ അഭയം കിട്ടി. ശേഷം അടുത്ത ദിവസത്തിൽ ഇനി എങ്ങോട്ട് എന്നതായിരുന്നു ആലോചന. ബന്ധു വീടുകൾ എല്ലാം കോട്ടയത്താണ്. ആലപ്പുഴയും കോട്ടയവുമായി ബന്ധപ്പെടുത്തുന്ന റോഡുകളിൽ എല്ലാം അരയറ്റം വെള്ളവും. ക്യാമ്പുകളിൽ നായയുമായി ചെല്ലാൻ കഴിയില്ല. നായയുമായി കയറി ചെല്ലാനാകുന്ന ഒരു വീട് അടുത്തെങ്ങും ഇല്ല താനും.

അവസാനം വിഷമത്തോടെ ആണെങ്കിലും വീട്ടുകാർ അത് പറഞ്ഞു, “നിക്കിയെ തുറന്ന് വിട്ടേക്കുക എവിടെയെങ്കിലും പോയി ജീവിച്ചുകൊള്ളും”. സർക്കാർ ക്യാമ്പുകളിലും മറ്റും കഴിയുന്ന പലരും മറ്റു മാർഗങ്ങളില്ലാതെ തങ്ങളുടെ അരുമകളെ ഉപേക്ഷിച്ചിരിക്കുകയാണ്. സഹിക്കാൻ കഴിയാത്ത വാക്കുകളായിരുന്നു അവ. അതുകൊണ്ടു തന്നെ സംശയമേതുമില്ലാതെ അപ്പൊ തന്നെ ഉറപ്പിച്ചു എന്തുവന്നാലും ഇവളെ അങ്ങനെ വിട്ടുകളയില്ല.

ശെരിക്കും ടെൻഷനിൽ ആയ നിമിഷങ്ങൾ. തിരക്കിയപ്പോൾ ഒരു വഴി തെളിഞ്ഞു. തണ്ണീർമുക്കം കല്ലറ റോഡ് വഴി കറങ്ങി പോയാൽ കോട്ടയത്ത് എത്താം.. അങ്ങനെ സുഹൃത്തിന്റെ കാറിൽ നിക്കിയും വീട്ടുകാരുമായി കോട്ടയത്തേക്ക്. നിര്ഭാഗ്യമെന്ന് പറയട്ടെ അവിടെയെത്തിയപ്പോൾ ആ റോഡിലും തലേ ദിവസം വെള്ളം കയറി. അങ്ങനെ ആ വഴിയും അടഞ്ഞു. അതിനാൽ വെച്ചൂർ ഉള്ള ഒരു ബന്ധു വീട്ടിൽ താമസിച്ചു. 3 ദിവസത്തിന് ശേഷം വെള്ളത്തിന്റെ അളവ് കുറഞ്ഞപ്പോൾ വീണ്ടും കാറിൽ കോട്ടയത്തെ അമ്മ വീട്ടിലേക്കും എത്തി. വീട്ടിൽ കുസൃതികൾ കാണിക്കുന്ന നിക്കി അവിടെയൊക്കെ അച്ചടക്കത്തോടെ പെരുമാറി അവസരത്തിനൊത്ത് ഉയർന്നത് ശെരിക്കും എന്നെ അമ്പരപ്പിച്ചു.

ഒരാഴ്ചക്ക് ശേഷം പ്രളയമൊഴിഞ്ഞതിനെത്തുടർന്ന് വീട്ടിലേക്ക് പോകാൻ തയ്യാറെടുത്തു. AC റോഡിൽ വെള്ളമിറങ്ങാത്തതിനെ തുടർന്ന് തിരുവല്ല വഴി കറങ്ങി വേണം സഞ്ചരിക്കാൻ. സ്വന്തമായി കാർ ഇല്ലാത്തതിനാൽ വീട്ടിലേക്കുള്ള യാത്ര തീർത്തും വ്യത്യസ്തമായിരുന്നു. ചേട്ടനും നിക്കിയും ആയി 54 km ബൈക്കിൽ വരാൻ തീരുമാനമെടുത്തു. ബൈക്കിൽ ഇത്രയും ദൂരം അവളെ കൊണ്ടുപോകാനാകുമോ എന്നതിൽ ബന്ധുകൾക്കെല്ലാം സംശയമുണ്ടായിരുന്നു. പക്ഷെ പിൻസീറ്റിൽ ചേട്ടന്റെ മടിയിൽ ഒന്നുമറിയാതെ അവൾ വീണ്ടും കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു. യാത്രയിലുടനീളം അത്ഭുദം കൂറുന്ന കണ്ണുകളായിരുന്നു ഞങ്ങളെ പിന്തുടർന്നത്.

തകർന്ന് കിടക്കുന്ന ഗ്രാമമാണ് ഞങ്ങളെ നാട്ടിൽ എതിരേറ്റത് എല്ലാം തിരിച്ചുവരവിന്റെ പാതയിലാണ്. വെള്ളം കയറി ഇറങ്ങിയതിന്റെ ശേഷിപ്പുകൾ വീട്ടിനകത്തും പുറത്തും പ്രകടമായിരുന്നു. എങ്കിലും പെട്ടെന്നൊരു ദിനം എല്ലാമിട്ടെറിഞ്ഞ് പോയി ആഴ്ചകൾക്ക് ശേഷം വെള്ളമിറങ്ങിയ സ്വന്തം വീട് കണ്ടപ്പോൾ ഞങ്ങളെപ്പോലെ തന്നെ അവളുടെയും കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. അവിടെ നിന്ന് ഞാനൊരു സത്യം മനസിലാക്കി- ‘അവളെല്ലാം മനസ്സിലാക്കുന്നുണ്ട്, അത് മനസിലാക്കാതെ പോകുന്ന നമ്മളാണ് പരാജയം!’

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post