കാനന ഛായയിൽ ആന മേയ്ക്കാൻ ആനവണ്ടിയിലേറി ഗവിയിലേക്ക്..

Total
0
Shares

വിവരണം – ഹാഷിം എ.മജീദ്.

പതിവിലും വ്യത്യസ്തമായി യാത്രക്ക് നമ്മുടെ സ്വന്തം ആനവണ്ടി തിരഞ്ഞെടുക്കുമ്പോൾ ആദ്യം ഓർമ വന്നത് ആനവണ്ടിയിലെ കിടിലൻ ട്രിപ്പ് ആയ ഗവി ആയിരുന്നു. കയറ്റങ്ങളും ഇറക്കങ്ങളും പച്ചവിരിച്ച മൊട്ടക്കുന്നുകളും വെളിച്ചം മരങ്ങളെ കീറിമുറിച്ചു കാടിനുള്ളിലെക്ക്‌ വരാൻ കൊതിക്കുന്ന കോട പെയ്യുന്ന ഗവി കാട്ടിലെ കട്ട ഓഫ്‌റോഡ് ഡ്രൈവ് ഒക്കെ ആണ് ksrtc നമുക്ക് തരുന്നത്. പതിവ് പോലെ ഗവിയെ പറ്റി ഉള്ള വിവരം പോയവരോട് ചോദിച്ചു അറിഞ്ഞു. പറഞ്ഞതൊക്കെ നെഗറ്റീവ്. അവിടെ കാണാൻ ഒന്നുല്ല ചുമ്മാ ടൈം പോവും എന്നൊക്കെ ആയിരുന്നു. അവരുടെ മറുപടി. ഞാൻ പോയി വന്ന ശേഷമാണ് എനിക്ക് മനസിലായത് ഈ പറഞ്ഞവർ ഒക്കെ ഗവി എന്ന കേട്ട ഉടൻ ആന കാണാം, കുതിര കാണാം എന്നൊക്കെ കരുതി ഓടി ഗവി ചെന്നത്.

കാടിനുള്ളിൽ ഒരു ചെറിയ ഗ്രാമം അത്രേം ഉള്ളൂ ഗവി. അപ്പോൾ അത് വലിയ നഷ്ടമായി തോന്നും. എന്നാൽ നമ്മൾ ഗവിയിലേക്ക് പോകുമ്പോൾ അവിടെ എത്തുന്ന വരെയുള്ള കാഴ്ചകൾ ആണ് ഗവി മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് വ്യത്യാസം ആവുന്നത്. ഗവിയിലേക്ക് ഉള്ള ബസുകൾ പത്തനംതിട്ട നിന്നും ഗവി വഴി കുമളിക്കും, കുമളി നിന്നും ഗവി വഴി പത്തനംതിട്ട ക്കുമാണ് ഉള്ളത്. ഞാൻ തിരഞ്ഞെടുത്തത് കുമളിയിൽ നിന്ന് ഗവി പത്തനംതിട്ടക്ക്‌ ഉള്ള ബസ്‌ ആയിരുന്നു. വെളുപിനെ 5:20നു കുമളി സ്റ്റാൻഡിൽ നിന്നും ബസ്‌ പുറപ്പെടും. പത്തനംതിട്ടയിൽ നിന്നും വരുന്നതിലും നല്ലത് കുമളിയിൽ നിന്ന് വരുന്ന ബസ്‌ ആവും. കാരണം നേരം പുലരും മുംബ് നമ്മൾ പെരിയാർ കാട് കയറുകയും മൃഗങ്ങളെ കാണാൻ ചാൻസ് കൂടുതലും ഇത് തന്നെയാണ്.

യാത്രകൾ ഒരുപാട് ചെയ്തിട്ടുണ്ടെലും തനിച്ചു ആദ്യത്തെ യാത്ര ആയതു കൊണ്ടു പ്രതേകിച്ചു പ്ലാനോ ടൈമോ ഒന്നും ഉണ്ടായില്ല. രാവിലെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി ഹരിപ്പാട് ksrtc സ്റ്റാൻഡിൽ നിന്ന് നേരെ ചങ്ങനാശേരിക്ക് അവിടെ നിന്നും 1:30pm നുള്ള കുമളി ഫാസ്റ്റ് പാസ്സന്ജർ നു കുമളിക്ക്. കുമളിക്ക് പോകുന്ന വഴി പീരുമേട് എത്തിയതോടെ നല്ല മഴയായിരുന്നു വരവേറ്റത്. മഴയിൽ കുളിച്ചു ഒരു ആനവണ്ടിയുടെ മുന്നിലിരുന്നു ഉള്ള ഒരു യാത്ര തികച്ചും ഇരട്ടി മധുരം ആയിരുന്നു. 5 മണിയോടെ കുമളിയിൽ എത്തി. ദൂരെ മലനിരകളിൽ കോട വന്നു പൊതിഞ്ഞു കൊണ്ടിരിക്കുന്നു. ബസ്‌ ഇറങ്ങി സ്റ്റാൻഡിൽ അടുത്തുള്ള ഒരു ഹോട്ടലിൽ റൂം എടുത്തു ഫ്രഷ്‌ ആയി പുറത്തേക്ക് ഇറങ്ങി. മഴ അപ്പോഴും ചാറുന്നുണ്ടായിരുന്നു കൂടെ ഇളം കാറ്റിന്റെ വികൃതിയിൽ എത്തുന്ന ഇളം തണുപ്പും. മഴ ആയിട്ടും റോഡിലും കടകളിലും ഒക്കെ നല്ല തിരക്ക്‌ കൂടുതലും ടൂറിസ്റ്റുകൾ ആയിരുന്നു.

അടുത്തുള്ള അണ്ണാച്ചിയുടെ കടയിൽ നിന്നും ഒരു മസാല ചായയും കുടിച്ചു കുമളി ചെക്ക് പോസ്റ്റ്‌ കടന്നു തമിഴ് മണ്ണിലേക്ക് കുറെ ദൂരം ഒറ്റക്ക് നടന്നു.തണുപ്പ് കൂടിയത് കൊണ്ടു അതികം മുന്നോട്ടു പോവാൻ പറ്റാതെ തിരികെ റൂമിൽ വന്നു. വെളുപ്പിനെ 5:20 am ആയിരുന്നു ബസ്‌ 5 മണിക്ക് തന്നെ ഫ്രഷ്‌ ആയി സ്റ്റാൻഡിൽ എത്തി. മരം കോച്ചുന്ന തണുപ്പ് ഒരു ഓവർ കോട്ട് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അപ്പോൾ മനസിലായി. ബസ്‌ 5:30ആണ് എടുത്തത്. വളരെ കുറച്ചു പേരെ ബസിനുള്ളിൽ ഉള്ളു. അതിൽ ഞാൻ ഉൾപ്പെടെ 4പേര് ഗവി കാണാൻ പോകുന്നവരും പിന്നെ ഗവിയിലെ ജോലിക്കാരും മാത്രം. ബസ്‌ പതിയെ പെരിയാർ റിസെർവോയെർ കേറി നേരം പുലർന്നിട്ടും വെളിച്ചം വീഴാതെ ഉള്ള കാട്ടുപാത. ബസിനുള്ളിലെക്ക് ഇരച്ചു കേറുന്ന തണുപ്പ് റോഡിൽ ആന പിണ്ഡം ആന ഉപേക്ഷിച്ചു പോയ ഈറ്റകൾ റോഡിലേക്ക് വളർന്നു കിടക്കുന്ന മരച്ചില്ലകൾ അതിനെ ഭേദിച്ച് വീഗാലാന്റിലെ റൈഡുകളെ തോല്പ്പിക്കും വിധം ഉള്ള കട്ട ഓഫ്‌ റോഡ്‌ ഡ്രൈവ് ഒക്കെ ആണ് കാട് കയറുമ്പോൾ തന്നെ ഗവി നമുക്ക് തരുന്നത്.

നിബിഡ വനത്തിനുള്ളിലെ സുന്ദരമായ കാഴ്ചകൾ കണ്ടു ആസ്വദിച്ചു പോകാൻ ആണ് ആഗ്രഹം എങ്കിൽ ആനവണ്ടിയിൽ ഗവി വന്നു പോവുക, അതല്ല നഗരത്തിന്റെ തിരക്കും, ശബ്ദ കോലാഹലങ്ങൾക്കിടയിൽ നിന്നും, മലിനമായ പൊടി പടലങ്ങൾക്കിടയിൽ നിന്ന് മാറി സമാധാനമായി രണ്ട് ദിവസം കാടിനോട് കഥ പറഞ്ഞും തടാകക്കരയിൽ സമയം ചിലവഴിച്ചും കാട്ടുവഴിയിലൂടെ നടന്നു കാടിനെ അറിഞ്ഞു മൊട്ടക്കുന്നുകളും കണ്ടു അതിരാവിലെ പച്ചപ്പട്ടു പുതച്ച മലനിരകളെ മഞ്ഞു പുതക്കുന്ന സുന്ദര നിമിഷം ഒക്കെ കാണാൻ ആണ് ആഗ്രഹം എങ്കിൽ ഗവി പാക്കെജ് എടുത്തു രണ്ടു ദിവസം സ്റ്റേ ചെയ്യാൻ ആയി വരിക. മുൻ‌കൂർ ഓൺലൈൻ ബുക്കിങ് ചെയ്യാവുന്നതാണ്.

കാടിന്റെ വിജനതയിലൂടെ പച്ചവിരിച്ച മൊട്ടക്കുന്നുകൾ കടന്നു വളഞ്ഞും പുളഞ്ഞും വണ്ടി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. വഴിയിൽ കൂടുതലും ആന ഉപേക്ഷിച്ച ഈറ്റകൾ കാണാനുണ്ട്. എന്നിട്ടും ഈ യാത്രയിൽ ഒരു കൊമ്പനെ പോലും കാണാൻ പറ്റിയിരുന്നില്ല. ഇടയ്ക്കു പെട്ടെന്ന് താഴ് വരയിൽ 2,3 കാട്ടു പോത്തുകൾ അങ്ങിങ്ങു ആയി മേഞ്ഞു നടക്കുന്നു. ഫോട്ടോ എടുക്കാൻ ആഗ്രഹത്തോടെ ഡ്രൈവർ ചേട്ടനോട് കാര്യം പറഞ്ഞു തീർന്നപ്പോൾ വണ്ടി കുറെ ദൂരം പിന്നിട്ടു പോയിരുന്നു. ഗവി യാത്രയിൽ പ്രധാനമായും കാണുന്നത് നാല് ഡാമുകൾ ആണ്. പമ്പ ഡാം, കക്കി ഡാം, മൂഴിയാർ ഡാം, ആനത്തോട് ഡാം എല്ലാം ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി kseb യുടെ കീഴിൽ ആണ് നിലകൊള്ളുന്നത്. ഡാമുകളുടെ മുകളിലൂടെയുള്ള യാത്ര വളരെ സുന്ദരമായ ഒന്നാണ്. കക്കി ഡാം ആണ് ഏറ്റവും സുന്ദരം ആയി തോന്നിയിട്ടുള്ളത്. സ്വന്തം വാഹനങ്ങളിൽ വരുന്നവർക്ക് ഇറങ്ങി ഫോട്ടോ എടുക്കാൻ പറ്റിയ ഇടം കൂടിയാണ്.

കാട്ടിലൂടെ മുന്നോട്ടു പോകുമ്പോൾ ദേ വരുന്നു വേറേ ഒരു ആന. കക്ഷി പത്തനംതിട്ട യിൽ നിന്ന് ഗവിക്കുള്ള ആനവണ്ടി ആയിരുന്നു. കഷ്ടിച്ച് ഒരു വണ്ടി പോകാൻ ഉള്ള കാനന പാതയിൽ ഇത് പോലെ വരുന്ന ഇടങ്ങളിൽ വളരെ ബുദ്ധിമുട്ട് ആണ് ഉണ്ടാവുന്നത്. ചിലപ്പോൾ ബസ്‌ വളരെ പിന്നിലേക്ക് കൊണ്ടുപോകേണ്ടി വരുന്ന അവസ്ഥ ഉണ്ടാവും. ഇത്പോലെ ഉള്ള ഇത്രയും ചെറിയ റോഡിൽ പലപ്പോഴും ആന ഇങ്ങനെ വന്നു നിക്കാറുണ്ട് കിലോമീറ്ററോളം ബസ്‌ പുറകോട്ടു എടുക്കേണ്ടി വരും. അല്ലേൽ കൊമ്പൻ കാട് കയറുന്നവരെ കാത്തിരിക്കേണ്ടി വരും. കക്കി ഡാം കഴിഞ്ഞാൽ പിന്നെ ഉള്ളത് ഇക്കോ പാറയാണ്. കക്കിഡാം നിർമിക്കാൻ പാറ പൊട്ടിച്ച സ്ഥലം ആണ് എന്ന് പറയപ്പെടുന്നു. കാണാൻ സുന്ദരം ആണ് ഇവിടെ എവിടേക്ക് നോക്കിയാലും പച്ചപുതച്ച മലകളും കാടുകളും കണ്ണിനു കുളിര്മയേകും. ഇതെല്ലാം ആവോളം ആസ്വദിച്ചു മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.

അൽപ്പം ചെന്നതും കൂറ്റൻ പെൻസ്റ്റോക്ക് പൈപ്പുകളുടെ മുകളിലായി, ഒരു പാലത്തിൽ ബസ് നിർത്തി. ഡ്രൈവർ, കണ്ടക്ടർ ഇവരൊക്കെ ഇറങ്ങി പോകുന്നു. എന്താ എനിക്ക് മനസിലായില്ല. ഞാൻ ഇറങ്ങി ചെന്നപ്പോൾ ആണ് കണ്ടത് റോഡിനു കുറുകെ ഒരു വലിയ മരം ഒടിഞ്ഞു വീണു കിടക്കുന്നു നിറയെ മുള്ളുകൾ ഉള്ള ഒരു മരം. വണ്ടിയിൽ ഞാൻ ഉൾപെടെ 5 പേര് മാത്രം. ഡ്രൈവർ ചേട്ടൻ വണ്ടിയിൽ നിന്ന് ഒരു ഇരുമ്പ് പൈപ്പ് എടുത്തു കൊണ്ടു വന്നു പൊക്കിയും ചവിട്ടിയും കഷ്ടിച്ച് റോഡിൽ നിന്ന് മാറ്റി. മുന്നോട്ടു ഉള്ള വഴി തെളിച്ചു. പാലത്തിനു താഴെ കൂറ്റൻ പെൻസ്റ്റോക്ക് പൈപ്പുകൾ കാണാമായിരുന്നു. 25 കിലോമീറ്റർ ദൂരത്തോളം പൈപ്പ് ലൈൻ ഉണ്ടു. പകുതിയിലേറെയും ഭൂഗർഭ തണലിൽ കൂടി ആണ് വരുന്നത്. ശബരിഗിരി പദ്ധതിയുടെ ഭാഗമായി കക്കി ഡാമിൽ നിന്നും മൂഴിയാറിലേക്ക് ഉള്ള വെള്ളം കൊണ്ടു വരാൻ നിർമിച്ചത് ആണ് ഇവ. ഡാം നിർമ്മാണ സമയത്ത് ഇത്ര വലിയ ഇരുമ്പു പൈപ്പുകൾ എങ്ങനെയീ മലമുകളിൽ എത്തിച്ചു എന്നത് ചിന്തയിലും അപ്പുറം ആണ്. വർഷങ്ങൾ മുംബ് വഴി പോലും ഇല്ലാത്ത സ്ഥലത്ത് ഇത്രയും വലിയ എൻജിനിയർ വൈദഗ്ത്യം സമ്മതിച്ചു കൊടുക്കണം.

കുറച്ചു നേരം പെൻസ്റ്റോക്ക് പൈപ്പുകൾ നോക്കി നിന്നു. സമയക്കുറവ് ആവാം ഡ്രൈവർ വിളിച്ചു വണ്ടി എടുക്കാൻ പോകുന്നു എന്ന് പറഞ്ഞു. ആനവണ്ടിയുടെ ജനൽ കമ്പികളിലൂടെ പുറത്തേക്കു നോക്കിയാൽ എങ്ങും പച്ചപ്പും കോടമഞ്ഞും. പതിയെ പതിയെ കുറഞ്ഞു വന്നു. അവസാന ചെക്ക് പോസ്റ്റും കഴിഞ്ഞു ഞങ്ങൾ പുറത്തു ഇറങ്ങി. അതിനു ശേഷം വണ്ടിയിൽ ആളുകൾ കൂടി തുടങ്ങി. നാട്ടുവഴിയിലൂടെ നേരെ പത്തനംതിട്ടക്ക്‌. അവിടെ നിന്നു ഹരിപാടിന് വണ്ടി കേറുമ്പോൾ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു “ഒരു വട്ടം കൂടി ഗവിയിലൊന്നു പോകണം. ആ തീരത്തിരുന്ന് കാടിനോട് സംസാരിക്കണം, പാട്ടു പാടണം, ആഗ്രഹിക്കുന്ന ഓർമ്മകൾ താലോലിച്ച്, അതും‌ സ്വപ്നം കണ്ട്, , അവിടെ കിടന്നുറങ്ങണം…”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post