ഇന്ന് ഗൂഗിൾ ഹോം പേജിൽ കൊടുത്തിരിക്കുന്ന ചിത്രത്തിലെ വനിത ആരാണെന്നറിയാമോ

Total
0
Shares

എഴുത്ത് – പ്രകാശ് നായർ മേലില.

ഇന്ന് (12-10-2019) ഗൂഗിൾ ഹോം പേജ് കണ്ടവർ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകും. ഹോം പേജിൽ അവർ ഒരു വനിതയുടെ രേഖാചിത്രം നൽകിയിരിക്കുന്നു. ഇത് കണ്ടവർ ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടാകും ഈ വനിത ആരാണെന്ന്. ശരിക്കും ആരാണിവർ? ഗൂഗിൾ എന്തിനാണ് അവരുടെ Doodle ഹോം പേജിൽ നൽകിയിരിക്കുന്നത്? അതിനുള്ള ഉത്തരമാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് പകർന്നു തരാൻ പോകുന്നത്.

ഗൂഗിൾ നൽകിയിരിക്കുന്ന രേഖാചിത്രം ‘കാമിനി റായി’യുടേതാണ്. 1864 ഒക്ടോബർ 12 നു ബംഗാളിലെ ‘ബേക്കർഗാംജു’ ജില്ലയിൽ ( ഇപ്പോഴത്തെ ബംഗ്ളാദേശ് ) ജനിച്ച അക്കാലത്തെ അറിയപ്പെട്ട ഒരു കവയത്രിയും സാമൂഹികപ്രവർത്തകയുമായിരുന്നു കാമിനി റായ്. ഇന്ന് അവരുടെ 155 മത് ജന്മദിനമായതിനാലാണ് ഗൂഗിൾ അവരുടെ ചിത്രം ഹോം പേജിൽ കൊടുത്തത്.

അവരുമായി ബന്ധപ്പെട്ട ഏറ്റവും പ്രാധാന്യമുള്ള വിഷയം എന്തെന്നാൽ അവർ ബ്രിട്ടീഷ് ഭരണകാലത്ത് 1886 ൽ ഗ്രാജുവേറ്റ് ഓണേഴ്‌സ് ഡിഗ്രി കരസ്ഥമാക്കിയ ആദ്യ ഇന്ത്യൻ വനിതയായിരുന്നു എന്നതാണ്. കൽക്കത്ത യൂണിവേഴ്‌സിറ്റിയുടെ അധീനതയിലുണ്ടായിരുന്ന ബേത്തൂൺ കോളേജിൽനിന്നും അവർ സംസ്‌കൃതത്തിൽ ഡിഗ്രിക്കൊപ്പം ഓണേഴ്‌സും കരസ്ഥമാക്കുകയും തുടർന്ന് ആ കോളേജിൽ തന്നെ അദ്ധ്യാപി കയായി നിയമിതയാകുകയുമായിരുന്നു.

സ്ത്രീകളുടെ അവകാശങ്ങൾക്കും അധികാരങ്ങൾക്കുമായി അവരെഴുതിയ കവിതകളാണ് കാമിനി റായിയെ കൂടുതൽ പ്രശസ്തയാക്കിയത്. സ്ത്രീകൾ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെടേണ്ടവരല്ല എന്ന അഭിപ്രായം പല വേദികളിലും അവർ പറയാറുണ്ടായിരുന്നു. കാമിനി റായ് യുടെ 9 ൽപ്പരം കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1926 ൽ ബംഗാളിലെ സ്ത്രീകൾക്ക് ലെജിസ്ളേറ്റിവ് കൗൺസിലിലേക്കുള്ള വോട്ടവകാശം നേടിക്കൊടുത്ത പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു അവർ. 30 മത്തെ വയസ്സിൽ കേദാർനാഥ് റോയിയെ വിവാഹം കഴിച്ചു. അതിൽ രണ്ടു ആണ്മക്കളുണ്ടായി. വിവാഹ ശേഷം കവിതാരചന പൂർണ്ണമായും ഉപേക്ഷിച്ച അവർ വീണ്ടും രചനയിലേക്കു തിരിച്ചു വരുന്നത് 1909 ൽ ഭർത്താവിന്റെയും മൂത്ത മകന്റെയും മരണശേഷമായിരുന്നു. ജീവിതാവസാനകാലം അവർ ബീഹാറിലെ ഹസാരി ബാഗിൽ താമസമായി. 1933 സെപ്റ്റംബർ 27 നു ഹസാരി ബാഗിൽ വെച്ച് അവർ നിര്യാതയായി.

സ്ത്രീശാക്തീകരണത്തിനു വേണ്ടി നിലകൊണ്ട കാമിനി റായിയെ നാടും നാട്ടുകാരും മറന്നെങ്കിലും ഗൂഗിൾ മറന്നില്ല. അതാണ് സർവ്വജ്ഞാനിയായ സാക്ഷാൽ GOOGLE. സ്ത്രീസ്വാതന്ത്ര്യത്തിനായി സദാ കർമ്മനിരതയായിരുന്ന കാമിനി റായിയുടെ സമൂഹത്തിനുനേരെയുള്ള പ്രസക്തമായ ചോദ്യം ഇന്നും അർത്ഥവത്താണ്‌. “Why should a woman be confined to home and denied her rightful place in society?”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post